നിസ്വാർഥനായ മനുഷ്യസ്നേഹി
നിസ്വാർഥനായ മനുഷ്യസ്നേഹി
കാപട്യം തെല്ലുമില്ലാത്ത ഒരു ശുദ്ധഹൃദയൻ. തികഞ്ഞ മനുഷ്യസ്നേഹി. കർഷകരുടെ നിലനിൽപിനും അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട നേതാവ്. കുടിയേറ്റ കർഷകരുടെ അത്താണി- കാലം ചെയ്ത അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് അനുയോജ്യമായ വിശേഷണങ്ങൾ ഇതൊക്കെ.

ഞാനും ആനിക്കുഴിക്കാട്ടിൽ പിതാവും തമ്മിൽ 50 വർഷത്തിലേറെ അടുപ്പമുണ്ട്. വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പഠനകാലത്ത് തുടങ്ങിയ ബന്ധം ഇക്കാലം വരെ തുടർന്നു. വടവാതൂർ സെമിനാരിയിൽ ഞങ്ങൾ ഏഴു വർഷം ഒരുമിച്ചുണ്ടായിരുന്നു.
സെമിനാരിയിൽ അധ്യാപകനെന്ന നിലയിൽ പിൽക്കാലത്ത് ഒട്ടേറെ വൈദികരുടെയും സന്യസ്തരുടെയും ഗുരുസ്ഥാനീയനുമായി അദ്ദേഹം. പറയാനുള്ള കാര്യങ്ങൾ ഏതു വേദിയിലും നേരേ പറയുന്നതിനൊപ്പം സ്വന്തം കുറവുകളെ വെളിപ്പെടുത്തുന്നതിലും അദ്ദേഹം ലുബ്ധ് കാണിച്ചിരുന്നില്ല.

പക്ഷേ, സഭയുടെയും സമുദായത്തിന്‍റെയും നന്മയും സുരക്ഷയും ഉറപ്പാക്കുക എന്ന ഉത്തരവാദിത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം നേരിന്‍റെ വക്താവായി സംസാരിച്ചിട്ടുള്ളത്. എല്ലാത്തരത്തിലും ഒരു ഗ്രാമീണ മനസും ഗ്രാമീണഭാഷയുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

ഒാരോ ഭൂമിശാസ്ത്രവും അതിരടുപ്പവുമുള്ള ഇടുക്കി, കാഞ്ഞിപ്പള്ളി രൂപതകളിൽ ദീർഘകാലം രൂപതാധ്യക്ഷന്മാരായിരുന്നതിനാൽ അങ്ങേയറ്റം ഉൗഷ്മളമായ സഹകരണവും അടുപ്പവും ഞങ്ങൾ തമ്മിലുണ്ടായിരുന്നു. എല്ലാക്കാലത്തും ഒരുമിച്ച് ഇടപെടലുകൾ നടത്തേണ്ട സമാന പ്രശ്നങ്ങളും ഞങ്ങൾക്കുണ്ടായിരുന്നു. ഇരു രൂപതകളും അഭിമുഖീകരിച്ച കാർഷിക പ്രശ്നങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കാനും ധീരമായ നിലപാടുകൾ സ്വീകരിക്കാനും ഞങ്ങൾക്കു സാധിച്ചു.

ഇടുക്കിയിലെ കർഷകരുടെ നിലനിൽപ്പിനും അഭിവൃദ്ധിക്കുംവേണ്ടി സഹനപൂർണമായ സേവനം ആനിക്കുഴിക്കാട്ടിൽ പിതാവ് ചെയ്തിട്ടുണ്ട്. ക്ലേശകരമായ യാത്രകളും സാന്പത്തിക വെല്ലുവിളികളും ഒരു വശത്ത്. ചെറുകിട നാമമാത്ര ഭൂമിയുള്ള കുടിയേറ്റ കർകഷരും അവരുടെ കുടുംബങ്ങളും നേരിടുന്ന ഒട്ടേറെ പരിമിതികൾ മറുവശത്ത്. ഇടുക്കി രൂപതയ്ക്ക് അടിത്തറയിടുക മാത്രമല്ല, സ്വയംപര്യാപ്തയുടെ തലത്തിലേക്ക് ഉയർത്തുന്നതിലും പിതാവിന്‍റെ സമർപ്പണ അധ്വാനവും ശ്രദ്ധയും വഴിതെളിച്ചിട്ടുണ്ട്.

ഇടുക്കി രൂപതയിൽ മൈനർ സെമിനാരി, പള്ളികൾ, ആശുപത്രികൾ, കോളജുകൾ, സ്കൂളുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും സംരംഭങ്ങളും പരിമിതികളിൽനിന്ന് പിതാവ് പടുത്തുയർത്തി. പട്ടയസമരങ്ങൾ, ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ട്, കാർഷിക വിളകളുടെ വിലത്തകർച്ച, വരൾച്ച, പ്രളയം തുടങ്ങി നിരവധി പ്രതിസന്ധികളിൽ ഒരേ സമയം പിതാവിന് ഇടപെടേണ്ടിവന്നു.

സഹനപാതകളിൽ നന്മയുടെ വിത്തുകൾ പാകിയും അനുഗ്രഹങ്ങൾ ചൊരിഞ്ഞും കടന്നുപോയ വന്ദ്യപിതാവിന് ആത്മശാന്തി നേരുന്നു.

മാർ മാത്യു അറയ്ക്കൽ