വിടവാങ്ങിയത് ഹൈറേഞ്ചിന്‍റെ പ്രവാചകശബ്ദം: മാർ ജോണ്‍ നെല്ലിക്കുന്നേൽ
വിടവാങ്ങിയത് ഹൈറേഞ്ചിന്‍റെ പ്രവാചകശബ്ദം: മാർ ജോണ്‍ നെല്ലിക്കുന്നേൽ
ഹൈറേഞ്ചിന്‍റെ പ്രവാചകശബ്ദമാണ് വിടവാങ്ങിയ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ അനുസ്മരിച്ചു.

പിതാവിന്‍റെ വേർപാട് ആകസ്മികമെന്നു പറയാനാവില്ല. എന്നാൽ, ഇത്ര വേഗമാകുമെന്നു വിചാരിച്ചിരുന്നില്ല. അദ്ദേഹം ഹൈറേഞ്ചിന്‍റെ മകനാണ്. മണ്ണിന്‍റെ മണമുള്ള വ്യക്തി. മലയോരത്തിലെ ബാലാരിഷ്ടതകൾ അനുഭവിച്ചറിഞ്ഞയാൾ. ആനിക്കുഴിക്കാട്ടിൽ പിതാവിന്‍റെ വേർപാട് ഇടുക്കിയിലെ കത്തോലിക്കാ സഭയ്ക്കു മാത്രമല്ല മുഴുവൻ ജനങ്ങൾക്കും വലിയ വേദനയും ദുഃഖവുമാണ് സമ്മാനിക്കുന്നതെന്നു രൂപതാധ്യക്ഷൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഹൈറേഞ്ചിലെ മുഴുവൻ ജനങ്ങൾക്കും ആവേശമായിരുന്നു. പുതിയ രൂപതയിലെ ആദ്യ ബിഷപ്പെന്ന നിലയിൽ വലിയ വെല്ലുവിളികളാണ് അദ്ദേഹത്തിന് നേരിടാനുണ്ടായിരുന്നത്. ഇടുക്കി രൂപതയുടെ ആത്മീയ -ഭൗതിക വളർച്ചയിൽ പിതാവിന്‍റെ കഠിനാധ്വാനവും പരിശ്രമവും വലിയ വിപ്ലവമാണു സൃഷ്ടിച്ചത്. ദൈവജനത്തിന്‍റെ ആത്മീയവളർച്ചയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കുടുംബനവീകരണത്തിനായിരുന്നു. വിവിധ വിഷയങ്ങളിൽ 75-ഓളം ഇടയലേഖനങ്ങളാണ് എഴുതിയത്.

ഇപ്പോൾ രൂപതയ്ക്ക് ആവശ്യമായുള്ള വൈദികരുണ്ടായതു പിതാവിന്‍റെ പരിശ്രമഫലമാണ്. ക്രൈസ്തവർക്കിടയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല പിതാവിന്‍റെ പ്രവർത്തനങ്ങൾ. പൊതുരംഗത്തും പ്രത്യേകിച്ച് കർഷകരുടെ പ്രശ്നങ്ങളിലും ക്രിയാത്മകമായി ഇടപെടാൻ അദ്ദേഹത്തിനായി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും പട്ടയപ്രശ്നങ്ങളും അധികാരതലത്തിലെത്തിക്കാനും നിയമപോരാട്ടത്തിലൂടെ കർഷകർക്കനുകൂലമായി വിജയം നേടിയെടുക്കാനും പിതാവ് കാണിച്ച ആത്മധൈര്യം അനുകരണീയമാണ്.

പിതാവിനെ വ്യത്യസ്തനാക്കുന്ന പ്രധാന കാര്യം അദ്ദേഹത്തിന്‍റെ ലളിതജീവിതമാണ്. ലളിതജീവിതം ജീവിതചര്യയാക്കിയ കർമയോഗിയാണ് അദ്ദേഹം. ഒൗദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ച ശേഷവും ലാളിത്യത്തിൽ ജീവിതം നയിച്ചു. ഒൗദ്യോഗിക കാര്യങ്ങൾക്കു ശേഷം രാത്രി വൈകിയും പ്രാർഥനയിൽ കൂടുതൽ സമയം ചെലവഴിക്കുമായിരുന്നു.

വിവിധ മത, രാഷ്‌ട്രീയ നേതാക്കളുമായി സുദൃഢമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സത്യത്തിനുവേണ്ടി നിലകൊള്ളുകയും ധീരതയോടെ പറയാനുള്ളതു തുറന്നുപറയുകയും ചെയ്യുന്ന വ്യക്തിത്വമാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്‍റേതെന്നും മാർ ജോണ്‍ നെല്ലിക്കുന്നേൽ അനുസ്മരിച്ചു.