മലയോര ജനതയുടെ നൊന്പരങ്ങളറിഞ്ഞ അജപാലകൻ: മാർ ആലഞ്ചേരി
മലയോര ജനതയുടെ നൊന്പരങ്ങളറിഞ്ഞ അജപാലകൻ: മാർ ആലഞ്ചേരി
മലയോരജനതയുടെ നൊന്പരങ്ങൾ അറിഞ്ഞു ശുശ്രൂഷ നിർവഹിച്ച അജപാലകപ്രമുഖനാണ് കാലംചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിലെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയിൽ 15 വർഷം ആ പ്രദേശത്തെ ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കും പുരോഗതിക്കുംവേണ്ടി അദ്ദേഹം ജീവിതം സമർപ്പിച്ചു.

ആദ്ധ്യാത്മികതയിലൂന്നി ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ അദ്ദേഹം പരിശ്രമിച്ചു. അതിനായി സഭയുടെയും സർക്കാരുകളുടെയും സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഇടുക്കി പ്രദേശത്തെ ജനങ്ങൾ കർഷകരാണ്. കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് അവർക്ക് തനതായ പ്രശ്നങ്ങളുണ്ട്. ഭൂമിക്കു പട്ടയം, വിളകൾക്ക് വില, പ്രകൃതിക്ഷോഭംകൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം ഇവയെല്ലാം അവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങളാണ്.

ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണാനും അവിടത്തെ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കപ്പെടാനുംവേണ്ടി സമരങ്ങൾക്കും ജനകീയ മുന്നേറ്റങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ കർഷകവിരുദ്ധ നിലപാടുകൾക്കെതിരേ അദ്ദേഹം നയിച്ച ജനകീയ സമരം ചരിത്രത്തിന്‍റെ ഭാഗമാണ്.

കർഷക കുടുംബങ്ങളുടെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമായ കുടുംബഭദ്രത അദ്ദേഹം എപ്പോഴും ലക്ഷ്യംവച്ചിരുന്നു. ജീവന്‍റെ സംരക്ഷണം, മക്കൾക്കു ജന്മം നൽകുന്നതിൽ മാതാപിതാക്കൾക്കുണ്ടായിരിക്കേണ്ട ഉത്തരവാദിത്വബോധം, കുടുംബസമാധാനം നശിപ്പിക്കുന്ന മദ്യപാനത്തിനെതിരേയുള്ള നിലപാട്, സംഘടിതമുന്നേറ്റങ്ങളുടെ ആവശ്യം ഇവയെല്ലാം പിതാവിന്‍റെ പ്രവർത്തനത്തിന്‍റെ സവിശേഷമായ ഊന്നലുകളായിരുന്നു.

വിചാരങ്ങളും വികാരങ്ങളും മറയില്ലാതെ പ്രകടിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ സംസാരശൈലി. സത്യം മറച്ചുവയ്ക്കുന്ന നയതന്ത്രജ്ഞത അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ആർജവത്തോടുകൂടി കാര്യങ്ങൾ തുറന്നുപറഞ്ഞ് ജനങ്ങളെ നന്മയിലേക്കു നയിക്കാൻ അദ്ദേഹം പരിശ്രമിച്ചു. പൊതുസമൂഹത്തിന്‍റെയും നേതാക്കളുടെയും ഭരണസംവിധാനങ്ങളുടെയും അനാസ്ഥ നിറഞ്ഞ സമീപനങ്ങളെ ചോദ്യം ചെയ്യാനും പിതാവ് മടികാട്ടിയില്ല.

ഇടുക്കി രൂപതാധ്യക്ഷന്‍റെ ഉത്തരവാദിത്വങ്ങൾക്കുപുറമേ കെസിബിസിയുടെ "കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ' ചെയർമാൻ, പിന്നാക്കക്കാർക്കായുള്ള കമ്മീഷൻ അംഗം, സീറോ മലബാർ മെത്രാൻ സിനഡിന്‍റെ ആലുവ പൊന്തിഫിക്കൽ സെമിനാരി കമ്മീഷൻ അംഗം എന്നീ നിലകളിലും അദ്ദേഹം തനതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഈവിധം ജനജീവിതത്തിൽ നിറഞ്ഞുനിന്നു പ്രവർത്തിച്ച മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഈ ലോകത്തോടു വിടപറഞ്ഞെങ്കിലും അദ്ദേഹം ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്നും മാർ ആലഞ്ചേരി പറഞ്ഞു.