Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പെണ്‍കുട്ടികളും പിന്നിലല്ല
കോളജ് മാത്രമല്ല സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ഇടയിലും വ്യാപകമായ തോതില്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം ഉണ്ടെന്ന് പോലീസ് മുമ്പ് കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണങ്ങളിലാണ് പെണ്‍കുട്ടികളടക്കം ലഹരിമരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയത്. ഒരു ദിവസം 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പ് ഉപയോഗിക്കുന്നവര്‍ വരെ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. കടുത്ത മനോരോഗികള്‍ക്ക് പോലും ദിവസം ഒരു ഗുളിക കൊടുക്കാറുള്ളപ്പോഴാണ് കുട്ടികള്‍ ഒരു ദിവസം ഒരു സ്ട്രിപ്പ് മുഴുവനായും അകത്താക്കുന്നത്. ലഹരി ഉപയോഗിക്കാന്‍ പണമില്ലാതെ വരുമ്പോൾ കുട്ടികള്‍ ലഹരിക്കടത്തിലേക്ക് നീങ്ങുന്നതും പതിവാണ്. മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിക്കപ്പെട്ടാല്‍ കുട്ടികള്‍ കുടുങ്ങുകയും കച്ചവടക്കാരും ഇടനിലക്കാരും രക്ഷപ്പെടുകയും ചെയ്യും. കച്ചവടക്കാര്‍ ആരാണെന്നോ അവര്‍ എവിടെയാണെന്നോ കാരിയര്‍മാരായി മാറുന്നവര്‍ക്ക് അറിയുകയുമില്ല.
ചിലയിനം മയക്കുമരുന്നുകള്‍ രണ്ടുമൂന്ന് തവണ ഉപയോഗിച്ചാല്‍ പിന്നെ തിരിച്ചുവരാനാകില്ല. മയക്കുമരുന്ന് കിട്ടേണ്ട സമയത്ത് കിട്ടിയില്ലെങ്കില്‍ ആകെ പരിഭ്രാന്തിയും പ്രശ്നങ്ങളുമായിരിക്കും. ആ സമയത്ത് ഇതെങ്ങനെയെങ്കിലും അവര്‍ സംഘടിപ്പിച്ചിരിക്കും. എന്തുചെയ്തിട്ടായാലും അതിനുള്ള പണം അവര്‍ കണ്ടെത്തും. ഇതിന്റെ അവസാന ഘട്ടമായിരിക്കും മസോക്കിസം. സ്വന്തം ശരീരത്തെ പീഡിപ്പിച്ചുകൊണ്ട് ലഹരിയും ആനന്ദവും കണ്ടെത്തുന്ന അവസ്ഥയാണിത്.
കൈകളിലും മറ്റ് ശരീരഭാഗത്തും ബ്ലേഡുകൊണ്ടും മറ്റും മുറിവുകളുണ്ടാക്കുക, സിഗരറ്റുകള്‍ കൊണ്ട് സ്വയം പൊള്ളലേല്‍പ്പിക്കുക തുടങ്ങി സ്വന്തം ശരീരത്തെ പീഡിപ്പിച്ച് താത്കാലികമായി ആശ്വാസം കണ്ടെത്തുന്നവര്‍. ആണ്‍കുട്ടികള്‍ ഇതു വാങ്ങാനും ഉപയോഗിക്കാനുമുള്ള പണത്തിന് ഒട്ടേറെ വഴികള്‍ നോക്കും. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പണം ലഭിക്കാനുള്ള ഉറവിടം വളരെ കുറവായതിനാല്‍ പിന്നെ ഏകവഴി സ്വന്തം ശരീരത്തിന്റെ ദുരുപയോഗമായിരിക്കും. മയക്കുമരുന്ന് വില്പനക്കാരുടെ ശൃംഖല ഈ കുട്ടികളെ ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണ്. കണ്ണൂർ നഗരപരിധിയിലെ ഒരു സ്കൂളിലെ പീഡനത്തിനിരയായ ഹയർസെക്കൻഡറി വിദ്യാർഥിനി കഞ്ചാവ് ഉപയോഗിക്കുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികള്‍ ചെയ്യുന്ന അസാധാരണ കാര്യങ്ങളുടെ യഥാര്‍ഥ വസ്തുതയെക്കുറിച്ച് പലപ്പോഴും അറിവുണ്ടായിരിക്കില്ല. പഠനസംബന്ധമായ മാനസിക സമ്മര്‍ദമായാണ് കുട്ടികളുടെ ചെയ്തികളെ ഇവര്‍ തെറ്റിദ്ധരിക്കുന്നത്. ലഹരിമരുന്നുകള്‍ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്നവരില്‍ അപകടം ഏറെയാണ്.
പരീക്ഷാപ്പേടി മാറ്റാനും ലഹരി
മദ്യം ഉപയോഗിക്കാനുള്ള വിലക്കുകളും പ്രയാസങ്ങളും മറിക്കടക്കാനും ലഹരിയുടെ അളവ് മദ്യത്തേക്കാള്‍ കൂടുതലായതിനാലുമാണ് പലപ്പോഴും കുട്ടികൾ മയക്കുമരുന്നിലേക്ക് വീണുപോകുന്നത്. വീട്ടുകാരും നാട്ടുകാരും അധ്യാപകരും അറിയാതെ കൊണ്ടുനടക്കാം എന്നതും ഇതിന്റെ ആകര്‍ഷണീയതയാണ്. ലഹരിയുടെ ആഴക്കയത്തിൽപെട്ട് തിരിച്ചുകയറാനാകാത്ത അവസ്ഥ വരുമ്പോഴാണ് പലപ്പോഴും വിവരം അടുത്ത ആളുകള്‍ പോലും അറിയുക.
എന്‍ജിനിയറിംഗ് കോളജുകളിലും മെഡിക്കല്‍ കോളജുകളിലും കുട്ടികള്‍ പരീക്ഷാ സഹായി എന്ന നിലയില്‍ പോലും ലഹരി ഗുളികകള്‍ ഉപയോഗിക്കാറുണ്ട്. ഒരുതരം ഗുളിക ഉപയോഗിച്ചാല്‍ അടുത്തകാലത്ത് നടക്കുന്ന കാര്യങ്ങളെല്ലാം നന്നായി ഓര്‍ത്തിരിക്കും. പഴയതെല്ലാം മറക്കുകയും ചെയ്യും. സ്റ്റഡി ലീവ് കാലത്ത് സീനിയേഴ്സിന്റെ പ്രലോഭനങ്ങളില്‍പ്പെട്ടാണ് കുട്ടികള്‍ ഇത് ഉപയോഗിച്ചു തുടങ്ങുന്നത്. പഠിക്കുന്ന കാര്യങ്ങള്‍ നന്നായി ഓര്മിക്കാമെന്നും പരീക്ഷയില്‍ ജയിക്കാമെന്നും പറഞ്ഞാണ് ഇതിന്റെ ഉപയോഗം.
ഉപയോഗം തുടങ്ങിക്കഴിഞ്ഞാല്‍ പരീക്ഷ കഴിഞ്ഞാലും ഇത് നിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാകും. ലഹരി ഗുളികകള്‍ സ്ഥിരം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ കാലം ചെല്ലുംതോറും ഇതിന്റെ ഡോസ് കൂട്ടിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന ലഹരി ലഭിക്കാത്ത സ്ഥിതിയാകും. ഒരിക്കല്‍ ഇതില്‍ കുടുങ്ങിയാല്‍ അവര്‍ക്ക് സ്വമേധയാ കരകയറാനാകില്ല. അതിന് ഡീ അഡിക്ഷന് സംവിധാനം തന്നെ വേണ്ടിവരും. അതിന് മാതാപിതാക്കളുടെയും അധ്യാപകരുടെയും ബന്ധുക്കളുടെയും ആരോഗ്യസുരക്ഷാ വിദഗ്ധരുടെയും സഹായം ആവശ്യവുമാണ്.
കൈവിട്ട കളി
കേരളത്തില്‍ 12 വർഷത്തിനുള്ളിലാണ് കുട്ടികളില്‍ ഇത്രയേറെ ലഹരിയുടെ ഉപയോഗം പടര്‍ന്നു പിടിച്ചത്. അണുകുടുംബ സംവിധാനമാണ് കുട്ടികളെ ഈ സാഹചര്യത്തിലെത്തിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. മാതാപിതാക്കള്‍ക്ക് എപ്പോഴും ജോലിയും തിരക്കുമായതോടെ കുട്ടികളെ വേണ്ട പോലെ ശ്രദ്ധിക്കാനാളില്ലാതായി. കുട്ടികള്‍ എന്ത് ചെയ്യുന്നുവെന്ന് അവരാരും അറിയുന്നില്ല. ആരുമായൊക്കെയാണ് അവരുടെ കൂട്ടെന്നുപോലും രക്ഷിതാക്കൾ അറിയാതെ പോകുന്നു.
കണ്ണൂർ ജില്ലയിൽ കഴിഞ്ഞമാസം ഉണ്ടായ സംഭവം ഒരു ചെറിയ ഉദാഹരണം മാത്രം. ദേശീയപാതയ്ക്കടുത്തുള്ള ഒരു ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് താരം. തെങ്ങുകയറ്റ തൊഴിലാളിയുടെ മകനാണ്. സാന്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്ന കുടുംബത്തിൽ നിന്നായതിനാൽ പലപ്പോഴും രണ്ടു കിലോമീറ്ററോളം നടന്നാണ് വിദ്യാർഥി സ്കൂളിൽ എത്തുന്നത്.
കുട്ടിയുടെ കാൽനടയാത്ര മയക്കുമരുന്ന് റാക്കറ്റിലെ കഴുകൻ കണ്ണുകൾ മനസിലാക്കിയത് ആരും അറിഞ്ഞില്ല. ഒരു ദിവസം രാവിലെ സ്കൂളിലേക്കു നടന്നു പോകുന്ന വിദ്യാർഥിയുടെ അരികത്ത് ബൈക്കുമായി അപരിചിതനായ ഒരാൾ വന്നു നില്ക്കുന്നു. സൗമ്യമായി സ്നേഹത്തോടെ മകന് എവിടെയാ പോകേണ്ടത് എന്ന് ചോദിച്ചു. അവൻ അല്പം ഭീതിയോടെ പറഞ്ഞു -സ്കൂളിലേക്ക്. പലതും പറഞ്ഞ് കൂട്ടുകൂടിയ അപരിചിതൻ ആ വഴിക്കാണെന്നു പറഞ്ഞ് ബൈക്കിൽ കയറ്റി കുട്ടിയെ സ്കൂളിനു മുന്നിൽ ഇറക്കുന്നു.
മൂന്നു ദിവസം ഇത് പതിവായി. ഇതിനിടയിൽ കുട്ടിയുമായി ഇയാൾ ഏറെ അടുക്കുന്നു. കണ്ണൂരിൽ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുക്കുന്നു, സിനിമ കാണിക്കുന്നു. ഒരു മൊബൈൽ ഫോണും സമ്മാനമായി നല്കുന്നു. ഇതിനിടെ നിന്റെ കൈയിൽ കാശൊന്നുമില്ലല്ലോ, പണം ഇല്ലാതെ ഒന്നും നടക്കില്ലെന്നും അതിന് വഴിയുണ്ടെന്നും പറയുന്നു. ഞാൻ ഒരു സാധനം കൈയിൽ തരും അത് തലശേരിയിൽ എത്തിക്കണമെന്നും അവർ തിരിച്ചു തരുന്ന സാധനം എന്നെ ഏൽപിക്കണമെന്നുമായിരുന്നു നിർദേശം.
കുട്ടി സ്കൂൾ യൂണിഫോമിൽ രണ്ടു ദിവസം സ്വകാര്യ ബസിൽ ഇയാൾ കൊടുത്ത സാധനം എന്താണെന്നു പോലും അറിയാതെ തലശേരിയിൽ എത്തിച്ചു. കഞ്ചാവ് എന്ന മയക്കുമരുന്നാണെന്നോ, അതുകൊണ്ടുള്ള ഭവിഷ്യത്തോ ആ കുഞ്ഞ് അറിഞ്ഞില്ല. സംഘം തിരിച്ചു നല്കുന്ന പൊതി പണമായിരുന്നുവെന്നും അവൻ അറിഞ്ഞില്ല. രണ്ടു ദിവസം ഈ ജോലി ചെയ്തു. ജോലിക്ക് കൂലിയായി 500 രൂപാവീതം പ്രതിദിനം ലഭിച്ചു.
വിദ്യാർഥി ഒരാഴ്ച ക്ലാസിൽ എത്താത്തതറിഞ്ഞതോടെ അധ്യാപകൻ ചോദ്യം ചെയ്തതാണ് വലിയൊരു അപകടത്തിൽനിന്നും കുട്ടിയെയും ആ കുടുംബത്തെയും ഒരു പക്ഷെ ആ സ്കൂളിനെതന്നെ രക്ഷിച്ചത്. രക്ഷിതാക്കളെ അടക്കം വിളിച്ച് ചോദ്യം ചെയ്തതോടെ മൊബൈൽ ഫോണും ഇടപാടും വ്യക്തമായി. ഇക്കാര്യം കണ്ണൂരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. പോലീസിന്റെയും സ്കൂൾ അധികൃതരുടെയും സംയോജിതമായ ഇടപെടലാണ് വലിയ ദുരന്തത്തിൽനിന്ന് ഭാവിതലമുറയെ രക്ഷപ്പെടുത്തിയത്.
പേടിക്കണം
കുട്ടികൾ ആരുടെ കൂടെയെല്ലാം കൂട്ടുകൂടുന്നുണ്ടെന്നും സഹവസിക്കുന്നുണ്ടെന്നുമറിയില്ല. മുമ്പ് കൂട്ടുകുടുംബത്തില്‍ എല്ലാവരും ഒന്നിച്ചുകഴിഞ്ഞപ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കെല്ലാം കൂട്ടുത്തരവാദിത്വമുണ്ടായിരുന്നു. ബന്ധുക്കളും അയല്‍ക്കാരും നാട്ടുകാരും എല്ലാം കുട്ടികളുടെ കാര്യങ്ങളില്‍ ഇടപെടും. സംശയകരമായ എന്തെങ്കിലും കണ്ടാല്‍ അവര്‍ ചോദ്യം ചെയ്യും. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ കര്‍ശനമായ നിയന്ത്രണത്തിലായിരിക്കും കുട്ടികളെല്ലാവരും. തെറ്റുകാണിച്ചാല്‍ കടുത്ത ശിക്ഷകളും മുതിര്‍ന്നവര്‍ നല്‍കിയിരുന്നു.
മുമ്പ് സ്കൂളുകളില്‍ കുട്ടികൾ അധ്യാപകരുടെയും സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും. ചെറിയ തെറ്റുകള്‍ പോലും കണ്ടുപിടിക്കപ്പെടുകയും അതിന് ശിക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇന്ന് സ്ഥിതി മാറി. മാതാപിതാക്കളെ അനുസരിക്കാത്ത കുട്ടികള്‍ സ്കൂളില്‍ അധ്യാപകരെയും അനുസരിക്കില്ല. കുട്ടികളെ ശിക്ഷിക്കുന്ന അധ്യാപകര്‍ ജയിലുകളില്‍ പോകുന്ന സ്ഥിതിയായി. ആരും നിയന്ത്രിക്കാനോ, പരിഗണിക്കാനോ ഇല്ലാതായതോടെ കുട്ടികള്‍ വഴി തെറ്റിക്കൊണ്ടിരിക്കുകയാണ്. മാതാപിതാക്കള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അവരുടെ പ്രതീക്ഷകളും പഠനഭാരവും ഇഷ്ടമില്ലാത്തത് പഠിക്കുന്നതിലുള്ള പ്രതിഷേധവും പണത്തിന്റെ ലഭ്യതയും എല്ലാം ചേരുമ്പോള്‍ കുട്ടികള്‍ തെറ്റായ കാര്യങ്ങളിലേക്ക് പെട്ടെന്ന് വഴുതിവീഴും. ലഹരി കാന്‍സര്‍ പോലെയാണ്. തുടങ്ങിക്കഴിഞ്ഞാല്‍ വളരെ പെട്ടെന്ന് വ്യാപിക്കും. ഉപയോഗിച്ചുതുടങ്ങുമ്പോള്‍ ഇത് വളരെ ആനന്ദകരമായി തോന്നും. എന്നാല്‍ അത് ശരീരത്തെയും മനസിനെയും ജീവിതത്തെയും തന്നെ അധികം വൈകാതെ നശിപ്പിച്ചില്ലാതാക്കുമെന്ന് കുട്ടികള്‍ മനസിലാക്കുന്നില്ല. (തുടരും)
പി. ജയകൃഷ്ണൻ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top