Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
എസ്എഫ്ഐക്കെതിരേ മിണ്ടരുത്, പ്രവർത്തിക്കരുത്!
കുട്ടനെല്ലൂരിലെ സി. അച്യുതമേനോൻ ഗവ. കോളജിൽ കെഎസ്യു യൂണിറ്റ് രൂപീകരിക്കാൻ എത്തിയതേ ഓർമയുള്ളൂ. പിന്നീടു പഠിക്കാൻ കോളജിൽ വരാൻതന്നെ മാസങ്ങൾ വേണ്ടിവന്നു. കൈയൊടിഞ്ഞ് ആശുപത്രിയിലായി. ഇതൊക്കെ ഈ നാട്ടിൽത്തന്നെയാണ് നടക്കുന്നതെന്ന് അറിയുന്പോൾ പലർക്കും ചോരതിളയ്ക്കും. എന്നാൽ, ചോരത്തിളപ്പൊക്കെ എസ്എഫ്ഐക്കാരുടെയും ഗുണ്ടകളുടെയും മുന്പിൽ ഇല്ലാതാകുമെന്നു മാത്രം.
ഇരുപതു വർഷം മുന്‍പ് തൃശൂർ നഗരമധ്യത്തിലായിരുന്നു തൃശൂർ ഗവ. കോളജ് പ്രവർത്തിച്ചിരുന്നത്. മോഡൽ ബോയ്സ് സ്കൂളും കോളജും ഒരുമിച്ചുപ്രവർത്തിച്ചിരുന്നതിനാൽ വേണ്ടത്ര സ്ഥലം കോളജിനു ലഭിച്ചിരുന്നില്ല. അതിനാൽ ഒല്ലൂർ മണ്ഡലത്തിൽ കുട്ടനെല്ലൂരിൽ സ്ഥലം കണ്ടെത്തി കോളജ് മാറ്റിസ്ഥാപിച്ചു.
നഗരത്തിലും കോളജിലെ കുത്തകക്കാർ എസ്എഫ്ഐക്കാരായിരുന്നു. കുട്ടനെല്ലൂരിലേക്ക് ഗവ. കോളജ് മാറ്റിയതോടെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥിസംഘടനകൾക്കും ഇടംകിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു പലർക്കും. പ്രത്യേകിച്ചു കെഎസ്യു വിദ്യാർഥികൾക്ക്. കോണ്‍ഗ്രസിനു മുൻതൂക്കമുള്ള മണ്ഡലമാണ് ഒല്ലൂരെന്നതായിരുന്നു ആശ്വാസം. ഇതു മുതലെടുത്തു കെഎസ്യു യൂണിറ്റ് ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, യൂണിറ്റ് രൂപീകരിക്കാൻ വന്നതേ ഓർമയുള്ളൂ. അന്നു യൂണിറ്റ് രൂപീകരിക്കാൻ നേതൃത്വം നൽകിയ സി.എം.അനീഷ് എന്ന കെഎസ്യു നേതാവിനു കിട്ടിയതു ക്രൂരമർദനം. എസ്എഫ്ഐക്കാർ അനീഷിന്റെ കൈ തല്ലിയൊടിച്ചു. ആരും ചോദിക്കാനുണ്ടായില്ല. കൈ തല്ലിയൊടിച്ചതുമാത്രമല്ല, കോളജിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന കൊടിമരവും അവർ തല്ലിയൊടിച്ചു.
ഭീഷണി കോളജിനകത്തു മാത്രം ഒതുങ്ങിയില്ല. പുറത്തും എസ്എഫ്ഐയുടെ ‘ചേട്ടൻ’ ഗുണ്ടകൾ ഇവരെ കൈകാര്യം ചെയ്തു. എസ്എഫ്ഐക്കാർ കോളജിന്റെ നിയന്ത്രണം വിട്ടുകൊടുക്കാൻ തയാറായില്ല. പല ഏറ്റുമുട്ടലുകളും നടത്തിനോക്കി. പക്ഷേ, പുറമേനിന്നുള്ള പല ഗുണ്ടാനേതാക്കളുടെയും സഹായത്തോടെ കോളജിൽ ചെങ്കൊടിയല്ലാതെ ആരു കൊടിയുമായി വന്നാലും ഒതുക്കും. ഒതുങ്ങിയില്ലെങ്കിൽ തല്ലിയൊതുക്കും. ഈ സ്ഥിതിക്ക് ഇനിയും ഇവിടെ മാറ്റം വന്നിട്ടില്ല.
നിയന്ത്രണം പാർട്ടി നേതാക്കൾ
കോളജ് നഗരത്തിൽ പ്രവർത്തിച്ചിരുന്നപ്പോൾ സിപിഎം നേതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു കോളജിലെ എസ്എഫ്ഐയുടെ പ്രവർത്തനം. കുട്ടനെല്ലൂരിലേക്ക് മാറ്റിയപ്പോൾ കാന്പസിന്റെ ചുവപ്പ് മാറ്റരുതെന്നായിരുന്നു നിർദേശം. നേതാക്കളുടെ സഹായത്തോടെ അത് ഇന്നുവരെ എന്തു വിലകൊടുത്തും വിദ്യാർഥിനേതാക്കൾ കാത്തു വരുന്നുണ്ട്. തല്ലിയും ഭീഷണിപ്പെടുത്തിയും കേസുകൾ കൊടുത്തുമൊക്കെ എസ്എഫ്ഐയെ നേരിടാൻ വരുന്നവരെ പടികടത്തും.
‘മുകളിൽ’നിന്നുള്ള നിർദേശം അനുസരിച്ചാണ് എസ്എഫ്ഐ നേതാക്കളുടെ പ്രവർത്തനം. നേതാക്കൾ നിർദേശം നൽകിയാൽ എന്തു ചെയ്താലും സംരക്ഷണം ഉറപ്പാണെന്നതാണ് അക്രമം നടത്താനുള്ള പ്രചോദനം. പോലീസ് കേസെടുത്താലും അതിൽനിന്നൊക്കെ ഉൗരിപ്പോരാൻ പ്രയാസമില്ല.
മത്സരിക്കാനിറങ്ങിയാൽ
ഏറെ പണിപ്പെട്ടാണ് അഞ്ചു വർഷം മുന്‍പ് ഒരു സ്ഥാനാർഥിയെ കെഎസ്യു കണ്ടെത്തിയത്. എന്നാൽ, നോമിനേഷൻ കൊടുത്തതോടെ ഭീഷണിയെത്തിയത് ഒട്ടും പ്രതീക്ഷിക്കാത്ത വഴിക്കാണ്. പെണ്‍കുട്ടിയുടെ വീട്ടിലേക്കു ഡിവൈഎഫ്ഐ നേതാക്കൾ എത്തി മത്സരിക്കരുതെന്നു ഭീഷണി മുഴക്കി. കോണ്‍ഗ്രസ് നേതാക്കളുടെ സമ്മർദം മൂലം മത്സരരംഗത്തു തുടരാൻ തീരുമാനിച്ചു. പക്ഷേ, പിന്നീടെത്തിയതു ലോക്കൽ ഗുണ്ടകളാണ്. മത്സരിക്കാനിറങ്ങിയാൽ പിന്നെ മോളെ കാണേണ്ടിവരില്ലെന്നു മാതാപിതാക്കളോടു ഗുണ്ടകൾ നേരിട്ടുപറഞ്ഞതോടെ എല്ലാം അവസാനിപ്പിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് കെഎസ്യു നേതാക്കളുടെ വെളിപ്പെടുത്തൽ.
എസ്എഫ്ഐക്കെതിരേ മത്സരിക്കാൻ ആളെ കണ്ടെത്തുകയെന്നതുതന്നെ മറ്റു വിദ്യാർഥിസംഘടനകൾക്കു വെല്ലുവിളിയാണ്. എസ്എഫ്ഐ പാനലിനെതിരേ മറ്റൊരു പാനൽ നിർത്തി മത്സരം നടത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഏതെങ്കിലും സ്ഥാനത്തേക്കു മത്സരിക്കാൻ ആളെ കണ്ടെത്തിയാൽത്തന്നെ അവരെ അവസാനംവരെ പിടിച്ചുനിർത്താനും സാധിക്കാത്ത സാഹചര്യം.
മത്സരിപ്പിക്കാൻ ആളെ കണ്ടെത്തി നോമിനേഷൻ കൊടുപ്പിക്കുകയെന്നത് വലിയ വെല്ലുവിളി. നോമിനേഷൻ കൊടുത്താൽ എത്രയും പെട്ടെന്നു കാന്പസിൽനിന്ന് മാറ്റുകയെന്നതാണ് അടുത്ത നീക്കം. അല്ലെങ്കിൽ നേരിട്ടു ഭീഷണിയുണ്ടാകും. പിന്നീട് സാധാരണ സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്തു മാത്രമേ കോളജിലെത്തിക്കൂവെന്ന് കെഎസ്യു നേതാക്കൾ പറഞ്ഞു. കോളജിനുള്ളിൽ നടക്കുന്ന ഈ ഏകാധിപത്യം ആരും പുറത്തുപറയാറില്ല. അറിഞ്ഞാൽതന്നെ ഇതിനെ നേരിടാൻ ഒറ്റക്കെട്ടായി നേതാക്കളും ഉണ്ടാകില്ലെന്നതാണ് കെഎസ്യുവിന്റെ പ്രശ്നമെന്നും അവർതന്നെ വ്യക്തമാക്കി.
പട്ടാള ചിട്ടകൾ
കാന്പസിൽ പട്ടാളച്ചിട്ടയാണ് എസ്എഫ്ഐ നടപ്പാക്കുന്നതെന്നു വിദ്യാർഥികൾ പറയുന്നു. എസ്എഫ്ഐ അല്ലാതെ ആരും ഇവിടെ സമരം ചെയ്യാൻ പാടില്ല. പുതുതായി ചേരുന്ന കുട്ടികളോടു കാന്പയിന് പാടില്ല. അവരെ സ്വാഗതം ചെയ്ത് ബാനർ കെട്ടാൻ പാടില്ല. കൂട്ടംകൂടി നടക്കാൻ പാടില്ല. മരച്ചുവടുകളിൽ എല്ലാവർക്കും ഇരിക്കാൻ അനുവാദമില്ല. ഒറ്റപ്പെടുത്തലാണ് മറ്റൊരു അക്രമം. കെഎസ്യുക്കാരനാണ് പുതിയ അഡ്മിഷൻ എടുത്തുവന്നിരിക്കുന്നതെന്നു കണ്ടാൽ ആ വിദ്യാർഥിയെ ഒറ്റപ്പെടുത്താൻ മറ്റു കുട്ടികളോട് നിർദേശിക്കും. മാനസികമായും ശാരീരികമായും തളർത്തി ജീവിതംതന്നെ ഇരുട്ടിലാക്കുന്ന നടപടിയാണ് കോളജ് കാന്പസിൽ നടക്കാറുള്ളതെന്ന് ഒരു പൂർവ വിദ്യാർഥി പറഞ്ഞു.
അനുസരിച്ചില്ലെങ്കിൽ അടി ഉറപ്പാണിവിടെ. അടി കോളജ് കാന്പസിൽ വച്ചുതന്നെ ആകണമെന്നില്ല. പുറത്ത് ഒരിക്കലും കണ്ടിട്ടില്ലാത്തവരായിരിക്കും ചിലപ്പോൾ ഭീഷണിപ്പെടുത്തുക. എതിർപ്പ് പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ കോളജിനു പുറത്തുള്ള നേതാക്കളെ കാണിച്ചു കൊടുത്താണ് ഭീഷണിപ്പെടുത്തുന്നത്.
രാത്രിയും കോളജിൽ
പല എസ്എഫ്ഐ വിദ്യാർഥികളും കോളജ് വിട്ടാലും രാത്രിയിൽ കോളജിൽത്തന്നെ തങ്ങാറുണ്ടത്രേ. രാത്രി മറ്റു സംഘടനകളിൽപ്പെട്ടവർ ബാനർ കെട്ടാനോ പോസ്റ്റർ ഒട്ടിക്കാനോ എത്തിയാൽ അവർ പോയതിനു പിന്നാലെ അതൊക്കെ കീറിക്കളയും. രാവിലെ വന്നുനോക്കിയാൽ മറ്റു സംഘടനകളുടെ ഒരു പോസ്റ്ററോ ബാനറോ കാണില്ല. രാത്രിയിൽ കോളജിൽ വിദ്യാർഥികൾ തങ്ങുന്ന കാര്യം കോളജിലെ പല അധ്യാപകർക്കും അറിയാമെങ്കിലും രഹസ്യമായ പിന്തുണ നൽകുന്നതിനാൽ പ്രശ്നങ്ങളുണ്ടാകാറില്ല. എന്നാൽ മറ്റു സംഘടനകളിലുള്ള വിദ്യാർഥികൾ വൈകി കോളജിൽ തങ്ങിയാൽ ആട്ടിയോടിക്കും.
ജീവിച്ചു പോവണ്ടേ
ഇടത് അനുകൂല സംഘടനകളിലുള്ള അധ്യാപകർ വിദ്യാർഥികൾക്കു പരസ്യമായി പിന്തുണ നല്‍കുന്നുണ്ടെങ്കിലും മറ്റുള്ളവർ അതിനെ എതിർക്കുമെന്ന് ഇവിടെ കരുതേണ്ട. എസ്എഫ്ഐയുടെ പ്രവർത്തനങ്ങൾക്ക് ഈ അധ്യാപകരുടെ പിന്തുണയുള്ളതിനാൽ കോളജിനുള്ളിൽ ആരെയും പേടിക്കേണ്ടിവരുന്നില്ല. എന്നാൽ, ഇടത് അനുകൂല സംഘടനകളിൽ പെടാത്ത അധ്യാപകർപോലും എസ്എഫ്ഐയുടെ അക്രമത്തിനെതിരേ രംഗത്തു വരാറില്ല. ഇടത് അധ്യാപകരുടെ നിലപാടുകൾക്കു മൗന സമ്മതം നൽകിയാണ് പലരും ഇവിടെ കഴിയുന്നത്. ജീവിച്ചുപോവണ്ടേ എന്നതു തന്നെയാണ് ഇവരുടെ ചോദ്യം.
തമ്മിലും ഏറ്റുമുട്ടൽ
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ കുട്ടനെല്ലൂർ ഗവ. കോളജിൽ നടക്കുന്പോൾ ആർക്കാണ് മൂപ്പെന്ന തർക്കം ഒടുവിൽ എസ്എഫ്ഐക്കാർ തമ്മിൽവരെ അടിപിടിക്കും ഇവിടെ കാരണമായിട്ടുണ്ട്. 2013ൽ ഡിസോണ്‍ നടക്കുന്പോഴായിരുന്നു കേരളവർമ കോളജിലെ എസ്എഫ്ഐ വിദ്യാർഥികളും ഗവ. കോളജിലെ എസ്എഫ്ഐ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടിയത്. പക്ഷേ, നടപടിയുണ്ടായത് ഗവ. കോളജിലെ കുട്ടികൾക്കെതിരേയാണ്. ഏഴു വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്.
കായികതാരങ്ങൾക്കും ഭീഷണി
സ്പോർട്സ് ക്വോട്ടയിൽ വരുന്നവരെ ഒതുക്കലാണ് കോളജിൽ എസ്എഫ്ഐക്കാരുടെ മറ്റൊരു ലക്ഷ്യം. അവരെ ഭീഷണിപ്പെടുത്തിയും ഒതുങ്ങിയില്ലെങ്കിൽ തല്ലിയും എസ്എഫ്ഐക്കാരോടൊപ്പം നിർത്തും. സ്പോർട്സുകാരായി വരുന്നവർ കെഎസ്യുവിനോ മറ്റു സംഘടനകൾക്കോ അനുഭാവം പ്രകടിപ്പിക്കുന്നതു കണ്ടാൽ പണിയുറപ്പാണ്. ആക്ടീവായി ഇറങ്ങിയാൽ തല്ലിച്ചതച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അല്ലെങ്കിൽ കേസു കൊടുത്തു ഭാവിയിൽ പ്രശ്നമാകുമെന്നും ജോലി കിട്ടാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞു പിന്തിരിപ്പിക്കും. സ്പോർട്സ് ക്വോട്ടയിൽ വരുന്നവർ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും തുടക്കം മുതലേ നടത്തും. ഇത്തരക്കാർ മത്സരിച്ചാൽ വിദ്യാർഥികൾ വോട്ടുചെയ്യുമെന്ന ഭീതിയിലാണ് എസ്എഫ്ഐക്കാരല്ലെങ്കിൽ അവരെ ഇല്ലാതാക്കാൻ ശ്രമിക്കാറുള്ളത്.
എല്ലാ സംഘടനകൾക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടായാൽ എസ്എഫ്ഐക്കാരുടെ കുത്തക അഴിഞ്ഞുവീഴുമെന്നാണ് മറ്റു സംഘടനാ ഭാരവാഹികളുടെ വിശ്വാസം.
തുടരും
സ്വന്തം ലേഖകൻ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
ലോക്സഭാ തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ടം തിങ്കളാഴ്ച
മോദിയുടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനം തിരിച്ചറിയാത്തത് തെര. കമ്മീഷന്റെ ഡിഎൻഎയുടെ കുഴപ്പം: സീതാറാം യെച്ചൂരി
മദ്യം നൽകിയില്ല; യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
ഡ്രൈവിംഗ് സ്കൂൾ സമരം ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: കെ.ബി. ഗണേഷ് കുമാർ
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
ലോക്സഭാ തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ടം തിങ്കളാഴ്ച
മോദിയുടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനം തിരിച്ചറിയാത്തത് തെര. കമ്മീഷന്റെ ഡിഎൻഎയുടെ കുഴപ്പം: സീതാറാം യെച്ചൂരി
മദ്യം നൽകിയില്ല; യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
ഡ്രൈവിംഗ് സ്കൂൾ സമരം ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: കെ.ബി. ഗണേഷ് കുമാർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top