Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പോലീസിന് "കസ്റ്റഡി' പേടി..!
നിറം മങ്ങിയ നാലുചുവരുകള്‍ക്കുള്ളില്‍ വീണ കുമാറിന്റെ കണ്ണീര് തുള്ളികള്‍ തീര്‍ത്ത മുറിവുകള്‍ കേരളാ പോലീസിന് മേല്‍ ഉണങ്ങാതെ അവശേഷിക്കുകയാണ്. വിരലിലെണ്ണാവുന്ന പോലീസുദ്യോഗസ്ഥരുടെ ദുഷ്പ്രവൃത്തി കാരണം തലതാഴ്ത്തുകയാണ് ഭൂരിഭാഗം പോലീസുകാരും... ജനമൈത്രിയെന്ന് പറഞ്ഞ് പൊതുജനങ്ങള്ക്കിടയിലേക്കിറങ്ങിച്ചെല്ലുന്ന ഓരോ പോലീസുകാരനിലും ആ കുറ്റബോധം നിഴലിക്കുന്നുണ്ട്. പോലീസിന്റെ ഇടിമുറിയിലെ രക്തസാക്ഷികളുടെ പട്ടിക രാജനില്‍ തുടങ്ങി കുമാര്‍ വരെ എത്തി... അടുത്തതാരായിരിക്കും ? ഭീതിയോടെയാണ് ജനങ്ങള്‍ പോലീസിനെ നോക്കിക്കാണുന്നത്. അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ പോലീസ് മര്ദനത്തെപറ്റി മറുപടി പറയേണ്ടി വന്നത് വിധി വൈപരീത്യമെന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ പോലീസിനുള്ളിലെ ക്രിമിനലുകളെ ആര് തളയ്ക്കുമെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
ചിലരുടെ ദുഷ്പ്രവൃത്തികളാല്‍ അപമാനത്തിന്റെ കരിനിഴലിലുള്ള പോലീസിനെ മാന്യതയുടെ വെള്ളിവെളിച്ചത്തിലേക്കാണ് ഭരണാധികാരികളും പോലീസ് തലപ്പത്തുള്ളവരും നയിക്കേണ്ടത്. നന്മയുടെ ജ്യോതിര്ബിന്ദുക്കളായി സേനയില്‍ അവശേഷിക്കുന്നവരേയും അണയ്ക്കാനുള്ള ശ്രമം നാടിനെ അരക്ഷിതാവസ്ഥയിലേക്കെത്തിക്കും . കോഴിക്കോട് സിറ്റി പോലീസില്‍ മാത്രമുണ്ടായ ഏതാനും സംഭവങ്ങളില്‍ നിന്ന് പോലീസ് എത്രത്തോളം ജനങ്ങളില്‍ നിന്നും കൃത്യനിര്‍വഹണത്തില്‍ നിന്നും വ്യതിചലിച്ചുവെന്ന് കാണാനാവും.
ജാഗ്രത, വിവാദം വേണ്ട...
നെടുങ്കണ്ടം കസ്റ്റഡി മരണം പോലീസിനേല്പ്പിച്ച ആഘാതം ചെറുതല്ല. പോലീസിനുള്ളിലെ "കാട്ടാളത്തം' വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. ഇതോടെ ആഭ്യന്തരവകുപ്പ് കര്‍ശനമായ നിലപാട് സ്വീകരിച്ചു. നിയമാനുസൃതമല്ലാതെ ഒരാളെ പോലും കസ്റ്റഡിയിലെടുക്കരുത്... നിര്‍ദേശം എല്ലാജില്ലാ പോലീസ് മേധാവിമാരിലും എത്തി. നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി ഉന്നത പോലീസുദ്യോഗസ്ഥരെത്തി. ഇതോടെ ജില്ലാ പോലീസ് മേധാവിമാരെല്ലാം ജാഗ്രതയിലായി. തന്റെ പരിധിയില്‍ വിവാദമൊന്നും തന്നെ ഉണ്ടാവരുതെന്ന് അവര്‍ ശഠിച്ചു.
കേസന്വേഷണവും കുറ്റവാളികളെ പിടികൂടുകയുമെല്ലാം സാവകാശം മതി... ആവേശമോ അത്യുത്സാഹമോ വേണ്ടെന്ന നിലപാടാണ് ഓരോ ജില്ലാ പോലീസ് മേധാവിമാരും സ്വീകരിച്ചത്. ഇതോടെ പോലീസ്സേന പൂര്‍ണമായും മാറി. നിയമലംഘനമോ ഗുണ്ടായിസമോ നേരില്‍ കണ്ടാല്‍ പോലും നടപടി സ്വീകരിക്കാന്‍ കീഴുദ്യോഗസ്ഥരും ഭയപ്പെട്ടു. നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് എല്ലാ പോലീസ് ജില്ലയിലേയും സ്ഥിതിയാണിത്.
പോലീസ് ഇനി "സുവിശേഷ' പാത സ്വീകരിച്ചാല്‍ മതിയെന്നായിരുന്നു കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശം. ഗുണ്ടകളും മദ്യപരും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടിയാലും കടുത്ത നടപടികള്‍ സ്വീകരിക്കേണ്ട... കമ്മീഷണര്‍ വയര്‍ലെസ് സെറ്റ് വഴിയും പോലീസുകാര്‍ക്ക് വേണ്ട "മാന്യതാ' നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയാണ്.
അനാവശ്യമായി ആരേയും കസ്റ്റഡിയിലെടുക്കരുതെന്നാണ് നിര്‍ദേശം. അടിയന്തര ഘട്ടങ്ങളില്‍ കസ്റ്റഡിയില്‍ എടുക്കുന്ന വ്യക്തികളെ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിയ ശേഷം രേഖകളില്‍ വ്യക്തമായി രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. കൂടാതെ മദ്യപിച്ച് കുടുംബ വഴക്കുണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ വീട്ടിലുള്ള മറ്റൊരാള്‍ കൂടി ഒപ്പമുണ്ടാവണം. വൈദ്യപരിശോധന നടത്തണം. പൊതുസ്ഥലങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ പ്രതികളെ പിടികൂടി പോലീസിന് കൈമാറുമ്പോഴും വൈദ്യപരിശോധന നടത്തിയ ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ. കൂടാതെ നാട്ടുകാരിലൊരാളുടെ സാന്നിധ്യവും പോലീസ് ഉറപ്പുവരുത്തണമെന്നും നിര്‍ദേശം . ഇതോടെ പോലീസ് പൂര്‍ണമായും പരിമിതികള്ക്കുള്ളിലായി.
പ്രതിയും പോലീസും ഹാപ്പി ...
ബൈക്ക് മോഷണമുള്‍പ്പെടെ നിരവധി മോഷണക്കേസുകളിലെ പ്രതി... മോഷ്ടിച്ച ബൈക്കുമായി പോവുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പ്പിച്ചിട്ടും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനോ വിശദമായി ചോദ്യം ചെയ്യാനോ ആരും തയാറായില്ല. അതിനാല്‍ തന്നെ പ്രതിയും പോലീസും ഹാപ്പി. കൂടുതല്‍ ചോദ്യം ചെയ്യേണ്ട അവസ്ഥയുണ്ടായാല്‍ മജിസ്ട്രറ്റിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ പ്രതി കസ്റ്റഡിയില്‍ തനിക്കേല്‍ക്കേണ്ടി വന്ന പീഡനകഥ പറയും.
മുമ്പും ഇത്തരത്തില്‍ പ്രതികള്‍ മജിസ്ട്രേറ്റിന് മുന്നില്‍ പോലീസിനെ മോശമായി ചിത്രീകരിക്കാറുണ്ടെങ്കിലും ആരും അത്രത്തോളം വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇടയ്ക്കിടെയുണ്ടാവുന്ന കസ്റ്റഡി മരണങ്ങള് പോലീസിനെ സംശയമുനയിലാക്കി. പിന്നീട് പോലീസും കസ്റ്റഡിയിലെടുക്കുന്നവരോട് കൂടുതലൊന്നും ചോദിക്കാതായി. ബൈക്ക് മോഷ്ടാവിനോട് മൃദൃസമീപനം കാണിച്ചതിനാല്‍ ഒരു കേസ് മാത്രമായി ചുരുങ്ങി. അല്ലാത്തപക്ഷം വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ പത്തോളം ബൈക്ക്മോഷണത്തിന് തുമ്പുണ്ടാവുമെന്നാണ് പറയുന്നത്.
മേലുദ്യോഗസ്ഥരില്‍ ചിലര്‍ക്കും പിടികൂടിയ മോഷ്ടാവിനെ കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ ആര്‍ക്കും ചോദ്യം ചെയ്യുന്നതിനോട് താത്പര്യമില്ലാത്തതിനെ തുടര്‍ന്ന് എസ്ഐ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
നിര്‍ജീവമായി ക്രൈം സ്ക്വാഡ്
കുറ്റാന്വേഷണത്തില്‍ പോലീസില്‍ ഒഴിച്ചുകൂടാനാവാത്ത വിഭാഗാണ് ക്രൈംസ്ക്വാഡുകള്‍ . കവര്‍ച്ച, മോഷണം, ലഹരി വില്പന തുടങ്ങിയ കേസുകളില്‍ നിര്‍ണായകമായ ഇടപെടലാണ് ക്രൈംസ്ക്വാഡുകള്‍ നടത്തുന്നത്. സ്ഥിരം കുറ്റവാളികളെ പിന്തുടരുകയും പുതുതായി എത്തുന്ന കുറ്റവാളികളെ എളുപ്പത്തില്‍ നിയമത്തിന് മുന്നിലെത്തിക്കാനും ഇവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ക്രൈംസ്ക്വാഡും സജീവ പ്രവര്‍ത്തനം നിര്‍ത്തി. കേസുകളില്‍ പേരിന് അന്വേഷണം നടത്തുന്നതല്ലാതെ കാര്യമായ യാതൊരു ഇടപെടലുമിപ്പോള് ഉണ്ടാവുന്നില്ല.
ആദ്യം സ്ഥലം മാറ്റം, പിന്നീട് തിരുത്ത്
മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ കസ്റ്റഡിയിലെടുത്തതിനായിരുന്നു എസ്ഐയെ സ്ഥലം മാറ്റിയത്. എന്നാല്‍ സ്ഥലം മാറ്റം തെറ്റാണെന്ന് മനസിലാക്കാന്‍ കമ്മീഷണര്‍ക്ക് രണ്ടു ദിവസം വേണ്ടി വന്നു. കോഴിക്കോട് ടൗണ്‍ എസ്ഐ ബിജിത്തിനെയായിരുന്നു അകാരണമായി കമ്മീഷണര്‍ എ.വി.ജോര്‍ജ് സ്ഥലം മാറ്റിയത്. കോഴിക്കോട് കടപ്പുറത്ത് ബീച്ചില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും വിധത്തില്പെരുമാറിയ സംഘത്തിലെ രണ്ടു പേരെയായിരുന്നു ടൗണ്‍ എസ്ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലേക്കു കൊണ്ടുപോവും മുമ്പേ ബീച്ച് ജനറല്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍പരിശോധന നടത്തിയിരുന്നു. സ്റ്റേഷനില്‍ എസ്ഐയും സംഘവും എത്തിയപ്പോഴേക്കും ജാമ്യമെടുക്കാനുള്ള ആളുകളും എത്തിയിരുന്നു. എന്നാല്‍ ഇവര്‍ മദ്യപിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട എസ്ഐ ജാമ്യം അനുവദിക്കില്ലെന്നും മറ്റാരെങ്കിലും എത്തിയാല്‍ വിടാമെന്നും അറിയിച്ചു. എന്നാല്‍ ഇവര്‍ തിരിച്ചുപോവാതെ എസ്ഐ ജാമ്യം നിഷേധിക്കുന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തുകയും കമ്മീഷണറെ അറിയിക്കുകയുമായിരുന്നു. അതേസമയം ബന്ധുക്കളെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെത്തുകയും പോലീസ് യുവാക്കളെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയുമായിരുന്നു. എന്നാല്‍ ജാമ്യം അനുവദിക്കാത്ത എസ്ഐയുടെ നിലപാടില്‍ പ്രതിഷേധിച്ച് കമ്മീഷണര്‍ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയുമായിരുന്നു. വിവാദം ഒഴിവാക്കാനാണ് കമ്മീഷണര്‍ എസ്ഐയെ സ്ഥലം മാറ്റിയതെന്നാണ് പറയുന്നത്.
കവര്‍ച്ച; പ്രതികള്‍ക്ക് പിന്നാലെ ഓടേണ്ടെന്ന് തീരുമാനം
ബൈക്ക് യാത്രികനെ തട്ടിക്കൊണ്ടുപോയി നാലുലക്ഷം രൂപ കവര്‍ന്ന സംഘം കേരളം വിട്ടതായി വ്യക്തമായി സൂചന ലഭിച്ചെങ്കിലും പ്രതികള്‍ക്കു പിന്നാലെ ഓടാന്‍ പോലീസിലാളില്ല... മറ്റൊരു നാട്ടില്‍ നിന്ന് പ്രതിയെ പിടികൂടി കേരളത്തിലെത്തിക്കും വരെയുള്ള വിവാദം ഭയന്നാണ് പോലീസ് അന്വേഷണം താത്കാലികമായി നിര്‍ത്തിവച്ചത്. കോട്ടാംപറമ്പ് മദ്രസയ്ക്ക് സമീപത്തായിരുന്നു കവര്‍ച്ച. കൊടുവള്ളി ആവിലോറ കിഴക്കെ നെച്ചിപൊയിലില് മഷ്ഹൂദിനെയാണ് കാറില്‍ പിന്തുടര്ന്നെത്തിയ സംഘം പിടികൂടി നാല് ലക്ഷം കവര്‍ന്നത്. മഷ്ഹൂദ് സഞ്ചരിച്ച ബൈക്കിനെ കാര്‍ തടസപ്പെടുത്തുകയായിരുന്നു. ഇതിനിടെ ബൈക്കില്‍ നിന്നിറിങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മഷ്ഹൂദിനെ സംഘം പിടികൂടി കാറില്‍ കയറ്റുകയായിരുന്നു.
പണം കവര്‍ന്ന ശേഷം കാളാണ്ടി താഴത്ത് ഇറക്കിവിടുകയും ചെയ്തു. മഷ്ഹൂദിന്റെ സ്കൂട്ടറും കാറിലെത്തിയ സംഘത്തിലൊരാള്‍ കൊണ്ടുപോവുകയായിരുന്നു. ഗൗരവമേറിയ കവര്‍ച്ച നടന്ന് ഒരു മാസമാവാറായിട്ടും പോലീസ് മൗനത്തിലാണ്.
തയാറാക്കിയത്:
കെ. ഷിന്റുലാൽ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top