Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പൊഴിക്കര കൊലപാതകത്തിന്റെ ചുരുളഴിച്ച്...
ഞാൻ കൊല്ലം പരവൂരിൽ സിഐ ആയിരുന്ന സമയത്ത് അന്വേഷിച്ച എഴുപതുകാരിയുടെ കൊലപാതക കേസ് ഏറെ സങ്കീർണതകൾ നിറഞ്ഞതായിരുന്നു. 2010-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി പന്ത്രണ്ടോടെ സ്റ്റേഷനിലേക്ക് എത്തിയ ഫോണ്‍ കോളിലായിരുന്നു തുടക്കം. വൃദ്ധ ദന്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ ഭാര്യ വീടിനു സമീപം മരിച്ചു കിടക്കുന്നുവെന്നതായിരുന്നു സന്ദേശം.
ഉടൻ തന്നെ എസ്ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെയെത്തി. വീടിനു പുറകിലായുള്ള വിറകു പുരയിലാണ് എഴുപതുകാരിയുടെ മൃതദേഹം കണ്ടത്. അദ്ദേഹം വിവരം അറിയിച്ച പ്രകാരം ഉടൻ ഞാൻ അവിടെ ചെന്നു.
വലിയ വീട്ടിൽ വൃദ്ധദന്പതികൾ മാത്രം
കടലിനോട് ഏതാണ്ട് ചേർന്ന പ്രദേശത്തായിരുന്നു ഇരുനിലകളുള്ള ആ വലിയ വീട്. വീടിന്റെ പുറകുവശത്തേ ഗേറ്റ് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വീടിനു പുറകിലായി ഒരു വാഴത്തോട്ടമുണ്ട്. സമീപത്തുതന്നെ വിദേശത്തുള്ള മകന്റെ വീട് നിർമാണം നടക്കുന്നുണ്ട്. മൃതദേഹം കാണപ്പെട്ട വിറകുപുരയുടെ കതക് അകത്തുനിന്ന് ചാരിവച്ചിരിക്കുന്നു. തറയിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാൽ, മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളൊന്നും അവിടെ കണ്ടില്ല. കാരണം ആ മുറിയിലുണ്ടായിരുന്ന വിറകുകഷണങ്ങൾക്കും സമീപത്തെ ചിലന്തി വലകൾക്കും സ്ഥാനമാറ്റമോ അലങ്കോലപ്പെടലോ ഒന്നും ഉണ്ടായിരുന്നില്ല. ഇടതു കൈവിരൽ മുട്ടിൽ ചെറിയ ചതവ് ഉണ്ടായിരുന്നു. താടിയുടെ ഇടതുഭാഗത്ത് കരിവാളിപ്പും തോന്നിച്ചു. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അവർ ധരിച്ചിരുന്ന ആഭരണങ്ങളൊക്കെ മൃതദേഹത്തിൽ ഉണ്ടായിരുന്നു. ഈ വിറകുപുരയുടെ പുറത്തെ ഗേറ്റിനു സമീപഭാഗത്ത് തറയിൽ വലിയ കടൽ നത്തയ്ക്ക (Pila Globosa) ഇഴഞ്ഞു പോയ പാടുകൾ കാണപ്പെട്ടു. നത്തയ്ക്കകളും അവിടെ ഉണ്ടായിരുന്നു. വീട്ടിൽ വളർത്തിയിരുന്ന രണ്ടു പൊമറേനിയൻ നായകൾ കൂട്ടിനുള്ളിൽ നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു.
പ്രാഥമിക പരിശോധനയിൽ അസ്വാഭാവിക ലക്ഷണങ്ങളൊന്നും കാണാതിരുന്നതിനാൽ അവർക്ക് നെഞ്ചുവേദന പോലുള്ള ശാരീരികാസ്വസ്ഥതകൾ വന്ന് മരണം സംഭവിച്ചിരിക്കാമെന്ന പ്രാഥമിക നിഗമനമായിരുന്നു പോലീസിന്. എന്നാൽ, അസ്വാഭാവിക മരണം എന്ന സംശയത്തിനുള്ള കാരണങ്ങളും ഞങ്ങളിൽ ഉടലെടുത്തു. അസമയമായതിനാൽ സ്ഥലം ഗാർഡ് ചെയ്ത് പോലീസിനെ ഡ്യൂട്ടിക്കായി നിയോഗിച്ച് ഞങ്ങൾ രാത്രിയിൽ മടങ്ങിപ്പോയി. പിറ്റേന്ന് അതിരാവിലെ തന്നെ സ്ഥല പരിശോധനയും സയന്റിഫിക് അസിസ്റ്റന്റിന്റെ വിശദമായ ശാ സ്ത്രീയ പരിശോധനയും ഇൻക്വസ്റ്റും നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇൻക്വസ്റ്റ് വേളയിലെ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും പോലീസിന്റെ ശ്രദ്ധയിൽ പെട്ടില്ല. എങ്കിലും തലേന്ന് ഉച്ചയ്ക്കു ശേഷം ആ അമ്മയെ കാണാതായ വിവരമോ മൃതദേഹം കണ്ടെത്തിയ ശേഷമുള്ള വിവരമോ യഥാസമയം പോലീസിനെ അറിയിക്കുന്നതിനുണ്ടായ കാലതാമസവും മരണത്തെക്കുറിച്ചു സംശയം ഉളവാക്കി. സംശയദൂരീകരണത്തിനായി ആ അമ്മയുടെ ഭർത്താവിനെ ചോദ്യം ചെയ്യേണ്ടതായി വന്നു. അദ്ദേഹത്തിന് പ്രായാധിക്യവും പ്രമേഹരോഗാവസ്ഥയും ഭാര്യ മരിച്ച ആഘാതം ഏൽപിച്ച വിഷമതകളും ഉള്ളതിനാൽ അന്ന് ചോദ്യം ചെയ്യലിനു മുതിർന്നില്ല. പോസ്റ്റ്മോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം പ്രഫസർ ഡോ. രമയെ കണ്ട് സംസാരിക്കുന്നതിനായി അന്നുതന്നെ എസ്ഐക്ക് ഞാൻ നിർദേശവും നൽകി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ഡോ. രമയുടെ അഭിപ്രായം ചോദിച്ചറിയാൻ അയച്ച ഉദ്യോഗസ്ഥനോട് അവർ യാതൊന്നും വെളിപ്പെടുത്തിയില്ല. മറിച്ച് അന്വേഷണോദ്യോഗസ്ഥനോട് അവരെ നേരിൽ കാണാനായി നിർദേശിക്കുകയാണുണ്ടായത്. അടുത്ത ദിവസം രാവിലെ തന്നെ ഞാൻ ഡോ. രമയെ കാണാൻ ചെന്നു. അവർ എന്റെ അധ്യാപികയും വ്യക്തിപരമായി അടുപ്പമുള്ള ആളുമായതിനാലാണ് എന്നോടു നേരിൽവരാൻ ആവശ്യപ്പെട്ടത്. ഈ കേസിൽ അതുവരെയുള്ള വിശദാംശങ്ങൾ ഡോക്ടർ ചോദിച്ചറിഞ്ഞു. കഴുത്തിറുകിയുള്ള മരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോ. രമ എന്നോടു പറഞ്ഞു. അതിനെ കുറിച്ച് കൂടുതൽ വ്യക്തമാക്കാൻ ഡോക്ടറോടു പറഞ്ഞെങ്കിലും ഞാൻ അന്വേഷിച്ചു കണ്ടുപിടിക്കാനാണ് അവർ ആവശ്യപ്പെട്ടത്. ഞാൻ വീണ്ടും കൂടുതൽ വ്യക്തത ആവശ്യപ്പെട്ടപ്പോൾ ’നസീർ, വീട് കൃത്യമായി പരിശോധിക്കൂ, എല്ലാ മുറികളിലേയും ഫാനും ഹുക്കുകളുമൊക്കെ നോക്കൂ’വെന്ന് ചെറു പുഞ്ചിരിയോടെ ഡോ. രമ പറഞ്ഞു. ആ അമ്മ ആത്മഹത്യ ചെയ്തതാണോയെന്നു ഞാൻ വീണ്ടും ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞതുപോലെ ചെയ്യു, കഴുത്തിലെ ലക്ഷണങ്ങൾ തൂങ്ങിമരണത്തിന്റെ സൂചനയാണ് നൽകുന്നതെന്നും അന്വേഷണം നടത്തിയശേഷം വീണ്ടും ചർച്ച ചെയ്യാമെന്നും പറഞ്ഞ് അവർ എന്നെ മടക്കി അയച്ചു. ആ അമ്മയുടെ കഴുത്തിൽ തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നത് എന്നെ അലട്ടിക്കൊണ്ടിരുന്നു.
എല്ലാറ്റിനും സാക്ഷിയായി ഭർത്താവ്
വീണ്ടും ആ വീട്ടിലെത്തി. പ്രൊബേഷൻ എസ്ഐ കണ്ണനെ സ്ത്രീയുടെ ഭർത്താവിനെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയശേഷം ഭർത്താവിനെ ഡ്രോയിംഗ് റൂമിൽ ഇരുത്തി. ഞങ്ങൾ ആ വീട് അരിച്ചുപൊറുക്കി. പലപ്പോഴും അദ്ദേഹം അസ്വസ്ഥനാകുന്നതു കണ്ടു. പ്രമേഹരോഗിയായതിനാൽ കുറച്ചു കഴിഞ്ഞപ്പോൾ കിടക്കണമെന്നു പറഞ്ഞ് മുകളിലത്തെ മുറിയിലേക്കു പോയി. എല്ലാ മുറിയിലെയും ഫാനുകളും ഹുക്കുകളുമൊക്കെ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പെട്ടെന്നാണ് ഡൈനിംഗ് റൂമിലെ ആ സീലിംഗ് ഫാൻ ശ്രദ്ധയിൽപ്പെട്ടത്. അത് തുടച്ച് വൃത്തിയാക്കിയിരിക്കുന്നു. അവിടത്തെ തറ സമീപദിവസങ്ങളിൽ കഴുകിയതായും ശ്രദ്ധയിൽപ്പെട്ടു. ആ വീട്ടിൽ ദന്പതികൾ മാത്രം താമസിക്കുന്നതിനാൽ എന്തെങ്കിലും വിവരം നൽകാൻ ഭർത്താവിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്നാൽ, അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ പോലീസ് ചോദ്യം ചെയ്യുന്നതിന് ഉതകുന്നതായിരുന്നില്ല. പ്രാഥമിക കാര്യങ്ങൾ മരണദിവസവും പിറ്റേന്നും അദ്ദേഹത്തോട് ചോദിച്ചിരുന്നു. എന്നാൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷവും പോസ്റ്റ്മോർട്ടത്തിന് അയച്ച ശേഷവും കാര്യങ്ങൾ ചോദിച്ചറിഞ്ഞതിൽ നിന്ന് അദ്ദേഹം ഇങ്ങനെയാണ് വ്യക്തമാക്കിയത്.
വിദേശത്ത് ജോലിയുണ്ടായിരുന്ന അദ്ദേഹവും ഭാര്യയും കുറച്ചു വർഷങ്ങൾക്കു മുന്‍പാണ് നാട്ടിൽ താമസമാക്കിയത്. മക്കൾ വിദേശത്തുതന്നെയാണ്. പ്രമേഹരോഗിയായതിനാൽ 75കാരനായ അദ്ദേഹത്തിന് രണ്ടു നേരം ഇൻസുലിൻ കുത്തിവയ്ക്കണമായിരുന്നു. വളരെ പതുക്കെയാണ് അദ്ദേഹം നടന്നിരുന്നത്. സംഭവദിവസം ഉച്ചയ്ക്ക് ഭാര്യ അദ്ദേഹത്തിന് ഭക്ഷണം വിളന്പിക്കൊടുത്തു. ഭക്ഷണശേഷം ഉറങ്ങാനായി മുകളിലത്തെ നിലയിലേക്ക് പോയി എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. പ്രഷർ ഉള്ളതിനാൽ ഡോക്ടറെ കാണാൻ പോകുന്ന കാര്യം തലേന്ന് ഭാര്യ പറഞ്ഞിരുന്നു. വൈകുന്നേരമായിട്ടും ചായ കിട്ടാതിരുന്നതിനെത്തുടർന്നാണ് താൻ താഴേക്ക് വന്നത്. അവിടെയൊക്കെ നോക്കിയിട്ടും ഭാര്യയെ കണ്ടില്ല. ഏഴു മണിയായിട്ടും കാണാതിരുന്നതിനെത്തുടർന്ന് ഡോക്ടറെ വിളിച്ചു ചോദിച്ചപ്പോൾ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞതോടെ പരിഭ്രാന്തനായി. വിവരം വിദേശത്തുള്ള മകനെ അറിയിച്ചു. അയാൾ നാട്ടിലുള്ള സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. രാത്രി എട്ടരയോടെ മകന്റെ സുഹൃത്തുക്കൾ എത്തി വീട്ടിൽ എല്ലായിടത്തും പരിശോധന നടത്തി. അവിടയെങ്ങും ഭാര്യയെ കണ്ടില്ല. തുടർന്ന് മുറ്റത്തിറങ്ങി പരിശോധിച്ചപ്പോഴാണ് വിറകുപുരയിൽ വീണു കിടക്കുന്നത് കണ്ടത്. കുടുംബ ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിപ്പിച്ച ശേഷം മരിച്ചെന്നറിഞ്ഞപ്പോൾ പോലീസിനെ അറിയിച്ചു.
ഈ വിവരവും ഡോ.രമ സൂചിപ്പിച്ച കാര്യങ്ങളും ഡൈനിംഗ് റൂമിലെ കാഴ്ചയും കൂട്ടി വായിച്ചപ്പോൾ എന്റെ മനസിലേക്ക് ചില കാര്യങ്ങൾ എത്തി. ഏതോ പ്രശ്നത്തെ തുടർന്ന് ആ അമ്മ തൂങ്ങിമരിക്കാനായി ശ്രമിച്ചിട്ടുണ്ടാകുമെന്നും പെട്ടെന്ന് കണ്ട് അഴിച്ചിറക്കി കിടത്തിയാകാമെന്നും അപ്രകാരമുള്ള മരണത്തെ തുടർന്നുള്ള നാണക്കേട് ഭയന്ന് കാണാതായ വിവരവും മരണവും പോലീസിനെ അറിയിക്കാതെ കുടുംബ ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചുവെന്നും ശേഷം പോലീസിനെ അറിയിച്ചുവെന്നും എനിക്കു തോന്നി.
സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനായി വയോധികനെ ചോദ്യം ചെയ്യുന്നതിനായി കാത്തിരിക്കേണ്ടി വന്നു. തുടർന്ന് ആദ്യ അന്വേഷണ വിവരങ്ങൾ ഞാൻ ഡോ. രമയുമായി പങ്കുവച്ചു. തൂങ്ങിമരണത്തിന്റെ പാടുകളൊന്നും ഇൻക്വസ്റ്റ് സമയത്ത് ഇല്ലായിരുന്നുവെന്നു ഞാൻ അവരെ അറിയിച്ചു. അപ്രകാരമുണ്ടാകുന്ന ഒരു സംഭവത്തിൽ കഴുത്തിൽ കെട്ടിയ കയറോ തുണിയോ പെട്ടെന്ന് അഴിച്ചെടുത്താലോ കഴുത്ത് ഇറുക്കിയശേഷം കാലതാമസം ഇല്ലാതെ അത് അഴിച്ചുമാറ്റിയാലോ പുറത്തു പാടുകാണില്ല. എന്നാൽ, അകത്ത് മുറിവോ ചതവോ ഉണ്ടാകുമെന്ന് അവർ വിശദീകരിച്ചു.
വയോധികൻ ആശുപത്രിയിൽ ആയതിനാൽ മൂന്നു നാലു ദിവസത്തേക്ക് ചോദ്യം ചെയ്യൽ നടന്നില്ല. അന്വേഷണം വഴിമുട്ടിയ അവസ്ഥയിൽ നിൽക്കുന്പോഴാണ് ആ അമ്മയുടെ മകൾ വളരെ നിർണായകമായ ഒരു വിവരം കൈമാറിയത്. അമ്മയുടെ ആഭരണങ്ങളിൽ മൂന്നു വളകളും നല്ല തൂക്കമുള്ള ഒരു മാലയും ലോക്കറ്റും മോതിരവും കാണാനില്ലെന്ന് അവർ അറിയിച്ചു. ഈ സംഭവത്തിൽ നഷ്ടപ്പെട്ടതാണോ അതോ അമ്മ മാറ്റിവച്ചതാണോയെന്നും അറിയില്ലെന്ന് മകൾ വ്യക്തമാക്കി. കൂടാതെ അൽപകാലം മുന്‍പ് വരെ അമ്മ ഉപയോഗിച്ചിരുന്ന പഴയ മൊബൈൽ ഫോണും സിം കാർഡും വീട്ടിൽ ഇല്ലെന്നും അവർ അറിയിച്ചു. ഇപ്പോഴുള്ള ഫോണ്‍ താൻ അയച്ചുകൊടുത്തതാണെന്നും പഴയ ഫോണിന്റെ മറ്റ് വിശദാംശങ്ങൾ അറിയില്ലെന്നുംഅവർ പറഞ്ഞു.
തുടർന്ന് അവരുടെ ഡയറി പരിശോധിച്ച് അവരുമായി ബന്ധമുള്ളവരുടെ പ്രവർത്തനങ്ങൾ തലനാരിഴ കീറി പരിശോധിച്ചു.
പഴയ മൊബൈൽ ഫോണ്‍ തേടി
പഴയ മൊബൈൽ ഫോണിന്റെ ഐഎംഇഐ നന്പർ വീട്ടിൽ നിന്നു ലഭിക്കാത്ത സാഹചര്യത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പഴയ ഫോണിന്റെ ഐഎംഇഐ നന്പർ കണ്ടെത്തിയ ശേഷം അത് നിരീക്ഷണത്തിൽ വയ്ക്കാൻ സൈബർ സെല്ലിനു ഞാൻ നിർദേശം നൽകി.
(തുടരും)
എം.എ നസീർ
ഡിവൈഎസ്പി, നർകോട്ടിക് സെൽ, ആലപ്പുഴ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
Latest News
പത്തനംതിട്ടയിൽ ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; കുട്ടി മരിച്ചു
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവം: ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ട്
ഭക്ഷണം കാറിലേക്കെത്തിച്ചില്ല, കടയുടമയ്ക്ക് മര്‍ദനം; ആറ് പേര്‍ക്കെതിരെ കേസ്
ഞായറാഴ്ച വരെ വേനല്‍മഴ തകർക്കും; ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നവവധുവിനു മർദനം: പോലീസ് ഇന്നു യുവതിയുടെ മൊഴിയെടുക്കും. രാഹുൽ ഒളിവിൽ
Latest News
പത്തനംതിട്ടയിൽ ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; കുട്ടി മരിച്ചു
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവം: ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ട്
ഭക്ഷണം കാറിലേക്കെത്തിച്ചില്ല, കടയുടമയ്ക്ക് മര്‍ദനം; ആറ് പേര്‍ക്കെതിരെ കേസ്
ഞായറാഴ്ച വരെ വേനല്‍മഴ തകർക്കും; ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നവവധുവിനു മർദനം: പോലീസ് ഇന്നു യുവതിയുടെ മൊഴിയെടുക്കും. രാഹുൽ ഒളിവിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top