Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇന്ത്യയുടെ സൂപ്പർ മാം
സുഷമ സ്വരാജ് വിടവാങ്ങുമ്പോൾ അപ്രത്യക്ഷമാകുന്നതു ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിനു സൗമ്യതയുടെ ചാരുത പകർന്ന അപൂർമായൊരു വ്യക്തിത്വം കൂടിയാണ്. ഒന്നാം മോദി സർക്കാരിന്റെ പ്രതിബിംബങ്ങളിലൊന്നായിരുന്നു വിദേശ നയതന്ത്രംഗത്ത് ഏറെ തിളങ്ങിയ സുഷമ. വിദേശകാര്യമന്ത്രി എന്ന നിലയിൽ സുഷമയുടെ സംഭാവനകൾ മോദി സർക്കാരിനു വലിയ ക്രെഡിറ്റുകൾ നേടിക്കൊടുത്തിട്ടുണ്ട്.
ആരോഗ്യപരമായ കാരണങ്ങളാൽ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന സുഷമ അങ്ങനെ രണ്ടാം മോദി സർക്കാരിൽനിന്നും മാറിനിന്നു. പക്ഷേ ഇത്രവേഗം ഒരു വിടവാങ്ങൽ പ്രതീക്ഷിച്ചതല്ല
രാഷ്ട്രീയമായും നയപരമായും ഒന്നാം നരേന്ദ്ര മോദി സർക്കാർ നാലുപാടുനിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ ഏറെ കൈയടി നേടിയ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. വാഷിംഗ്ടണ്‍ പോസ്റ്റ് ഒരിക്കൽ ഇന്ത്യയുടെ സൂപ്പർ മാം എന്നാണു സുഷമയെ വിശേഷിപ്പിച്ചത്. അമ്മ എന്നൊരു വികാരം പല വഴിക്കും വളർത്തിയെടുക്കാൻ തന്റെ മന്ത്രിപദവിയിലൂടെ അവർ ആത്മാർഥമായി ശ്രമിച്ചിരുന്നു.
• അമ്മയായും സുഷമ
2015 ഒക്ടോബർ 26. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ വച്ചാണു സുഷമ എന്ന അമ്മയുടെ വാത്സല്യം ആദ്യമായി നേരിട്ടു കാണുന്നത്. എട്ടാം വയസിൽ അബദ്ധത്തിൽ അതിർത്തി കടന്നുപോയ ഗീത എന്ന ബധിരയും മൂകയും ആയ യുവതി പതിനഞ്ചു വർഷത്തിനുശേഷം ഇന്ത്യയിലേക്കു മടങ്ങിവന്ന ദിവസമായിരുന്നു അത്. അനാഥത്വം എന്തെന്നറിയിക്കാതെ അതിരുകളില്ലാത്ത സ്നേഹം നൽകി പാക്കിസ്ഥാൻ ഇന്ത്യക്കു ഗീതയെന്ന മകളെ തിരിച്ചു നൽകുകയായിരുന്നു. രക്ഷിതാക്കൾ ആരെന്ന് ഉറപ്പിക്കാത്ത ഗീതയെ പാക്കിസ്ഥാൻ മനസു വച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്കു തിരിച്ചുകിട്ടില്ലായിരുന്നെന്നും ഇതിനു മനസു നിറഞ്ഞു നന്ദി പറയുന്നു എന്നുമാണ് അന്നു ഗീതയെ തന്റെ നെഞ്ചോടു ചേർത്തുപിടിച്ച് സുഷമ സ്വരാജ് പറഞ്ഞത്.
വിദേശകാര്യ മന്ത്രിയെന്ന നിലയിൽ സുഷമ നേരിട്ടു നടത്തിയ ഇടപെടലുകളുടെ വിജയമായിരുന്നു ഗീതയുടെ തിരിച്ചുവരവ്. ഇന്ത്യയിലേക്കു തിരിച്ചെത്തിയ ഗീത തങ്ങളുടെ മകളാണെന്നു ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയെങ്കിലും മതിയായ തെളിവുകൾ നൽകാതിരുന്നതിനാൽ വിട്ടയയ്ക്കാൻ സർക്കാർ തയാറായില്ല. ഇൻഡോറിലെ ഭിന്നശേഷിക്കാർക്കായുള്ള ഒരു അഭയകേന്ദ്രത്തിലേക്ക് അവളെ സുരക്ഷിതമായി അയയ്ക്കുകയാണു ചെയ്തത്. ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താൻ രണ്ടു വർഷം കഴിഞ്ഞിട്ടും കഴിയാതെവന്നപ്പോൾ അവൾ മകളെന്നു പറഞ്ഞതു മറന്നോ എന്ന ചോദ്യം പാക്കിസ്ഥാനിൽ നിന്നു സുഷമയ്ക്കു നേർക്കുയർന്നിരുന്നു.
അതിനും മറുപടി വാക്കുകളിൽ ഒതുക്കാതെ പ്രവൃത്തിയിലേക്കു കടക്കുകയാണ് സുഷമ ചെയ്തത്. 2017 ഒക്ടോബറിൽ അന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനെ കണ്ടു ഗീതയെ വിവാഹം കഴിപ്പിച്ച് അയയ്ക്കാനുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചുകൊടുത്തു സുഷമ. തുടർന്ന് ഗീതയെപ്പോലെ തന്നെ സംസാര ശേഷിയില്ലാത്ത ഒരു യുവാവിനെ വരനായി കണ്ടെത്തിയെങ്കിലും ആ വിവാഹം വേണ്ടെന്നു ഗീത തന്നെ പറഞ്ഞു. തുടർന്നും ഗീതയ്ക്കു വേണ്ടി നല്ല വിവാഹ ആലോചനകൾ തിരയാൻ നിർദേശം നൽകിയ സുഷമ ഗീതയുടെ വ്യക്തിഗത വിവരങ്ങൾ സോഷ്യൽ മീഡിയയിലും പങ്കുവച്ചു.
ഗീതയെ വിവാഹം കഴിക്കുന്ന ആൾക്ക് ഒരു നല്ല വീടും സർക്കാർ ജോലിയും നൽകാനായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പദ്ധതി. എന്നാൽ, തനിക്കുവന്ന വിവാഹാലോചനകൾ ഒന്നും തന്നെ ഗീതയ്ക്കു പിടിച്ചില്ല. മന്ത്രിപദം ഒഴിയുന്നതിന് ദിവസങ്ങൾക്ക് മുൻപും സുഷമ സ്വരാജ് തന്റെ ഓഫീസ് മുഖേന ഗീതയുടെ വിവരങ്ങൾ തിരക്കിയിരുന്നു എന്നാണ് ഇൻഡോറിൽ ഗീതയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന മോണിക്ക പഞ്ചാബി വർമ ഇന്നലെ ദീപികയോടു പറഞ്ഞത്. ഗീതയുടെ സംരക്ഷണവും ഉത്തരവാദിത്തവും സുഷമ സുരക്ഷിത കരങ്ങളിൽ ഏൽപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും ഭിന്നശേഷിക്കാർക്കുവേണ്ടി അഭയകേന്ദ്രവും പരിശീലനവും നടത്തുന്ന മോണിക്ക പറഞ്ഞു.
• നയതന്ത്ര വിജയങ്ങൾ
വിദേശത്തും സ്വദേശത്തും പലവിധ പ്രശ്നങ്ങളിൽ അകപ്പെട്ടവർ ട്വിറ്ററിൽ ഒരു വാചകം ഇട്ട് സുഷമയെ ടാഗ് ചെയ്താൽ പരിഹാരം ഉറപ്പായിരുന്നു. കേരളത്തിൽ നിന്നുള്ള മലയാളി നഴ്സുമാർ ഇറാക്കിൽ അകപ്പെട്ടപ്പോഴും യെമനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോഴും സുഷമയുടെ കരുതൽ രാജ്യം കണ്ടതാണ്. വിദേശകാര്യ മന്ത്രിയെന്ന നിലയിൽ സുഷമയുടെ ഇടപെടലുകളെ ഡിജിറ്റൽ ഡിപ്ലോമസി എന്നു പോലും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
2014ൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ഉടൻ തന്നെ തന്റെ ട്വിറ്റർ അക്കൗണ്ടിലേക്കുള്ള വാതിലുകൾ നാലുപാടു നിന്നും തുറന്നിടുകയാണ് സുഷമ ചെയ്തത്. തൊട്ടടുത്ത വർഷമാണ് ഒരു ഇന്ത്യൻ യുവാവിനെ വിവാഹം ചെയ്ത യെമൻ സ്വദേശിയായ വനിത സുഷമയുടെ സഹായം ട്വിറ്ററിൽ അഭ്യർഥിക്കുന്നത്. എട്ടുമാസം പ്രായമായ മകളും താനും സംഘർഷ സ്ഥലത്ത് പെട്ടു പോയെന്നും സഹായിക്കണമെന്നുമായിരുന്നു ട്വീറ്റ്. ആ വിഷയത്തിൽ സുഷമയുടെ ഇടപെടലും അവരുടെ രക്ഷപ്പെടലും ദേശീയ, അന്തർദേശീയ തലത്തിൽ ഏറെ ശ്രദ്ധ നേടി. 2015 ഫെബ്രുവരിയിൽ ഇറാനിലെ ബസ്രയിൽ അകടപ്പെട്ട 168 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്ന നടപടിയും പ്രശംസനീയമാണ്. 2016 മാർച്ചിലാണ് ഋഷികേശിൽ കാണാതായ തന്റെ സഹോദരിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ഡച്ച് സ്വദേശി സുസേൻ ലുഗനോസ് ഫേസ് ബുക്കിൽ സുഷമയുടെ സഹായം അഭ്യർഥിച്ചത്. അന്പരപ്പിക്കുന്ന സമയവേഗത്തിൽ അവരുടെ സഹോദരി സബീനെ ഹാർമേസിനെ കണ്ടെത്തി തിരികെ ഏൽപ്പിച്ചായിരുന്നു സുഷമയുടെയും ടീമിന്റെയും മറുപടി.
വിവാഹ ദിവസം അടുത്തിരിക്കവേ പാസ്പോർട്ട് നഷ്ടപ്പെട്ട് അമേരിക്കൻ വിമാനത്താവളത്തിൽ കുടുങ്ങിയ ദേവത രവി തേജയ്ക്ക് സുഷമ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ഏറ്റവും മോശമായ സമയത്താണല്ലോ നിങ്ങളുടെ പാസ്പോർട്ട് കളഞ്ഞു പോയിരിക്കുന്നത്, സാരമില്ല ഉടൻ വേണ്ടതു ചെയ്യുന്നുണ്ട്. ദേവത രവി തേജ സമയത്ത് നാട്ടിലെത്തി വിവാഹം കഴിച്ചു സുഖമായി മടങ്ങി.
• നിഴലായി വിവാദങ്ങളും
കോടികളുടെ തട്ടിപ്പ് നടത്തിയ ലളിത് മോദിയെ സഹായിച്ചു എന്ന പേരിൽ കഴിഞ്ഞ പാർലമെന്റിൽ സുഷമയ്ക്ക് രൂക്ഷ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ഗുരുതര ശസ്ത്രക്രിയ കഴിഞ്ഞു മടങ്ങിയെത്തിയ അവർ അതി വൈകാരികമായി ഒരു മണിക്കൂർ നീണ്ട വിശദീകരണം നൽകിയാണ് പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ വായടച്ചത്. ലളിത് മോദിക്കു വീസ ലഭിക്കാൻ സുഷമയും കുടുംബവും വഴിവിട്ട സഹായം നൽകിയെന്നും മന്ത്രി രാജിവയ്ക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണം. ഒരിക്കൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കു മറുപടി നൽകുന്നതിനിടെ മറുപക്ഷത്തിരുന്ന കോണ്‍ഗ്രസ് അധ്യക്ഷനെ നോക്കി രാഹുൽ നീയെനിക്കു മകനെപ്പോലെയാണന്നും സുഷമ പറഞ്ഞിരുന്നു.
ലക്നൗ പാസ്പോർട്ട് ഓഫീസിലെത്തിയ ദന്പതികളോടു മതം മാറാൻ ആവശ്യപ്പെട്ടു എന്ന പരാതിയിൽ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സുഷമ മറ്റൊരു വിവാദത്തിൽ അകപ്പെട്ടത്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരേ സുഷമയ്ക്കു സ്വന്തം പാർട്ടിയിൽ നിന്നുപോലും വിമർശനങ്ങൾ കേൾക്കേണ്ടിവന്നു.
• കൗശലിന്റെ കരുതൽ
സുഷമയ്ക്കെതിരേ രൂക്ഷ ഭാഷയിൽ വിമർശനം ഉയർത്തിയ ഒരു യുവാവിനു ഭർത്താവ് സ്വരാജ് കൗശൽ ആയിരുന്നു മറുപടി നൽകിയത്. സ്വരാജിന്റെ മറുപടി ഇങ്ങനെയായിരുന്നു: നിങ്ങളുടെ വാക്കുകൾ വലിയ വേദനയുണ്ടാക്കുന്നു. എന്റെ അമ്മ കാൻസർ മൂലം മരിക്കുന്നത് 1993ലാണ്. അന്നു എംപിയായിരുന്നു സുഷമ. ഒരു വർഷക്കാലത്തോളം തന്റെ ഭർതൃമാതാവിനെ ആശുപത്രിയിൽ അരികിൽ നിന്നു ശുശ്രൂഷിച്ച അവർ ആ കടമ ഒരു നഴ്സിനോ മറ്റൊരാൾക്കോ കൈമാറാൻ തയാറായില്ല. എന്റെ അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചിതയ്ക്കു തീ കൊളുത്തിയതും സുഷമയാണ്. ഞങ്ങൾ അവളുടെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർഥിക്കുന്നു. ദയവ് ചെയ്തു ഇത്തരം രൂക്ഷമായ വാക്കുകൾ അവൾക്കെതിരേ പ്രയോഗിക്കാതിരിക്കൂ. രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവു പിടിച്ചുപറ്റിയ ചുരുക്കം ചില ബിജെപി നേതാക്കളിലൊരാളാണു സുഷമ.
സെബി മാത്യു
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
Latest News
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
യുപിയിൽ വിനോദയാത്രയ്ക്ക് പോയ അഞ്ച് കൗമാരക്കാർ മുങ്ങി മരിച്ചു
ആന്ധ്രാപ്രദേശിൽ ബസും ട്രാക്ടറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
Latest News
രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി; വിജിലൻസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ കുടുങ്ങിക്കിടക്കുന്നു
ഇറാനുമായി വ്യാപാര ബന്ധമുള്ളവരും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക
യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
യുപിയിൽ വിനോദയാത്രയ്ക്ക് പോയ അഞ്ച് കൗമാരക്കാർ മുങ്ങി മരിച്ചു
ആന്ധ്രാപ്രദേശിൽ ബസും ട്രാക്ടറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top