Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കണ്ട്, കൊതിതീരാതെ...
ഡേവിസ് പൈനാടത്ത്
ആറ്റുനോറ്റു വളർത്തി വലുതാക്കിയ പെൺമക്കളുടെ ചിതറിത്തെറിച്ച ശരീരം നേരിൽ കാണേണ്ടിവന്നതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല തോമസിന്. ഒരു സ്വകാര്യബസിന്റെ മരണപ്പാച്ചിലിനു രക്തസാക്ഷികളാവുകയായിരുന്നു തൃശൂർ വടക്കാഞ്ചേരി പൊൻപറന്പിൽ തോമസിന്റെയും (സണ്ണി) വത്സയുടെയും മക്കളായ സിനിയയും (19) സോമിയയും (15).
തൃശൂർ വിമല കോളജിൽ ബികോം ഒന്നാം വർഷ വിദ്യാർഥിയായിരുന്നു സിനിയ. സോമിയ അത്താണി ജെഎംജെ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയും. കോളജിൽനിന്നു വന്നശേഷം സോമിയയെ സ്കൂളിൽനിന്നു കൂട്ടിക്കൊണ്ടുവരാൻ സ്കൂട്ടറുമായി പോയതാണ് സിനിയ. അനുജത്തിക്കൊപ്പം മടങ്ങിവരുന്പോൾ പാർളിക്കാട് കനാൽപാലത്തിനടുത്തുവച്ച് മറ്റൊരു വാഹനത്തെ മറികടന്ന് അമിതവേഗത്തിലെത്തിയ സ്വകാര്യബസ് ആ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു. തെറിച്ചുവീണ പെൺകുട്ടികളുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു.
ഗൾഫിൽനിന്ന് അവധിക്ക് ഒരാഴ്ചമുന്പ് നാട്ടിലെത്തിയിരുന്ന തോമസ് തൊട്ടുപിറകേ അവിടെയെത്തിയ ബസിലുണ്ടായിരുന്നു. അപകടവും ഗതാഗത സ്തംഭനവുമായതോടെ ബസിൽനിന്നിറങ്ങി ഒരു കിലോമീറ്റർ മാത്രമുള്ള വിട്ടിലേക്കുപോകാൻ മുന്നോട്ടുനടന്ന തോമസ് കണ്ട കാഴ്ച അദ്ദേഹത്തിന്റെ ഹൃദയം തകർത്തുകളഞ്ഞു. സ്വന്തം മക്കൾ...തകർന്ന ശരീരങ്ങൾ...
ഗൾഫിൽ ഏറെക്കാലം ജോലിചെയ്തിരുന്ന തോമസ് ആ ജൂണിൽ അവസാനിപ്പിച്ചു വരാനിരിക്കുകയായിരുന്നു. കാരണവും അദ്ദേഹം പറഞ്ഞു - കുട്ടികൾക്കൊപ്പം ഞാൻ ജീവിച്ചിട്ടില്ല. മുപ്പതുവർഷത്തോളം ഗൾഫിലായിരുന്നു. ഇലക്ട്രിക്കൽ കോൺട്രാക്ട് വർക്കായിരുന്നതിനാൽ പലപ്പോഴും ഒരു മാസത്തെ ലീവിനു വന്നാലും പത്തുദിവസം കഴിയുന്പോൾ തിരിച്ചുപോകേണ്ടിവരും. ഞങ്ങൾക്ക് അപ്പച്ചനെ ഒന്നു കാണാൻപോലും കിട്ടുന്നില്ലല്ലോ എന്നു മക്കൾ, പ്രത്യേകിച്ച് സിനിയ, എപ്പോഴും പറയുമായിരുന്നു. ഗൾഫ് വാസം മതിയാക്കുന്നതിൽ മക്കൾ ഏറെ സന്തോഷത്തിലുമായിരുന്നു.
ഒന്നു ബ്രേക്ക് ചെയ്തിരുന്നെങ്കിൽ...
കൺമുന്നിൽ മരിച്ച മക്കളെയോർത്ത് വിതുന്പി ആ പിതാവ് പറഞ്ഞു, ""ബസുകാർ അല്പം മനസാക്ഷി കാണിച്ചിരുന്നെങ്കിൽ ഇളയവളെയെങ്കിലും എനിക്കു കിട്ടുമായിരുന്നു''.
സ്കൂട്ടറിൽനിന്നു തെറിച്ചുവീണ സോമിയ വീണിടത്തുനിന്നു തല ഉയർത്തി എഴുന്നേല്ക്കാൻ ശ്രമിച്ചതാണെന്നു ദൃക്സാക്ഷികളും അവളുടെ സ്കൂളിലെ സഹപാഠികളുമായ വിദ്യാർഥികൾ പറഞ്ഞിരുന്നു. പക്ഷേ, കൊലയാളിബസ് അപ്പോഴേക്കും അവളുടെ ദേഹത്തേക്കു പാഞ്ഞുകയറി...ഒന്നു ബ്രേക്ക് ചെയ്തിരുന്നെങ്കിൽ...
ഇപ്പോൾ നഷ്ടപരിഹാരത്തെച്ചൊല്ലി വാദിക്കുകയാണ് ബസ് ഉടമകൾ. പെൺകുട്ടികളായതിനാൽ നഷ്ടപരിഹാരം കുറവു മതിയെന്നാണത്രെ വാദം. കേസിനെപ്പറ്റി അന്വേഷിക്കാൻ പോകാത്ത തോമസ് ഇതറിഞ്ഞപ്പോൾ പറഞ്ഞു - ഞാൻ 25 ലക്ഷം അങ്ങോട്ടുതരാം. എനിക്കെന്റെ മക്കളെ തന്നാൽ മതി. പറ്റ്വോ...
സദാസമയവും പ്രിയ മക്കളുടെ ചിത്രവും പോക്കറ്റിലിട്ട് നെഞ്ചുനീറി ജീവിക്കുന്ന തോമസ് ദീപികയിൽനിന്നു ഫോണിൽ വിളിക്കുന്പോൾ വേളാങ്കണ്ണിയിലായിരുന്നു. സിനിയയുടെ ജന്മദിനമായ ഓഗസ്റ്റ് 25 ന് എല്ലാ വർഷവും വേളാങ്കണ്ണിയിൽ പോയി ദിവ്യബലിയിൽ സംബന്ധിച്ച് പ്രാർഥിക്കാറുണ്ട് തോമസ്. അന്ന് ഓഗസ്റ്റ് 25 ആയിരുന്നു.
ആളെക്കൊല്ലികൾ
വലിയ വാഹനങ്ങളുടെ മരണപ്പാച്ചിലിൽ മക്കളെ നഷ്ടപ്പെട്ട ഒരുപാടു തോമസുമാരും വത്സമാരുമുണ്ട് കേരളത്തിൽ. ഇരുചക്ര വാഹന യാത്രികരെ തെല്ലും വകവയ്ക്കാതെ പായുന്ന ബസുകളും ടിപ്പറുകളും ലോറികളുമൊക്കെ ആളെക്കൊല്ലികളാകുന്ന സംഭവങ്ങൾ ധാരാളം. എത്രയോ കുടുംബങ്ങളുടെ സന്തോഷത്തിന്റെ നെറുകയിലേക്കാണ് പല വാഹനങ്ങളും പാഞ്ഞുകയറിയത്. എത്രയോ മാതാപിതാക്കൾ കണ്ണീരും കൈയുമായി ജീവിക്കുന്നു.
പോലീസിന്റെ ഔദ്യോഗിക കണക്കു പ്രകാരം, കഴിഞ്ഞ വർഷം നിയമപരമായി വാഹനമോടിച്ചിട്ടും 589 പേരുടെ ജീവൻ റോഡിൽ പൊലിഞ്ഞു. മറ്റു വാഹനങ്ങളുടെ നിയമലംഘനം തന്നെയാണ് പ്രധാന കാരണം.
ആനപ്പുറത്തിരിക്കുന്നവർക്കു പട്ടിയെ പേടിക്കേണ്ടെന്ന മനോഭാവം വലിയ വാഹനമോടിക്കുന്നവർക്കും അരുതെന്ന് ഇരകളായവരുടെ ബന്ധുക്കൾ പറയുന്നു. സ്വന്തം മകനും മകളും കൊച്ചുമക്കളും പ്രിയപ്പെട്ടവരുമൊക്കെ ചെറുവാഹനങ്ങളുമായി റോഡിലുണ്ടെന്ന് അവർക്കും ഓർമയുണ്ടാകണം.
ഒരായുസിന്റെ കണ്ണീർ
ഓരോ അപകടവും ഒരായുസിന്റെ കണ്ണീരാണ് മാതാപിതാക്കൾക്കു സമ്മാനിക്കുക. മക്കളെ നഷ്ടപ്പെട്ട പല മാതാപിതാക്കളും ഇന്നു മരിച്ചു ജീവിക്കുന്നവരാണ്. പലരേയും അന്വേഷണത്തിനിടെ കണ്ടുമുട്ടാനായി. കണ്ണീരൊഴുക്കുന്ന അവർക്കു പറയാൻ മകന്റെ/മകളുടെ ഒട്ടേറെ വിശേഷങ്ങൾ. വാർധക്യത്തിൽ താങ്ങാകുമെന്നു കരുതിയിരുന്ന മകൻ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയവരും അവരിലുണ്ടായിരുന്നു.
ബിടെക് വിദ്യാർഥിയായിരിക്കെ ബൈക്കപകടത്തിൽ ഗുരുതരപരിക്കേറ്റ് മൂന്നരവർഷം ശരീരം തളർന്നുകിടന്ന ഏക മകനെ കുഞ്ഞിനെപ്പോലെ നോക്കിയ ഒരമ്മയുണ്ട് തൃശൂരിനടുത്ത കുന്നത്തങ്ങാടിയിൽ. ജീവൻ രക്ഷിച്ചെടുക്കാൻ ലക്ഷങ്ങൾ മുടക്കിയിട്ടും മകൻ മരിച്ചു. ""ഞാൻ നോക്കുമായിരുന്നല്ലോ അവനെ... മരിക്കുംവരെ മുഖം കണ്ടുകൊണ്ടിരിക്കാനെങ്കിലും അവനെ എനിക്കു തന്നില്ലല്ലോ'' എന്നായിരുന്നു അന്ന് ആ അമ്മയുടെ വിലാപം.
അകാലത്തിൽ വിട്ടുപോയ പൊന്നുമോന്റെ മുറി അവൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾ നിരത്തി, അവന്റെ വലിയൊരു ഫോട്ടോയും വച്ച് ലൈറ്റുകളിട്ട് സൂക്ഷിക്കുന്ന അമ്മയേയും പരിചയപ്പെട്ടു. സമയം കിട്ടുന്പോഴൊക്കെ അമ്മ ആ മുറിയിൽ വന്നിരിക്കും. ഓർമകൾക്കു മരണമില്ലല്ലോ...എന്നാൽ, മറയൂരിലെ സംഭവം കേരളത്തെ ഞെട്ടിച്ചുകളഞ്ഞു.
അന്ത്യചുംബനമേകി മരണം
ഏകമകനെ ബൈക്കപകടത്തിൽ നഷ്ടമായ മാതാപിതാക്കൾ, മകന് അന്ത്യചുംബനം നല്‍കിയശേഷം കാറിൽ കയറിയിരുന്ന് വിഷം കഴിച്ചുമരിച്ച സംഭവം കേരളത്തെ നടുക്കിയിരുന്നു. നാമക്കൽ ഐക്കാട്ടൂർ ശക്തിവേലിന്റെ ഏകമകൻ നിഷാന്താണ് (18) മരിച്ചത്. മകന്റെ മരണം അറിഞ്ഞെത്തിയ അച്ഛൻ ശക്തിവേലും (48) അമ്മ സുധയും (45) പൊന്നുമോന്റെ മൃതദേഹം കണ്ടതോടെ നെഞ്ചുപൊട്ടിക്കരഞ്ഞു. പിന്നീടു തിരികെ കാറിൽ കയറിയിരുന്നു വിഷം കഴിക്കുകയായിരുന്നു. കാറിൽ കയറിയ ഇവർ ഏറെനേരമായിട്ടും പുറത്തിറങ്ങാത്തതിനെതുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മകനൊപ്പം യാത്രയായി.
റോഡരികിൽ നിർത്തിയിട്ടിരുന്ന പെട്ടിഓട്ടോയിൽ ഇടിച്ചശേഷം ഡിവൈഡറിൽ തട്ടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് നിഷാന്തും സുഹൃത്ത് കൃപാകരനും മരിച്ചത്.
രക്തം വീണ ചിത്രങ്ങൾ
ഇടയ്ക്കു മാധ്യമങ്ങളിൽ ചില പരസ്യങ്ങൾ വരും. ചരമവാർഷിക പരസ്യങ്ങൾ. സ്നേഹിച്ചു കൊതിതീരുംമുന്‍പേ, വിടരുംമുന്പേ കൊഴിഞ്ഞ... എന്നൊക്കെയാവും വാചകങ്ങൾ. യുവാക്കളുടേതാകും ചിത്രം. അന്വേഷിച്ചോളൂ.. മിക്കവാറും മരണങ്ങൾ അപകടങ്ങളിൽതന്നെയാവും.
ബൈക്കപകട വാർത്തയ്ക്കൊപ്പം പത്രം ഓഫീസുകളിലെത്തുക മിക്കവാറും ഫേസ് ബുക്ക് പടങ്ങളാവും. പലതും ഫ്രീക്കൻ സ്റ്റൈലിൽ മുടിയൊക്കെ പലതരത്തിൽ ചെത്തിയൊതുക്കി ഷൈൻ ചെയ്യാൻ തുടങ്ങിയവരുടെ ചെത്തുചിത്രങ്ങൾ. മിക്കവാറും സെൽഫികൾ.. അകാലത്തിൽ പൊലിഞ്ഞ യൗവനം തന്നെയാണ് ചിത്രങ്ങളിലെല്ലാം തെളിയുക.
വേഗം കൊല്ലും, സമയലാഭവുമില്ല
നൂറുകണക്കിനാളുകളുടെ കൊലയാളിയാകുന്ന അമിതവേഗം ആർക്കും കാര്യമായ സമയലാഭമൊന്നും ഉണ്ടാക്കുന്നില്ലെന്നു വിദഗ്ധർ കണക്കുകൾ സഹിതം വ്യക്തമാക്കുന്നു.
അഞ്ചു കിലോമീറ്റർ ദൂരത്തേക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലും 60 കിലോമീറ്റർ വേഗത്തിലും പോയാൽ വരുന്ന സമയവ്യത്യാസം വെറും ഒരു മിനിറ്റാണ്. ദൂരം 20 കിലോമീറ്ററാണെങ്കിൽ സമയവ്യത്യാസം നാലു മിനിറ്റ്. 70 കിലോമീറ്റർ വേഗത്തിൽ ഇത്രയും ദൂരം പോയാൽ മൂന്നുമിനിറ്റുകൂടി ലാഭിക്കാം..!
ഓരോ മിനിറ്റും ഇടവിട്ട് ടൈം ഷെഡ്യൂൾ നിർണയിക്കുന്ന അധികൃതരും സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ കുറ്റക്കാരാണ്.
ഒരു വർഷം, 3.78 ലക്ഷം ഇരുചക്രവാഹന യാത്രികർ!
റോഡ് സുരക്ഷ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് പറയുന്നു:
ലോകത്ത് ഓരോ 24 സെക്കൻഡിലും ഒരാൾ റോഡപകടങ്ങളിൽ മരിക്കുന്നു. ഒരു വർഷം13.5 ലക്ഷം പേർ. ഇതിൽ 28 ശതമാനവും ഇരുചക്രവാഹന യാത്രികരാണ്; എന്നുവച്ചാൽ, 3.78 ലക്ഷം പേർ. അഞ്ചുകോടിയാണ് പരിക്കേല്‍ക്കുന്നവരുടെ എണ്ണം.
വികസ്വര - അവികസിത രാജ്യങ്ങളിലാണ് 93 ശതമാനം മരണവും. ഇന്ത്യ ഉൾപ്പെടുന്ന ഈ രാജ്യങ്ങളിലെ ബൈക്ക് - സൈക്കിൾ യാത്രക്കാരും കാൽനടയാത്രികരാണ് ഇരകളിൽ പകുതിയിലേറെയും.
റോഡപകടങ്ങൾ മൂലമുള്ള ആഗോള മരണ നിരക്ക് ഒരു ലക്ഷത്തിൽ 18.2 പേരാണ്. ഏറ്റവും കൂടിയ മരണനിരക്ക് ആഫ്രിക്കയിലും (26.6), ഏഷ്യയിലും (20.7) ആണ്.
അഞ്ചുമുതൽ 29 വയസുവരെ പ്രായപരിധിയിലുള്ളവരുടെ മരണകാരണങ്ങളിൽ ഒന്നാംസ്ഥാനം ഇന്നു റോഡപകടങ്ങൾക്കാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പകർച്ചവ്യാധികളോ യുദ്ധങ്ങളോ പ്രകൃതിദുരന്തങ്ങളോ മൂലമുള്ള ജീവഹാനിയുമായി താരതമ്യപ്പെടുത്തുന്പോഴും, റോഡപകടങ്ങൾ മൂലമുള്ള ജീവഹാനിയാണ് മുന്നിൽ. അതുകൊണ്ടുതന്നെ റോഡ് സുരക്ഷയ്ക്ക് അതീവപ്രാധാന്യം നല്കുന്ന ആരോഗ്യ അജൻഡയിലേക്ക് മാറേണ്ടതുണ്ടെന്നും, 2018 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഡബ്ല്യുഎച്ച് ഒ റിപ്പോർട്ടിൽ നിർദേശിച്ചു.
(തുടരും)
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
Latest News
കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെ പേർക്ക് പരിക്ക്
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തി; ഒരാൾ അറസ്റ്റിൽ
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ്; വിടുതല്‍ ഹര്‍ജിയും വാദവും 22ലേക്ക് മാറ്റി
Latest News
കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെ പേർക്ക് പരിക്ക്
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തി; ഒരാൾ അറസ്റ്റിൽ
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ്; വിടുതല്‍ ഹര്‍ജിയും വാദവും 22ലേക്ക് മാറ്റി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top