Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കോട്ടയത്തെ ഞെട്ടിച്ച കവർച്ചയും സ്കൂൾ വിദ്യാർഥിയുടെ മൊഴിയും
കുറ്റകൃത്യങ്ങളിലെ സമാനത; രണ്ട് അന്വേഷണത്തിലും കുടുങ്ങിയത് ഒരേ പ്രതി.
കേരളത്തിലെ പ്രധാനമായ ഒരു കേസും അതിലെ പ്രതിയും മറ്റൊരു കുറ്റകൃത്യത്തിലൂടെ വിദഗ്ധമായി പിടിക്കപ്പെട്ട സംഭവം ഏറെ ശ്രദ്ധനേടിയതാണ്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് പി.ആർ സന്തോഷിന് അത്തരമൊരു അനുഭവമാണ് പങ്കുവയ്ക്കാനുള്ളത്.
2011 ജൂലൈ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് കോട്ടയം വെസ്റ്റ് പോലീ സ് സ്റ്റേഷനിൽ എസ്ഐയായിരുന്നു. രാവിലെ 11 മണിയായിക്കാണും. കോട്ടയം പട്ടണത്തിന് സമീപമുള്ള ഒരു സ്കൂളിൽ വിദ്യാർഥി സംഘട്ടനമുണ്ടായിട്ട് ഏതാനും കുട്ടികളെ കോട്ടയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം വന്നു. ഉടൻ തന്നെ എസ്ഐയും സംഘവും അവിടേയ്ക്ക് പുറപ്പെട്ടു. സ്റ്റേഷനിൽ രാവിലത്തെ സമയം ഏറെ തിരക്കുള്ളതായിരിക്കും. അതുകൊണ്ടുതന്നെ പത്തു മണിക്കുശേഷമൊന്നും നഗരത്തിലൂടെ ഇങ്ങനെ പട്രോളിംഗ് നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു മനസിൽ ഓർത്തുകൊണ്ടായിരുന്നു എസ്ഐ ജീപ്പിൽ ഇരുന്നത്.
ജീപ്പ് ആശുപത്രിവളപ്പിൽ നിർത്തി എസ്ഐ വിദ്യാർഥികളുമായി സംസാരിച്ചുകൊണ്ടു നിൽക്കുന്പോൾ പെട്ടെന്ന് ജീപ്പിലെ വയർലെസ് കണക്ഷൻ കട്ടായി. എത്ര ആലോചിച്ചിട്ടും അതെങ്ങനെ സംഭവിച്ചുവെന്ന് മനസിലായില്ല. അതേസമയം, തന്നെ അദ്ദേഹം നിൽക്കുന്ന സ്ഥലത്തുനിന്ന് നൂറു മീറ്റർ അകലെ സെൻട്രൽ ജംഗ്ഷനിലുള്ള കുന്നത്തുകളത്തിൽ ജ്വല്ലറിയിൽ ഒരു വെടിവയ്പ്പും നടന്നു. സംഭവസ്ഥലത്തിന് ഏറ്റവും അടുത്തുണ്ടായിരുന്നതിനാൽ പോലീസ് സംഘം അങ്ങോട്ടു പാഞ്ഞു. എസ്പി അടക്കമുള്ള പോലീസ് സംഘവും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. എസ്ഐയുടെ ജീപ്പ് മുന്നോട്ട് നീങ്ങിയപ്പോൾ പെട്ടെന്ന് റോഡിൽ ബ്ലോക്ക് രൂപപ്പെട്ടു. അൽപസമയം കൂടിയെടുത്ത് ജീപ്പ് കുന്നത്തുകളത്തിൽ ജ്വല്ലറിക്കു മുന്നിൽ എത്തിയപ്പോൾ രണ്ടു യുവാക്കൾ ജ്വല്ലറിയിൽ വെടിവയ്പ് നടത്തിയശേഷം സ്വർണം മോഷ്ടിച്ച് വെള്ള അപ്പാച്ചെ ബൈക്കിൽ മുന്നോട്ടു പോയതായി കണ്ടു. എന്നാൽ, അവർ തിരുനക്കര മൈതാനത്തിനടുത്ത് എത്തിയപ്പോൾ ജനം ചെറുതായി പ്രതിരോധം സൃഷ്ടിച്ചു. അപ്പോൾ വീണ്ടും ആകാശത്തേക്ക് വെടിവയ്പ് നടത്തി യുവാക്കൾ രക്ഷപ്പെടുകയായിരുന്നു.
ഉടൻതന്നെ എസ്പി, ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി നഗരത്തിലെ ഇടറോഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്താനായി പോലീസ് സംഘത്തെ നിയോഗിച്ചു. കോട്ടയം നഗരത്തിന്റെ മുക്കിലും മൂലയിലും വരെ പോലീസ് നിലയുറപ്പിച്ചു.
കച്ചിത്തുരുന്പായി സ്കൂൾ വിദ്യാർഥിയുടെ മൊഴി
എല്ലാ സ്ഥലങ്ങളിലും പോലീസ് സംഘം പരിശോധന തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ കോട്ടയത്തു നിന്ന് കുമരകത്തേക്കു പോയ ബസിലെ യാത്രക്കാരനായ ഒരു വിദ്യാർഥിയുടെ നിരീക്ഷണപാടവമാണ് നിർണായകമായ ഒരു തെളിവിലേക്ക് എത്തിക്കുന്നത്. യാത്രയിലുടനീളം എല്ലായിടത്തും പോലീസിനെ കണ്ടാണ് വിദ്യാർഥി കുമരകത്ത് ബസ് ഇറങ്ങിയത്. ബസ് സ്റ്റോപ്പിൽ കണ്ട പോലീസുകാരനോട് കാര്യമെന്താണെന്ന് അന്വേഷിച്ചു. കോട്ടയത്ത് വെടിവയ്പ് നടത്തി സ്വർണം കവർന്ന് രണ്ടു ചെറുപ്പക്കാർ വെള്ള അപ്പാച്ചെ ബൈക്കിൽ രക്ഷപ്പെട്ട വിവരം പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
എന്നാൽ, ആ സ്കൂൾ വിദ്യാർഥിക്ക് ബൈക്കുകളോട് പ്രത്യേക ഇഷ്ടമുള്ള ആളായിരുന്നു. അതുകൊണ്ടുതന്നെ ഏതു ബൈക്കും ശ്രദ്ധിക്കും. ഓടിക്കുന്ന ആളെയും അയാളുടെ സ്റ്റൈലുമൊക്കെ പെട്ടെന്ന് മനസിൽ പതിയും. പോലീസുകാരന്റെ മറുപടി കേട്ട് വിദ്യാർഥി പറഞ്ഞു. താൻ കയറിയ ബസിനു പിന്നിൽ സെൻട്രൽ ജംഗ്ഷനിൽ നിന്ന് രണ്ടു ചെറുപ്പക്കാർ വെള്ള അപ്പാച്ചെ ബൈക്കിൽ വന്നെന്നും അതിലൊരാൾ ആ ബസിന്റെ പുറകിലെ സീറ്റിൽ ഉണ്ടെന്നും മറ്റേ ആൾ ചുങ്കം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയിയെന്നും അറിയിച്ചു.
ഈ സന്ദേശം ഉടൻതന്നെ വയർലെസിലൂടെ എല്ലായിടത്തേക്കും പാഞ്ഞു. വിവരം നൽകിയ വിദ്യാർഥിയുമായി പോലീസ് സംഘം ഓൾട്ടോ കാറിൽ ബസിനു പുറകേ കുതിച്ചു. ബസ് കുമരകം പോലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോൾ അവിടെ കാത്തുനിന്ന പോലീസ് സംഘം ബസ് തടഞ്ഞു. പുറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന തമിഴ്് വംശജനായ ചെറുപ്പക്കാരനോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പോലീസ് പിൻമാറില്ലെന്നു മനസിലാക്കിയ അയാൾ കൈയിലിരുന്ന ബിഗ്ഷോപ്പറുമായി പോലീസ് സംഘത്തിനൊപ്പം കുമരകം പോലീസ് സ്റ്റേഷനിലേക്കെത്തി. കൂടെ ഉണ്ടായിരുന്ന ആൾ എറണാകുളം സ്വദേശി മനോജ് സേവ്യറാണെന്നും അത് തന്റെ ബോസ് ആണെന്നും ചെറുപ്പക്കാരൻ അറിയിച്ചു. സാമാന്യം ആരോഗ്യമുളള ആ ചെറുപ്പക്കാരന്റെ കൈയിലുണ്ടായ ബിഗ്ഷോപ്പറിൽ സ്വർണം ആയിരുന്നു. ജ്വല്ലറിയിൽ വെടിവയ്പ്പ് നടത്തി മോഷ്ടിച്ചതാണ് ഇതെന്ന് അയാൾ സമ്മതിച്ചു.
മനോജിനായി പോലീസ് എറണാകുളത്തേക്ക്
മനോജിനെ പിടികൂടാനായി പോലീസ് സംഘം ഉടൻ എറണാകുളത്തേക്ക് പുറപ്പെട്ടു. നേരത്തെ പിടിയിലായ ചെറുപ്പക്കാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ പെട്ടെന്ന് അറസ്റ്റു ചെയ്യാനായി. തെളിവെടുപ്പിനുശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യുന്നതിനായി വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങി.
രണ്ടു ലക്ഷം രൂപ ശന്പളത്തിൽ വിദേശത്ത് ഇലക്ട്രോണിക്സ് എൻജിനിയറായി ജോലി ചെയ്ത ആളാണ് മനോജ്. സുഹൃത്തുക്കൾ കുറവ്. എന്നാൽ ഉള്ള സുഹൃത്തുക്കളിൽ ആരെങ്കിലും കടം ചോദിച്ചാൽ എത്ര പണം നൽകാനും തയാറാണ്. ഈ ശീലം അയാളെ കടക്കെണിയിൽ എത്തിച്ചു. സാന്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പലരിൽ നിന്നും അയാൾ കടം വാങ്ങാൻ തുടങ്ങി. കടം നൽകിയവർ പണം തിരികെ ചോദിച്ചപ്പോൾ നിർവാഹമില്ലാതെ ശാന്തൻപാറയിലെ ഒരു എസ്റ്റേറ്റിലേക്ക് താമസം മാറി. അവിടെ ചെറിയ ജോലികളൊക്കെ ചെയ്തു. ഗ്രാമവാസികളുമായി പെട്ടെന്ന് ബന്ധം സ്ഥാപിക്കാൻ ഇയാൾക്കായി. കുറഞ്ഞ സമയത്തിനകം ഇയാൾ പ്രദേശവാസികളുടെ യജമാനനായി മാറി. അവിടെയുള്ള ചെറുപ്പക്കാരനുമായി ചേർന്ന് സാന്പത്തികബുദ്ധിമുട്ടുകൾ തരണം ചെയ്യാനുള്ള വഴികളെക്കുറിച്ച് ആലോചിച്ചു. മോട്ടോർബൈക്ക് ഏത് സാഹചര്യത്തിലും അനായാസേന ഓടിക്കാൻ കഴിവുള്ള തനിക്ക് അത്തരത്തിലുള്ള ഓപ്പറേഷനാകും നല്ലതെന്ന് മനോജ് മനസിലാക്കി. അങ്ങനെയാണ് ജ്വല്ലറിയിലെ മോഷണം എന്നതിലേക്ക് എത്തിച്ചേർന്നത്.
കവർച്ചയ്ക്കായി ഒരുക്കം
കായികബലവും ആരോഗ്യവുമുള്ള ഗ്രാമവാസിയായ ഒരു ചെറുപ്പക്കാരനെ കൂടെക്കൂട്ടി. പ്രദേശത്തുനിന്ന് ഒരു നാടൻതോക്കും സംഘടിപ്പിച്ചു. തുടർന്ന് അനുയോജ്യമായ ജ്വല്ലറി കണ്ടെത്തുന്നതിനായി ആ ചെറുപ്പക്കാരനെയും കൂട്ടി കോട്ടയത്തെത്തി. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളായിരുന്നു ആദ്യം നോക്കിയത്. ഒടുവിലാണ് മോഷണത്തിനായി കുന്നത്തുകളത്തിൽ ജ്വല്ലറി തെരഞ്ഞെടുത്തത്. കവർച്ചയ്ക്കു ശേഷം രക്ഷപ്പെടാനുള്ള റോഡ് മാർഗത്തെക്കുറിച്ചും വിശദമായി പഠിച്ചു. ജ്വല്ലറിയുടെ അടുത്തുനിന്നും ഏതു ഭാഗത്തേ ക്കും യാത്ര ചെയ്യാമെന്നതും നേട്ടമായി. ഒരാഴ്ചക്കാലം ഇരുവരും റോഡരുകിൽ നിന്ന് അതുവഴി പോകുന്ന സ്ഥിര സ്വഭാവമുള്ളവരെ നിരീക്ഷിച്ചു. ഒരു പോലീസ് വാഹനം പോയതിനുശേഷം എത്ര സമയം പിന്നിട്ടാണ് അടുത്ത പോലീസ് സംഘം അതുവഴി പോകുന്നതെന്ന് വിശദമായി നിരീക്ഷിച്ചു. തോക്കിലേക്കുള്ള തിരകളും സംഘടിപ്പിച്ചു. ഇത് പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പിന്നീടുള്ള ശ്രമം. ശാന്തൻപാറയിലേക്ക് പോകുംവഴി ഒരു ബർത്ത്ഡേ പാർട്ടി നടക്കുന്ന വീട്ടിൽ പടക്കം പൊട്ടുന്നതുകേട്ട് അവിടെ റോഡരുകിൽ വണ്ടിനിർത്തി. എന്നിട്ട് ആകാശത്തേക്ക് ഒരു പ്രാവശ്യം വെടി വച്ചു തോക്ക് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കി. തുടർന്ന് മോഷണം നടത്തുന്നതിനായുള്ള തീയതി നിശ്ചയിച്ചു. കൃത്യദിവസം ജ്വല്ലറിക്കു മുന്നിൽ ബൈക്കിൽ മനോജ് കാത്തുനിന്നു. സഹായിയായ ചെറുപ്പക്കാരനെ സ്വർണക്കടയിലേക്ക് അയച്ചു. മുഖം മറച്ചു ചെല്ലുന്ന ആൾ താഴേക്ക് രണ്ടു വെടിവയ്ക്കണമെന്നായിരുന്നു നിർദേശം. ചെറുപ്പക്കാരൻ ജ്വല്ലറിയിൽ ചെന്ന് അവിടെയുള്ളവരെ കണ്ടപ്പോൾ ഒരു നിമിഷം പരിഭ്രമിച്ച് അന്ധാളിച്ചു നിന്നു. പുറത്തു കാത്തു നിന്ന മനോജിന് അകത്ത് എന്താണ് നടക്കുന്നതെന്ന് സംശയം തോന്നി. എങ്കിലും ചെറുപ്പക്കാരൻ ധൈര്യ ത്തോടെ രണ്ടു റൗണ്ട് താഴേക്ക് വെടിയുതിർത്തു. സ്വർ ണക്കടയിലുണ്ടായിരുന്നവർ പരിഭ്രമിച്ച് നാലുപാടും ഓടുന്നതിനിടെ റോഡിന്റെ എതിർവശത്ത് നിന്നിരുന്ന മനോജ് കടയിലേക്ക് ചാടി ക്കയറി സ്വർണം മോഷ്ടിച്ച് ബിഗ്ഷോപ്പറിലാക്കി പുറത്തിറങ്ങി.
തുടർന്ന് സ്റ്റാർട്ട് ചെയ്ത് വച്ചിരുന്ന ബൈക്കിൽ ഇരുവരും തിരുനക്കര ഭാഗത്തേക്ക് പോയി. ഗാന്ധിസ്ക്വയറിന് അടുത്തെത്തിയപ്പോൾ ജനങ്ങൾ റോഡിൽ ചെറിയൊരു പ്രതിരോധം സൃഷ്ടിച്ചപ്പോഴാണ് ആകാശത്തേക്ക് ഒരുതവണ വെടിയുതിർത്തത്. ഇതോടെ ജനങ്ങളും ഭയചകിതരായി പിൻമാറി. തിരുനക്കരയിൽ നിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് നാഗന്പടം പാലത്തിന്റെ മുകളിലൂടെ പോകാനായിരുന്നു ആദ്യ പ്ലാൻ. നാഗന്പടം പാലത്തിനടുത്തായി ചതുപ്പു പിടിച്ച ചെറിയ തോടുകൾ ഉണ്ടായിരുന്നു. കൂടെയുള്ള ചെറുപ്പക്കാരനെ ഈ തോട്ടിലേക്ക് തള്ളിയിട്ട് ബൈക്കുമായി പോകാനായിരുന്നു മനോജ് ശ്രമിച്ചത്. ഏതു സാഹചര്യത്തിലും കഴിയാനുള്ള കെൽപുളളവനായിരുന്നു കർഷകത്തൊഴിലാളിയായ ആ ചെറുപ്പക്കാരൻ. സ്ഥിതിഗതികൾ ശാന്തമായതിനു ശേഷം പിന്നീട് അയാളെ തിരിച്ചുകൊണ്ടു പോകാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, ആ ഭാഗത്ത് ഗതാഗതക്കുരുക്ക് ഉണ്ടായതിനാൽ ശ്രമം ഉപേക്ഷിച്ച് ചുങ്കം റോഡിലേക്ക് പോകേണ്ടിവന്നു. അതോടെ കുമരകത്തേക്ക് പോകുകയായിരുന്ന ബസിൽ കൂട്ടാളിയായ ചെറുപ്പക്കാരനെ കയറ്റിവിട്ട് മനോജ് മെഡിക്കൽ കോളജ് ഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോയി. ഒരിക്കലും പോലീസിന്റെ കണ്ണിൽ പെടില്ലെന്ന് അയാൾക്ക് ബോധ്യമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം ചോദ്യം ചെയ്യലിൽ മനോജ് പോലീസിനോട് വെളിപ്പെടുത്തി.
മനസിൽ പതിഞ്ഞ സംസാരം
പ്രതികളെ ചോദ്യം ചെയ്യുന്പോൾ പല കാര്യങ്ങളും മനസിൽ പതിയും. മനോജിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യുന്ന സമയത്ത് അയാളുടെ ഓരോ രീതികളും ശൈലികളും ഭാഷയുമൊക്കെ അന്വേഷണോദ്യോഗസ്ഥനായ സന്തോഷ് പ്രത്യേകം നിരീക്ഷിച്ചു. അയാളുടെ ഓരോ ചിന്തയും എന്തിനേറെ പറയുന്നു നിശ്വാസം പോലും എവിടെയെത്തുമെന്ന് അദ്ദേഹത്തിന് ഉൗഹിക്കാമായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ അയാൾ പറഞ്ഞു, സാറെ, എനിക്ക് ഈ ഏഴു കിലോ സ്വർണമൊന്നുംവേണ്ട. എന്റെ ബാധ്യത തീർക്കാനുള്ള അഞ്ചു കിലോ സ്വർണം മാത്രം എടുത്ത് ബാക്കിയുള്ള രണ്ടു കിലോ ഞാൻ ഉടമയ്ക്ക് കൊറിയർ ചെയ്തുകൊടുക്കുമായിരുന്നു.’ അയാളുടെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ മനസിൽ നന്നായി പതിഞ്ഞിരുന്നു.
ഈ സംഭവത്തിനു ശേഷം എവിടെ മോഷണം നടന്നുവെന്നു കേൾക്കുന്പോഴും മോഷണരീതികളും മറ്റും ആ അന്വേഷണ ഉദ്യോഗസ്ഥരോടു ചോദിച്ച് അറിയാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അത്തരത്തിലുള്ള ഒരു അന്വേഷണമാണ് മനോജ് സേവ്യർ എന്ന കുറ്റവാളിയുടെ രണ്ടാമത്തെ കുറ്റകൃത്യത്തിന്റെ ചുരുൾ അഴിക്കാൻ കഴിഞ്ഞതും. കോട്ടയത്തെ ജ്വല്ലറി കവർച്ചാക്കേസിൽ ഇയാൾക്ക് 15 വർഷം കഠിന തടവിന് കോട്ടയം സെഷൻസ് കോടതി ശിക്ഷ വിധിച്ചിരുന്നു.
പി.ആർ. സന്തോഷ്
ഇൻസ്പെക്ടർ ഓഫ് പോലീസ്, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ.
തയാറാക്കിയത്-
സീമ മോഹൻലാൽ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
Latest News
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു
യുവതിയെ ശല്യം ചെയ്തു; പോലീസുകാരനെതിരെ കേസ്
ഇറാൻ പ്രസിഡന്റ് അപകടത്തിൽപ്പെട്ട സംഭവം; ദുഖം രേഖപ്പെടുത്തി നരേന്ദ്ര മോദി
Latest News
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു
യുവതിയെ ശല്യം ചെയ്തു; പോലീസുകാരനെതിരെ കേസ്
ഇറാൻ പ്രസിഡന്റ് അപകടത്തിൽപ്പെട്ട സംഭവം; ദുഖം രേഖപ്പെടുത്തി നരേന്ദ്ര മോദി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top