Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മണ്ണിനെ മറന്ന് മഴ കടലിലേക്ക്
റെജി ജോസഫ്
രണ്ടു വർഷമായി മിന്നൽപ്രളയങ്ങളും അതിവർഷവുമാണ് കേരളത്തിന്റെ ദുരിതം. പെയ്യുന്ന മഴയെ അപ്പാടെ തടഞ്ഞുനിറുത്തിയാൽ കേരളത്തിന്റെ ഉപരിതലത്തിൽ മൂന്നുമീറ്റർ ഉയരത്തിൽ വെള്ളം നിറയുമെന്നാണ് കാലാവസ്ഥാ നീരീക്ഷകരുടെ വിലയിരുത്തൽ. ശരാശരി 3000 മില്ലി മീറ്റർ മഴ പെയ്യുന്ന സംസ്ഥാനത്ത് ആയിരം ചതുരശ്ര അടിയുളള മേൽക്കൂരയ്ക്കു മുകളിൽ രണ്ടര ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ലിറ്റർ മഴവെള്ളം പതിക്കുന്നുണ്ട്. അതായത് ഒരു സെന്റ് മണ്ണിൽ ഒരു ലക്ഷത്തിലധികം ലിറ്റർ മഴവെള്ളം. കുപ്പിവെള്ളം ലിറ്ററിനു 15 രൂപ കണക്കാക്കിയാൽ 15 ലക്ഷം രൂപയുടെ വിഭവമാണു ഓരോ സെന്റിൽനിന്നും ഒഴുകിപ്പോകുന്നത്.
നമ്മുടെ മഴക്കാലം പിൻവാങ്ങിയാലോ ആഴ്ചകൾക്കുള്ളിൽ പ്രകൃതിയുടെ ഭാവം മാറുകയായി. ചുട്ടുപൊള്ളുന്ന വെയിലിൽ കേരളം ഉണങ്ങും. കരയും പാടവും വിണ്ടുകീറും. പിന്നീട് അടുത്ത മാഴക്കാലം വരെ കുടിവെള്ളത്തിനായുള്ള മുറവിളിയേ കേൾക്കാനുള്ളു. ദേശീയ ശരാശരിയേക്കാൾ 2.78 ഇരട്ടി മഴ പെയ്തിട്ടും മലനാടും ഇടനാടും തീരദേശവും ഒന്നുപോലെ ജലക്ഷാമത്തിന്റെ പിടിയിലമരുരയാണ് പതിവ്. മഴ പിൻവാങ്ങി ആഴ്ച കഴിഞ്ഞാൽ പുഴകളും കുളങ്ങളും കിണറുകളും വറ്റും. വീതി കുറഞ്ഞു തൂക്കായ ഭൂപ്രകൃതി, വനനശീകരണം, നെൽപ്പാടങ്ങളും തണ്ണീർതടങ്ങളും നികത്തൽ, ജലമലിനീകരണം, ഉയർന്ന ജനസാന്ദ്രത തുടങ്ങിയ പല കാരണങ്ങൾ ജലക്ഷാമത്തിന് കാരണമാണ്. ഓരോ പ്രളയത്തിലും മേൽമണ്ണ് ഒലിച്ചുപോകുന്നതിനാൽ മഴയെ ആഗിരണം ചെയ്യാനുള്ള ശേഷി കുറയുന്നു. വെള്ളപ്പൊക്കം പതിവായതോടെ നദികളിലെ തടസങ്ങൾ നീങ്ങി പാറ തെളിഞ്ഞിരിക്കെ കുത്തൊഴുക്കു കൂടുകയും ചെയ്യുന്നു.
ഭൂഗർഭം വറ്റുകയാണ്
ഭൂഗർഭജലത്തിന്റെ അതിവേഗത്തിലുള്ള താഴ്ചയാണ് ആസന്ന ഭാവിയിൽ സംസ്ഥാനം നേരിടാൻ പോകുന്ന വലിയ പ്രതിസന്ധി. നിലവിലുള്ള 20 ശതമാനം കുഴൽക്കിണറുകളിലും വെള്ളമില്ല. വെള്ളം ലഭിക്കുന്ന കിണറുകൾ പലതും മലിനമാണുതാനും. അതേ സമയം കുഴൽക്കിണറുകളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുകയും ചെയ്യുന്നു. അഞ്ഞൂറും എണ്ണൂറും അടി താഴ്ചയിലേക്ക് കുഴലുകൾ താഴ്ത്തിയിട്ടും വെള്ളമില്ല. എല്ലാ ജില്ലകളിലും സ്ഥിതി ഇതുതന്നെ. കുഴൽക്കിണറിന്റെ ആഴം 120 മീറ്ററിൽ കൂടരുതെന്ന സർക്കാർ നിർദ്ദേശം ഒരിടത്തും പാലിക്കപ്പെടുന്നില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് കുഴൽക്കിണർ യൂണിറ്റുകൾ കേരളം തുരക്കാൻ തന്പടിച്ചിരിക്കുന്നു.
രാജ്യത്ത് കരക്കിണറുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. 45 ലക്ഷം കിണറുകളുള്ള ഇവിടം ഭൂഗർഭ ജലവിതാന വിസ്തൃതിക്ക് പ്രധാന തെളിവാണ്. അതേ സമയം കിണറുകളിലെ വിതാനം അഞ്ചു വർഷത്തിനുള്ളിൽ മൂന്നു മീറ്റർ വരെ താഴ്ന്നതായി ഭൂഗർഭ ജലവിഭവവകുപ്പ് മുന്നറിയിപ്പുനൽകുന്നു. രാജ്യത്ത് ആളോഹരി ജലലഭ്യത നാലിലൊന്നായി കുറഞ്ഞപ്പോൾ കേരളത്തിൽ ഇത് അഞ്ചിലൊന്നായിരിക്കുന്നു.
ശുദ്ധജല ലഭ്യത കുറയുന്പോഴും കൂടുതൽ വെള്ളം പ്രയോജനപ്പെടുത്തുന്നത് കൃഷിക്കും വ്യവസായങ്ങൾക്കുമാണ്. ലഭ്യതയിൽ അഞ്ചു ശതമാനം മാത്രമാണ് ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. മഴക്കാലത്ത് പുനഃസ്ഥാപിക്കാൻ കഴിയുന്നതിനേക്കാൾ വെള്ളം ഉപയോഗിക്കുന്നതിനാൽ ഭൂഗർഭജല വിതാനം വർഷവും താഴ്ന്നുകൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആളോഹരി ജല ഉപയോഗം ദിവസം 120 ലിറ്ററാണ്. കേരളത്തിൽ 200 ലിറ്റർ.
കുഴിച്ചിറങ്ങുന്ന കേരളം
ഭൂഗർഭ ജല അഥോറിറ്റി പതിവായി ഭൂഗർഭ ജലത്തിന്റെ അളവു പരിശോധിക്കുന്നുണ്ട്. ലഭ്യത കുറഞ്ഞതോടെ ഈ വകുപ്പ് സ്ഥല പരിശോധനക്കുശേഷമേ കുഴിക്കാൻ അനുമതി നൽകുന്നുള്ളൂ. കുഴൽക്കിണർ അനുമതിക്ക് അര ലക്ഷത്തിലേറെ അപേക്ഷകളാണ് ജില്ലാ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത്. സ്ഥലം പരിശോധന, കുഴിക്കൽ, ഗുണനിലവാരവും അളവും പരിശോധിക്കൽ എന്നിവയ്ക്കെല്ലാംകൂടി വകുപ്പിനുള്ളത് 600 ജീവനക്കാർമാത്രം. ഈ വകുപ്പിനെ സ്വകാര്യവത്കരിക്കാനിരിക്കെ കേരളം സ്വകാര്യ കന്പനികളുടെ നിയന്ത്രണത്തിലാകുമെന്ന് തീർച്ച. അനുമതിയില്ലാതെ വ്യക്തികളും സ്ഥാപനങ്ങളും ഓരോ വർഷവും ഇരുപതിനായിരത്തോളം പുതിയ കുഴൽക്കിണറുകൾ താഴ്ത്തുന്നു. ഇവിടെ 1400 സ്വകാര്യ ഏജൻസികൾ കേരളം കുഴിച്ചിറങ്ങുകയാണ്. കോളനികളിൽ ഓരോ വീടിനും ഓരോ കിണർവീതം. പത്തു സെന്റിൽ പത്തു കുഴൽക്കിണറുകളുള്ള സാഹചര്യം. ഇതിൽ പകുതിയോളവും വെള്ളം ലഭിക്കാതെ പരാജയപ്പെടുന്നു. ലഭിച്ചാൽ തന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ ജല ലഭ്യത കുറയുന്നു. സംസ്ഥാനത്ത് ഉപയോഗശൂന്യമായ കുഴൽക്കിണറുകളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞിരിക്കുന്നു.
മരിക്കുന്ന പുഴകൾ
ജലസന്പത്തിന്റെ നിദാനവും ജല സംക്രമണവും മഴയെയും നദികളെയും ആശ്രയിച്ചാണ്്. നദികൾ ജീവന്റെ നിലനില്പിനെ സഹായിക്കുന്ന ജൈവ ആവാസവ്യവസ്ഥയാണെന്നു പറയാം. പടിഞ്ഞാറോട്ട് ഒഴുകുന്ന 41 നദികളും കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളും അവയുടെ 900 പോഷകനദികളും സംസ്ഥാനത്തെ ജല സന്പുഷ്ടമാക്കാൻ പര്യാപ്തമാണ്. 44 നദികളും 38 കായലുകളും 560 കിലോമീറ്റർ കടൽതീരവും മണൽപ്പരപ്പും കാടും മലയും താഴ്വരകളുമുണ്ടായിട്ടും മൂന്നേകാൽ കോടി ജനങ്ങളുടെ ദാഹം തീരുന്നില്ല.
മണ്ണിൽ വെള്ളം റീചാർജ് ചെയ്യാനുള്ള പ്രകൃതിയുടെ സംവിധാനം നഷ്ടമായതാണ് ഈ ദുർഗതിയിലെത്തിച്ചത്. വെട്ടുകല്ലുകളും മലകളും കുന്നുകളും വെട്ടിനിരത്തപ്പെട്ടു. സുഷിരങ്ങൾ ഏറെയുള്ള വെട്ടുകല്ലുകൾ കിണറുകളിലേക്കും കുളങ്ങളിലേക്കും ഉറവകളായി ഒഴുകിയിരുന്നു. വെട്ടുകല്ല് പ്രദേശങ്ങളിൽ അര മീറ്ററിനും ആറ് മീറ്ററിനും ഇടയിൽ ജലവിതാനം ലഭ്യമാകും. വേനൽക്കാലങ്ങളിൽ കുളങ്ങളും കിണറുകളും തടാകങ്ങളും സമൃദ്ധമാക്കിയിരുന്നത് കുന്നുകളും പാറകളുമായിരുന്നു. കുഴൽ കിണറുകളുടെ എണ്ണം വർധിച്ചതോടെ ചുറ്റുവട്ടത്തെ ജലസ്രോതസുകൾക്കും നിലനിൽപ്പില്ലാതായി.
വറ്റുകയാണ് ഉറവകൾ
ജലവിതാനം വൻതോതിൽ കുറയുന്ന പട്ടികയിൽ ആന്ധ്ര പ്രദേശിനും തമിഴ്നാടിനും തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്താണ് കേരളം.
ദേശീയ ശരാശരിയെക്കാളും പിന്നിലാണ് ജലനിരപ്പ്. ജലവിഭവ വകുപ്പ് സംസ്ഥാനത്തെ 1366 കിണറുകൾ നിരീക്ഷിക്കുന്നതിൽ വേനലിന്റെ തുടക്കത്തിൽതന്നെ 957 കിണറുകളിലെയും വെള്ളം 70 ശതമാനം കുറഞ്ഞതായി കാണുന്നു. ഗ്രാമീണ മേഖലയിൽ 65 ശതമാനവും കിണറുകളെ ആശ്രയിക്കുന്നതെന്നതിനാൽ ജലനിരപ്പിലെ താഴ്ച സാരമായി ബാധിക്കും. ഇവിടെ പെയ്തിറങ്ങുന്ന മഴയിൽ 71.62 ശതമാനം ജലവും സമുദ്രത്തിലേക്ക് 24 മണിക്കൂറിനുള്ളിൽ ഒഴുകി പോകുന്നു. സംസ്ഥാനത്ത് 29 ശതമാനത്തോളം മാത്രമാണ് ഭൂഗർഭ ജലം അവശേഷിക്കുന്നതെന്നറിയുന്പോഴാണ് ഇതൊരു മുന്നറിയിപ്പായി കാണേണ്ടത്. ദേശീയ ശരാശരി 56.2 ശതമാനമാണെന്നിരിക്കെയാണ് കേരളത്തിന്റെ ദുരവസ്ഥ.
ഭൂഗർഭ ജല അഥോറിട്ടി പഠനവിഷയമാക്കിയ 606 കിണറുകകളിൽ ഭൂഗർഭ ജലം സംഭരിയ്ക്കാൻ 436 കിണറുകൾക്കും കഴിവില്ലെന്നു കണ്ടെത്തിയിരിക്കുന്നു. നെൽപ്പാടങ്ങളും കുളങ്ങളും കുറയുന്നതാണ് ജലം മണ്ണിൽ താഴാൻ സാഹചര്യമില്ലാതായത്.
ഭാരതപ്പുഴയും പന്പയും ചാലക്കുടിയും മൂവാറ്റുപുഴയും വേനൽ തുടങ്ങുന്പോഴേ വറ്റുന്നു. പെരിയാറും പന്പയും കൈത്തോടുപോലെ ശോഷിക്കുന്നു. പന്പയിലും അച്ചൻകോവിലിലും മണിമലയാറ്റിലും ജലശേഷി കുറയുന്നു. ഈ പ്രദേശങ്ങളിൽ കിണറുകളും കുളങ്ങളും ചെറുതോടുകളുമടക്കം ജലനിരപ്പ് കുറഞ്ഞു വെള്ളം കിട്ടാക്കനിയാകുന്നു. നദീതീരങ്ങളിൽപോലും കിണറും കുഴൽക്കിണറും കുത്തിയാൽ വെള്ളം കിട്ടാത്ത സ്ഥിതി സംജാതമായിരിക്കുന്നു.
നിന്നുപെയ്യുന്ന നൂൽ മഴകളാണ് കൂടുതൽ ഭൂഗർഭത്തിലേക്ക് ശേഖരിക്കപ്പെടുക. രണ്ടു വർഷമായി നൂൽമഴ താരതമ്യേന കുറഞ്ഞു. പെയ്യുന്നത് പെരുമഴ അഥവാ അതിവർഷം. ഒരാഴ്ച രാപകൽ മഴ. പിന്നീട് മഴ പിൻവലിയും. വീണ്ടും മഴ. ഇങ്ങനെ ക്രമം തെറ്റിയ മഴ ഘടനയാണ് കേരളത്തിൽ. അതേ സമയം പ്രളയത്തിനും ഉരുൾപൊട്ടലിനും കുറവില്ലതാനും. പെയ്തിറങ്ങുന്ന മഴ അതിവേഗം പുഴകളിലൂടെയും കായലുകളിലൂടെയും അറബിക്കടലിലേക്കു കുത്തിയൊഴുകുകയാണ്. പെയ്ത്തുവെള്ളം ഭൂഗർഭത്തിലേക്ക് എത്തിച്ചേരുന്നില്ല. മഴയെ മണ്ണിൽ അടയ്ക്കാൻ പാടങ്ങളും വനങ്ങളും കുറഞ്ഞതും കുത്തൊഴുക്കിനു കാരണമായി. വെള്ളത്തെ കരുതിവയ്ക്കാൻ ശേഷിയുള്ളത് തണ്ണീർത്തടങ്ങൾക്കും വയലുകൾക്കുമാണ്. വയലുകളിലെ വെള്ളം ഭൂമിക്കടിയിലേക്ക് ക്രമേണ ഇറങ്ങുകയും ചെയ്യും. കാൽനൂറ്റാണ്ടിനുള്ളിൽ നെൽവയലുകളുടേയും തണ്ണീർത്തടങ്ങളുടേയും വിസ്തൃതിയിൽ 40 ശതമാനം കുറവുണ്ടായതോടെ വെള്ളത്തെ ഉൾക്കൊള്ളാൻ ഇടമില്ലാതായി.
(തുടരും)
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
ലോക്സഭാ തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ടം തിങ്കളാഴ്ച
മോദിയുടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനം തിരിച്ചറിയാത്തത് തെര. കമ്മീഷന്റെ ഡിഎൻഎയുടെ കുഴപ്പം: സീതാറാം യെച്ചൂരി
മദ്യം നൽകിയില്ല; യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
ഡ്രൈവിംഗ് സ്കൂൾ സമരം ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: കെ.ബി. ഗണേഷ് കുമാർ
Latest News
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു
ലോക്സഭാ തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ടം തിങ്കളാഴ്ച
മോദിയുടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനം തിരിച്ചറിയാത്തത് തെര. കമ്മീഷന്റെ ഡിഎൻഎയുടെ കുഴപ്പം: സീതാറാം യെച്ചൂരി
മദ്യം നൽകിയില്ല; യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
ഡ്രൈവിംഗ് സ്കൂൾ സമരം ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: കെ.ബി. ഗണേഷ് കുമാർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top