Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സംസ്ഥാന സ്കൂൾ കലോത്സവം ഒരു ഫ്ളാഷ് ബാക്ക്
എറണാകുളത്തു നടന്ന ആദ്യ സ്കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയസംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയത് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മോഹനചന്ദ്രന് എന്നൊരു വിദ്യാര്‍ഥിയായിരുന്നു. അദ്ദേഹം പിന്നീട് നെയ്യാറ്റിന്‍കര മോഹനചന്ദ്രന് എന്ന പേരില്‍ സംഗീതജ്ഞനും കേരള സര്‍വകലാശാലയിലെ സംഗീതാധ്യാപകനുമായി.
1958 ല്‍ രണ്ടാമത്തെ സംസ്ഥാന സ്കൂള്‍ യുവജനോത്സവം നടന്നത് തിരുവനന്തപുരത്തായിരുന്നു. ഇനങ്ങളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും മത്സരാര്‍ഥികളുടെ എണ്ണം ഉയര്‍ന്നു. ജില്ലകളില്‍ ഒന്നാമതെത്തിയത് ആതിഥേയരായ തിരുവനന്തപുരം തന്നെയായിരുന്നു. മുന്‍വര്‍ഷത്തെ ജേതാക്കളായ മലബാര്‍ ജില്ല ഇതിനകം പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളായി വിഭജിക്കപ്പെട്ടിരുന്നു.
അന്ന് ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയത് മലയാളികളുടെ ഗാനഗന്ധർവനായിത്തീർന്ന പള്ളുരുത്തി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍നിന്നുള്ള കെ.ജെ. യേശുദാസ്. രണ്ടാം സ്ഥാനം ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂളിലെ പി. ജയചന്ദ്രന്. അതിനൊപ്പം മൃദംഗത്തില്‍ ഒന്നാം സ്ഥാനവും നേടിയ ജയചന്ദ്രന് യുവജനോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ യേശുദാസിന്റെ പാട്ടിന് മൃദംഗം വായിക്കുകയും ചെയ്തു. സമ്മാനാര്‍ഹമായ ഏതാനും ഇനങ്ങള്‍ സമാപനച്ചടങ്ങില്‍ വീണ്ടും അവതരിപ്പിക്കുന്നത് അന്നത്തെ പതിവായിരുന്നു. അന്ന് മലയാള പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്ഥിക്കുമുണ്ട് ഇന്ന് വലിയൊരു വാര്‍ത്താപ്രാധാന്യം, സാക്ഷാല്‍ എ.കെ. ആന്റണി.
അന്നുതൊട്ട് ഇന്നുവരെയും കലോത്സവവേദികളില്‍നിന്ന് ഉയര്‍ന്നുവന്ന എത്രയോ താരങ്ങള്‍ കേരളത്തിന്റെ സാംസ്കാരികരംഗത്ത് നിറഞ്ഞുനിന്നിട്ടുണ്ട്. കലോത്സവവേദിയില്‍നിന്ന് നേരേ സിനിമയിലേക്കു കാലെടുത്തുവച്ചവര്‍ നിരവധി. പക്ഷേ കലോത്സവവും സിനിമയും രണ്ടും രണ്ടാണെന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ തിരിച്ചറിഞ്ഞവരാണ് അവരിലേറെയും. കാലെടുത്തുവച്ച എല്ലാ മേഖലകളിലും ഒരുപോലെ തിളങ്ങാന്‍ കഴിഞ്ഞിട്ടുള്ള മഞ്ജുവാര്യരെപ്പോലുള്ളവര് മാത്രമാണ് ഇതിന് അപവാദം. അതേസമയം സിനിമയുടെ മായികവലയത്തിലൊന്നും പെടാന്‍ നില്‍ക്കാതെ സ്കൂള്‍-കോളജ് കാലഘട്ടത്തിനുശേഷവും സംഗീതവും നൃത്തവും സാഹിത്യവുമൊക്കെ തുടര്ന്നുകൊണ്ടുപോയി അതാത് മേഖലകളില്‍ ഇപ്പോഴും തിളങ്ങിനില്ക്കുന്നവരുമുണ്ട്.
യുവജനോത്സവത്തില്‍ ഏറ്റവുമധികം വ്യക്തിഗത പോയിന്റ് നേടുന്ന പെണ്‍കുട്ടിക്ക് കലാതിലകപ്പട്ടവും ആണ്‍കുട്ടിക്ക് കലാപ്രതിഭ പട്ടവും നല്കാന് തുടങ്ങിയത് 1986 ല്‍ തൃശൂരില്‍ നടന്ന കലോത്സവം മുതലാണ്. അന്ന് ആദ്യത്തെ കലാപ്രതിഭയായത് കണ്ണൂരില്‍നിന്നുള്ള വിനീതും കലാതിലകമായത് കൊല്ലത്തുനിന്നുള്ള പൊന്നമ്പിളി അരവിന്ദുമാണ്. തൊട്ടുപിന്നാലെ നഖക്ഷതങ്ങള്‍ എന്ന കൗമാര പ്രണയചിത്രത്തിലൂടെ വിനീത് സിനിമയില്‍ അരങ്ങേറി. ചിത്രം വലിയ വിജയമായെങ്കിലും ഭരതനാട്യം പോലുള്ള ശാസ്ത്രീയനൃത്തരൂപങ്ങള്‍ പഠിച്ചെത്തിയ വിനീതിനോ ബംഗളൂരുവില്‍ നൃത്തവേദികളില്‍ തിളങ്ങിയിരുന്ന നായിക മോനിഷയ്ക്കോ ആ രീതിയിലുള്ള കഴിവുകള്‍ വിനിയോഗിക്കാനുള്ള കാര്യമായ അവസരമൊന്നും അതിലോ തുടര്‍ന്നുള്ള ചിത്രങ്ങളിലോ കിട്ടിയില്ല.
വിനീതിന് പിന്നീട് വന്ന പല ചിത്രങ്ങളിലും തനിക്ക് തീരെ യോജിക്കാത്ത വേഷങ്ങളില്‍ ഒതുങ്ങിനിൽക്കേണ്ടിവരികയാണ് ഉണ്ടായത്. മോനിഷയ്ക്കാണെങ്കില് ആറു വര്‍ഷത്തിനിപ്പുറം തന്റെ ഹംസഗാനമായിത്തീര്ന്ന കമലദളത്തില്‍ മാത്രമാണ് കഴിവിനൊത്ത വേഷത്തില്‍ തിളങ്ങാന്‍ സാധിച്ചത്. ഇപ്പോള്‍ സിനിമയില്‍നിന്ന് ഏറെക്കുറെ പൂര്‍ണമായും അകന്നു നൃത്തത്തില്‍ മാത്രമാണ് തന്റെ ഇടമെന്ന് കണ്ടെത്തിയ വിനീത് സ്വന്തമായി ഒരു നൃത്തവിദ്യാലയത്തിന്റെ പണിപ്പുരയിലാണ്.
കലോത്സവവേദിയില്‍നിന്ന് ഹ്രസ്വകാലത്തേക്കു മാത്രം സിനിമയിലെത്തി വീണ്ടും നൃത്തത്തിലേക്കോ കുടുംബജീവിതത്തിലേക്കോ തിരിച്ചുപോയവര്‍ വേറെയുമുണ്ട്. 1988 ല്‍ കലാപ്രതിഭയായിരുന്ന വിനീത് കുമാര്‍, 1990 ല്‍ കലാതിലകമായ ദിവ്യ ഉണ്ണി, 1991 ല്‍ തിലകമായ വിന്ദുജ മേനോന് തുടങ്ങിയവര്‍ ഉദാഹരണം. 1992 ലും 1995 ലും കലാതിലകമായ മഞ്ജുവാര്യര്‍ അവിടേയും വ്യത്യസ്തയാണ്.
2001 ല്‍ കലാതിലകപ്പട്ടം നേടിയ അമ്പിളിദേവിയും പ്രശസ്ത സിനിമാതാരമായി തീർന്ന നവ്യ നായർ എന്ന ധന്യയും തമ്മില്‍ നടന്ന വാശിയേറിയ മത്സരം ഇന്നും പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഇതേ കാലഘട്ടത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ കാവ്യ മാധവനെ മറികടന്നു കലാതിലകമായിരുന്നത് ഇപ്പോള്‍ സീരിയല്‍ താരമായ അനു ജോസഫായിരുന്നുവെന്നതും കാലം കാത്തുവയ്ക്കുന്ന കൗതുകവാര്ത്തകളിലൊന്നാണ്.
പിൽക്കാലത്ത് അതാതു സമയങ്ങളില്‍ കലോത്സവവേദികളില്‍ തിളങ്ങിയ പലരേയും ഉള്‍പ്പെടുത്തി നിര്‍മിച്ച സിനിമകള്‍ അവരുടെ കരിയറിനോ മലയാള സിനിമയ്ക്കോ യാതൊരു പ്രയോജനവും ചെയ്യാതെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിസ്മൃതിയിലേക്കു മറയുകയാണ് ഉണ്ടായത്.
ആദ്യ കലാതിലകമായ പൊന്നമ്പിളി അരവിന്ദിന്റേത് മറ്റൊരു കഥയാണ്. കേരള സര്‍വകലാശാല കലോത്സവത്തില്‍ ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും കഥകളിയിലുമെല്ലാം സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്ന അകാലത്തില്‍ പൊലിഞ്ഞ അമ്മ അമ്പിളിയുടെ കലാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് തീരെ ചെറുപ്രായത്തില്‍ പൊന്നമ്പിളി വേദിയിലെത്തിയത്.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മയുടെ അതേ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി കലാതിലകപ്പട്ടം സ്വന്തമാക്കിയത്. തൊട്ടടുത്ത വര്‍ഷവും വിജയമാവര്ത്തിച്ചെങ്കിലും മത്സരങ്ങളുടെ സമ്മര്‍ദവും അച്ഛന്റെ ആരോഗ്യപ്രശ്നങ്ങളും മൂലം അതേവര്‍ഷം പന്ത്രണ്ടാം വയസില്‍ തന്നെ ചിലങ്കയഴിച്ചുവച്ച് പൊതുവേദികളില്‍നിന്നു പിന്മാറി. ഇപ്പോള്‍ വിവാഹിതയായി ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം വിദേശത്താണ്.
1987 ല്‍ പൊന്നമ്പിളിക്കൊപ്പം കലാതിലകപ്പട്ടം പങ്കിട്ട സബീന നലവടത്ത് ഇപ്പോള്‍ ചിത്രകാരിയും കാസര്‍ഗോഡ് ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥയുമാണ്. എണ്‍പതുകളില്‍ സ്കൂള്‍ യുവജനോത്സവത്തിന്റെ നൃത്തവേദികളില്‍ നിറഞ്ഞുനിന്നിരുന്ന കെ.ടി. ഉഷ പിന്നീട് ചെന്നൈയില്‍ നൃത്താധ്യാപികയും മോഹന്‍ലാലിന്റെ ഭാര്യാസഹോദരന്‍ സുരേഷ് ബാലാജിയുടെ ഭാര്യയുമായി. മറ്റുപലരും ഇപ്പോള്‍ തിരക്കേറിയ ഡോക്ടര്‍മാരും എന്ജിനിയര്മാരുമൊക്കെയായി.
പലരും കുടുംബത്തോടൊപ്പം വിദേശത്തു കഴിയുകയാണ്. നൃത്ത-സംഗീത ലോകത്ത് തുടര്ന്നുപോയവര് വിരലിലെണ്ണാവുന്നവര്‍ മാത്രം. അവരിലേറെയും മറ്റു ജോലികള്‍ക്കിടയില്‍ മാത്രം നൃത്തവും സംഗീതവും തുടര്ന്നുകൊണ്ടുപോകുന്നവരാണ്.
ഇടക്കാലത്ത് തിലക-പ്രതിഭ പട്ടങ്ങള്‍ നേടിയവര്‍ക്ക് പ്രഫഷണല്‍ കോളജ് പ്രവേശനത്തിന് പ്രത്യേക ക്വോട്ട ഏര്‍പ്പെടുത്തിയിരുന്നു. കലാപ്രതിഭകളും തിലകങ്ങളുമായ പലര്‍ക്കും ഡോക്ടര്‍മാരാകാന്‍ വഴിതുറന്നുകിട്ടിയത് ഇങ്ങനെയാണ്. തിലക-പ്രതിഭാ പട്ടങ്ങള്‍ ഉപേക്ഷിച്ചതോടെ അതും നിര്‍ത്തലാക്കി. എന്നിരുന്നാലും ശാസ്ത്രീയനൃത്തവും സംഗീതവുമൊക്കെ പഠിച്ചു കഴിവ് തെളിയിച്ചാല്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത മെഡിക്കല്‍ പ്രഫഷണിലോ സിനിമയിലോ ജോലികിട്ടാന്‍ ഒരുകാലത്ത് എളുപ്പമായിരുന്നുവെന്നത് കാലത്തിന്റെ മറ്റൊരു കൗതുകമാണ്.
ശ്രീജിത് കൃഷ്ണന്
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
Latest News
രാജസ്ഥാനിൽ ബിജെപി തകരും: അശോക് ഗെലോട്ട്
നരേന്ദ്ര മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
മധ്യവയസ്കയെയും കൊച്ചുമകനെയും കൊന്നയാൾ അറസ്റ്റിൽ
സ്വവർഗരതിയെ എതിർത്തു; പിതാവിനെ കൊന്ന് കത്തിച്ച മകനും സുഹൃത്തും പിടിയിൽ
മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
Latest News
രാജസ്ഥാനിൽ ബിജെപി തകരും: അശോക് ഗെലോട്ട്
നരേന്ദ്ര മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
മധ്യവയസ്കയെയും കൊച്ചുമകനെയും കൊന്നയാൾ അറസ്റ്റിൽ
സ്വവർഗരതിയെ എതിർത്തു; പിതാവിനെ കൊന്ന് കത്തിച്ച മകനും സുഹൃത്തും പിടിയിൽ
മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top