Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അതിനാല്‍ മരണം വരെ തൂക്കിലേറ്റാന്‍....
അതിനാൽ പ്രതിയെ മരണം വരെ തൂക്കിലേറ്റാൻ ഈ കോടതി ഉത്തരവിടുന്നു............
അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകളിൽ മാത്രമേ ഇപ്പോൾ വധശിക്ഷയുള്ളു. വധശിക്ഷയ്ക്ക് അനുകൂലമായും എതിരായും നിരവധി വാദമുഖങ്ങൾ ഇന്ത്യൻ നീതിന്യായ കോടതികളിൽ നടന്നുവരുന്നുണ്ട്. ഒരു ജീവനെടുക്കാൻ മനുഷ്യന് എന്ത് അവകാശം എന്നാണ് വധശിക്ഷയെ എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. ഗുരുതരമായ ഒരു കുറ്റകൃത്യം ചെയ്തവർക്ക് വധശിക്ഷ നടപ്പാക്കുന്പോൾ ഇനി മേൽ അത്തരം കുറ്റകൃത്യങ്ങൾ മറ്റാരും ചെയ്യാതിരിക്കാനുള്ള ഒരു താക്കീതും മുന്നറിയിപ്പുമാണ് ആ വധശിക്ഷയിലൂടെ നൽകുന്നതെന്ന മറുപടി വധശിക്ഷയെ അനുകൂലിക്കുന്നവർ പറയുന്നു.
മനഃസാക്ഷിയെ നടുക്കിയ അതിക്രൂരമായ കൊലപാതകങ്ങൾക്കുള്ള ശിക്ഷ പലപ്പോഴും വധശിക്ഷയിൽ കുറഞ്ഞ് വേറൊന്നുമില്ലെന്ന് എത്രയോ തവണ നമുക്ക് തോന്നിയിട്ടുണ്ടാകാം. എന്നാൽ ഏറ്റവും അവസാനം മാത്രമേ ഇന്ത്യൻ നീതിന്യായ കോടതി പ്രതിയെ തൂക്കുകയറിലേക്ക് വിട്ടുകൊടുക്കാറുള്ളു.
സ്വതന്ത്ര ഇന്ത്യയിലെ നടപ്പാക്കപ്പെട്ട ആദ്യ വധശിക്ഷ മഹാത്മാഗാന്ധിയുടെ ഘാതകരായ നാഥുറാം ഗോഡ്സെ, നരേൻ ഡി ആപ്തെ എന്നിവരുടേതായിരുന്നു. 1949 നവംബർ 15 ന് ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽ ഇവരെ തൂക്കിലേറ്റി.
1993 ലെ മുംബൈ ബോംബാക്രമണത്തിന് ധനസഹായം നൽകിയ കുറ്റത്തിന് യാക്കൂബ് മേമനെ 2015 ജൂലൈ 30 ന് തൂക്കിലേറ്റി. അതാണ് ഇതുവരെ നടപ്പാക്കിയതിൽ അവസാനത്തെ വധശിക്ഷ.
മേമന് മുന്‍പ്, 2001 ലെ പാർലമെന്റ് ആക്രമണത്തിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് അഫ്സൽ ഗുരുവിനെ 2002 ഡിസംബർ 18 ന് സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ വിധിച്ച് പത്ത് വർഷത്തിന് ശേഷം 2013 ഫെബ്രുവരി 9 നാണ് ഗുരുവിനെ തൂക്കിലേറ്റിയത്.2008 മുംബൈ ആക്രമണ തോക്കുധാരിയായ മുഹമ്മദ് അജ്മൽ അമീർ ഖസബിനെ 2010 മെയ് 6 ന് പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2012 ഓഗസ്റ്റ് 29 നാണ് സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ചത്.
എണ്‍പതുകളിൽ കേരളത്തിൽ ഭീതി പടർത്തിയ ഒരു സീരിയൽ കില്ലർ ഉണ്ടായിരുന്നു. പേര് ചന്ദ്രൻ. കൊല്ലാനായി കണ്ടുവെച്ചിരുന്നവരുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് തലയോട്ടി പിളർത്തിയായിരുന്നു ചന്ദ്രൻ ആളെ കൊന്നിരുന്നത്. ദീർഘകാലത്തെ അന്വേഷണത്തിനൊടുവിൽ പോലീസ് പിടിയിലാകുന്പോഴേക്കും പതിനാലു പേർ ചന്ദ്രന്റെ കൈകളാൽ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. അമേരിക്കയിൽ അതിനുമുന്‍പ് സമാനമായ രീതിയിൽ ആളെക്കൊന്നിരുന്ന "ജാക്ക് ദ റിപ്പർ’ എന്ന കൊലപാതകിയുടെ പേരിന്റെ ചുവടുപിടിച്ച് കേരളാ പോലീസ് ചന്ദ്രനൊരു പേര് നൽകി. "റിപ്പർ’ ചന്ദ്രൻ. 1991 ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് റിപ്പർ ചന്ദ്രൻ തൂക്കിലേറ്റപ്പെട്ടു.
1995നു ശേഷം ഇന്ത്യയിൽ നടന്ന ആദ്യവധശിക്ഷ 2004ൽ ആയിരുന്നു. ഹേതൽ പരേഖ് എന്ന 14 കാരിയെ 1990ൽ കൊൽകൊത്തയിൽ ബലാത്സംഗം ചെയ്ത ശേഷം കൊന്ന കേസിൽ കുറ്റക്കാരൻ എന്ന് വിധിക്കപ്പെട്ട ധനൻജോയ് ചാറ്റർജീ എന്ന ആളെയായിരുന്നു വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ചാറ്റർജിയെ 2004 ആഗസ്റ്റ് 14ന് തൂക്കിക്കൊന്നു. 2008ലെ മുംബൈ ആക്രമണപരന്പരയിൽ പങ്കാളിയായ അജ്മൽ കസബിനെ 2012 നവംബർ 21ന് രാവിലെ 7.30ന് പുനെയിലെ യെർവാദ ജയിലിൽ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി. രാഷ്ട്രപതി പ്രണബ് മുഖർജി മുന്‍പാകെ കസബ് ദയാഹർജി സമർപ്പിച്ചുവെങ്കിലും നവംബർ 5 ന് അദ്ദേഹവും അത് നിരാകരിച്ചു. ഇതിനെത്തുടർന്നായിരുന്നു വധശിക്ഷ.
വധശിക്ഷ വിധിച്ചാലും അതിൽ നിന്ന് രക്ഷപ്പെടാനുള്ള നിയമവഴികൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ തേടും. കസബിന്റെയും ഇപ്പോൾ നിർഭയകേസിലേയുമൊക്കെ പ്രതികൾ ഒരു കച്ചിത്തുരുന്പു കിട്ടാനായി പരക്കം പായുന്നത് അതിന്റെ തെളിവാണ്. ദയാഹർജിയും അപേക്ഷകളുമൊക്കെ തൂക്കുകയറിലേക്ക് പോകും മുന്‍പ് ഇളവു കിട്ടാനുള്ള മാർഗങ്ങളിൽ ചിലത് മാത്രം.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഒരു കുറ്റവാളിക്ക് വധശിക്ഷ വിധിക്കുന്നത് നീതിപീഠത്തിന് മുന്നിലെത്തിയ കുറ്റവാളി ചെയ്തിരിക്കുന്ന കുറ്റം അപൂർവങ്ങളിൽ അപൂർവമാണ് എന്ന് തോന്നുന്ന സാഹചര്യത്തിൽ മാത്രമാണ്. ഒരിക്കൽ വിചാരണക്കോടതി വധശിക്ഷ പുറപ്പെടുവിച്ചാൽ പിന്നെയും പല തലങ്ങളിലായി അപ്പീലിന് പോകാനുള്ള വ്യവസ്ഥകൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഉണ്ട്. നിരപരാധികളായവർക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരങ്ങൾ എന്ന നിലയിലാണ് ഇവ ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ, ഈ വകുപ്പുകൾ പലപ്പോഴും അനിശ്ചിതകാലത്തേക്ക് വധശിക്ഷ നടപ്പിലാക്കാതെ പോകുന്ന ഒരു സാഹചര്യത്തിലേക്ക് നയിക്കാറുണ്ട്. അതിന്റെ പേരിൽ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിലും പൊതുജനമധ്യത്തിലും പ്രതിഷേധങ്ങളും ഉയർന്നുവരാറുണ്ട്.
ശിക്ഷ എന്ന നിലയിൽ വധശിക്ഷ ഒഴിവാക്കിയ നിരവധി രാജ്യങ്ങളുണ്ട്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും വധശിക്ഷ നിലനിൽക്കുന്നു. 1947 മുതൽ ഇന്ത്യയിൽ 720 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ഇതിൽ പകുതിയും നടപ്പാക്കിയത് ഉത്തർപ്രദേശാണ്. ഹരിയാന 90 ഉം മധ്യപ്രദേശ് 73 ഉം വധശിക്ഷകൾ നടപ്പാക്കി.
ഇന്ത്യയിൽ തൂക്കിലേറ്റിയാണ് വധശിക്ഷ നടപ്പാക്കുന്നത്. പല രാജ്യങ്ങളിലും പല രീതിയിലാണ് വധശിക്ഷ നടപ്പാക്കുക. പണ്ട് മൃഗങ്ങളെ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ മുതലകൾ, ചീങ്കണ്ണികൾ, സ്രാവുകൾ എന്നിവയ്ക്ക് ഭക്ഷണമായി ഇട്ടുകൊടുത്ത് വധശിക്ഷ നടപ്പാക്കിയിരുന്ന രാജ്യങ്ങളുണ്ട്. പുരാതന റോമിൽ നായ്ക്കളെയും ചെന്നായ്ക്കളെയും സിംഹങ്ങളേയും ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയിരുന്നതായി പറയുന്നു.ഉറുന്പുകളെയും ചെറു പ്രാണികളെയും ഉപയോഗപ്പെടുത്തി പോലും വധശിക്ഷ നടപ്പാക്കിയിട്ടുണ്ടത്രെ. പാന്പുകൾ, തേളുകൾ തുടങ്ങി വിഷമുള്ള ജന്തുക്കളെ ഉപയോഗിച്ചും വധശിക്ഷ നടത്തിയിട്ടുണ്ട്.
മധ്യകാലഘട്ടത്തിൽ യൂറോപ്പിലും ചൈനീസ് സാമ്രാജ്യത്തിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ കുതിരകളെ കൊണ്ട് ചവിട്ടിക്കൊല്ലിക്കുകയോ കുതിരകളെ ഉപയോഗിച്ച് വലിച്ചു കീറുകയോ ചെയ്യാറുണ്ടെന്ന് ചരിത്രം പറയുന്നു.ഒരു വലിയ പാത്രത്തിൽ വെള്ളമോ, എണ്ണയോ, ഉരുക്കിയ ഈയമോ ഉപയോഗിച്ച് അതിലേക്ക് തള്ളിയിട്ടും വധശിക്ഷ നടപ്പാക്കപ്പെട്ടിരുന്നു.
നട്ടെല്ലൊടിച്ചുള്ള വധശിക്ഷ മംഗോളിയൻ സാമ്രാജ്യത്തിൽ നിലനിന്നിരുന്നു. രക്തം ചൊരിയാതെ ശിക്ഷ നടപ്പാക്കാൻ സാധിക്കുമെന്നതായിരുന്നു ഈ ശിക്ഷ ഉപയോഗിക്കാൻ കാരണം.ഗളച്ഛേദം നടത്തിയും വിഷം കുത്തിവെച്ചുമൊക്കെ വധശിക്ഷ പലയിടത്തും നടപ്പാക്കുന്നു.വൈദ്യുതക്കസേരയിലിരുത്തി ഷോക്കടിപ്പിച്ചു കൊല്ലുന്ന വധശിക്ഷ മുന്‍പുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതില്ലാതായിരിക്കുന്നു. മുട്ടുകുത്തി നിർത്തി പ്രതിയുടെ കഴുത്തിൽ ഒറ്റവെടി വെച്ച് കൊല്ലുന്ന രീതിയും ഉണ്ട്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ അവസാന അപ്പീലിനുള്ള സാധ്യതയും തള്ളപ്പെട്ടുകഴിഞ്ഞാൽ പിന്നെ ശിക്ഷ നടപ്പിലാക്കാനുള്ള പ്രക്രിയയ്ക്ക് തുടക്കമാകും. ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കപ്പെടുന്നതോടെയാണ് അതിനു ഒൗപചാരികമായ തുടക്കമാവുന്നത്. അടുത്തതായി പ്രതിയെ "കണ്ടംഡ് സെൽ’ എന്ന ഏകാന്തതടവിലേക്ക് മാറ്റുകയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ തൂക്കിലേറ്റപ്പെടും എന്നറിഞ്ഞാൽ പ്രതി മാനസികമായി ആകെ തളർന്ന അവസ്ഥയിലാകും. അയാളെ വധശിക്ഷ സ്വബോധത്തോടെ ഏറ്റുവാങ്ങാൻ തയാറെടുപ്പിക്കുക എന്നതാണ് ജയിൽ അധികൃതരുടെ അടുത്ത ദൗത്യം.
ഈ ഹ്രസ്വകാലയളവിൽ പ്രതിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ നൽകപ്പെടും. ആവശ്യപ്പെടുന്ന സന്ദർശകരെയും അനുവദിക്കപ്പെടും. എന്തെങ്കിലും ചികിത്സ വേണമെന്നുണ്ടെങ്കിൽ അതും നടത്തിക്കൊടുക്കും. വിൽപത്രം എഴുതാൻ താത്പര്യപ്പടുന്ന പ്രതികൾക്കു അതിനുവേണ്ട നിയമസഹായങ്ങളും ജയിലധികൃതരുടെ ഭാഗത്തുനിന്നുണ്ടാകും. പ്രതിയുടെ മതവിശ്വാസപ്രകാരം അവസാനമായി പശ്ചാത്തപിക്കാനുള്ള, പ്രാർഥിക്കാനുള്ള ചെയ്തകുറ്റത്തിന് ദൈവത്തോട് മാപ്പിരക്കാനുള്ള സൗകര്യങ്ങളും അതിനുവേണ്ട പുരോഹിതരുടെ സാന്നിധ്യവും ഉറപ്പുവരുത്തും.
ഒടുവിൽ ശിക്ഷ നടപ്പിലാക്കേണ്ട ദിവസവും വന്നുചേരും. സൂര്യോദയത്തോട് അടുപ്പിച്ചുള്ള സമയമാണ് സാധാരണ ശിക്ഷ നടപ്പിലാക്കാനാണ് തെരഞ്ഞെടുക്കാറുള്ളത്. ആളെ തൂക്കുന്നതിനു മുന്‍പ് ആദ്യം അതേ ഭാരമുള്ള ഒരു ഡമ്മി തൂക്കി കയറിന്റെ ബലം ഉറപ്പുവരുത്തും. അതിനു ശേഷം ആളെ പതുക്കെ നടത്തി കഴുമരത്തിന്റെ പോഡിയത്തിൽ കൊണ്ട് നിർത്തും. തലയിൽ കറുത്ത നിറത്തിലുള്ള ഒരു സഞ്ചി ധരിപ്പിച്ച് കെട്ടും. ഇരുകൈകളും കാലുകളും തമ്മിൽ ബന്ധിക്കും. വിധി വായിക്കലും മറ്റും അതിനിടെ സ്ഥലത്തുള്ള ജഡ്ജി ഒന്നുകൂടി നടത്തും. അതിനു ശേഷം, ആരാച്ചാരായി നിയോഗിക്കപ്പെട്ടയാൾ കഴുമരത്തിന്റെ ലിവർ വലിക്കുന്നതോടെ പോഡിയത്തിന്റെ തറ പ്രതിയുടെ കാലടിയിൽ നിന്ന് തെന്നിമാറി, ശ്വാസം മുട്ടി, പ്രതി തൂങ്ങി മരിക്കും.
സംസ്ഥാനത്ത് 18 പേരാണ് വധശിക്ഷ കാത്ത് വിവിധ ജയിലുകളിൽ കഴിയുന്നതെന്നാണ് കണക്ക്. ഇവരിൽ ഏറിയ പങ്കും ശിക്ഷയിൽ ഇളവ് ലഭിക്കാൻ മേൽ കോടതികളിൽ അപ്പീൽ നൽകി കാത്തിരിക്കുന്നവരാണ്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് കൂടുതൽ പേർ കഴുമരം കാത്ത് കഴിയുന്നത്. പത്തുപേരാണ് പൂജപ്പുരയിലുള്ളത്. കണ്ണൂരിൽ മൂന്നുപേരും വിയ്യൂരിൽ അഞ്ചു പേരുമാണ് വധശിക്ഷ കാത്ത് കഴിയുന്നതെന്നാണ് വിവരം.
വധശിക്ഷ നടപ്പാക്കാൻ ആരാച്ചാർമാരെ കിട്ടാനില്ലാത്തതും വധശിക്ഷ വൈകാൻ കാരണമാകുന്നുണ്ടത്രെ. പേര് കേട്ട ആരാച്ചാർമാരെല്ലാം മരിച്ചു. ചിലർ വിരമിച്ചു. അവരുടെ പിൻതലമുറക്കു ആരാച്ചാർ ആകാൻ ആഗ്രഹിക്കുന്നതുമില്ല.
ഋഷി
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
Latest News
മധ്യവയസ്കയെയും കൊച്ചുമകനെയും കൊന്നയാൾ അറസ്റ്റിൽ
സ്വവർഗരതിയെ എതിർത്തു; പിതാവിനെ കൊന്ന് കത്തിച്ച മകനും സുഹൃത്തും പിടിയിൽ
മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസാഖിസ്ഥാൻ മുൻ മന്ത്രിക്ക് 24 വർഷം തടവ്
Latest News
മധ്യവയസ്കയെയും കൊച്ചുമകനെയും കൊന്നയാൾ അറസ്റ്റിൽ
സ്വവർഗരതിയെ എതിർത്തു; പിതാവിനെ കൊന്ന് കത്തിച്ച മകനും സുഹൃത്തും പിടിയിൽ
മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസാഖിസ്ഥാൻ മുൻ മന്ത്രിക്ക് 24 വർഷം തടവ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top