Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സി.എൻ. റാവുവിനെ ഓർക്കുമ്പോൾ..
ദീപികയുടെ ഡൽഹി ബ്യൂറോയിലെ മുൻ ഫോട്ടോഗ്രഫറായിരുന്ന സി.എൻ റാവുവിനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്.
സി.എൻ റാവുവിനെ ആദ്യമായി കാണുന്നത് ദീപികയുടെ ഡൽഹി ബ്യൂറോ ഓഫീസിൽ 2000-ത്തിലാണ്. ഒരു വേനൽക്കാലം ഉച്ചകഴിഞ്ഞ സമയം. ജോലി അന്വേഷിച്ച് ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ സാറിനെ കാണാനെത്തിയതായിരുന്നു ഞാൻ. "റാവു എന്നൊരാൾ ഇപ്പോൾ ഫ്രീലാൻസ് ചെയ്യുന്നുണ്ട്, അയാളെ പറഞ്ഞുവിടാൻ പറ്റില്ലല്ലോ, പിന്നീട് എപ്പോഴെങ്കിലും വരു നോക്കാം.’ ജോർജ് സാർ പതിവ് തിരക്കുകളിലേക്ക് കടന്നു.
കൊണ്ടുവന്ന ഫോട്ടോ പ്രിന്റുകളടങ്ങിയ ഫയൽ കൈയ്യിലെടുത്ത് നിരാശനായി ഞാൻ മടങ്ങാനൊരുങ്ങുന്പോൾ റാവു കയറി വന്നു. ക്യാമൽ കളറുള്ള ഫോട്ടോഗ്രാഫർ ജാക്കറ്റ്, തോളിൽ മാനുവൽ ഫിലിം കാമറ, കൈയിൽ നഗരത്തിലെ ഫോട്ടോ ലാബിന്റെ കവറിൽ അന്ന് ഫയൽ ചെയ്യാനുള്ള ഫോട്ടോ പ്രിന്റുകൾ.
യൂണിവേഴ്സിറ്റി പ്രദേശത്തെ സിവിൽ ലൈൻസിലെ ഫോട്ടോസ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന കാലം. എനിക്ക് റാവുവിനെ പരിചയമില്ല, അന്തർമുഖനായ റാവു ആരെയും മുന്നോട്ടുവന്ന് പരിചയപ്പെടാറില്ല. പിന്നീട് റാവു തെലുങ്ക് ദിനപത്രമായ "ഈനാടു'വിൽ ചേർന്നു. (ഈ നാടു തെലുങ്കിൽ ഇന്ന് എന്നർഥം. ആന്ധ്രയിലെ ശതകോടിശ്വരൻ റാമോജി റാവുവിന്റേതാണ് ഈ പത്രം (റാമോജി റാവു ഫിലിം സിറ്റിയും ഇദ്ദേഹത്തിന്റേതാണ്.)
2005 ഓഗസ്റ്റിൽ ഞാൻ വീണ്ടും ജോർജ് സാറിനെ കാണാനെത്തി, ഫോട്ടോഗ്രാഫർ സാബു സ്കറിയ ’ദി പയനിയർ’ ഇംഗ്ലീഷ് പത്രത്തിലേക്ക് പോയ ഒഴിവുണ്ടായി. ഇത്തവണ ഞാൻ നസ്രാണി ദീപികയുടെ തലസ്ഥാനത്തെ ഫോട്ടം പിടുത്തക്കാരനായി.
ദീപിക അടക്കുമുള്ള പത്രസ്ഥാപനങ്ങളുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ഐഎൻഎസ് ബിൽഡിംഗിന്റെ താഴെയുള്ള ഗുപ്തയുടെ ചായക്കടയിൽ സിഗരറ്റ് പുകച്ചു നിൽക്കുന്ന റാവുവിനെ നേരിട്ട് പരിചയപ്പെട്ടു. ദീപികയിൽ ജോലിക്ക് ചേർന്ന കാര്യം പറഞ്ഞു. അർഥം വെച്ചുള്ള ഒരു മൂളൽ, ഒരു നോട്ടം, ചുണ്ടിന്റെ കോണിൽ സൂക്ഷിച്ചു നോക്കിയാൽ കാണുന്ന ഒരു പുഞ്ചിരി, അന്തർ മുഖനായ റാവുവിൽ നിന്നും ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കരുത്.
ഡൽഹിക്ക് വെളിയിൽ ജോർജ് സാറിനൊപ്പം പോയ എല്ലാ രാഷ്ട്രീയ സമ്മേളനങ്ങളിലും ’ഈ നാടുവിനെ’ പ്രതിനിധീകരിച്ച് റാവുവും ഉണ്ടായിരുന്നു. ഹൈദരാബാദിലെ ഗച്ചബൗളി സ്റ്റേഡിയത്തിൽ നടന്ന 82-ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട അന്നത്തെ പ്രബലനായ ആന്ധ്ര മുഖ്യമന്ത്രി ഡോ.വൈ. എസ് രാജശേഖര റെഡ്ഡിയായിരുന്നു സംഘാടകൻ.
നഗരത്തിലെ മുന്തിയ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസം. ഓരോ മീഡിയ ഗ്രൂപ്പിനും സഞ്ചരിക്കാൻ പ്രത്യേക വാഹനം. 2006ൽ ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി നാരായണ്‍ ദത്ത് തിവാരി (എൻ.ഡി തിവാരി) നടത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം, പഞ്ചാബ് മുഖ്യമന്ത്രിയും പട്യാല രാജാവിന്റെ ചെറുമകനുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് നടത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം, ഉത്തരേന്ത്യൻ നാട്ടുരാജാക്കന്മാരും പിന്നീട് ബ്രിട്ടീഷ് വൈസ്രോയിമാരും രാജകീയ ദർബാർ നടത്തിയിരുന്നു ബുരാടിയിലെ പരേഡ് ഗ്രൗണ്ടിൽ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിത് നടത്തിയ കോണ്‍ഗ്രസിന്റെ 83-ാമത് പ്ലീനറി സമ്മേളം... ഇവിടെയെല്ലാം സി.എൻ റാവുവും ഉണ്ടായിരുന്നു.
കൂടാതെ 10 ജനപഥിലെ സോണിയ ഗാന്ധിയുടെ വസതി, യുപിഎ ഭരണകാലത്തെ അധികാര ശ്രേണിയിലെ രണ്ടാമനായ എ.കെ ആന്റണിയുടെ ഭവനം, അശോക റോഡിലെ എഐസിസി ആസ്ഥാനം, സിപിഎം ആസ്ഥാനമായ എകെജി ഭവൻ എന്നിവിടങ്ങളിലെല്ലാം റാവു നിത്യസാന്നിധ്യമായിരുന്നു. പാർലമെന്റ് പാസ് ലഭിച്ച ശേഷം ഒട്ടുമിക്ക ദിവസവും ഫോട്ടോഗ്രാഫർമാരുടെ കൂട്ടത്തിൽ ശാന്തനായ ഈ മനുഷ്യനെ കാണാറുണ്ട്.
ദൃശ്യമാധ്യമ പ്രവർത്തകരിലെ ഏറ്റവും മോശമായ സംസ്കാരം ഡൽഹിയിലെ ദൃശ്യമാധ്യമ പ്രവർത്തകരുടെതാണ്. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മോശമായ മാധ്യമ സംസ്കാരം ഡൽഹിക്ക് സ്വന്തമാണ്. "പഞ്ചാബി കൾച്ചർ’ എന്നാണ് ഇതിനെ പലരും വിളിക്കാറ്. അധികാരവും പണവുമുള്ളവന്റെ കാലിൽ തൊട്ട് വണങ്ങുക, അതില്ലാത്തവനെ കാൽമടക്കി തൊഴിക്കുക, ഇതാണ് പഞ്ചാബി കൾച്ചറിന്റെ ചുരുക്കം.
ഡൽഹിയിലെ പത്രസമ്മേളനങ്ങൾ, അല്ലെങ്കിൽ ഏതെങ്കിലും മീഡിയ ഇവന്റ് കണ്ടിട്ടുള്ളവർക്കറിയാം ഒരു ഫോട്ടോയ്ക്ക്, ഒരു വീഡിയോ ബൈറ്റിന് പരസ്പരം മത്സരിച്ച് ചവിട്ടിയും തൊഴിച്ചും, തെറിപറഞ്ഞും മുന്പിൽ നിൽക്കുന്നവന്റെ കാഴ്ച മറച്ചും തമ്മിൽ മത്സരിക്കുന്ന ദൃശ്യമാധ്യമക്കാരും അവരുടെ കൂട്ടാളികളും ഡൽഹിയുടെ സ്പെഷാലിറ്റിയാണ്. ഇവിടെയെല്ലാം വ്യത്യസ്തനാണ് റാവു. ഒരു ചിരിയോടെ അൽപം മാറി നിന്ന് എല്ലാം നോക്കിക്കാണും. ഫോട്ടോ കിട്ടിയില്ലെങ്കിലും പരാതിയില്ല. പരിചയമുള്ള ഏതെങ്കിലും സുഹൃത്തിനോട് പറയും ഒരു ഫ്രെയിം എനിക്ക് മെയിൽ ചെയ്യണം.
16 വർഷത്തെ പരിചയത്തിനൊരിക്കലും ഈ മനുഷ്യനെ ഉള്ളുതുറന്ന് ചിരിച്ച് കണ്ടിട്ടില്ല, കുറ്റപ്പെടുത്തുകയല്ല, ഉള്ളിൽ കരഞ്ഞുകൊണ്ട് ചിരിക്കാനും, ചിരിച്ചുകൊണ്ട് കരയാനും അറിയാത്ത ഒരു പച്ച മനുഷ്യനാകാം സി.എൻ റാവു. അല്ലെങ്കിൽ അഭിനയിക്കാൻ നമ്മോളം കഴിവ് ഇല്ലാത്തവനാകാം.
റാവുവിനെപ്പറ്റി രസകരമായ ഒരനുഭവം ജോർജ് സാർ പങ്കുവെച്ചു, ഓഫീസിൽ ഫോണിൽ സംസാരിക്കുന്പോഴെല്ലാം റാവു പതിവായി പറയാറുള്ള ഒരു വാക്കുണ്ട്- "അണ്ണാ.. ശപ്പണ്ടി ..ശപ്പണ്ടി..’ ഇതെന്താണെന്നറിയാനുള്ള കൗതുകത്തിൽ ജോർജ് സാർ ചോദിച്ചു എന്താണ് ഈ വാക്കിന്റെ അർഥം, "തെറിയോ അശ്ലീലമോ അല്ല, ടെൽമീ, എന്നോട് പറയു’ എന്നാണ് ഈ തെലുങ്ക് വാക്കിനർഥം റാവു പറഞ്ഞു.
"വർഷങ്ങളായി റയ്സീന റോഡിൽ പ്രസ്ക്ലബിനോട് ചേർന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഓഫീസിന് പിന്നിലെ ഒറ്റമുറി വീട്ടിലാണ് റാവു താമസിച്ചിരുന്നത്.’ ദി ഹിന്ദു ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫറും ഉറ്റസുഹൃത്തുമായ ശങ്കർ ചക്രവർത്തി ഓർമ്മിക്കുന്നു, ’കുടുംബം ആയശേഷം ഒറ്റമുറി ഇരട്ട മുറിയായി. മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു അനുവദിച്ചുകൊടുത്ത താമസമായിരുന്നു അത്.
മതിയായ രേഖകളില്ലെന്നാരോപിച്ച് മുനിസിപ്പൽ അധികാരികൾ റാവുവിനെ യൂത്ത് കോണ്‍ഗ്രസ് ഓഫീസ് പരിസരത്തു നിന്നും ഒഴിപ്പിച്ചു. സൗമ്യനായ ഒരു സുഹൃത്ത്, എപ്പോഴും സഹായിയായ ഒരാൾ ഏറ്റവും ലാളിത്യത്തോടെ വിവേകത്തോടെ പെരുമാറിയ, വിനയത്തോടെയുള്ള പെരുമാറ്റം, പ്രായത്തിലും അനുഭവത്തിലും പലരേക്കാളും മുന്നിലായിരുന്നിട്ടും ഭൂമിയോളം താഴ്ന്ന വിനയം, ഇതെല്ലാമായിരുന്നു റാവു എന്ന് ഏഷ്യൻ ഏജിന്റെ ഫോട്ടോ എഡിറ്റർ സോംദീപ് ശങ്കറും, ദീപിക മുൻ ഫോട്ടോഗ്രഫറും റാവുവിന്റെ സുഹൃത്തുമായ പി.ജി ഉണ്ണികൃഷ്ണൻ ഓർമ്മിച്ചു. റാവുവിനെ ജോർജ് സാറിന് പരിചയപ്പെടുത്തിയതും പി.ജി ഉണ്ണികൃഷ്ണനാണ്.
കഴിഞ്ഞ ശൈത്യകലത്ത് പാർലമെന്റ് സമ്മേളനം നടന്നു കൊണ്ടിരിക്കുന്പോൾ ഒന്നാം ഗേറ്റിന് സമീപം റാവു രക്തം ഛർദിച്ച് കുഴഞ്ഞുവീണു. അന്ന് ഹിന്ദുവിന്റെ ഫോട്ടോഗ്രഫർ ആർ.വി മൂർത്തിയാണ് റാവുവിനെയും കൊണ്ട് അടുത്തുള്ള റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് ഓടിയത്. മൂർത്തിയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് റാവുവിന്റെ ജീവൻ രക്ഷപ്പെട്ടു. പിന്നീട് തുടർ ചികിത്സയിലായിരുന്നു അദ്ദേഹം.
2020 ഫെബ്രുവരി 19ന് പതിവുപോലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിൽ പരിശോധനക്കെത്തിയ അദ്ദേഹത്തെ രോഗം മൂർഛിച്ചതിനാൽ അഡ്മിറ്റ് ചെയ്തു. അന്ന് വൈകിട്ട് അദ്ദേഹം മരിച്ചു. ഭാര്യ സംഗീതയും മകൻ ദീപക്കും രാജസ്ഥാനിലായിരുന്നു. ജീവിതത്തിലെന്നപോലെ മരണത്തിലും റാവു ഏകനായിരുന്നു.
റാവുവിന്റെ അന്തിമ യാത്രയ്ക്ക് പങ്കെടുക്കാൻ ഡൽഹിയിലെ പ്രമുഖ പത്രസ്ഥാപനങ്ങളിലെ ഫോട്ടോഗ്രഫർമാർ മിക്കവരും വന്നെത്തി. പൃഥ്വിരാജ് റോഡിലെ ശ്മശാനത്തിൽ അപ്പോൾ ആറു ചിതകളെരിയുന്നുണ്ടായിരുന്നു. ചിതയൊരുക്കാനും വിറക് അടുക്കാനും എല്ലാവരും മകൻ ദീപക്കിന് കൈയാളായി സഹായിച്ചു.
പണ്ഡിറ്റ് (പുരോഹിതൻ) എത്താൻ വൈകിയപ്പോൾ, മകൻ ദീപക്ക് അച്ഛന്റെ കാലിൽപിടിച്ച് കരയുന്നതു കാണാമായിരുന്നു. ഒരു മകന് പിതാവിനോട് കാണുന്ന സ്നേഹത്തിന്റെ നേർക്കാഴ്ച. ആ കാലിൽ കെട്ടിപ്പിടിച്ച്, അപ്പനും മകനും മാത്രം മനസിലാകുന്ന ഭാഷയിൽ കരഞ്ഞുകൊണ്ട് അവനെന്തെല്ലാമോ പറയുന്നു. വേദന തോന്നി സമപ്രായക്കാരനായ എന്റെ മകനെ ഞാൻ അപ്പോൾ ഓർത്തു.
സരസ്വതി ചക്രവർത്തി, ഡൊമിനിക് ജോസഫ്, പി.ജി ഉണ്ണികൃഷ്ണൻ, (മാതൃഭൂമി), സി.എൻ. റാവു, സാബു സ്കറിയ (മാതൃഭൂമി), ഇപ്പോൾ അമേരിക്കയിലുള്ള സച്ചിൻ പ്രഭാകർ എന്നിവർക്ക് ശേഷമാണ് ഞാൻ ദീപികയിലെത്തിയത്.
വിഖ്യാത ഫോട്ടോഗ്രഫർ രഘു റായിയുമായി അടുത്ത സൗഹൃദമുള്ള റാവുവിനെ കുംഭമേളയും വൃന്ദാവനിലെ പ്രശ്സതമായ ഹോളി ആഘോഷം ചിത്രീകരിക്കാൻ പോകുന്പോളൊക്കെ റായി സർ റാവുവിനെയും വിളിക്കാറുണ്ടായിരുന്നു. എന്തോ ഭാഗ്യദോഷം റാവുവിന്റെ ജീവിതം അത്രയൊന്നും ശോഭനമല്ലായിരുന്നു.
ഇന്ദിരാഗാന്ധി മുതലുള്ള പ്രധാനമന്ത്രിമാരുടെ കാലം മുതൽ ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം അനുഭവക്കുറിപ്പുകളെഴുതിയിരുന്നെങ്കിൽ അത് മാധ്യമവിദ്യാർഥികൾക്ക് പുതിയ അറിവുകൾ പകർന്നേനെ, ഒന്നും പറയാതെ കുറിപ്പുകളൊന്നും എഴുതി സൂക്ഷിക്കാതെ അന്തർമുഖനായ റാവു പോയി. പ്രസ്ക്ലബിൽ ഇന്ത്യൻ വർക്കിംഗ് വിഷ്വൽ കാമറാമാൻ അസോസിയേഷൻ അനുസ്മരണം സംഘടിപ്പിച്ചിരുന്നു.
ജീവിതത്തിലെന്ന പോലെ മരണത്തിലും റാവു ഏകനായിരുന്നു, നല്ല ഫോട്ടോയ്ക്ക് വേണ്ടി ആരും തമ്മിൽ പോരിടിക്കാത്ത, ഒരു ഫ്രെയിമും പാഴാകാത്ത ഫോക്കസ് ഒൗട്ടാകാത്ത ഒരിടമുണ്ട് റാവു അവിടേക്ക് പോയിരിക്കുകയാണ്. വിട പ്രിയപ്പെട്ട റാവുസർ വിട..
തയാറാക്കിയത്:
ജോണ്‍ മാത്യു
ഫോട്ടോഗ്രഫർ, ദീപിക ഡൽഹി ബ്യൂറോ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
Latest News
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Latest News
മലപ്പുറം മക്കരപറമ്പിൽ വന്‍ അഗ്നിബാധ; ഫർണിച്ചർ കട കത്തിനശിച്ചു
കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം
പന്തീരാങ്കാവ് കേസ്; പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പോലീസുകാരന്
ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; പത്ത് പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top