Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിദ്യാർഥിനിയുടെ അരുംകൊല
ഏറെ പ്രതീക്ഷകളോടെയാണ് ഇരുപത്തഞ്ചു വയസുകാരി പ്രിയദർശിനി മാട്ടൂ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കാനെത്തിയത്. നന്നായി പഠിക്കണമെന്നും മികച്ചൊരു വക്കീലായി അറിയപ്പെടണമെന്നുമായിരുന്നു അവളുടെ ഏറെക്കാലമായുള്ള ആഗ്രഹം. കോളജ് ജീവിതവും പഠനവുമൊക്കെ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നതിനിടയിലാണ് അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായത്. സന്തോഷ് സിംഗ് എന്ന ചെറുപ്പക്കാരന്റെ കടന്നുവരവാണ് അവളുടെ ജീവിതത്തിൽ പുതിയ അധ്യായങ്ങൾ രചിച്ചത്.
വഴിതെറ്റിയ സൗഹൃദം
സന്തോഷ് സിംഗ് കോളജിൽ അവളുടെ സീനിയറായിരുന്നു. അവർ വളരെ പെട്ടെന്നു സുഹൃത്തുക്കളായി. നല്ല സുഹൃത്തായിട്ടായിരുന്നു അവൾ അയാളെ കണ്ടത്. ആദ്യമൊക്കെ ആയാളുടെ പെരുമാറ്റവും അതേ രീതിയിൽത്തന്നെ ആയിരുന്നു. അതുകൊണ്ടു തന്നെ ആ സൗഹൃദത്തെ അവളും ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ, ക്രമേണ സന്തോഷ് സിംഗിന്റെ സമീപനത്തിൽ ചില മാറ്റങ്ങൾ വരുന്നതായി അവൾ തിരിച്ചറിഞ്ഞു.
ചിലപ്പോഴൊക്കെ അയാൾ അതിരുവിട്ട രീതിയിൽ അവളോടു പെരുമാറിത്തുടങ്ങി. ആദ്യമൊക്കെ അതിനെ അവഗണിച്ചുകളയാനായിരുന്നു അവളുടെ ശ്രമം. എന്നാൽ, അയാൾ പിന്മാറാൻ തയാറല്ലായിരുന്നു. മോശമായ പെരുമാറ്റം പതിവായതോടെ ഇനിയും ഈ സൗഹൃദം മുന്നോട്ടുകൊണ്ടുപോകുന്നത് നല്ലതല്ലെന്ന് അവളുടെ മനസു പറഞ്ഞു. അങ്ങനെ സന്തോഷ്സിംഗുമായുള്ള സൗഹൃദം അവൾ അവസാനിപ്പിച്ചു.
പിന്നാലെ തന്നെ
ഇതോടെ അയാളുടെ ശല്യം ഒഴിവാകുമെന്നതായിരുന്നു അവളുടെ പ്രതീക്ഷ. എന്നാൽ, അയാൾ അങ്ങനെ പിന്മാറാൻ തയാറായിരുന്നില്ല. അവളുടെ പിന്നാലെ തന്നെ അയാൾ കൂടി. അവൾ പോകുന്നിടത്തൊക്കെ അയാളും എത്തി. അയാൾ തന്നെ വിടാതെ പിന്തുടരുകയാണെന്നു തോന്നിയതോടെ അവൾക്കു ഭീതിയായി. ഒടുവിൽ കൂട്ടുകാരുടെയും മറ്റും ഉപദേശം സ്വീകരിച്ച് അയാൾക്കെതിരേ പോലീസിൽ പരാതി നൽകി. പോലീസ് അയാളെ താക്കീത് ചെയ്തു.
അതോടെ കുറച്ചുകാലം കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ പോയി. എന്നാൽ, അങ്ങനെ തോറ്റുപിന്മാറുന്ന ആളല്ലായിരുന്നു സന്തോഷ്സിംഗ്. ഒരിക്കൽ മോഹച്ചതു സ്വന്തമാക്കാൻ എന്തുവഴിയും സ്വീകരിക്കാൻ മടിയില്ലാത്ത ഒരു ക്രിമിനൽ മനസ് അയാൾക്കുണ്ടായിരുന്നു. അല്പകാലം അടങ്ങിയിരുന്നെങ്കിലും അയാളുടെ ഉള്ളിൽ അവളോടുള്ള മോഹം തിളച്ചുകൊണ്ടു തന്നെയിരുന്നു. അയാൾ വീണ്ടും ഒളിഞ്ഞും തെളിഞ്ഞും അവളെ പിന്തുടരാൻ തുടങ്ങി.
പ്രകോപനം
1995ലാണ് സന്തോഷ് സിംഗിനെതിരേ പ്രിയദർശിനി പോലീസ് പരാതി നൽകിയത്. ഇത് ഇയാളെ ശരിക്കും പ്രകോപിപ്പിച്ചിരുന്നു. ഇതോടെ അവൾക്കെതിരേ അയാൾ യൂണിവേഴ്സിറ്റിയിൽ മറ്റൊരു പരാതി കൊടുത്തു. ഒരേസമയം രണ്ട് ബിരുദ കോഴ്സുകൾ പഠിക്കുന്നു എന്നായിരുന്നു പരാതി. സന്തോഷിന്റെ പരാതിയിൽ കഴന്പില്ലെന്നും കെട്ടിച്ചമച്ചതാണെന്നും പിന്നീടു സർവകലാശാല കണ്ടെത്തി. സന്തോഷിന്റെ ശല്യപ്പെടുത്തൽ ഇടയ്ക്കിടെ ഉണ്ടായെങ്കിലും അവൾ പഠനം മുന്നോട്ടുതന്നെ കൊണ്ടുപോയി.
മാനഭംഗം, കൊലപാതകം
അവളുടെ നിയമപഠനം മൂന്നാം വർഷത്തിലെത്തി. അങ്ങനെയൊരു ദിവസം കോളജ് ഉണർന്നത് ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ്, നിയമ വിദ്യാർഥിനി പ്രിയദർശിനി മാട്ടൂ കൊല്ലപ്പെട്ടു, അതും അതിക്രൂരമായി. കോളജ് മാത്രമല്ല, ഡൽഹി നഗരം ഒന്നാകെ നടുങ്ങി. തലസ്ഥാന നഗരിയിലെ കോളജിൽ വിദ്യാർഥിനി കൊല്ലപ്പെട്ട വാർത്ത അവിടെയും ഒതുങ്ങി നിൽക്കാതെ രാജ്യമെന്പാടും ചർച്ചയായി. പ്രിയദർശിനിയുടെ അമ്മാവന്റെ വസതിയിലാണ് അവൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെടുംമുന്പ് അവൾ ക്രൂരബലാത്സംഗത്തിന് ഇരയായി. ഹെൽമറ്റ് ഉപയോഗിച്ച് 14 തവണ അവളുടെ മുഖത്ത് ആഞ്ഞടിച്ചതായി പരിശോധനയിൽ കണ്ടെത്തി. മുഖം തിരിച്ചറിയാത്ത വിധത്തിൽ ആക്രമിച്ചു തകർത്തിരിന്നു. മാനഭംഗത്തിനു ശേഷം കന്പി ഉപയോഗിച്ച് അവളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ അറിയാം, പക്ഷേ!
1996 ജനുവരി 23നാണ് പ്രിയദർശിനി കൊല്ലപ്പെടുന്നത്. രാവിലെ ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്തു പ്രിയദർശിനിയുടെ അമ്മാവന്റെ വീട്ടിലേക്കു സന്തോഷ് സിംഗ് നടന്നുപോകുന്നതായും വാതിലിൽ മുട്ടുന്നതായും കണ്ടവരുണ്ട്. പോലീസ് അന്വേഷണം മുന്നോട്ടു നീങ്ങിയപ്പോൾ സന്തോഷ് സിംഗ് തന്നെയാണ് ഈ ക്രൂര കൃത്യത്തിനു പിന്നിലെന്ന് അവർക്കു മനസിലായി. സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു സന്തോഷ്. ഇയാളുടെ പിതാവ് ജെ.പി സിംഗ് പോണ്ടിച്ചേരിയിൽ പോലീസ് ഇൻസ്പെക്ടർ ജനറൽ ആയിരുന്നു.
സന്തോഷ് സിംഗിന്റെ പിതാവ് പ്രബലനായതുകൊണ്ട് കേസിന്റെ തുടക്കം മുതലേ അട്ടിമറിശ്രമം സജീവമായിരുന്നു. പ്രതിക്കനുകൂലമായി ഡൽഹിയ പോലീസ് പ്രവർത്തിച്ചെന്നു വിമർശനം ഉയർന്നിരുന്നു. 1999 ഡിസംബർ മൂന്നിനു വിചാരണക്കോടതി സന്തോഷിനെ കുറ്റവിമുക്തനാക്കിയതോടെ അന്വേഷണത്തിലെ പാളിച്ചകൾ വ്യക്തമായി.
ഇതോടെ പ്രതിഷേധം കനത്തു. പല സംഘടനകളും വിഷയം ഏറ്റെടുത്തു. സമരങ്ങൾക്കു തുടക്കമായതോടെ സിബിഐ അന്വേഷണം ഏറ്റെടുത്തു. സിബിഐ അന്വേഷണത്തിൽ പ്രതി സന്തോഷ് സിംഗിനെതിരേ നിരവധി തെളിവുകൾ കണ്ടെത്തി.
വധശിക്ഷ
സിബിഐ അന്വേഷണത്തിന്റെ വെളിച്ചത്തിൽ 2006 ഒക്ടോബർ 17ന് ദില്ലി ഹൈക്കോടതി സന്തോഷ് കുമാർ സിംഗ് കുറ്റക്കാരനാണെന്നു കണ്ടെത്തി. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞു. ഒക്ടോബർ 30ന് സന്തോഷ് സിംഗിനെ വധശിക്ഷയ്ക്കു വിധിച്ചു. ഹൈക്കോടതിയിൽ വളരെ വേഗത്തിലാണ് ഈ കേസിന്റെ വിചാരണ നടന്നത്. 42 ദിവസത്തെ വിചാരണയ്ക്കു ശേഷമാണ് വിധി പ്രസ്താവിച്ചത്.
ഹൈക്കോടതി വിധിക്കെതിരേ പ്രതി സുപ്രീം കോടതിയെ സമീപിച്ചു. 2010 ഒക്ടോബർ ആറിനു സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമാക്കി മാറ്റി. സന്തോഷ് സിംഗ് കുറ്റക്കാരനാണെന്നു സുപ്രീം കോടതി കണ്ടെത്തിയെങ്കിലും കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നു പറയാനാവില്ല എന്ന നിരീക്ഷണത്തോടെയാണ് വധശിക്ഷ ഇളവു ചെയ്തത്.
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
Latest News
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു
Latest News
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top