സുമനസുകളുടെ സഹായമുള്ളതുകൊണ്ട് ഇതുവരെ അതിന് മുടക്കം വന്നിട്ടില്ല. പച്ചക്കറികൾ ഇതുവരെ പണംനൽകി വാങ്ങിയിട്ടില്ല. അരിയും പാത്രങ്ങളും വിതരണം നടത്തുന്ന വാഹനങ്ങളുടെ ചെലവുമെല്ലാം ഓരോരുത്തർ നൽകുന്ന സംഭാവനകൊണ്ടാണ് നടക്കുന്നത്.
ഒന്നല്ല, പല സഹായം
ട്രസ്റ്റിന്റെ നേതൃത്വത്തിൽ റോഡ് അപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രികളിൽ എത്തിക്കുകയും തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്യുന്നുണ്ട്. രോഗികൾക്ക് മരുന്നു വാങ്ങിക്കൊടുക്കും. സ്കാനിംഗ്, ഡയാലിസിസ്, കാൻസർ രോഗികൾ എന്നിവർക്ക് സാധ്യമായ സഹായങ്ങൾ നല്കും. മെഡിക്കൽകോളജ് ആശുപത്രിയിൽ കിടക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് സൗജന്യമായി താമസ സൗകര്യം നല്കുന്നതാണ് ട്രസ്റ്റിന്റെ സ്വപ്ന പദ്ധതികളിലൊന്ന്. മെഡിക്കൽ കോളജിനു സമീപം 10 സെന്റ് സ്ഥലം വാങ്ങി കെട്ടിടം നിർമിക്കാനുള്ള പദ്ധതികളുമായി ട്രസ്റ്റ് മുന്നോട്ടു പോകുകയാണ്. ഒപ്പം രോഗികളെ സഹായിക്കാനായി സ്വന്തമായി ഒരു ആംബുലൻസ്് എന്ന സ്വപ്നവും സാഷാത്കരിക്കണം.
സഹായിക്കാൻ മനസുള്ളവർ സമൂഹത്തിൽ ഉള്ളിടത്തോളും കാലം തങ്ങളുടെ സ്വപ്നം നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രസന്നൻ. കാലവർഷ സമയങ്ങളിലും ഓണക്കാലത്തും നിർധനരായ മുന്നൂറോളം കുടുംബങ്ങൾക്ക് അരി നല്കി വരുന്നു. ആവശ്യക്കാർക്ക് തുടർ മാസങ്ങളിലും അരി വിതരണം ചെയ്തുവരുന്നു. വ്യാപാരികൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്താലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അതുപോലെ വസ്ത്രസ്ഥാപനങ്ങളുടെ സഹകരണത്തോടെ സാന്പത്തിക പരാധീനത അനുഭവിക്കുന്നവർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു വരുന്നു.
നിർധനരായ രോഗികൾ നേരിടുന്ന വിഷമങ്ങൾ നേരിട്ടുകണ്ടവരാണ് ഈ ട്രസ്റ്റിന് രൂപം നല്കിയതും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതും. കാണക്കാരിയിൽ നിർധന കുടുംബത്തിലെ യുവതിയുടെ വിവാഹത്തിന് ഭക്ഷണം നല്കി സഹായിച്ചതായി സുനിൽ പറഞ്ഞു. വിവാഹം നടത്താൻ ഒരു നിവൃത്തിയുമില്ലാതെ കഴിയുകയായിരുന്നു കുടുംബത്തിന്റെ കഥയറിഞ്ഞ ബോധിധർമ പ്രവർത്തകർ അവർക്ക് ഭക്ഷണം നല്കി സഹായിക്കാൻ രംഗത്തു വരികയായിരുന്നു.
നഗരത്തിന്റെ വിവിധയിടങ്ങളിൽ ഫ്ളക്്സ് ബോർഡുകൾ സ്ഥാപിച്ച് ആളുകളെ തങ്ങളുടെ കൂട്ടായ്മയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ. ബോധിധർമ ട്രസ്റ്റിന്റെ നന്മ തിരിച്ചറിഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ ശന്പളത്തിന്റെ ഒരു ഭാഗം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫോണ്: 9633853771, 9526959248.
സി.സി. സോമൻ