അതിവേഗ അർധശതകവുമായി രാഹുൽ; പഞ്ചാബ് വിജയിച്ചു തുടങ്ങി
അതിവേഗ അർധശതകവുമായി രാഹുൽ; പഞ്ചാബ് വിജയിച്ചു തുടങ്ങി
മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ ഗൗതം ഗംഭീറിന്‍റെ ഡൽഹി ഡെയർ ഡെവിൾസിനെതിരേ കിംഗ്സ് ഇലവൻ പഞ്ചാബിന് വിജയം.

സ്കോർ: ഡൽഹി ഡെയർ ഡെവിൾസ്- 166/7, കിംഗ്സ് ഇലവൻ പഞ്ചാബ്-167/4.

ഡെയർ ഡെവിൾസ് ഉയർത്തിയ 167 റണ്‍സ് വിജയലക്ഷ്യം ഏഴു പന്തുകൾ ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. അതിവേഗ അർധസെഞ്ചുറി നേടിയ ഓപ്പണർ കെ.എൽ.രാഹുലിന്‍റെ പ്രകടനമാണ് പഞ്ചാബ് വിജയം എളുപ്പമാക്കിയത്. രാഹുൽ 16 പന്തിൽനിന്ന് 51 റണ്‍സ് നേടി.

ടോസ് നേടിയ കിംഗ്സ് ഇലവൻ നായകൻ ആർ.അശ്വിൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഡൽഹിക്ക് തുടക്കത്തിൽത്തന്നെ ഓപ്പണർ കോളിൻ മണ്‍റോ(4)യെ നഷ്ടപ്പെട്ടു. ശ്രേയസ് അയ്യർ(11), വിജയ് ശങ്കർ(13) എന്നിവർ പിന്നാലെ മടങ്ങിയെങ്കിലും ഗംഭീർ ഒരറ്റത്തുപിടിച്ചുനിന്നു പോരാടി.

അർധസെഞ്ചുറി തികച്ചയുടൻ ഗംഭീർ (42 പന്തിൽ 55) മടങ്ങി. പിന്നീട് റിഷഭ് പന്തും (13 പന്തിൽ 28), ക്രിസ് മോറിസും(16 പന്തിൽ 27) നടത്തിയ ചെറുത്തുനിൽപ്പ് ഡൽഹിയെ 150 കടത്തി. പഞ്ചാബിനായി മോഹിത് ശർമയും മുജീബ് ഉർ റഹ്മാനും രണ്ടു വിക്കറ്റ് വീതം നേടി.


മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കെ.എൽ.രാഹുൽ തട്ടുപൊളിപ്പൻ തുടക്കമാണ് നൽകിയത്. സഹഓപ്പണർ മായങ്ക് അഗർവാളിനെ കാഴ്ചക്കാരനാക്കി തകർത്തടിച്ച രാഹുൽ മൂന്നാം ഓവറിൽ പഞ്ചാബിനെ 50 കടത്തി.

14-ാം പന്തിൽ അർധസെഞ്ചുറി തികച്ചതിനു പിന്നാലെ രാഹുൽ പുറത്തായി. ആറു ബൗണ്ടറികളും നാലു സിക്സറുകളും രാഹുൽ നേടി.

മായങ്ക് അഗർവാൾ(7), യുവരാജ്സിംഗ് (22 പന്തിൽ 12) എന്നിവർക്കു കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ ഇവർക്കുശേഷമെത്തിയ കരുണ്‍ നായകൻ മികച്ച സ്ട്രോക്കുകളുമായി കളംനിറഞ്ഞതോടെ മത്സരം ഡൽഹിയുടെ കൈയിൽനിന്നു വഴുതി.

32 പന്തിൽനിന്ന് അർധസെഞ്ചുറി തികച്ചയുടൻ കരുണും പുറത്തായി. തുടർന്നെത്തിയ ഡേവിഡ് മില്ലറും (23 പന്തിൽ 24), മാർകസ് സ്റ്റോയിനിസും(15 പന്തിൽ 22) ചേർന്ന് കൂടുതൽ നഷ്ടംകൂടാതെ പഞ്ചാബിനെ വിജയതീതത്തെത്തിക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.