അദ്ഭുതകരം, അത്യാഹ്ലാദകരം!
അദ്ഭുതകരം, അത്യാഹ്ലാദകരം!
ട്രാക്ക് ആൻഡ് ഫീൽഡിൽ വരാനിരിക്കുന്ന ഇന്ത്യൻ നേട്ടങ്ങളുടെ ഉജ്വല തുടക്കമാണ് ഹരിയാനക്കാരൻ നീരജ് ചോപ്രയുടെ സ്വർണപ്പതക്കം. ഒളിന്പിക്സ് അത്‌ലറ്റിക്സിൽ നാലാം സ്ഥാനം മാത്രം കിട്ടിയിരുന്ന ഇന്ത്യയുടെ എല്ലാ പരാജയങ്ങളുടെ കയ്പും അപമാനവും തുടച്ചുകളയുന്ന സുന്ദരവും അഭിമാനകരവുമായ നേട്ടം. എല്ലാ സങ്കടങ്ങളും മായ്ക്കുന്ന അത്യാഹ്ലാദമുഹൂർത്തം!

ഏറ്റവും പ്രധാനപ്പെട്ട കാര്യം, കഴിഞ്ഞ നാലഞ്ചു മാസമായി നീരജ് യൂറോപ്പിലെ പ്രമുഖ ടൂർണമെന്‍റുകളിൽ പങ്കെടുത്തിരുന്നു എന്നതാണ്. 97 മീറ്റർ എറിയുന്ന ജർമൻകാരൻ, 90 മീറ്ററിനു മേൽ എറിയുന്ന സ്വീഡൻ, ഫിൻലൻഡ്, മറ്റു ജർമൻ താരങ്ങൾ എന്നിവരോടു മത്സരിച്ച് എല്ലായ്പോഴും 86.87 മീറ്റർ എറിഞ്ഞിരുന്ന നീരജിന് ഒളിന്പിക്സിന്‍റെ മഹാവേദിയിൽ വന്നപ്പോൾ യാതൊരു സംഭ്രമമോ ആശങ്കകളോ ഇല്ലായിരുന്നു.

ഇതു വലിയ സന്ദേശമാണ്. നമ്മുടെ മികച്ച കായികതാരങ്ങളെ മറ്റു രാജ്യങ്ങളിൽ അയച്ചു പരിശീലനവും മത്സരപരിചയവും നല്കാമെങ്കിൽ ഇന്ത്യക്കു മുന്നിൽ മറ്റധികം പേരുണ്ടാകില്ല. 2012ലെ ലണ്ടൻ ഒളിന്പിക്സിൽ നടത്തത്തിൽ പങ്കെടുത്ത അന്ന് 21കാരനായ മലപ്പുറത്തെ ഇർഫാനെ ഒരുദാഹരണമായി ഓർമിക്കുകയാണ്. ഇർഫാൻ ആഗ്രഹിച്ച പരിശീലകനോടൊപ്പം പരിശീലിക്കാനുള്ള അവസരവും നടത്തത്തിന് മികവുള്ള രാജ്യങ്ങളിൽ അയച്ചുള്ള പരിശീലനവും നൽകിയിരുന്നെങ്കിൽ ഇന്നത്തെ 52ാം സ്ഥാനത്തിനു പകരം റിയോ ഒളിന്പിക്സിൽ തന്നെ സ്വർണമെഡൽ നേടുമായിരുന്നു.

അതുപോലെതന്നെയാണ് ലോംഗ്ജംപ് താരം ശ്രീശങ്കറിന്‍റെ കാര്യവും. ശ്രീശങ്കറിനെയും അച്ഛനും പരിശീലകനുമായ മുരളിയെയും അവരാഗ്രഹിക്കുന്ന രാജ്യങ്ങളിലേക്കു പോയി മത്സരിക്കാനും പരിശീലിക്കാനും അവസരം കൊടുത്താൽ നമുക്കൊരുപാടു വിജയങ്ങളുണ്ടാകും. ഇതൊരു വലിയ പാഠമാണ്. നീരജ് ചോപ്രയ്ക്കു വിദേശ പരിശീലനവും വിദേശത്തെ മത്സരപരിചയവും ഒരുക്കിക്കൊടുത്തവരും അഭിനന്ദനമർഹിക്കുന്നു.

കണ്ണു തുറപ്പിക്കുന്ന അനുഭവമാണ് ചോപ്രയുടേത്. ഇന്ത്യയിൽ ഇതുപോലെ നിരവധി നീരജ് ചോപ്രമാരുണ്ട്. 80 മീറ്റർ എറിഞ്ഞ ഒരു ശിവപാൽ സിംഗ് ഉണ്ടായിരുന്നു. 80 മീറ്ററിനടുത്തെറിയുന്ന എത്രയെത്ര കുട്ടികളുണ്ട്. ഇന്ത്യ ഏറ്റവും പ്രതിഭയുള്ള രാജ്യമാണ്. നമുക്കു കണ്ടെത്താനും കൈപിടിച്ചുയർത്താനും വേണ്ട സൗകര്യങ്ങൾ കൊടുക്കാനും അധികാരികൾ മുന്നിട്ടു വന്നാൽ അദ്ഭുതങ്ങളുടെ ഇന്ത്യയാവും.

ജമൈക്കയും അമേരിക്കയും കഴിഞ്ഞാൽ 400 മീറ്ററിൽ ഏറ്റവും നല്ല പുരുഷ, വനിതാ ഓട്ടക്കാരുള്ളത് ഇവിടെയാണ്. ഏറ്റവും പ്രതിഭയുള്ളവരെ ചെറുപ്രായത്തിൽ പരിശീലിപ്പിച്ചു നശിപ്പിച്ചു കളഞ്ഞിട്ടും അവശേഷിക്കുന്നവരിൽ നിന്നുയർന്നവരാണ് ലോകനിലവാരത്തിൽ വന്ന ഓട്ടക്കാർ. ഹിമദാസ് എന്ന 50.8 സെക്കൻഡിൽ ജൂണിയർ സ്വർണം നേടിയ ആസാംകാരി പെൺകുട്ടിക്കു പിന്നീടെന്തു സംഭവിച്ചു എന്നു നമുക്കറിഞ്ഞുകൂടാ.


പരിശീലനത്തിന്‍റെ അനിവാര്യമായ രണ്ടു പരിണാമങ്ങളാണ് അഭിവൃദ്ധിയും പരിക്കും. പരിക്കെന്നു പറഞ്ഞാൽ അധഃപതനം എന്നാണ്. പരിക്കു സംഭവിക്കുന്നത് അത്‌ലറ്റിന്‍റെ കുറ്റം കൊണ്ടല്ല. പരിശീലനത്തിന്‍റെ പാളിച്ചയും തെറ്റും അനുപാതത്തിലെ വ്യത്യാസവും മൂലം പരിക്കു വരുന്പോൾ എല്ലാ കുറ്റവും അത്‌ലറ്റിന്‍റെ തോളിൽ വച്ചുകെട്ടിയിട്ടു കൈകഴുകാനാവില്ല. പരിക്കുപറ്റിയതിന്‍റെ ഉത്തരവാദിത്വവും പരിശീലകനാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അപഗ്രഥിക്കാനും എന്തൊക്കെ ചെയ്യണമെന്നു പറയാനും ഒരു ഉന്നതതല കമ്മിറ്റി ട്രാക്ക് ആൻഡ് ഫീൽഡിൽ വേണം.

ഇർഫാനെ എന്തുകൊണ്ടാണു വിദേശത്തു പരിശീലനത്തിനയയ്ക്കാൻ കഴിയാഞ്ഞത്‍? 8.26 ചാടിയ ശ്രീശങ്കറിനു വിദേശ അനുഭവം നല്കിയിരുന്നെങ്കിൽ 8.30 നപ്പുറം ചാടാനാവുമായിരുന്നു. വെങ്കലമെഡലിന്‍റെ ദൂരവും അതിനടുത്താണ്.

കായികരംഗത്തെ അപൂർവരത്നങ്ങളെ കണ്ടെത്തി അവർക്കാവശ്യമുള്ളതെല്ലാം കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ മത്സരത്തിനുപോവുന്പോൾ നല്ല പ്രകടനം നടത്തിയില്ലെങ്കിൽ നടപടിയെടുക്കും എന്നു ഭീഷണിപ്പെടുത്തുകയല്ല. നീ ഇന്ത്യയുടെ അഭിമാനമുയർത്താൻ പോവുകയാണ് എന്ന് ഇവിടത്തെ ഓരോ പുൽക്കൊടിയും മണൽത്തരിയും പറയുന്പോൾ ഉത്തരവാദപ്പെട്ട ഒഫീഷൽസ് പറയുകയാണ് റിസൾട്ട് മോശമായാൽ അച്ചടക്കനടപടിയെടുക്കുമെന്ന്. ഇത്തരത്തിൽ ഒരിക്കലും പറയരുതാത്ത വാക്കുകൾ പറയുന്നവർക്കെതിരേ രാജ്യദ്രോഹത്തിന് നടപടിയെടുക്കണം.

ഹോക്കിയിലെ നമ്മുടെ ശ്രീജേഷിന് എന്തുകൊടുത്താൽ മതിയാകും. നീരജ് ചോപ്ര സൈന്യത്തിൽ ജൂണിയർ കമ്മീഷൻഡ് ഓഫീസറാണ്. ധ്യാൻചന്ദ് ബർലിൻ ഒളിന്പിക്സിൽ മാന്ത്രികപദവി നേടിയപ്പോൾ സാക്ഷാൽ ഹിറ്റ്ലർ പറഞ്ഞു, നിങ്ങളെ ഞാൻ നാസി പട്ടാളത്തിൽ ഏതു പദവിയിൽ വേണമെങ്കിലും ഇരുത്താമെന്ന്. എന്നാൽ അതു നിരസിച്ച ധ്യാൻചന്ദ് ഇന്ത്യക്കാരനായതിൽ അഭിമാനിക്കുകയായിരുന്നു.

തിരിച്ചുവന്നപ്പോൾ ഹവിൽദാർ ധ്യാൻചന്ദ് കമ്മീഷൻഡ് ഓഫീസറായി. നീരജ് ചോപ്രയ്ക്ക് എന്തു സ്ഥാനം കൊടുത്താലും അതു കൂടുതലാവില്ല. അങ്ങനെ ചെയ്താൽ ഇന്ത്യൻ യുവത്വത്തിന് ഏറ്റവും വലിയ പ്രോത്സാഹനമാവും.

ഇന്ത്യൻ പ്രതിഭകളെ കൈപിടിച്ചുയർത്താൻ ഒരുപാടു പേർ മുന്നോട്ടു വരട്ടെ. ഞാനേറെ പ്രത്യാശിക്കുന്നു.

എസ്.എസ്. കൈമൾ
(കാലിക്കട്ട് സർവകലാശാലാ മുൻ ചീഫ് അത്‌ലറ്റിക് കോച്ചാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.