Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ദാർശനികനായ പവ്വത്തിൽ പിതാവ്
കേരളത്തിൽ ഒരു കാലഘട്ടത്തിലെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങൾക്കു ദിശാബോധം നൽകിയ സമുന്നത വ്യക്തിത്വമായിരുന്നു ദിവംഗതനായ ആർച്ച്ബിഷപ് ജോസഫ് പവ്വത്തിൽ.
ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച ദർശനങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുമുള്ളവർക്ക് എത്തിക്കാനുള്ള സാമൂഹ്യ പ്രതിബദ്ധതയും സാമൂഹ്യതിന്മകൾക്കെതിരേയുള്ള കർശന നിലപാടുകളും ലളിതജീവിതവും ആധ്യാത്മികതയിലൂന്നിയ ആദർശന ധീരതയും അദ്ദേഹത്തെ ഒരു മതമേലധ്യക്ഷന്റെ ചട്ടക്കൂടുകൾക്കും ഉപരിയായി നിർത്തുന്നുണ്ട്.
ഒപ്പം, അനവധി അന്തർദേശീയ സമിതികളിൽ പ്രവർത്തിച്ചു സമാഹരിച്ച ആഴമേറിയതും വിശാലവുമായ കാഴ്ചപ്പാടുകളും വിപുലമായ സൗഹൃദങ്ങളും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
ഒരു ദശവത്സരക്കാലം കോളജ് അധ്യാപകനായിരുന്ന പവ്വത്തിൽ പിതാവ് ഏതാണ്ട് രണ്ടു ദശാബ്ദക്കാലം കേരളത്തിലെ കത്തോലിക്കാ മെത്രാത്മാരുടെ സമിതിയിൽ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനായിരുന്നു.
ലോകപ്രശസ്തമായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ വികസനോന്മുഖമായ സാന്പത്തികശാസ്ത്രത്തിൽനടത്തിയ ഗവേഷണപഠനങ്ങളും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ദർശനത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എഡ്യുക്കേഷന്റെ ചെയർമാനും സ്ഥാപകനുമായി കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും എകോപിപ്പിച്ചുകൊണ്ടു നടത്തിയ നീക്കങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
വിദ്യാർഥികളെ ഏറെ സ്വാധീനിച്ച അധ്യാപകനായിരുന്നു അഭിവന്ദ്യ പവ്വത്തിൽ പിതാവ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിദ്യാർഥികളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രിമാരായ കെ.സി. ജോസഫും പി.സി. തോമസും സുപ്രീംകോടതി ജഡ്ജിയായിരുന്ന സിറിയക് ജോസഫും അനവധി മെത്രാന്മാരും വൈദികരുമെല്ലാം ഒരു അധ്യാപകനെന്ന നിലയിൽ പവ്വത്തിൽ പിതാവ് അവരുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ അഭിമാനത്തോടെ അനുസ്മരിക്കാറുണ്ട്.
തന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക നിയമനത്തിലും വിദ്യാർഥിപ്രവേശനത്തിലും സാന്പത്തിക ഇടപെടലുകൾ പാടില്ല എന്ന കർക്കശ നിലപാട് പവ്വത്തിൽ പിതാവ് എക്കാലവും ഉയർത്തിപ്പിടിച്ചിരുന്നു.
തന്റെ മുൻഗാമികൾ എടുത്ത നിലപാടുകൾ പിന്തുടർന്ന് അധ്യാപക നിയമനത്തിലും വിദ്യാർഥി പ്രവേശനത്തിനുമൊക്കെ അദ്ദേഹം നിയതമായ മാർഗരേഖകൾ തയാറാക്കിയിരുന്നു. അതിനു വിരുദ്ധമായ ഏതെങ്കിലും നീക്കങ്ങൾ ഉണ്ടായാൽ ശക്തമായും കൃത്യമായും ഇടപെടാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതോടൊപ്പം സാന്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർക്കു പ്രത്യേക പരിഗണന നൽകി മുന്നോട്ടു കൊണ്ടുവരാനും അദ്ദേഹം ബദ്ധശ്രദ്ധനായി.
കേരളത്തിലെ സ്വാശ്രയ, പ്രഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് ഇന്റർചർച്ച് കൗൺസിൽ ഫോർ എഡ്യുക്കേഷന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അവരുടെ നിലപാട് രൂപീകരണത്തിനു നേതൃത്വം നൽകിയതും അഭിവന്ദ്യ പവ്വത്തിൽ പിതാവായിരുന്നു.
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽത്തന്നെ അത്യപൂർവമായ ഒരു നീക്കമായിരുന്നു 2006ൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പിന്തുണച്ച സ്വാശ്രയ പ്രഫഷണൽ വിദ്യാഭ്യാസ ബിൽ. എം.എ. ബേബിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ഈ നിയമം നീതിക്കും ജനാധിപത്യത്തിനും നിരക്കാത്തതായി വ്യക്തമാക്കിക്കൊണ്ട് അതിനെതിരേ രംഗത്തു വന്നത് അഭിവന്ദ്യ പവ്വത്തിൽ പിതാവ് ചെയർമാനായ ഇന്റർ ചർച്ച്കൗൺസിൽ ഫോർ എഡ്യുക്കേഷനായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളെ അംഗീകരിച്ചുകൊണ്ട് കോടതികൾ ആ നിയമംതന്നെ റദ്ദ് ചെയ്തു.
ഒരുപക്ഷേ, കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽത്തന്നെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൊണ്ടുവന്ന നിയമം റദ്ദ് ചെയ്യപ്പെട്ടത് ആദ്യമായിട്ടായിരിക്കണം. ഒപ്പം മെറിറ്റും സാമൂഹ്യനീതിയും ഉയർത്തിപ്പിടിച്ച വിദ്യാഭ്യാസ നിലപാട് അദ്ദേഹം പ്രാവർത്തികമാക്കി.
എല്ലാ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി ദൃഢമായ ഒരു ബന്ധം പവ്വത്തിൽ പിതാവിനുണ്ടായിരുന്നു. പിതാവിന്റെ വിദ്യാർഥികൾത്തന്നെ വിവിധ സഭകളിൽ മെത്രാന്മാരും വൈദികരുമായി ശുശ്രൂഷ ചെയ്തിരുന്നത് ഇത്തരം ബന്ധത്തിനു ശക്തിപകർന്നിരുന്നു.
ഇന്റർചർച്ച് കൗൺസിൽ ഫോർ എഡ്യുക്കേഷന്റെ ചെയർമാൻ, കേരളത്തിലെ ക്രൈസ്തവ മെത്രാൻ സമിതിയുടെ കോ-ഓർഡിനേറ്റർ, നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പിതാവിന്റെ കാലഘട്ടത്തിലാണ് കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാതലവന്മാരുടെയും നേതൃത്വത്തിൽ മൂന്നു സംയുക്ത ഇടയലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്.
ഈ മൂന്ന് ഇടയലേഖനങ്ങളും പവ്വത്തിൽ പിതാവിന്റെ നേതൃത്വത്തിലാണ് രൂപംകൊണ്ടതും അംഗീകരിക്കപ്പെട്ടതും. അതിനു മുന്‍പോ അതിനു ശേഷമോ ഇപ്രകാരമുള്ള ഒരു നീക്കവും ഉണ്ടായിട്ടില്ല എന്നതും ഓർക്കേണ്ടതുണ്ട്.
മതാന്തര സംവാദത്തിലും അദ്ദേഹത്തിന്റെ നേതൃത്വമുണ്ടായിരുന്നു. 1994ൽ അദ്ദേഹം നേതൃത്വം നൽകിയ ഇന്റർ റിലിജിയസ് ഫെലോഷിപ്പും അതിന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനങ്ങളും ഏറെ സാമൂഹ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്വാമി ആശുരദാസും സുകുമാർ അഴീക്കോടും എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയും പിതാവിന്റെ സഹപാഠിയുമായിരുന്ന നാരായണപ്പണിക്കരും എല്ലാം ഈ ഒരു ഫെലോഷിപ്പിൽ സജീവ സാന്നിധ്യരായിരുന്നു.
ഏറെ താത്പര്യത്തോടെ അഭിവന്ദ്യ പവ്വത്തിൽ പിതാവ് നേതൃത്വം നൽകിയതായിരുന്നു പ്രശസ്തമായ ചങ്ങനാശേരി പുസ്തകമേള. എല്ലാ പ്രശസ്തരായ എഴുത്തുകാരും ഈ മേളയിൽ പങ്കെടുത്ത് സാഹിത്യ സദസുകൾക്കു നേതൃത്വം നൽകിയിരുന്നു.
വിദ്യാലയങ്ങളിൽ പുസ്തകമേളകൾ നിർബന്ധമായും സംഘടിപ്പിക്കാൻ പിതാവ് നൽകിയ നിർദേശം കുട്ടികളിൽ വായനാശീലം വളർത്താൻ ഇടയാക്കി. നല്ലൊരു ലൈബ്രറി സ്വന്തമായുണ്ടായിരുന്ന, നിഷ്ഠയേറിയ വായനക്കാരനായിരുന്ന പിതാവ് അരനൂറ്റാണ്ടിനു മുന്‍പുതന്നെ എല്ലാവർക്കും സമ്മാനമായി നൽകിയിരുന്നതു പുസ്തകങ്ങൾതന്നെയായിരുന്നു.
പവ്വത്തിൽ പിതാവ് ഒരു സമഗ്ര നേതൃത്വമായിരുന്നു. അതത്രയും ധീരവും ശക്തവുമായിരുന്നു; എല്ലാ സമൂഹത്തെയും എല്ലാ മേഖലകളെയും ചേർത്തുപിടിച്ച നേതൃത്വം. അദ്ദേഹം നൽകിയ കാഴ്ചപ്പാടുകൾ തീർച്ചയായും തലമുറകൾക്കു പ്രചോദനമായിരിക്കും.
റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറന്പിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാർ പവ്വത്തിൽ നിത്യതയിൽ
വിശ്വാസിസഹസ്രങ്ങൾ സാക്ഷി, പ്രാർഥനയിൽ ധന്യമായ അന്തരീക്ഷം, ആത്മീയാചാര്യ
പള്ളിമണി മുഴങ്ങി, വിലാപഗാനമുയര്ന്നു ദുഃഖസാഗരമായി നഗരികാണിക്കല്‍
ചങ്ങനാശേരിയുടെ വലിയ ഇടയൻ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീ
വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
സഭയ്ക്ക് ആവശ്യമായതെല്ലാം കൊടുക്കാൻ ദൈവം ഭരമേൽപ്പിച്ച വിശ്വസ്തനും വിവേകിയുമാ
സമൂഹത്തെ തൊട്ടുണര്‍ത്തിയ യുഗപുരുഷന്: മാര്‍ പെരുന്തോട്ടം
സത്യത്തിലും സ്നേഹത്തിലും എന്ന ആദര്‍ശത്തില്‍ ഉറച്ചു പ്രവര്‍ത്തിച്ച മാര്‍ ജോസഫ് പ
ആ ഹൃദയത്തിൽ അഗ്നി, കാലിൽ ചിറക്: ഡോ. ചക്കാലയ്ക്കൽ
വിശ്വാസത്തിനു വേണ്ടി ജ്വലിച്ചു ദൈവത്തിനും ദൈവജനത്തിനും വേണ്ടി അത്യധ്വാനം ചെയ്ത മ
പ്രാര്‍ഥനയുടെ മനുഷ്യന്: മാര്‍ ആലഞ്ചേരി
അവസാന നിമിഷം വരെ പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്
മാര്‍ പവ്വത്തിലിന്റെ സംസ്കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലംചെ
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്': മാര്‍ പവ്വത്തിലിന്റെ ജീവിതചിത്രം
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്’എന്ന ഡോക്യുമെന്ററി ആര്‍ച്ച്ബിഷപ് മാ
ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ഒരു ബുദ്ധിജീവി
ആർജവവും അചഞ്ചലമായ ബോധ്യങ്ങളുമുള്ള ശ്രേഷ്ഠാചാര്യനായിര
12 വര്‍ഷം; ഒറ്റപ്പെട്ടതുപോലെ അപ്പു
‘ഈ കണ്ണു നിറഞ്ഞാല്‍ പിതാവ് അറിയുമായിരുന്നു. കൂടെ നിന്ന 12 വര്‍ഷം എന്റെ കണ്ണു നിറ
39 വർഷം; നിഴല്‍ പോലെ വർഗീസ്
39 വർഷം ജോസഫ് പവ്വത്തിൽ പിതാവിന്റെ സാരഥിയായി സേവനമനുഷ്ഠിച്
സഭാസ്നേഹിയായ മാർ ജോസഫ് പവ്വത്തിൽ
ആർച്ച്ബിഷപ് മാ
മാർ പവ്വത്തിൽ സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രം: മന്ത്രി റോഷി അഗസ്റ്റിൻ
സീറോ മലബാർ സഭയുടെ തനിമയും പാരന്പര്യവും കാത്തുസൂക്ഷിക്കാൻ എക
കാഞ്ഞിരപ്പള്ളിയുടെ ക്രാന്തദര്‍ശിയായ പ്രഥമ മെത്രാന്: മാര്‍ പുളിക്കല്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ ശൈശവത്തില്‍ രൂപതയെ വ്യക്തമായ ദിശാബോധത്തോടെ കൈപിടിച
നിലപാടുകളില്‍ നിഷ്കര്‍ഷ പുലർത്തിയ ആത്മീയാചാര്യന്: ജി. സുകുമാരന്‍നായര്‍
നിഷ്കളങ്കനും നീതിമാനും ധീരനും വ്യക്തമായ നിലപാടുകളുള്ള ആത്മീയാചാര്യനായിരു
പാർശ്വവത്കരിക്കപ്പെട്ടവരോട് അനുകന്പ വെളിവാക്കിയ ഇടയൻ: ഗവർണർ
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ ഗ
മാർ ജോസഫ് പവ്വത്തിൽ ഗുരുശ്രേഷ്ഠൻ: പ്രതിപക്ഷ നേതാവ്
സീറോ മലബാർ സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത മാർ ജോസ
വിശ്വാസിസമൂഹത്തിനു ദുഃഖമുളവാക്കുന്ന വിയോഗം: മുഖ്യമന്ത്രി
ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസ
നഷ്ടമായത് മാർഗദർശിയെ: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
ദീപികയ്ക്ക് എല്ലാകാലത്തും കരുത്തും കരുതലും പകർന്നു നൽ
അനുശോചനപ്രവാഹം
വിസ്മയനീയ നേതൃത്വം
കേരളസഭയ്ക്ക് ഒരിക്കലും
മാര്‍ പവ്വത്തില്‍ സഭയ്ക്കു ദിശാബോധം പകര്‍ന്ന അജപാലക ശ്രേഷ്ഠന്: കെസിബിസി
സഭയ്ക്ക് എന്നും ദിശാബോധം നല്കിയ അജപാലക ശ്രേഷ്ഠനാണു കാ
മാർ പവ്വത്തിൽ വഴികാട്ടി: സിബിസിഐ
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗ
ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠന്: കര്‍ദിനാള്‍ മാർ ആലഞ്ചേരി
ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്
വിനയാന്വിതനായ ശ്രേഷ്ഠാചാര്യൻ
1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭി
പ്രകാശഗോപുരം
ഒരേ കാഴ്ചപ്പാട്. ഒരേ നിരീക്ഷണം. ആദർശം, വി
തിളക്കം മങ്ങാത്ത സഭാതാരകം
ഭാരത കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവസമൂഹത്തിനും എന്നും അഭിമാനത്തോടെ അനുസ്മരിക
നിത്യതയിൽ ദീപ്തകിരീടം
ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ്പും ഇന്റ
Latest News
എനിക്ക് ഇഷ്ടം പോലെ ജോലികളുണ്ട് ! കെ.എം. ഷാജിയുടെ പരാമർശത്തിൽ പ്രതികരണവുമായി വീണാ ജോർജ്
കോഴിക്കോട്ട് പിഎസ്സി പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റം
തടവുകാർക്ക് പുകയില ഉൽപന്നങ്ങൾ വിറ്റു; ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് മധ്യവയസ്കന് ദാരുണാന്ത്യം
ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ലെന്ന് എം.വി. ഗോവിന്ദൻ
Latest News
എനിക്ക് ഇഷ്ടം പോലെ ജോലികളുണ്ട് ! കെ.എം. ഷാജിയുടെ പരാമർശത്തിൽ പ്രതികരണവുമായി വീണാ ജോർജ്
കോഴിക്കോട്ട് പിഎസ്സി പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റം
തടവുകാർക്ക് പുകയില ഉൽപന്നങ്ങൾ വിറ്റു; ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് മധ്യവയസ്കന് ദാരുണാന്ത്യം
ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ലെന്ന് എം.വി. ഗോവിന്ദൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top