ഇന്ത്യയിലെ ഭൂരിഭാഗം യുവജനങ്ങളും റിട്ടയർമെന്‍റിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ല എന്ന് പഠനങ്ങൾ പറയുന്നു. കാരണം, ‘ഇതിനെക്കുറിച്ച് ഇപ്പോഴേ ചിന്തിക്കണോ, വർഷങ്ങൾ ഒരുപാട് ഉണ്ടല്ലോ അപ്പോൾ നോക്കാം’ എന്ന ചിന്തയാണ്. എന്നാൽ റിട്ടയർമെന്‍റ് പ്ലാനിംഗ് എത്രയും നേരത്തേ തുടങ്ങണം എന്ന സത്യം എല്ലാവരും തിരിച്ചറിയേണ്ടതാണ്. വിരമിക്കലിനു ശേഷമുള്ള ജീവിതം സന്തോഷം നിറഞ്ഞതാകണമെങ്കിൽ അതിനായുള്ള ആസൂത്രണം വളരെയധികം നിർണായകമാണ്. ഇതെല്ലാം 40-50 വയസിനു ശേഷം ചിന്തിക്കേണ്ട കാര്യമാണ് എന്നുള്ള കാഴ്ചപ്പാട്‌ ആദ്യം മാറ്റണം.

ഇനിയും വൈകിയാൽ ലഭിക്കാവുന്ന പല സാധ്യതകളും നഷ്ടമാകും. ഭാവിയിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, മക്കളെ ആശ്രയിച്ച് ജീവിക്കേണ്ടിവരുന്നത് എന്നിവയെല്ലാം നേരിടാൻ ഇന്നു മുതൽ തന്നെ റിട്ടയർമെന്‍റ് ആസൂത്രണം ചെയ്യാം.

ഇപ്പോൾ തുടങ്ങേണ്ടത് എന്തുകൊണ്ട്?

വിരമിക്കൽ എന്നത് ഒരിക്കലും വൈകിപ്പിക്കാനാവാത്ത ഒരു ഉത്തരവാദിത്വമാണ്. സ്ഥിരവരുമാനം ലഭിച്ചു തുടങ്ങുമ്പോൾതന്നെ നിക്ഷേപത്തിനു തുടക്കം കുറിക്കേണ്ടത് സുപ്രധാനമാണ്. പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കുന്നത് 20-25 വർഷത്തിനു ശേഷം മികച്ച ലാഭത്തിൽ എത്താൻ സാധ്യതയുണ്ട്. തുടർച്ചയായ നിക്ഷേപത്തിലൂടെ ലഭിക്കുന്ന കോംപൗണ്ടിംഗ് ബെനഫിറ്റ് നിങ്ങളുടെ സമ്പാദ്യം വർധിപ്പിക്കും.

റിട്ടയർമെന്‍റ് പ്ലാൻ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നാഷണൽ പെൻഷൻ സ്കീം

ഭാവിയിലെ സ്ഥിരമായ വരുമാനത്തിനായി സർക്കാർ പിന്തുണയോടെ ഉള്ള നിക്ഷേപ മാർഗമാണ് നാഷണൽ പെൻഷൻ സ്കീം-എൻപിഎസ്. സർക്കാര്‍ പദ്ധതിയായ എൻപിഎസ് പലർക്കും ഇപ്പോഴും പരിചിതമല്ല. 18 മുതല്‍ 70 വയസുവരെ പ്രായമുള്ളവർക്ക് ഈ സ്കീമിലൂടെ ഭാവിയിലേക്കുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം. ആദ്യം സർക്കാര്‍ ജീവനക്കാർക്കായാണ് ഇത് അവതരിപ്പിച്ചതെങ്കിലും പിന്നീട് സ്വകാര്യ മേഖല, സ്വയം തൊഴിൽ ചെയുന്നവർ, പ്രവാസികള്‍ എന്നിവരെക്കൂടി ഇതിൽ ഉൾപ്പെടുത്തി.

എൻപിഎസിന്‍റെ മുഖ്യലക്ഷ്യം

വിരമിക്കുമ്പോൾ സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നു. ഗവൺമെന്‍റിന്‍റെ പിന്തുണയോടെ വിപണിയോട് ബന്ധമുള്ള നിക്ഷേപംകൂടിയാണിത്. വാർഷിക റിട്ടേൺ 10.5 എന്നു കണക്കാക്കിയാൽ, എൻപിഎസിൽ 25 വയസുള്ള ഒരാൾ 5000 രൂപ വച്ച് നിക്ഷേപിച്ചാൽ 60 വയസിനു ശേഷം ഈ തുക രണ്ടു കോടിക്കു മുകളിൽ ആകാൻ സാധ്യതയുണ്ട്. അതിനാൽ എത്രയും നേരത്തേ റിട്ടയർമെന്‍റ് പ്ലാൻ ചെയ്താൽ റിട്ടയർമെന്‍റ് ബെനഫിറ്റ് അത്രയുംതന്നെ വർധിക്കും.

ഫിക്സഡ് ഡെപ്പോസിറ്റ്

റിസ്ക് ഇല്ലാതെ സ്ഥിരവരുമാനം ലഭിക്കുക എന്ന നിലയിൽ ഫിക്സഡ് ഡെപ്പോസിറ്റ് ( എഫ്ഡി) വിരമിക്കൽ ജീവിതത്തിൽ ഏറെ ആശ്വാസകരമാണ്. റിസ്ക് സാധ്യത കുറവ്, സ്ഥിരതയുള്ള പലിശ എന്നിവയാണ് ആകർഷണങ്ങൾ. 60 വയസിനു മുകളിലുള്ളവർക്ക് ലഭിക്കുന്ന പ്രത്യേക എഫ്ഡി പദ്ധതികൾ ഏറെ ലാഭകരമാണ്. സാധാരണ എഫ്ഡികൾ അപേക്ഷിച്ച് സീനിയർ സിറ്റിസൺ എഫ്ഡികൾക്ക് കൂടുതൽ പലിശ ലഭിക്കുന്നു.


പെൻഷൻ പോലുള്ള സ്ഥിരവരുമാനത്തിന് എഫ്ഡി ഓപ്ഷനുകൾ ഉപയോഗിക്കാവുന്നതാണ്. അതിനാൽ റിട്ടയർമെന്‍റിന് ശേഷം സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് ഫിക്സഡ് ഡെപ്പോസിറ്റ് മാർഗം ഫലപ്രദമാണ്.

മ്യൂച്വൽ ഫണ്ടുകൾ

ചെറിയ തുകയോടെ മിതമായ റിസ്കിൽ എല്ലാവർക്കും തുടങ്ങാൻ അനുയോജ്യമായ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. SIP (Systematic Investment Plan) വഴി പ്രതിമാസം 500 രൂപ മുതൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്. വിപണിയുടെ വളർച്ചയുടെ ഭാഗമാകാനും ദീർഘകാല ലാഭം നേടാനും മ്യൂച്വൽ ഫണ്ടുകൾ ഉത്തമ മാർഗമാണ്.

ആരോഗ്യ, ലൈഫ് ഇൻഷ്വറൻസുകൾ

റിട്ടയർമെന്‍റ് പ്ലാനിൽ ഇൻഷ്വറൻസിന് വലിയ പ്രാധാന്യമുണ്ട്, പ്രത്യേകിച്ച് കുടുംബത്തെ സാമ്പത്തികമായി സുരക്ഷിതമാക്കാൻ. വിരമിക്കുന്നതിനു മുമ്പ്തന്നെ ഹെൽത്ത്, ലൈഫ് ഇൻഷ്വറൻസ് എടുക്കുന്നത് പെട്ടെന്നുള്ള രോഗം, അപകടം, മരണം തുടങ്ങിയവയെ അഭിമുഖീകരിക്കാൻ സഹായിക്കും. അതിനാൽതന്നെ റിട്ടയർമെന്‍റ് ആസൂത്രണത്തിൽ ഇത് നിർബന്ധമായും ഉൾപ്പെടുത്തണം.

നാൽപതുകളിൽ നിങ്ങൾക്കുള്ള വരുമാനസാധ്യതയും സമ്പാദ‍്യശേഷിയും താരതമ്യേന ഉയരുന്നതുകൊണ്ട് റിട്ടയർമെന്‍റ് പ്ലാൻ കൃത്യമാക്കാൻ ഈ കാര്യങ്ങൾ കൂടി പരിഗണിക്കുക.

നികുതി ആനുകൂല്യം: നിക്ഷേപ മാർഗങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നികുതി ആനുകൂല്യങ്ങൾ മനസിലാക്കുക. കുറഞ്ഞ നികുതി ബാധ്യതയുള്ള നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുക.

എമർജൻസി ഫണ്ട്: അപ്രതീക്ഷിത ചെലവുകൾക്കായി ഒരു തുക എപ്പോഴും മാറ്റി വയ്ക്കുക. വിരമിക്കൽ ഫണ്ടിൽനിന്ന് ഒരിക്കലും ചെലവുകൾ നടത്താൻ തുകയെടുക്കരുത്.

ജീവിതശൈലി വിലയിരുത്തുക: നിങ്ങളുടെ ജീവിത ശൈലിക്ക് അനുസൃതമായി റിട്ടയർമെന്‍റ് ഫണ്ട് കണക്കാക്കുക.

വൈവിധ്യമാർന്ന നിക്ഷേപങ്ങൾ: പല പോർട്ഫോളിയോകളിൽ നിക്ഷേപം നടത്തുക. സ്വർണം, ഓഹരി, റിയൽഎസ്റ്റേറ്റ്, സ്ഥിരനിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, അങ്ങനെ പല തരത്തിൽ ഉള്ള നിക്ഷേപങ്ങളില്‍ ഏർപ്പെടുക.

സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ വിശ്വസനീയമായ നിക്ഷേപ ഓപ്ഷനുകൾ വഴി നിങ്ങളുടെ റിട്ടയർമെന്‍റ് ജീവിതം സുരക്ഷിതമാക്കാൻ സാധിക്കും. ദീർഘകാല ഫിക്സഡ് ഡെപ്പോസിറ്റുകൾ, പെൻഷൻ സ്കീമുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവ വഴി മികച്ച വരുമാനം ഉറപ്പാക്കാം. കൂടാതെ, എൻപിഎസ് രജിസ്ട്രേഷൻ സേവനവും മുൻനിര മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള എസ്ഐപി സംവിധാനവും ഇൻഷ്വറൻസ് (ആരോഗ്യം/ലൈഫ്) ടൈഅപ്പുകളും മറ്റ് സേവനങ്ങളും സൗത്ത് ഇന്ത‍്യൻ ബാങ്ക് വഴി ലഭ്യമാണ്.