Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പിണറായിയും പി.ടി. തോമസും മുഖാമുഖം കണ്ടാൽ
Wednesday, June 26, 2019 10:56 PM IST
മുഖ്യമന്ത്രി പിണറായി വിജയനും പി.ടി. തോമസും നേർക്കുനേർ കണ്ടാൽ കീരിയും പാമ്പും പോലെയാണ്. പിണറായിയുടെ അഭിപ്രായത്തിൽ പി.ടി. തോമസിനു കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ചിരിക്കുകയാണ്. പി.ടിയുടെ അഭിപ്രായത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോദിക്കു പഠിക്കുകയാണ്.
ഇന്നലെ ഇരുവരും രണ്ടു തവണ നേർക്കുനേർ വന്നു. അടിയന്തരപ്രമേയത്തിന്റെ അവതരണവേളയിൽ മുഖ്യമന്ത്രി പ്രകോപിതനാകാതെ പിടിച്ചു നിന്നെങ്കിൽ ധനാഭ്യർഥനാചർച്ചയിൽ പി.ടി. തോമസിന്റെ പ്രയോഗങ്ങൾക്കു മറുപടി പറഞ്ഞപ്പോൾ മയമില്ലായിരുന്നു. ഒടുവിൽ പ്രതിപക്ഷ ബഹിഷ്കരണത്തിലാണു കാര്യങ്ങൾ എത്തിയത്.
നെടുങ്കണ്ടത്ത് റിമാൻഡ് പ്രതിയുടെ മരണമായിരുന്നു അടിയന്തരപ്രമേയത്തിനു വിഷയമായത്. പോലീസ് കസ്റ്റഡിയിൽ ദിവസങ്ങളോളം ക്രൂരമർദനമേറ്റാണ് രാജ്കുമാർ കൊല്ലപ്പെട്ടതെന്ന് പി.ടി. തോമസ് പറഞ്ഞു. ഈ മാസം 12 ന് പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ 17 വരെ കസ്റ്റഡിയിൽ സൂക്ഷിച്ചു. പണമിടപാടുകാരനായ രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ച് പണം അടിച്ചു മാറ്റുകയായിരുന്നു പോലീസ് എന്നാണ് പി.ടി. തോമസിന്റെ ആരോപണം. സ്ഥലത്തെ സിപിഎമ്മുകാരനായ സഹകരണ സംഘം പ്രസിഡന്റ് ഈ തട്ടിപ്പുകാർക്ക് ഒത്താശ ചെയ്തു കൊടുത്തയാളാണെന്നും തോമസ് ആരോപിച്ചു. ഇക്കാര്യത്തേക്കുറിച്ചു മുഖ്യമന്ത്രി മറുപടിയിൽ പരാമർശിച്ചതേയില്ല. എന്നാൽ അന്വേഷണം നടത്തുമെന്നും ആരെങ്കിലും കുറ്റം ചെയ്തതായി കണ്ടെത്തിയാൽ കർശനമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കസ്റ്റഡി മരണത്തേക്കുറിച്ച് അടിയന്തരപ്രമേയം അവതരിപ്പിച്ച ദിവസത്തിന്റെ പ്രത്യേകത മാത്രം മുഖ്യമന്ത്രി പി.ടി. തോമസിനോടു പറഞ്ഞു. അടിയന്തരാവസ്ഥയുടെ വാർഷികമായിരുന്നല്ലോ ഇന്നലെ.
രാജ്കുമാർ 105 മണിക്കൂറും 30 മിനിറ്റും പിണറായി വിജയന്റെ പോലീസിന്റെ അനധികൃത കസ്റ്റഡിയിൽ ആയിരുന്നെന്ന് പി.ടി. ആരോപിച്ചു. കേരളത്തിലുടനീളം നടന്ന പോലീസ് അതിക്രമത്തിന്റെ പട്ടിക നിരത്തിയായിരുന്നു പി.ടി. തോമസിന്റെ അടിയന്തരപ്രമേയ നോട്ടീസ് അവതരണം. പണ്ടൊക്കെ നാട്ടിൻപുറത്തൊരു പോലീസ് വണ്ടി വന്നാൽ ഇടിവണ്ടി വരുന്നു എന്നു പറയുമായിരുന്നു. ഇപ്പോൾ പിണറായിയുടെ മരണവണ്ടി വരുന്നു എന്നാണു നാട്ടുകാർ പറയുന്നതെന്നാണ് തോമസിന്റെ അറിവ്.
എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കസ്റ്റഡി മരണത്തേക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 32 കസ്റ്റഡി മരണങ്ങൾ നടന്നതായും രമേശ് ചൂണ്ടിക്കാട്ടി. ചർച്ച അനുവദിക്കാതെ വന്നതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
കൃഷി, ശുദ്ധജലവിതരണം, ജലസേചനം എന്നീ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥന ചർച്ച വലിയ വീറും വാശിയുമൊന്നുമില്ലാതെ ശാന്തമായി മുന്നോട്ടു പോകുകയായിരുന്നു. ജൈവകൃഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയുള്ള പി.ജെ. ജോസഫിന്റെ പ്രസംഗം മാത്രമായിരുന്നു എടുത്തു പറയാനുള്ള സംഭവം. വാട്ടർഷെഡ് മാനേജ്മെന്റിനേക്കുറിച്ചും ജൈവകൃഷിയേക്കുറിച്ചുമൊക്കെ ജോസഫ് വാചാലനായപ്പോൾ നിശ്ചിത സമയവും കഴിഞ്ഞ് പതിമൂന്നു മിനിറ്റ് കൂടി പ്രസംഗം നീണ്ടു. കേട്ടിരുന്നവർക്ക് ഇതിൽ വിരോധമൊന്നുമില്ലായിരുന്നു. പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നും ചോദ്യവും സംശയങ്ങളുമൊക്കെയായിട്ടായിരുന്നു ജോസഫിന്റെ പ്രസംഗം നീണ്ടു പോയത്.
ഏറ്റവുമൊടുവിൽ പ്രസംഗിക്കാൻ പി.ടി. തോമസ് വന്നതോടെയാണ് കളം മാറിയത്. ബിനോയി കോടിയേരി സിപിഎമ്മിന്റെ മൂലധനമാണെന്നു പറഞ്ഞ പി.ടി., ദരിദ്രയായ ഒരു ബാർ ഡാൻസറെ മുഖ്യധാരയിലേക്കു കൊണ്ടു വരാനാണ് ബിനോയി ശ്രമിച്ചതെന്നു പരിഹസിച്ചു. ധീരനായ ഒരു സഖാവ് നടത്തിയ പോരാട്ടത്തെ ബൂർഷ്വ പ്രതിലോമ ശക്തികൾ പരാജയപ്പെടുത്തി എന്നു പിന്നീട് പറയരുതെന്നു പി.ടി. പറയുമ്പോഴേക്കും ഭരണപക്ഷത്തെ യുവനിരയ്ക്ക് ക്ഷമ കെട്ടു. അവർ ബഹളവുമായി എഴുന്നേറ്റു.
അതുകൊണ്ടും പി.ടി. തോമസ് നിർത്തിയില്ല. സരിതയെ മുൻനിർത്തി പോരാടിയതു നിങ്ങൾ മറന്നു പോയോ? സരിതയ്ക്കു മാന്യത കൊടുത്ത കാര്യമൊന്നും ആരും പറയേണ്ട. ഞങ്ങളുടെ മാന്യത കൊണ്ടാണ് നിങ്ങളിൽ പലരുടെയും പ്രവൃത്തികൾ പുറത്തു വരാത്തത്.
രാവിലെ പിണറായി വിജയൻ നടത്തിയ അടിയന്തരാവസ്ഥാ പ്രയോഗത്തിനു മറുപടിയായി സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ അടിയന്തരാവസ്ഥയാണു നിലവിലുള്ളതെന്നു തോമസ് പറഞ്ഞു. ചൈനയിലെ പ്രതിപക്ഷ നേതാവ് ആരാണ്? എവിടെയാണു ജനാധിപത്യമുള്ളത്? പി.ടി. ചോദിച്ചു.
മന്ത്രിമാരുടെ മറുപടിക്കു ശേഷം പതിവില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റു. പി.ടി. തോമസിനു മറുപടിയായിരുന്നു ഉദ്ദേശിച്ചത്. കമ്യൂണിസ്റ്റ്വിരുദ്ധജ്വരം ബാധിച്ചു തുള്ളുന്ന അവസ്ഥയാണ് പി.ടി. തോമസിൽ കുറച്ചു ദിവസമായി കാണുന്നത്. കമ്യൂണിസ്റ്റുകാരെ ഭള്ളു പറയാനുള്ള ഒരു അവസരവും പാഴാക്കുന്നില്ല. സോഷ്യലിസ്റ്റ് രാജ്യങ്ങളോട് എന്താണിത്ര വിരോധം? കോണ്‍ഗ്രസിന്റെ നയം തന്നെയാണോ പി.ടി. തോമസ് പ്രസംഗിക്കുന്നതെന്നും പിണറായി ചോദിച്ചു.
ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്സെയെ പ്രകീർത്തിച്ച് സംഘപരിവാറുകാർ പ്രസംഗിച്ചപ്പോഴും അമ്പലം പണിതപ്പോഴും മിണ്ടാതിരുന്നവരാണ് കോണ്‍ഗ്രസുകാർ എന്നു തുടങ്ങി പിണറായി കത്തിക്കയറിയപ്പോൾ പ്രതിപക്ഷത്ത് അസ്വസ്ഥതയായി. ഇതു പുത്തരിക്കണ്ടമല്ലെന്നു പറഞ്ഞായിരുന്നു ബഹളം. പി.ടി. തോമസ് പ്രസംഗിച്ചപ്പോഴായിരുന്നു ഇതു പറയേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. ഈ സമയം പ്രതിപക്ഷ നേതാവ് സഭയിലുണ്ടായിരുന്നില്ല. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഇതിനിടെ സഭ ബഹിഷ്കരിച്ചു പുറത്തേക്കു പോയി.
ഭീരുത്വം കൊണ്ടാണ് പ്രതിപക്ഷം പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പറയുന്നതു കേൾക്കാനുള്ള ആർജവം പോലുമില്ല. ഏതായാലും കേൾക്കേണ്ടവർ കേൾക്കാനില്ലാതെ വന്നപ്പോൾ മുഖ്യമന്ത്രിയും പിന്നെ അധികം നീട്ടിയില്ല.
അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കുന്നതിനു മുമ്പ് സ്പീക്കർ ഇരുപക്ഷത്തോടുമായി ഒരു കാര്യം പറഞ്ഞു. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കാൻ തീരുമാനിച്ചാൽ ചർച്ച രണ്ടു മണിക്കൂറാണ്. ചർച്ചയ്ക്കെടുക്കാതെ കഴിഞ്ഞ ദിവസം ചെലവഴിച്ചത് ഒന്നര മണിക്കൂർ. ഇതിലും ഭേദം ചർച്ച ചെയ്യുന്നതല്ലേ. അടിയന്തരപ്രമേയത്തിന്റെ നോട്ടീസിന്മേലുള്ള ചർച്ച അനിശ്ചിതമായി നീളുന്നതിലെ അസന്തുഷ്ടി പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടു സ്പീക്കർ ചോദിച്ചു.
ഇന്നലെ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ച ചുരുക്കത്തിൽ അവസാനിപ്പിച്ചു. പക്ഷേ ധനാഭ്യർഥനാ ചർച്ചയിൽ കാര്യങ്ങൾ കൈവിട്ടു. സഭ പിരിഞ്ഞപ്പോൾ വൈകുന്നേരം അഞ്ചായിരുന്നു.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
Latest News
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
Latest News
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top