Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അടിയന്തരപ്രാധാന്യത്തോടെ ഒരു പഴയ കാര്യം
Thursday, June 27, 2019 10:39 PM IST
പ്രതിപക്ഷത്തിന് അടിയന്തരപ്രമേയം കിട്ടിയേ തീരൂ. സബ്മിഷൻ ആയി തരാമെന്ന് സ്പീക്കർ. മൂന്നു വർഷം മുമ്പു നടന്ന കാര്യത്തിൽ അടിയന്തരപ്രാധാന്യമില്ലെന്നാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പക്ഷം.
വിഷയം മലയാളം സർവകലാശാലയ്ക്കായി ഭൂമി വാങ്ങുന്നതാണ്. ക്രമക്കേട് നടന്നു എന്നു ദിവസങ്ങളായി പ്രതിപക്ഷം പറഞ്ഞുവരുന്നു. പക്ഷേ ആരോപണമായി ഉന്നയിച്ചില്ല. ഇന്നലെ അടിയന്തര പ്രമേയമായി വിഷയം എടുപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വാദിച്ചു നോക്കി. ഇടപാടിനു പഴക്കമുണ്ടെങ്കിലും ഈ ദിവസങ്ങളിലാണത്രെ പണം കൈമാറാൻ പോകുന്നത്. അവിടെയാണ് പ്രതിപക്ഷം കണ്ട അടിയന്തര പ്രാധാന്യം. ഇത്രയൊക്കെ വാദിച്ചിട്ടും സ്പീക്കർ വഴങ്ങിയില്ല. ഒടുവിൽ പ്രതിപക്ഷം പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി. സ്പീക്കർ അടുത്ത നടപടികളിലേക്കു നീങ്ങി.
ഈ സമയം പ്രതിപക്ഷ നേതാവിന്റെ സീറ്റിനു ചുറ്റുമായി പ്രതിപക്ഷത്തെ മുൻനിരക്കാർ കൂടിയാലോചനകളിലായിരുന്നു. ഒടുവിൽ പ്രതിപക്ഷ നേതാവ് പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോയി.
ഇതുകൊണ്ട് പ്രതിപക്ഷം അടങ്ങിയില്ല. ധനാഭ്യർഥനാചർച്ചയിൽ അവർ വിഷയം ഉന്നയിച്ചു. സി. മമ്മൂട്ടി ആയിരുന്നു എഴുതി നൽകി ആരോപണം ഉന്നയിച്ചത്.
രണ്ടായിരം മുതൽ ഒമ്പതിനായിരം രൂപ വരെ വിലയ്ക്കു വാങ്ങിയ ഭൂമി ചിലർ ചേർന്ന് സെന്റിന് 1.60 ലക്ഷം രൂപയ്ക്ക് സർവകലാശാലയ്ക്കു നൽകുന്നു എന്നതാണ് ആരോപണത്തിന്റെ കാതൽ. ഇതിൽ കോടികളുടെ അഴിമതി ഉണ്ടെന്നു മമ്മൂട്ടി ആരോപിച്ചു. കഴിഞ്ഞ തവണ ഇടതുപക്ഷ സ്ഥാനാർഥി ആയ ആൾ ഇടപാടിലുണ്ടത്രെ. അത് ഒരു എംഎൽഎയുടെ ബന്ധു കൂടിയാണത്രെ. നിയമസഭാ സമിതി അന്വേഷിക്കണമെന്നും അതുവരെ പണം കൈമാറരുതെന്നുമാണ് മമ്മൂട്ടിയുടെ ആവശ്യം.
മമ്മൂട്ടി പ്രസംഗിച്ചു കഴിഞ്ഞപ്പോൾ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പിന്തുണച്ചത്. എഴുതിക്കൊടുത്ത് ആരോപണം ഉന്നയിച്ചതാണെങ്കിലും ആരുടെയും പേര് മമ്മൂട്ടി പറഞ്ഞില്ല. കോടികളുടെ അഴിമതി നടന്നു എന്നു മാത്രം പറഞ്ഞു. പാർലമെന്ററികാര്യമന്ത്രി എ.കെ. ബാലൻ എതിർപ്പുമായി രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പിന്മേലുള്ള ധനാഭ്യർഥന ആയിരുന്നില്ല സഭയിൽ ചർച്ച ചെയ്തത്. അതുപോലെ തന്നെ ആരുടെയും പേരു പറയാതെയാണ് ആരോപണം ഉന്നയിച്ചത്. ഇതു ചട്ടവിരുദ്ധമാണെന്നായിരുന്നു ബാലന്റെ വാദം. ചട്ടപ്രകാരം എഴുതി നൽകിയാണ് ആരോപണം ഉന്നയിച്ചതെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എന്തു പറയണം എന്നു മന്ത്രി ബാലൻ പ്രതിപക്ഷത്തെ പഠിപ്പിക്കേണ്ട എന്നും രമേശ് പറഞ്ഞു. ചട്ടം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തു നിന്നും പലരും എഴുന്നേറ്റു. വകുപ്പിനേക്കുറിച്ച് ഒന്നും പറയാതെ മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട കാര്യം പ്രസംഗിച്ചതിലെ അതൃപ്തി സ്പീക്കർ പ്രകടിപ്പിച്ചു. എന്നാൽ ഓരോ അംഗവും എന്തു പറയണമെന്നു തീരുമാനിക്കുന്നതു സ്പീക്കറല്ലെന്നും പ്രസംഗത്തിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും സ്പീക്കർ പറഞ്ഞു.
ചർച്ചയും മന്ത്രിമാരുടെ മറുപടിയും കഴിഞ്ഞപ്പോൾ ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീൽ മറുപടി പറയാനെഴുന്നേറ്റു. മന്ത്രി പറഞ്ഞുവന്നപ്പോൾ ഭൂമി വാങ്ങാൻ തീരുമാനിച്ചതും കരാറാക്കിയതും വില നിശ്ചയിച്ചതുമെല്ലാം യുഡിഎഫ് കാലത്ത്. താൻ ആകെ ചെയ്തത് 1.70 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്ന വില 1.60 ലക്ഷമായി കുറപ്പിച്ചതാണെന്നാണ് ജലീൽ പറയുന്നത്. മുൻവിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബിനെ കുടുക്കാൻ ചിലർ ഒപ്പിച്ച പണിയാണിതെന്നും ജലീൽ കുറ്റപ്പെടുത്തി. ഇടപാടു നടത്തിയവർ തമ്മിൽ ചില പാകപ്പിഴകളൊക്കെ ഉണ്ടായിക്കാണുമെന്നും ജലീൽ പറഞ്ഞു. അഴിമതി ആരോപണം ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നു വേണം കരുതാൻ. സർക്കാരിനെ കുരുക്കിലാക്കാനുള്ള ശക്തി ആരോപണത്തിനില്ലാതെ പോയി.
ലോക കേരള സഭയിൽനിന്നു രാജിവച്ച പ്രതിപക്ഷ നേതാവും പ്രതിപക്ഷാംഗങ്ങളും തീരുമാനം മാറ്റണമെന്നൊരു അഭ്യർഥന മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രിയുടെ അഭ്യർഥനയെ പിന്താങ്ങി. ഇക്കാര്യത്തിൽ ആവശ്യമായ ചർച്ചകൾക്കു താൻ മുൻകൈയെടുക്കാമെന്നൊരു വാഗ്ദാനവും സ്പീക്കർ മുന്നോട്ടു വച്ചു. പ്രതിപക്ഷം ഏതായാലും ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയില്ല.
എക്സൈസ്, തൊഴിൽ, പട്ടികജാതി - പട്ടിക വർഗ ക്ഷേമ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനാ ചർച്ചയിൽ ബന്ധപ്പെട്ട വകുപ്പുകൾക്കെതിരേ കാര്യമായ ആക്ഷേപങ്ങളൊന്നും ഉയർന്നില്ല. അതുകൊണ്ടുതന്നെ മറുപടി പറയാൻ മന്ത്രിമാർക്കും വിയർക്കേണ്ടി വന്നില്ല.
പട്ടികജാതി, പട്ടികവർഗ ക്ഷേമവകുപ്പു മന്ത്രി എ.കെ. ബാലനേക്കുറിച്ച് പ്രതിപക്ഷത്തെ വി.പി. സജീന്ദ്രനു നല്ല അഭിപ്രായമാണ്. തന്റെ അമ്മാവനായ മുൻരാഷ്ട്രപതി കെ.ആർ. നാരായണൻ ബാലനേക്കുറിച്ചു പറഞ്ഞത് ഹീ ഈസ് എ ജെന്റിൽമാൻ എന്നാണത്രെ. എന്നാൽ അമ്മാവന്റെ വാക്കുകൾ മരുമകൻ മാറ്റിപ്പറയേണ്ട അവസ്ഥയുണ്ടാക്കരുത് എന്നൊരു അഭ്യർഥനയാണ് സജീന്ദ്രൻ മുന്നോട്ടു വച്ചത്.
കാരണമുണ്ട്. ഒരുപാടു പണിയുള്ള വകുപ്പാണ് ബാലന്റേത്. അതിനിടെ കമ്മീഷൻ പണി എടുക്കാൻ പോയാൽ വകുപ്പു കുളമാകും. പാർട്ടിയിലെ ലൈംഗീകാപവാദ പരാതികൾ അന്വേഷിച്ച പാർട്ടി കമ്മീഷന്റെ കാര്യമാണ് സജീന്ദ്രൻ ഉദ്ദേശിച്ചത്. ഇനിയിപ്പോൾ കമ്മീഷനായാൽ മുംബൈയ്ക്കും ബിഹാറിനും ദുബായ്ക്കുമൊക്കെ പോകേണ്ടി വരും. പിടിപ്പതു പണിയായിരിക്കും. പണ്ടു വക്കീലായി ജോലി ചെയ്ത തുടക്കകാലത്ത് മജിസ്ട്രേറ്റ് കോടതി കമ്മീഷനായി വിട്ടിരുന്ന കാര്യവും സജീന്ദ്രൻ ഓർത്തെടുത്തു. അഞ്ഞൂറു രൂപ കിട്ടും. വാഹനത്തിൽ കൊണ്ടുവന്നു വിടുകയും ചെയ്യും. സന്തോഷമായി കഴിഞ്ഞ കാലം. എന്നാൽ സീനിയർ വക്കീൽ ഒരിക്കൽ പറഞ്ഞു. പണിയില്ലാത്ത വക്കീലന്മാരാണ് ഇപ്പണിക്കു പോകുന്നതെന്ന്. അത് അന്തസില്ലാത്ത പണിയാണെന്ന്. പിന്നീട് സജീന്ദ്രൻ ആ പണിക്കു പോയിട്ടില്ലത്രെ. അതുകൊണ്ട് കമ്മീഷൻ പണി അന്തസില്ലാത്ത പണിയാണെന്നും സജീന്ദ്രൻ മന്ത്രി ബാലനെ ഓർമിപ്പിച്ചു.
കേരളം വീര്യം കുറഞ്ഞ മദ്യത്തിലേക്കു മാറണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ കള്ള് വ്യാപകമാക്കിയാൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താം, കേരകർഷകർക്ക് ഗുണം ചെയ്യുകയും ചെയ്യും. - മോൻസ് പറഞ്ഞു. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് രാജ്യത്തെ സ്ത്രീകളെല്ലാം ആഗ്രഹിക്കുകയാണെന്നായിരുന്നു കെ.ഡി. പ്രസേനന്റെ പക്ഷം. കോണ്‍ഗ്രസ് ഭരിച്ചിരുന്നിടത്തുനിന്നു പണിയില്ലാത്തവർ കേരളത്തിലേക്കു വരികയാണെന്നു പ്രസേനൻ പറഞ്ഞപ്പോൾ ബംഗാളിൽനിന്നാണ് കേരളത്തിലേക്കു തൊഴിൽ തേടി ആൾക്കാർ വരുന്നതെന്ന് പ്രതിപക്ഷത്തുനിന്നു പ്രസേനനെ ഓർമിപ്പിച്ചു.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
Latest News
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top