Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സാമൂഹികനീതി ഇല്ലാതാക്കുന്ന വിദ്യാഭ്യാസനയം
Tuesday, July 9, 2019 11:01 PM IST
സ്കൂൾ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഉൾപ്പെടുന്ന ഇന്ത്യയുടെ വിദ്യാഭ്യാസ മേഖല വലിയ ഒരു മാറ്റത്തിന്റെ പടിവാതിലിലൂടെ കടന്നുപോവുകയാണ്. ഒരു വശത്ത് വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണവും കോർപറേറ്റ്വത്കരണവും അനുദിനം ശക്തിപ്പെടുമ്പോൾ മറുവശത്ത് വിദ്യാഭ്യാസമേഖലയുടെ പ്രത്യയശാസ്ത്രവത്കരണം നിർബാധം തുടരുകയാണ്. വിദ്യാഭ്യാസനയങ്ങളും പരിഷ്കാരങ്ങളും എന്ന പേരിൽ കഴിഞ്ഞ കുറേ വർഷങ്ങളിലായി സ്വീകരിക്കുന്ന ഓരോ നടപടിയും മേൽപ്പറഞ്ഞ രണ്ടു പ്രവണതകളെ കൂടുതൽ കൂടുതൽ ശക്തിപ്പെടുത്തുകയാണ്. ഇതിലൂടെ വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് വരുംനാളുകളിൽ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്തെ തുറിച്ചുനോക്കുന്നത്.
ഒന്നാമതായി വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണവും വിദ്യാഭ്യാസ മേഖലയുടെ കോർപറേറ്റ്വത്കരണവും വഴി വിദ്യാഭ്യാസത്തിനുള്ള അവസരം ഒരു വരേണ്യവർഗത്തിന്റെ മാത്രം സാധ്യതയായി പരിമിതപ്പെടുത്തപ്പെടുന്നു. ഇതിലൂടെ സാമൂഹിക നീതി എന്ന വലിയ ദർശനം വിദ്യാഭ്യാസ രംഗത്തുനിന്നു പടിയിറക്കപ്പെടുന്നു. രണ്ടാമതായി വിദ്യാഭ്യാസ മേഖലയുടെ പ്രത്യശാസ്ത്രവത്കരണം വഴി സ്വാതന്ത്ര്യാനന്തരകാലം മുതൽ വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന മാനവികതയും ബഹുസ്വരതയും മതേതര ജനാധിപത്യ ലിബറൽ കാഴ്ചപ്പാടുകളും തുടച്ചുനീക്കപ്പെടുകയും പകരം സങ്കുചിതവും അശാസ്ത്രീയവും ഏകപക്ഷീയവുമായ കാഴ്ചപ്പാടുകൾ പാഠപുസ്തകങ്ങളിൽ കുത്തിനിറയ്ക്കപ്പെടുകയും ചെയ്യുന്നു. ഈ രണ്ടു ഭീഷണികളെയും ഗുരുതരമായി കണ്ടില്ലെങ്കിൽ ഭാവിയിൽ വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് നമ്മുടെ വിദ്യാഭ്യാസമേഖല നീങ്ങുന്നത്.
ലോകമെമ്പാടും പിടിമുറുക്കുന്ന തീവ്ര വലതുപക്ഷ മുതലാളിത്ത നയങ്ങൾ അതിവേഗം നമ്മുടെ രാജ്യത്തും കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ഒരു ക്ഷേമരാഷ്ട്രം എന്ന പരമ്പരാഗത കാഴ്ചപ്പാടുകൾ അട്ടിമറിച്ചുകൊണ്ട് ജനക്ഷേമത്തിന്റെ സമസ്ത മേഖലകളിൽനിന്നും പതിയെപ്പതിയെ രാഷ്ട്രം പിന്മാറുന്നു എന്നതാണ് തീവ്ര മുതലാളിത്ത നയങ്ങളുടെ അനന്തര ഫലം. ഇത്രയും നാൾ നിർവഹിച്ചിരുന്ന ഒരു റോൾ പ്ലെയർ എന്നതിൽനിന്നു ഫസിലിറ്റേറ്റർ എന്നതിലേക്കും അവസാനം റെഗുലേറ്റർ എന്നതിലേക്കും രാഷ്ട്രം ചുവടുമാറുന്നു. ആത്യന്തികമായി എല്ലാം വിപണിയുടെ കൊടുക്കൽ വാങ്ങലുകൾക്കും ലാഭനഷ്ടങ്ങൾക്കും വിധേയമാക്കപ്പെടുകയും രാഷ്ട്രം വെറും ഒരു കാഴ്ചക്കാരൻ മാത്രമായി മാറുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നു.
ഇന്ത്യയുടെ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട ചില കണക്കുകൾ ശ്രദ്ധിക്കുക. ജനാധിപത്യ സോഷ്യലിസം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഒരു ക്ഷേമരാഷ്ട്രത്തിനുവേണ്ടി ശക്തമായ നയങ്ങൾ സ്വീകരിച്ച 1951 ൽ ആരംഭിച്ച ഒന്നാം പഞ്ചവത്സര പദ്ധതിയിൽ വിദ്യാഭ്യാസത്തിനു വേണ്ടി മാറ്റിവച്ചത് പദ്ധതിയുടെ 7.6 ശതമായിരുന്നുവെങ്കിൽ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി ആയപ്പോഴേക്കും അതു ചുരുങ്ങി വെറും ഒന്നര ശതമാനത്തോളം എത്തി. അതുപോലെ 2012- 2013സാമ്പത്തിക വർഷത്തിൽ വിദ്യാഭ്യാസമേഖലയ്ക്കുവേണ്ടി മാറ്റിവച്ചത് ജിഡിപിയുടെ 3.1 ശതമാനം ആയിരുന്നുവെങ്കിൽ 2018- 2019 സാമ്പത്തികവർഷം മാറ്റിവച്ചത് 2.7 ശതമാനം ആണ്. അതുപോലെ 2017 – 2018 ബജറ്റിൽ വിദ്യാഭ്യാസത്തിനു വേണ്ടി വകയിരുത്തിയത് ബജറ്റിന്റെ അടങ്കൽ തുകയുടെ 3.71 ശതമാനം ആണെങ്കിൽ 2018 – 2019 ലെ കരട് ബജറ്റിൽ വകയിരിത്തിയിരിക്കുന്നത് 3.3 ശതമാനം ആണ്.
2018 ഡിസംബർ 19 നു നീതി ആയോഗ് പുറത്തിറക്കിയ സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ അറ്റ് 75 റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് 2022 ആകുമ്പോഴേക്കും ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിക്കണം എന്നാണ്. 2013 ൽ ലോകബാങ്ക് പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രതിവർഷം വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിക്കുന്നത് ജിഡിപിയുടെ 3.8 ശതമാനം മാത്രമാണ്. ലോകശരാശരി 4.7 ശതമാനം ആണ്.
2018 ല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിദ്യാഭ്യാസ മേഖലയുടെ വിഹിതം മൂന്നു ശതമാനത്തിൽ താഴെ മാത്രമായി ആണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയുടെ പിന്നിൽ ഉത്തര ആഫ്രിക്കയിലെ കുറേ ദരിദ്ര രാജ്യങ്ങളും പാക്കിസ്ഥാനും ബംഗ്ലാദേശും പോലെയുള്ള കുറച്ചു രാജ്യങ്ങളും മാത്രമേ പട്ടികയിൽ ഉള്ളൂ എന്ന് മനസിലാക്കുമ്പോഴേ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസമേഖലയോടുള്ള അവഗണന വ്യക്തമാവുകയുള്ളു.
അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ മുതലാളിത്ത വികസന രാജ്യങ്ങളിൽ പോലും വിദ്യാഭ്യാസമേഖലയിലെ പൊതു നീക്കിയിരിപ്പ് സമീപ വർഷങ്ങളിൽ കൂടി വരുമ്പോൾ ആണ് ഇന്ത്യയുടെ പിന്നോട്ടുപോക്ക്. ചൈനപോലും ഇക്കാര്യത്തിൽ ഇന്ത്യയുടെ മുൻപിലാണ്. 2017-2018 വർഷത്തെ ബജറ്റിൽ വിദ്യാഭ്യാസത്തിനുവേണ്ടി മാറ്റിവച്ചത് 83, 626 കോടി രൂപയാണ് ( 3.71%) എങ്കിൽ 2018- 2019ലെ ഇടക്കാല ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 93,848 കോടി രൂപയാണ് (3.3%). ഒരു വർഷംകൊണ്ട് മാത്രം അര ശതമാനത്തോളം കുറവാണ് കണക്കുകളിൽ ഉള്ളത്.
കഴിഞ്ഞ കുറേ വർഷങ്ങളിലെ കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസരംഗത്തെ നയങ്ങളും നടപടികളും പരിശോധിച്ചാൽ വിദ്യാഭ്യാസ വിപ്ലവത്തിന് സർക്കാർ കാണുന്ന മറുമരുന്ന് വിദ്യാഭ്യാസമേഖലയുടെ വളരെ വേഗത്തിലുള്ള സ്വകാര്യവത്കരണവും കോർപറേറ്റ് വത്കരണവും ആണെന്നു കാണാൻ സാധിക്കും.
2011ൽ നിന്നു 2018 ലേക്ക് എത്തുമ്പോൾ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് സംഭവിക്കുന്ന സ്വകാര്യവത്കരണത്തിന്റെ തോത് വളരെ വ്യക്തമാണ്. ഇന്ന് ഇന്ത്യയിലെ 78 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യമേഖലയിലാണ്.
ആകെ വിദ്യാർഥികളുടെ 67.3 ശതമാനവും ആശ്രയിക്കുന്നത് സ്വകാര്യമേഖലയെ ആണ്. അതിൽത്തന്നെ 64.7ശതമാനം സ്ഥാപനങ്ങളും അൺ എയ്ഡഡ് മേഖലയിൽ ആണ്. 46.7 ശതമാനം വിദ്യാർഥികളും ആശ്രയിക്കുന്നത് അൺ എയ്ഡഡ് സ്ഥാപനങ്ങളെ ആണ്. 22ശതമാനം സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 32.7ശതമാനം കുട്ടികളും പഠിക്കുന്നു.
പൊതുവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ മുതല്‍മുടക്ക് ഇല്ലാതാക്കുക, സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ അവസരം നല്‍കുക എന്നീ ലക്ഷ്യമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിൽ നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസനയങ്ങളുടെ എല്ലാം കാതൽ. യുജിസി, എഐസിടിഇ, എം സിഐ, സിബിഎസ്ഇ തുടങ്ങിയ സ്വയംഭരണസ്ഥാപനങ്ങളുടെ എല്ലാം മുകളിലൂടെ രാഷ്ട്രീയ ശിക്ഷക് ആയോഗ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത് വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രസര്‍ക്കാരിനു കൂടുതല്‍ പിടിമുറുക്കുന്നതിനും തങ്ങള്‍ക്ക് ഇഷ്ടംപോലെ നയങ്ങള്‍ രൂപീകരിക്കുന്നതിനു സഹായകരമാകുന്നതിനും വേണ്ടിയാണ്.
പുതുതായി രൂപീകരിക്കപ്പെടുന്ന ഹയര്‍ എജ്യുക്കേഷന്‍ ഫിനാന്‍സിംഗ് ഏജന്‍സി വിദ്യാഭ്യാസ മേഖലയില്‍ ഗ്രാന്റ് നല്‍കുന്നതിന് അപ്പുറം വായ്പകള്‍ നല്കുന്ന ഒരു ഏജന്‍സിയെ ആണ് വിഭാവനം ചെയ്യുന്നത്. ഇത് വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണത്തെ പ്രോത്സാഹിപ്പിക്കും എന്ന് നിസംശയം പറയാം. അതുപോലെ പുതുതായി രൂപീകരിക്കപ്പെടുന്ന നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും ഒരുപോലെ വിദ്യാഭ്യാസമേഖലയുടെ കോര്‍പറേറ്റ് വത്കരണവും കാവിവത്കരണവും ലക്ഷ്യം വച്ചുകൊണ്ടാണ് എന്നു വ്യക്തമാണ്. ദേശീയ താല്‍പ്പര്യം ഉള്ള വിഷയങ്ങളില്‍ മാത്രമേ ഗവേഷണം പാടുള്ളൂ എന്ന് നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ വ്യക്തമാക്കുന്നു. എന്താണ് ദേശീയതാത്പര്യം എന്ന് വന്‍കിട കോര്‍പറേറ്റുകളും സര്‍ക്കാരിന്റെ പ്രത്യയശാസ്ത്ര വക്താക്കളും ഇനി നിര്‍വചിക്കും.
ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകള്‍ക്കുവേണ്ടി വിഭാവനം ചെയ്ത സര്‍വ ശിക്ഷാ അഭിയാനും ഒന്‍പതു മുതല്‍ മേല്ക്ലാസുകള്ക്കുവേണ്ടിയുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും സംയോജിപ്പിച്ച് പുതുതായി കൊണ്ടുവരുന്ന സമഗ്ര ശിക്ഷാ അഭിയാനും ഇപ്പോള്‍ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിദ്യാഭ്യാസ വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കു മുകളില്‍ കേന്ദ്രത്തിന്റെ ആധിപത്യം ഉറപ്പിക്കുന്നതിനുവേണ്ടിയാണ് എന്നു പറയാം.
കൂടാതെ പുതുതായി വിഭാവനം ചെയ്യുന്ന എഡ്യൂക്കേഷന്‍ ക്വാളിറ്റി അപ്ഗ്രേഡിംഗ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ പ്രോഗ്രാം പൂര്‍ണമായുംതന്നെ കോര്‍പറേറ്റുകളുടെ പങ്കാളിത്തം ലക്ഷ്യംവച്ചുകൊണ്ടാണ്. സമൂഹത്തിലെ ഉന്നതശ്രേണിയിലും വരേണ്യവര്ഗത്തിലും ഉള്ളവര്‍ക്ക് മാത്രമായി വിദ്യാഭ്യാസം സാധ്യമാകുന്നരീതിയില് വലിയ മൂലധനശക്തികള്‍ക്കുവേണ്ടി വിദ്യാഭ്യാസ മേഖല തീറെഴുതുന്ന തരത്തിലാണു പുതിയ വിദ്യാഭ്യാസ നയം അണിയറയില്‍ ഒരുങ്ങുന്നത്.
സാമൂഹികനീതി എന്ന വലിയ ദര്‍ശനത്തെ അട്ടിമറിക്കുന്ന പുതിയ വിദ്യാഭ്യാസ നയം രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുക മാത്രമല്ല ക്ഷേമരാഷ്ട്രം എന്ന മഹത്തായ ദര്‍ശനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയും ചെയ്യും.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
Latest News
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top