Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചോരവീണു, ചേതനയറ്റു
Thursday, July 25, 2019 12:03 AM IST
സ്വാതന്ത്ര്യപ്പുലരിക്കു നാലുനാൾ മുന്‍പ് 1947 ഓഗസ്റ്റ് 11നാണു ശ്രീ കേരളവർമ കോളജ് തൃശൂരിൽ പിറന്നുവീണത്. ഒരു കലാലയത്തിനുവേണ്ട എല്ലാ ഭംഗിയും പ്രൗഢിയും ഗാംഭീര്യവും പൈതൃകവുമൊക്കെയുണ്ടെങ്കിലും കേരളവർമയുടെ മണ്ണിനു ചോരയുടെ മണമുണ്ട്. ചെങ്കോട്ടയെന്ന് എസ്എഫ്ഐക്കാർ ഓമനപ്പേരിട്ടുവിളിക്കുന്ന ഈ കലാലയം ചുവന്നതു മറ്റുള്ളവരുടെ ചോരകൊണ്ടാണ്. മറ്റെല്ലാ കോളജുകളിലുമെന്നപോലെ കേരളവർമയിലും അഴിഞ്ഞാട്ടത്തിലൂടെ തങ്ങളുടെ അപ്രമാദിത്വം ഉറപ്പിക്കാനാണ് അവരുടെ ശ്രമം. നടത്തുന്ന ശ്രമങ്ങൾക്കു വർഷങ്ങളുടെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ കാന്പസിനകത്ത് അവർ എപ്പോഴും അസ്വസ്ഥതകളും സംഘർഷങ്ങളും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
എസ്എഫ്ഐയിൽ മെംബർഷിപ്പെടുത്തു ചേരുന്നവരോടു സീനിയേഴ്സ് നല്കുന്ന ഒരു നിർദേശമുണ്ട്. കേരളവർമയെന്നു കേട്ടാൽ കിടുങ്ങണം മറ്റു പാർട്ടികൾ എന്നതാണ് ആ നിർദേശം. നമ്മൾ മാമാങ്കത്തിനുള്ള മുന്നണിപ്പോരാളികളാണ്, ഈ ചെങ്കോട്ട കാത്തുസൂക്ഷിക്കേണ്ടതു നിങ്ങളാണ് തുടങ്ങി യുവരക്തം ആവേശത്താൽ തിളപ്പിക്കുംവിധമുള്ള ഡയലോഗാണ് കുട്ടിസഖാക്കളെ ചേർക്കുന്പോൾ ഓതിക്കൊടുക്കുക. മറ്റു വിദ്യാർഥിസംഘടനകളിൽ ചേർന്നാലോ എന്നാലോചിക്കുന്ന കുട്ടികളെ കണ്ടെത്താൻപോലും സംവിധാനമുണ്ട്. അത്തരം കുട്ടികളെ പേടിപ്പിച്ചു തങ്ങൾക്കൊപ്പം നിർത്താൻ അവർ ചേരാനാഗ്രഹിക്കുന്ന പാർട്ടിയിലുള്ളവരെ അവരുടെ മുന്നിലിട്ടു ക്രൂരമായി ആക്രമിക്കും. ഇവിടെ ആധിപത്യം അവർക്കല്ല തങ്ങൾക്കാണ് എന്ന് അടിച്ചമർത്തി സ്വയം പ്രഖ്യാപിക്കുന്ന സ്റ്റാലിനിസ്റ്റ് രീതി.
മറ്റു വിദ്യാർഥിപ്രസ്ഥാനങ്ങൾക്കെതിരേ കൊന്പുകോർക്കാൻ സൈക്കിൾ ചെയിനും ഹോക്കി സ്റ്റിക്കും വടിവാളും കുറുവടിയും പെട്രോൾ ബോംബുമൊക്കെയായി നവാഗത കുട്ടിസഖാക്കൾ പടയ്ക്കൊരുങ്ങുന്പോൾ ആരാണ്, ആരാകണം ടാർജറ്റെന്ന് അവർക്കു സീനിയേഴ്സ് കൃത്യമായി പറഞ്ഞുകൊടുക്കും. അത്തരം സ്റ്റഡി ക്ലാസുകളിൽ തലമൂത്ത ചേട്ടൻമാർ ആവേശം കൊണ്ട് കണ്ണുകാണാതായ അനിയൻമാരോടു രഹസ്യമായി പറയുക സഖാക്കളേ, നമ്മുടെ മുഖ്യശത്രു മറ്റേ സഖാക്കളാണ് എന്നാണ്. മറ്റേ സഖാക്കൾ എന്നു പറഞ്ഞാൽ കാന്പസിൽത്തന്നെയുള്ള എഐഎസ്എഫുകാർ. മറ്റു വിദ്യാർഥിസംഘടനകളിലെ നേതാക്കളെത്തന്നെ ആക്രമിച്ച് പരിക്കേല്പിച്ച് ഭീകരാന്തരീക്ഷംതന്നെ സൃഷ്ടിക്കുന്നതു പതിവാണ്. സിപിഐ നേതാവും മുൻ എംഎൽഎയുമായിരുന്ന രാജാജി മാത്യു തോമസിന്റെ മകനെ എസ്എഫ്ഐക്കാർ ആക്രമിച്ചതു സിപിഐയെ ഞെട്ടിച്ചിരുന്നു.
സഹിഷ്ണുതയോ, അതെന്താ?
എബിവിപി പ്രവർത്തകരെ എത്രയോ തവണ കേരളവർമയ്ക്കകത്തു നിഷ്ഠുരം വെട്ടിവീഴ്ത്തിയിട്ടുണ്ട്. ഇന്നത്തെ ബിജെപി നേതാവായ അഡ്വ .ബി.ഗോപാലകൃഷ്ണനെ കേരളവർമയിൽ പഠിക്കുന്ന കാലത്ത് (1983) വെട്ടിയിട്ടുണ്ട്. അന്നു പ്രാണരക്ഷാർഥം വനിതാഹോസ്റ്റലിൽ കയറിയ ഗോപാലകൃഷ്ണനെ ഹോസ്റ്റലിലെ അധ്യാപകരാണ് രക്ഷിച്ചത്. കെഎസ്യുക്കാരുടെ ചോരയും വീണിട്ടുണ്ട്, ഈ കാമ്പസിൽ. എംഎ മലയാളം വിദ്യാർഥിയായിരുന്ന ജെ.പിയെ വെട്ടിപരിക്കേൽപ്പിച്ചപ്പോൾ ആ വിദ്യാർഥിക്കു നഷ്ടമായതു കൈവിരലാണ്.
സഹിഷ്ണുതയുടെ കുപ്പായം അഴിച്ചുവച്ചാണ് വിദ്യാർഥി സംഘടനക്കാർ പലരും കാമ്പസിലേക്കു വരാറുള്ളത്. അക്രമം ആരംഭിക്കുന്പോൾ ആദ്യം തകർക്കപ്പെടുന്നതു കോളജിൽ സ്ഥാപിച്ചിട്ടുള്ള സിസി ടിവി കാമറകളാണ്. അതിക്രമങ്ങൾ പുറംലോകമറിയാതിരിക്കാൻ ആദ്യം ഇല്ലാതാക്കേണ്ടത് ആ കാമറകളായതിനാൽ അവയോടാണ് ആദ്യപരാക്രമം. സംഘർഷങ്ങൾ പതിവായതോടെ പോലീസിന്റെ നിർദേശപ്രകാരമാണ് സിസി ടിവി കാമറകൾ സ്ഥാപിച്ചത്.
യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിപോലെ കേരളവർമ കോളജിനകത്ത് ഒരു മുറിയുണ്ട്. അതതു കാലത്തെ യൂണിയനുകൾക്ക് ഉപയോഗിക്കാനുള്ള യൂണിയൻ റൂമാണത്. മാഗസിൻ റൂം എന്നുകൂടി അതറിയപ്പെടുന്നുണ്ട്. പഴയ ഓഫീസ് ബ്ലോക്കിനോടു ചേർന്നാണിത്. ഇതിനകത്തേക്ക് അങ്ങനെ എളുപ്പത്തിലൊന്നും കടക്കാനാകില്ല. പാർട്ടിക്കാർപോലും അതിനകത്തേക്കു കടക്കാൻ ബുദ്ധിമുട്ടും. അത്രയും വിശ്വസ്തരായവർക്ക് മാത്രമേ മാഗസിൻ റൂമിനകത്തേക്ക് എൻട്രിയുള്ളു.
കോളജിനകത്തെ പാർട്ടി ഓഫീസാണത്. പല ചോദ്യം ചെയ്യലുകളും ഭേദ്യംചെയ്യലുകളും ഇതിനകത്താണ് നടക്കാറുള്ളതെന്നു പറയപ്പെടുന്നു. പലപ്പോഴും ഈ മുറിയിൽനിന്നാണ് ആയുധങ്ങൾ കണ്ടെടുക്കാറുള്ളത്. കേരളവർമയിലെ" ഉൗട്ടി' എന്നു പേരുള്ള ജൈവ വൈവിധ്യ ഉദ്യാനത്തിലും ഇടയ്ക്കു പാർട്ടി കോടതി കൂടാറുണ്ട്. ഗൂഢാലോചന മുതൽ ശിക്ഷ നടപ്പാക്കൽവരെ ഉൗട്ടിയിൽ നടക്കാറുണ്ടത്രെ.
പാർട്ടി ടീച്ചേഴ്സ് അസോസിയേഷൻ
കേരളവർമയിൽ പിടിഎ സ്ട്രോംഗാണ്. പേരന്റ് ടീച്ചേഴ്സ് അസോസിയേഷനല്ല, പാർട്ടി ടീച്ചേഴ്സ് അസോസിയേഷൻ. കേരളവർമയിൽ എസ്എഫ്ഐ ഇത്രമാത്രം ധാർഷ്ട്യത്തോടും അഹങ്കാരത്തോടും തൻപോരിമ കാണിക്കുന്നതിനു സർവ പിന്തുണയും നൽകുന്നത് സിപിഎം പിന്തുണയുള്ള അധ്യാപക സംഘടനയാണെന്നു കോളജിനകത്ത് ഏവർക്കുമറിയാം. കവിതാമോഷണ വിവാദത്തിലകപ്പെട്ട അധ്യാപികയടക്കം പാർട്ടിക്കു പ്രിയപ്പെട്ട അധ്യാപകർ കോളജ് രാഷ്ട്രീയത്തിന് ഉൗടും പാവും നെയ്യുന്നവർ കൂടിയാണ്. വെൽഫെയർ കമ്മിറ്റികളിലുള്ള ചില അധ്യാപകർ പോലും വ്യക്തമായ പക്ഷപാതപരമായി പെരുമാറുന്പോൾ വാദി പ്രതിയാകുന്ന സംഭവങ്ങൾവരെ ഉണ്ടായിട്ടുണ്ട്.
കോളജ് ഇലക്ഷനിൽ എബിവിപി ജയിക്കുമെന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന ക്ലാസ് മുറിയിൽ കയറി അധ്യാപികയിൽനിന്നു തെരഞ്ഞെടുപ്പ് കടലാസുകൾ പിടിച്ചുവാങ്ങാൻ എസ്എഫ്ഐക്കാർ നടത്തിയ ശ്രമം അവസാനിച്ചത് ആ അധ്യാപികയുടെ സാരിയുടെ മടിക്കുത്ത് അഴിഞ്ഞുവീണതോടെയാണ്. എസ്എഫ്ഐയുടെ അനുമതിയില്ലാതെ നടത്തിയ പരിപാടിക്കിടയിലേക്ക് ഇടിച്ചുകയറി ഫ്ളക്സെല്ലാം പറിച്ചെറിഞ്ഞ കുട്ടിസഖാക്കളെ ചോദ്യംചെയ്ത അധ്യാപികയുടെ കൈ പിടിച്ചുതിരിച്ച് കരയിപ്പിച്ച സംഭവവും കുറച്ചുകാലം മുന്‍പാണ് കേരളവർമയിലുണ്ടായത്.
ഏതെങ്കിലും പ്രശ്നത്തിൽ തങ്ങളെ പ്രതിരോധിക്കാനോ എതിർക്കാനോ ഏതെങ്കിലും അധ്യാപകർ ശ്രമിച്ചാൽ അവരെ കായികമായും മാനസികമായും ആക്രമിക്കുകയെന്നതാണു ശീലം.
വിവാദങ്ങളൊഴിയാതെ
ഏറ്റവും പുതിയ വിവാദത്തിൽ എസ്എഫ്ഐ നേതൃത്വവും കോളജ് പ്രിൻസിപ്പലുമാണ് കൊന്പുകോർത്തത്. പ്രിൻസിപ്പലിന്റെ രാജിയിലെത്തിയ സംഭവത്തിനൊടുവിൽ സിപിഎം ഇടപെട്ടാണ് കോംപ്രമൈസ് സൃഷ്ടിച്ചത്. നവാഗതരെ സ്വാഗതം ചെയ്യാൻ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന ഫ്ളക്സ് സ്ഥാപിച്ച് കോടതി കയറേണ്ടിവന്നിട്ടുണ്ട് കോളജിലെ വിദ്യാർഥി സംഘടനക്കാർക്ക്.
കൊച്ചി രാജവംശത്തിലെ "രാജർഷി' എന്നു വിളിക്കപ്പെടുന്ന രാമവർമ മഹാരാജാവിന്റെ വേനൽക്കാല വസതിയായ "മെറി ലോഡ്ജ് പാലസ്' ആണ് ശ്രീ കേരളവർമ കോളജായി മാറിയത്. പണ്ഡിതനും ഉൽപ്പതിഷ്ണവുമായിരുന്ന രാമവർമ മഹാരാജാവിന്റെ പിൻഗാമി ശ്രീ കേരളവർമ തന്പുരാനാണ് വിശാലമായ കാന്പസും കൊട്ടാരക്കെട്ടും അതിനോടു ചേർന്നുകിടക്കുന്ന "ഉൗട്ടി' എന്നു വിളിക്കപ്പെടുന്ന വൃക്ഷനിബിഡമായ ഉപവനവും ചേർന്ന കലാലയഭൂമി സമൂഹത്തിനായി സമർപ്പിച്ചത്. അതാണിപ്പോൾ കലാലയ രാഷ്ട്രീയത്തിന്റെ തീക്കാറ്റേറ്റു നശിക്കുന്നത്.
വിദ്യാർഥി രാഷ്ട്രീയത്തിലെ അക്ഷരത്തെറ്റുകൾ കലാലയ പഠനത്തിന്റെ അർഥം നഷ്ടപ്പെടുത്തിയ കാമ്പസുകൾ കേരളത്തിൽ ഇനിയും ധാരാളമുണ്ട്. എല്ലായിടത്തും പ്രശ്നം സൃഷ്ടിക്കുന്നത് ഓരേ വേഷക്കാർ.
(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
Latest News
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
Latest News
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top