Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചോരവീണു, ചേതനയറ്റു
സ്വാതന്ത്ര്യപ്പുലരിക്കു നാലുനാൾ മുന്‍പ് 1947 ഓഗസ്റ്റ് 11നാണു ശ്രീ കേരളവർമ കോളജ് തൃശൂരിൽ പിറന്നുവീണത്. ഒരു കലാലയത്തിനുവേണ്ട എല്ലാ ഭംഗിയും പ്രൗഢിയും ഗാംഭീര്യവും പൈതൃകവുമൊക്കെയുണ്ടെങ്കിലും കേരളവർമയുടെ മണ്ണിനു ചോരയുടെ മണമുണ്ട്. ചെങ്കോട്ടയെന്ന് എസ്എഫ്ഐക്കാർ ഓമനപ്പേരിട്ടുവിളിക്കുന്ന ഈ കലാലയം ചുവന്നതു മറ്റുള്ളവരുടെ ചോരകൊണ്ടാണ്. മറ്റെല്ലാ കോളജുകളിലുമെന്നപോലെ കേരളവർമയിലും അഴിഞ്ഞാട്ടത്തിലൂടെ തങ്ങളുടെ അപ്രമാദിത്വം ഉറപ്പിക്കാനാണ് അവരുടെ ശ്രമം. നടത്തുന്ന ശ്രമങ്ങൾക്കു വർഷങ്ങളുടെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ കാന്പസിനകത്ത് അവർ എപ്പോഴും അസ്വസ്ഥതകളും സംഘർഷങ്ങളും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
എസ്എഫ്ഐയിൽ മെംബർഷിപ്പെടുത്തു ചേരുന്നവരോടു സീനിയേഴ്സ് നല്കുന്ന ഒരു നിർദേശമുണ്ട്. കേരളവർമയെന്നു കേട്ടാൽ കിടുങ്ങണം മറ്റു പാർട്ടികൾ എന്നതാണ് ആ നിർദേശം. നമ്മൾ മാമാങ്കത്തിനുള്ള മുന്നണിപ്പോരാളികളാണ്, ഈ ചെങ്കോട്ട കാത്തുസൂക്ഷിക്കേണ്ടതു നിങ്ങളാണ് തുടങ്ങി യുവരക്തം ആവേശത്താൽ തിളപ്പിക്കുംവിധമുള്ള ഡയലോഗാണ് കുട്ടിസഖാക്കളെ ചേർക്കുന്പോൾ ഓതിക്കൊടുക്കുക. മറ്റു വിദ്യാർഥിസംഘടനകളിൽ ചേർന്നാലോ എന്നാലോചിക്കുന്ന കുട്ടികളെ കണ്ടെത്താൻപോലും സംവിധാനമുണ്ട്. അത്തരം കുട്ടികളെ പേടിപ്പിച്ചു തങ്ങൾക്കൊപ്പം നിർത്താൻ അവർ ചേരാനാഗ്രഹിക്കുന്ന പാർട്ടിയിലുള്ളവരെ അവരുടെ മുന്നിലിട്ടു ക്രൂരമായി ആക്രമിക്കും. ഇവിടെ ആധിപത്യം അവർക്കല്ല തങ്ങൾക്കാണ് എന്ന് അടിച്ചമർത്തി സ്വയം പ്രഖ്യാപിക്കുന്ന സ്റ്റാലിനിസ്റ്റ് രീതി.
മറ്റു വിദ്യാർഥിപ്രസ്ഥാനങ്ങൾക്കെതിരേ കൊന്പുകോർക്കാൻ സൈക്കിൾ ചെയിനും ഹോക്കി സ്റ്റിക്കും വടിവാളും കുറുവടിയും പെട്രോൾ ബോംബുമൊക്കെയായി നവാഗത കുട്ടിസഖാക്കൾ പടയ്ക്കൊരുങ്ങുന്പോൾ ആരാണ്, ആരാകണം ടാർജറ്റെന്ന് അവർക്കു സീനിയേഴ്സ് കൃത്യമായി പറഞ്ഞുകൊടുക്കും. അത്തരം സ്റ്റഡി ക്ലാസുകളിൽ തലമൂത്ത ചേട്ടൻമാർ ആവേശം കൊണ്ട് കണ്ണുകാണാതായ അനിയൻമാരോടു രഹസ്യമായി പറയുക സഖാക്കളേ, നമ്മുടെ മുഖ്യശത്രു മറ്റേ സഖാക്കളാണ് എന്നാണ്. മറ്റേ സഖാക്കൾ എന്നു പറഞ്ഞാൽ കാന്പസിൽത്തന്നെയുള്ള എഐഎസ്എഫുകാർ. മറ്റു വിദ്യാർഥിസംഘടനകളിലെ നേതാക്കളെത്തന്നെ ആക്രമിച്ച് പരിക്കേല്പിച്ച് ഭീകരാന്തരീക്ഷംതന്നെ സൃഷ്ടിക്കുന്നതു പതിവാണ്. സിപിഐ നേതാവും മുൻ എംഎൽഎയുമായിരുന്ന രാജാജി മാത്യു തോമസിന്റെ മകനെ എസ്എഫ്ഐക്കാർ ആക്രമിച്ചതു സിപിഐയെ ഞെട്ടിച്ചിരുന്നു.
സഹിഷ്ണുതയോ, അതെന്താ?
എബിവിപി പ്രവർത്തകരെ എത്രയോ തവണ കേരളവർമയ്ക്കകത്തു നിഷ്ഠുരം വെട്ടിവീഴ്ത്തിയിട്ടുണ്ട്. ഇന്നത്തെ ബിജെപി നേതാവായ അഡ്വ .ബി.ഗോപാലകൃഷ്ണനെ കേരളവർമയിൽ പഠിക്കുന്ന കാലത്ത് (1983) വെട്ടിയിട്ടുണ്ട്. അന്നു പ്രാണരക്ഷാർഥം വനിതാഹോസ്റ്റലിൽ കയറിയ ഗോപാലകൃഷ്ണനെ ഹോസ്റ്റലിലെ അധ്യാപകരാണ് രക്ഷിച്ചത്. കെഎസ്യുക്കാരുടെ ചോരയും വീണിട്ടുണ്ട്, ഈ കാമ്പസിൽ. എംഎ മലയാളം വിദ്യാർഥിയായിരുന്ന ജെ.പിയെ വെട്ടിപരിക്കേൽപ്പിച്ചപ്പോൾ ആ വിദ്യാർഥിക്കു നഷ്ടമായതു കൈവിരലാണ്.
സഹിഷ്ണുതയുടെ കുപ്പായം അഴിച്ചുവച്ചാണ് വിദ്യാർഥി സംഘടനക്കാർ പലരും കാമ്പസിലേക്കു വരാറുള്ളത്. അക്രമം ആരംഭിക്കുന്പോൾ ആദ്യം തകർക്കപ്പെടുന്നതു കോളജിൽ സ്ഥാപിച്ചിട്ടുള്ള സിസി ടിവി കാമറകളാണ്. അതിക്രമങ്ങൾ പുറംലോകമറിയാതിരിക്കാൻ ആദ്യം ഇല്ലാതാക്കേണ്ടത് ആ കാമറകളായതിനാൽ അവയോടാണ് ആദ്യപരാക്രമം. സംഘർഷങ്ങൾ പതിവായതോടെ പോലീസിന്റെ നിർദേശപ്രകാരമാണ് സിസി ടിവി കാമറകൾ സ്ഥാപിച്ചത്.
യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിപോലെ കേരളവർമ കോളജിനകത്ത് ഒരു മുറിയുണ്ട്. അതതു കാലത്തെ യൂണിയനുകൾക്ക് ഉപയോഗിക്കാനുള്ള യൂണിയൻ റൂമാണത്. മാഗസിൻ റൂം എന്നുകൂടി അതറിയപ്പെടുന്നുണ്ട്. പഴയ ഓഫീസ് ബ്ലോക്കിനോടു ചേർന്നാണിത്. ഇതിനകത്തേക്ക് അങ്ങനെ എളുപ്പത്തിലൊന്നും കടക്കാനാകില്ല. പാർട്ടിക്കാർപോലും അതിനകത്തേക്കു കടക്കാൻ ബുദ്ധിമുട്ടും. അത്രയും വിശ്വസ്തരായവർക്ക് മാത്രമേ മാഗസിൻ റൂമിനകത്തേക്ക് എൻട്രിയുള്ളു.
കോളജിനകത്തെ പാർട്ടി ഓഫീസാണത്. പല ചോദ്യം ചെയ്യലുകളും ഭേദ്യംചെയ്യലുകളും ഇതിനകത്താണ് നടക്കാറുള്ളതെന്നു പറയപ്പെടുന്നു. പലപ്പോഴും ഈ മുറിയിൽനിന്നാണ് ആയുധങ്ങൾ കണ്ടെടുക്കാറുള്ളത്. കേരളവർമയിലെ" ഉൗട്ടി' എന്നു പേരുള്ള ജൈവ വൈവിധ്യ ഉദ്യാനത്തിലും ഇടയ്ക്കു പാർട്ടി കോടതി കൂടാറുണ്ട്. ഗൂഢാലോചന മുതൽ ശിക്ഷ നടപ്പാക്കൽവരെ ഉൗട്ടിയിൽ നടക്കാറുണ്ടത്രെ.
പാർട്ടി ടീച്ചേഴ്സ് അസോസിയേഷൻ
കേരളവർമയിൽ പിടിഎ സ്ട്രോംഗാണ്. പേരന്റ് ടീച്ചേഴ്സ് അസോസിയേഷനല്ല, പാർട്ടി ടീച്ചേഴ്സ് അസോസിയേഷൻ. കേരളവർമയിൽ എസ്എഫ്ഐ ഇത്രമാത്രം ധാർഷ്ട്യത്തോടും അഹങ്കാരത്തോടും തൻപോരിമ കാണിക്കുന്നതിനു സർവ പിന്തുണയും നൽകുന്നത് സിപിഎം പിന്തുണയുള്ള അധ്യാപക സംഘടനയാണെന്നു കോളജിനകത്ത് ഏവർക്കുമറിയാം. കവിതാമോഷണ വിവാദത്തിലകപ്പെട്ട അധ്യാപികയടക്കം പാർട്ടിക്കു പ്രിയപ്പെട്ട അധ്യാപകർ കോളജ് രാഷ്ട്രീയത്തിന് ഉൗടും പാവും നെയ്യുന്നവർ കൂടിയാണ്. വെൽഫെയർ കമ്മിറ്റികളിലുള്ള ചില അധ്യാപകർ പോലും വ്യക്തമായ പക്ഷപാതപരമായി പെരുമാറുന്പോൾ വാദി പ്രതിയാകുന്ന സംഭവങ്ങൾവരെ ഉണ്ടായിട്ടുണ്ട്.
കോളജ് ഇലക്ഷനിൽ എബിവിപി ജയിക്കുമെന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന ക്ലാസ് മുറിയിൽ കയറി അധ്യാപികയിൽനിന്നു തെരഞ്ഞെടുപ്പ് കടലാസുകൾ പിടിച്ചുവാങ്ങാൻ എസ്എഫ്ഐക്കാർ നടത്തിയ ശ്രമം അവസാനിച്ചത് ആ അധ്യാപികയുടെ സാരിയുടെ മടിക്കുത്ത് അഴിഞ്ഞുവീണതോടെയാണ്. എസ്എഫ്ഐയുടെ അനുമതിയില്ലാതെ നടത്തിയ പരിപാടിക്കിടയിലേക്ക് ഇടിച്ചുകയറി ഫ്ളക്സെല്ലാം പറിച്ചെറിഞ്ഞ കുട്ടിസഖാക്കളെ ചോദ്യംചെയ്ത അധ്യാപികയുടെ കൈ പിടിച്ചുതിരിച്ച് കരയിപ്പിച്ച സംഭവവും കുറച്ചുകാലം മുന്‍പാണ് കേരളവർമയിലുണ്ടായത്.
ഏതെങ്കിലും പ്രശ്നത്തിൽ തങ്ങളെ പ്രതിരോധിക്കാനോ എതിർക്കാനോ ഏതെങ്കിലും അധ്യാപകർ ശ്രമിച്ചാൽ അവരെ കായികമായും മാനസികമായും ആക്രമിക്കുകയെന്നതാണു ശീലം.
വിവാദങ്ങളൊഴിയാതെ
ഏറ്റവും പുതിയ വിവാദത്തിൽ എസ്എഫ്ഐ നേതൃത്വവും കോളജ് പ്രിൻസിപ്പലുമാണ് കൊന്പുകോർത്തത്. പ്രിൻസിപ്പലിന്റെ രാജിയിലെത്തിയ സംഭവത്തിനൊടുവിൽ സിപിഎം ഇടപെട്ടാണ് കോംപ്രമൈസ് സൃഷ്ടിച്ചത്. നവാഗതരെ സ്വാഗതം ചെയ്യാൻ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന ഫ്ളക്സ് സ്ഥാപിച്ച് കോടതി കയറേണ്ടിവന്നിട്ടുണ്ട് കോളജിലെ വിദ്യാർഥി സംഘടനക്കാർക്ക്.
കൊച്ചി രാജവംശത്തിലെ "രാജർഷി' എന്നു വിളിക്കപ്പെടുന്ന രാമവർമ മഹാരാജാവിന്റെ വേനൽക്കാല വസതിയായ "മെറി ലോഡ്ജ് പാലസ്' ആണ് ശ്രീ കേരളവർമ കോളജായി മാറിയത്. പണ്ഡിതനും ഉൽപ്പതിഷ്ണവുമായിരുന്ന രാമവർമ മഹാരാജാവിന്റെ പിൻഗാമി ശ്രീ കേരളവർമ തന്പുരാനാണ് വിശാലമായ കാന്പസും കൊട്ടാരക്കെട്ടും അതിനോടു ചേർന്നുകിടക്കുന്ന "ഉൗട്ടി' എന്നു വിളിക്കപ്പെടുന്ന വൃക്ഷനിബിഡമായ ഉപവനവും ചേർന്ന കലാലയഭൂമി സമൂഹത്തിനായി സമർപ്പിച്ചത്. അതാണിപ്പോൾ കലാലയ രാഷ്ട്രീയത്തിന്റെ തീക്കാറ്റേറ്റു നശിക്കുന്നത്.
വിദ്യാർഥി രാഷ്ട്രീയത്തിലെ അക്ഷരത്തെറ്റുകൾ കലാലയ പഠനത്തിന്റെ അർഥം നഷ്ടപ്പെടുത്തിയ കാമ്പസുകൾ കേരളത്തിൽ ഇനിയും ധാരാളമുണ്ട്. എല്ലായിടത്തും പ്രശ്നം സൃഷ്ടിക്കുന്നത് ഓരേ വേഷക്കാർ.
(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നേട്ടങ്ങളെണ്ണി വോട്ടിലേക്ക്
ഏപ്രില്‍ ആറിന് കേരളം പോളിംഗ് ബൂത്തിലേക്കു പോകുകയാണ്. ഫലപ്രഖ്യാപനം മേയ് രണ്ടി
തലവര മാറിയും മറിഞ്ഞും മുന്നണികൾ
ഭരണ- പ്രതിപക്ഷ മുന്നണികളുടെ രാഷ്ട്രീയ ഗ്രാഫി
തെളിനീരുറവ പോലുള്ള പ്രണയകവിതകൾ
ദാർശനികമായ ഒട്ടനവധി കവിതകളിലൂടെ കൈരളിയെ ധന്യമാക്കിയിട്ടുള്ള സഫല ജന്മമാ
പുണ്യമീ വൈഷ്ണവവഴികൾ
എന്നിൽനിന്നു ഞാൻ ചോരും തോറും എന്റെ കവിത പൂർണമാകുന്നു.
കാവ്യചാരുതയുടെ മൂർത്തരൂപം മറയുന്പോൾ..
വിഷ്ണുനാരായണൻ നന്പൂതിരിയെന്ന കാവ്യചാരുതയുടെ മൂ
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
കർഷകർക്ക് ഉണർവായി വൈഗ
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവി
പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇ
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ
രോഗം ബഹുമുഖ നിസഹായാവസ്ഥ, രോഗീശുശ്രൂഷ സമാശ്വാസ തൈലം
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തി
ഒരു തീർഥാടകന്റെ ജന്മശതാബ്ദി
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന
ആഗോള സഹകരണത്തിന്റെ കരുത്ത്
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയു
ജലനിധികൾ തിളയ്ക്കുന്നു
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്
മതേതരത്വം തളരുന്നു, വർഗീയത വളരുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പ
യൂറോപ്പില്‍ ആയിരക്കണക്കിനു പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേ
നാടാർ സംവരണവും മറ്റും...
അനന്തപുരി / ദ്വിജൻ
നാടാർ സമുദായത്തെ ആകെ പി
ആസാമിൽ പോരാട്ടം മുറുകുന്നു
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം
കർഷകമിത്രങ്ങളെ ശത്രുക്കളാക്കരുതേ!
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചു
ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top