ചോരവീണു, ചേതനയറ്റു
Thursday, July 25, 2019 12:03 AM IST
സ്വാതന്ത്ര്യപ്പുലരിക്കു നാലുനാൾ മുന്പ് 1947 ഓഗസ്റ്റ് 11നാണു ശ്രീ കേരളവർമ കോളജ് തൃശൂരിൽ പിറന്നുവീണത്. ഒരു കലാലയത്തിനുവേണ്ട എല്ലാ ഭംഗിയും പ്രൗഢിയും ഗാംഭീര്യവും പൈതൃകവുമൊക്കെയുണ്ടെങ്കിലും കേരളവർമയുടെ മണ്ണിനു ചോരയുടെ മണമുണ്ട്. ചെങ്കോട്ടയെന്ന് എസ്എഫ്ഐക്കാർ ഓമനപ്പേരിട്ടുവിളിക്കുന്ന ഈ കലാലയം ചുവന്നതു മറ്റുള്ളവരുടെ ചോരകൊണ്ടാണ്. മറ്റെല്ലാ കോളജുകളിലുമെന്നപോലെ കേരളവർമയിലും അഴിഞ്ഞാട്ടത്തിലൂടെ തങ്ങളുടെ അപ്രമാദിത്വം ഉറപ്പിക്കാനാണ് അവരുടെ ശ്രമം. നടത്തുന്ന ശ്രമങ്ങൾക്കു വർഷങ്ങളുടെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ കാന്പസിനകത്ത് അവർ എപ്പോഴും അസ്വസ്ഥതകളും സംഘർഷങ്ങളും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.

എസ്എഫ്ഐയിൽ മെംബർഷിപ്പെടുത്തു ചേരുന്നവരോടു സീനിയേഴ്സ് നല്കുന്ന ഒരു നിർദേശമുണ്ട്. കേരളവർമയെന്നു കേട്ടാൽ കിടുങ്ങണം മറ്റു പാർട്ടികൾ എന്നതാണ് ആ നിർദേശം. നമ്മൾ മാമാങ്കത്തിനുള്ള മുന്നണിപ്പോരാളികളാണ്, ഈ ചെങ്കോട്ട കാത്തുസൂക്ഷിക്കേണ്ടതു നിങ്ങളാണ് തുടങ്ങി യുവരക്തം ആവേശത്താൽ തിളപ്പിക്കുംവിധമുള്ള ഡയലോഗാണ് കുട്ടിസഖാക്കളെ ചേർക്കുന്പോൾ ഓതിക്കൊടുക്കുക. മറ്റു വിദ്യാർഥിസംഘടനകളിൽ ചേർന്നാലോ എന്നാലോചിക്കുന്ന കുട്ടികളെ കണ്ടെത്താൻപോലും സംവിധാനമുണ്ട്. അത്തരം കുട്ടികളെ പേടിപ്പിച്ചു തങ്ങൾക്കൊപ്പം നിർത്താൻ അവർ ചേരാനാഗ്രഹിക്കുന്ന പാർട്ടിയിലുള്ളവരെ അവരുടെ മുന്നിലിട്ടു ക്രൂരമായി ആക്രമിക്കും. ഇവിടെ ആധിപത്യം അവർക്കല്ല തങ്ങൾക്കാണ് എന്ന് അടിച്ചമർത്തി സ്വയം പ്രഖ്യാപിക്കുന്ന സ്റ്റാലിനിസ്റ്റ് രീതി.

മറ്റു വിദ്യാർഥിപ്രസ്ഥാനങ്ങൾക്കെതിരേ കൊന്പുകോർക്കാൻ സൈക്കിൾ ചെയിനും ഹോക്കി സ്റ്റിക്കും വടിവാളും കുറുവടിയും പെട്രോൾ ബോംബുമൊക്കെയായി നവാഗത കുട്ടിസഖാക്കൾ പടയ്ക്കൊരുങ്ങുന്പോൾ ആരാണ്, ആരാകണം ടാർജറ്റെന്ന് അവർക്കു സീനിയേഴ്സ് കൃത്യമായി പറഞ്ഞുകൊടുക്കും. അത്തരം സ്റ്റഡി ക്ലാസുകളിൽ തലമൂത്ത ചേട്ടൻമാർ ആവേശം കൊണ്ട് കണ്ണുകാണാതായ അനിയൻമാരോടു രഹസ്യമായി പറയുക സഖാക്കളേ, നമ്മുടെ മുഖ്യശത്രു മറ്റേ സഖാക്കളാണ് എന്നാണ്. മറ്റേ സഖാക്കൾ എന്നു പറഞ്ഞാൽ കാന്പസിൽത്തന്നെയുള്ള എഐഎസ്എഫുകാർ. മറ്റു വിദ്യാർഥിസംഘടനകളിലെ നേതാക്കളെത്തന്നെ ആക്രമിച്ച് പരിക്കേല്പിച്ച് ഭീകരാന്തരീക്ഷംതന്നെ സൃഷ്ടിക്കുന്നതു പതിവാണ്. സിപിഐ നേതാവും മുൻ എംഎൽഎയുമായിരുന്ന രാജാജി മാത്യു തോമസിന്‍റെ മകനെ എസ്എഫ്ഐക്കാർ ആക്രമിച്ചതു സിപിഐയെ ഞെട്ടിച്ചിരുന്നു.

സഹിഷ്ണുതയോ, അതെന്താ?

എബിവിപി പ്രവർത്തകരെ എത്രയോ തവണ കേരളവർമയ്ക്കകത്തു നിഷ്ഠുരം വെട്ടിവീഴ്ത്തിയിട്ടുണ്ട്. ഇന്നത്തെ ബിജെപി നേതാവായ അഡ്വ .ബി.ഗോപാലകൃഷ്ണനെ കേരളവർമയിൽ പഠിക്കുന്ന കാലത്ത് (1983) വെട്ടിയിട്ടുണ്ട്. അന്നു പ്രാണരക്ഷാർഥം വനിതാഹോസ്റ്റലിൽ കയറിയ ഗോപാലകൃഷ്ണനെ ഹോസ്റ്റലിലെ അധ്യാപകരാണ് രക്ഷിച്ചത്. കെഎസ്യുക്കാരുടെ ചോരയും വീണിട്ടുണ്ട്, ഈ കാമ്പസിൽ. എംഎ മലയാളം വിദ്യാർഥിയായിരുന്ന ജെ.പിയെ വെട്ടിപരിക്കേൽപ്പിച്ചപ്പോൾ ആ വിദ്യാർഥിക്കു നഷ്ടമായതു കൈവിരലാണ്.

സഹിഷ്ണുതയുടെ കുപ്പായം അഴിച്ചുവച്ചാണ് വിദ്യാർഥി സംഘടനക്കാർ പലരും കാമ്പസിലേക്കു വരാറുള്ളത്. അക്രമം ആരംഭിക്കുന്പോൾ ആദ്യം തകർക്കപ്പെടുന്നതു കോളജിൽ സ്ഥാപിച്ചിട്ടുള്ള സിസി ടിവി കാമറകളാണ്. അതിക്രമങ്ങൾ പുറംലോകമറിയാതിരിക്കാൻ ആദ്യം ഇല്ലാതാക്കേണ്ടത് ആ കാമറകളായതിനാൽ അവയോടാണ് ആദ്യപരാക്രമം. സംഘർഷങ്ങൾ പതിവായതോടെ പോലീസിന്‍റെ നിർദേശപ്രകാരമാണ് സിസി ടിവി കാമറകൾ സ്ഥാപിച്ചത്.

യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിപോലെ കേരളവർമ കോളജിനകത്ത് ഒരു മുറിയുണ്ട്. അതതു കാലത്തെ യൂണിയനുകൾക്ക് ഉപയോഗിക്കാനുള്ള യൂണിയൻ റൂമാണത്. മാഗസിൻ റൂം എന്നുകൂടി അതറിയപ്പെടുന്നുണ്ട്. പഴയ ഓഫീസ് ബ്ലോക്കിനോടു ചേർന്നാണിത്. ഇതിനകത്തേക്ക് അങ്ങനെ എളുപ്പത്തിലൊന്നും കടക്കാനാകില്ല. പാർട്ടിക്കാർപോലും അതിനകത്തേക്കു കടക്കാൻ ബുദ്ധിമുട്ടും. അത്രയും വിശ്വസ്തരായവർക്ക് മാത്രമേ മാഗസിൻ റൂമിനകത്തേക്ക് എൻട്രിയുള്ളു.


കോളജിനകത്തെ പാർട്ടി ഓഫീസാണത്. പല ചോദ്യം ചെയ്യലുകളും ഭേദ്യംചെയ്യലുകളും ഇതിനകത്താണ് നടക്കാറുള്ളതെന്നു പറയപ്പെടുന്നു. പലപ്പോഴും ഈ മുറിയിൽനിന്നാണ് ആയുധങ്ങൾ കണ്ടെടുക്കാറുള്ളത്. കേരളവർമയിലെ" ഉൗട്ടി' എന്നു പേരുള്ള ജൈവ വൈവിധ്യ ഉദ്യാനത്തിലും ഇടയ്ക്കു പാർട്ടി കോടതി കൂടാറുണ്ട്. ഗൂഢാലോചന മുതൽ ശിക്ഷ നടപ്പാക്കൽവരെ ഉൗട്ടിയിൽ നടക്കാറുണ്ടത്രെ.

പാർട്ടി ടീച്ചേഴ്സ് അസോസിയേഷൻ

കേരളവർമയിൽ പിടിഎ സ്ട്രോംഗാണ്. പേരന്‍റ് ടീച്ചേഴ്സ് അസോസിയേഷനല്ല, പാർട്ടി ടീച്ചേഴ്സ് അസോസിയേഷൻ. കേരളവർമയിൽ എസ്എഫ്ഐ ഇത്രമാത്രം ധാർഷ്ട്യത്തോടും അഹങ്കാരത്തോടും തൻപോരിമ കാണിക്കുന്നതിനു സർവ പിന്തുണയും നൽകുന്നത് സിപിഎം പിന്തുണയുള്ള അധ്യാപക സംഘടനയാണെന്നു കോളജിനകത്ത് ഏവർക്കുമറിയാം. കവിതാമോഷണ വിവാദത്തിലകപ്പെട്ട അധ്യാപികയടക്കം പാർട്ടിക്കു പ്രിയപ്പെട്ട അധ്യാപകർ കോളജ് രാഷ്‌ട്രീയത്തിന് ഉൗടും പാവും നെയ്യുന്നവർ കൂടിയാണ്. വെൽഫെയർ കമ്മിറ്റികളിലുള്ള ചില അധ്യാപകർ പോലും വ്യക്തമായ പക്ഷപാതപരമായി പെരുമാറുന്പോൾ വാദി പ്രതിയാകുന്ന സംഭവങ്ങൾവരെ ഉണ്ടായിട്ടുണ്ട്.

കോളജ് ഇലക്‌ഷനിൽ എബിവിപി ജയിക്കുമെന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന ക്ലാസ് മുറിയിൽ കയറി അധ്യാപികയിൽനിന്നു തെരഞ്ഞെടുപ്പ് കടലാസുകൾ പിടിച്ചുവാങ്ങാൻ എസ്എഫ്ഐക്കാർ നടത്തിയ ശ്രമം അവസാനിച്ചത് ആ അധ്യാപികയുടെ സാരിയുടെ മടിക്കുത്ത് അഴിഞ്ഞുവീണതോടെയാണ്. എസ്എഫ്ഐയുടെ അനുമതിയില്ലാതെ നടത്തിയ പരിപാടിക്കിടയിലേക്ക് ഇടിച്ചുകയറി ഫ്ളക്സെല്ലാം പറിച്ചെറിഞ്ഞ കുട്ടിസഖാക്കളെ ചോദ്യംചെയ്ത അധ്യാപികയുടെ കൈ പിടിച്ചുതിരിച്ച് കരയിപ്പിച്ച സംഭവവും കുറച്ചുകാലം മുന്പാണ് കേരളവർമയിലുണ്ടായത്.

ഏതെങ്കിലും പ്രശ്നത്തിൽ തങ്ങളെ പ്രതിരോധിക്കാനോ എതിർക്കാനോ ഏതെങ്കിലും അധ്യാപകർ ശ്രമിച്ചാൽ അവരെ കായികമായും മാനസികമായും ആക്രമിക്കുകയെന്നതാണു ശീലം.

വിവാദങ്ങളൊഴിയാതെ

ഏറ്റവും പുതിയ വിവാദത്തിൽ എസ്എഫ്ഐ നേതൃത്വവും കോളജ് പ്രിൻസിപ്പലുമാണ് കൊന്പുകോർത്തത്. പ്രിൻസിപ്പലിന്‍റെ രാജിയിലെത്തിയ സംഭവത്തിനൊടുവിൽ സിപിഎം ഇടപെട്ടാണ് കോംപ്രമൈസ് സൃഷ്ടിച്ചത്. നവാഗതരെ സ്വാഗതം ചെയ്യാൻ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന ഫ്ളക്സ് സ്ഥാപിച്ച് കോടതി കയറേണ്ടിവന്നിട്ടുണ്ട് കോളജിലെ വിദ്യാർഥി സംഘടനക്കാർക്ക്.

കൊച്ചി രാജവംശത്തിലെ "രാജർഷി' എന്നു വിളിക്കപ്പെടുന്ന രാമവർമ മഹാരാജാവിന്‍റെ വേനൽക്കാല വസതിയായ "മെറി ലോഡ്ജ് പാലസ്' ആണ് ശ്രീ കേരളവർമ കോളജായി മാറിയത്. പണ്ഡിതനും ഉൽപ്പതിഷ്ണവുമായിരുന്ന രാമവർമ മഹാരാജാവിന്‍റെ പിൻഗാമി ശ്രീ കേരളവർമ തന്പുരാനാണ് വിശാലമായ കാന്പസും കൊട്ടാരക്കെട്ടും അതിനോടു ചേർന്നുകിടക്കുന്ന "ഉൗട്ടി' എന്നു വിളിക്കപ്പെടുന്ന വൃക്ഷനിബിഡമായ ഉപവനവും ചേർന്ന കലാലയഭൂമി സമൂഹത്തിനായി സമർപ്പിച്ചത്. അതാണിപ്പോൾ കലാലയ രാഷ്‌ട്രീയത്തിന്‍റെ തീക്കാറ്റേറ്റു നശിക്കുന്നത്.

വിദ്യാർഥി രാഷ്‌ട്രീയത്തിലെ അക്ഷരത്തെറ്റുകൾ കലാലയ പഠനത്തിന്‍റെ അർഥം നഷ്ടപ്പെടുത്തിയ കാമ്പസുകൾ കേരളത്തിൽ ഇനിയും ധാരാളമുണ്ട്. എല്ലായിടത്തും പ്രശ്നം സൃഷ്ടിക്കുന്നത് ഓരേ വേഷക്കാർ.

(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.