Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വീണ്ടും വർഗീയ കാർഡ്
Sunday, August 4, 2019 1:35 AM IST
ഭാരതീയ ജനതാപാർട്ടിയുടെ അധികാരത്തിലേക്കുള്ള യാത്രയിൽ വർഗീയ കാർഡ് വഹിച്ച പങ്ക് ചില്ലറയല്ല. ലോക്സഭയിൽ കേവലം രണ്ടു സീറ്റുണ്ടായിരുന്ന പാർട്ടിയെ രാമജന്മഭൂമിയുടെയും രാമക്ഷേത്രത്തിന്റെയും പേരുപറഞ്ഞാണ് നാടുഭരിക്കുന്ന പാർട്ടിയാക്കി അവർ വളർത്തിയെടുത്തത്. ഭാരതീയ ജനതാപാർട്ടി അധികാരത്തിലേറാൻ ഉപയോഗിക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും പോലെ ഭരണത്തിന്റെ മൂന്നു ഘട്ടങ്ങൾ പിന്നിടുന്പോഴും അയോദ്ധ്യയിലെ രാമജന്മഭുമിക്കും അവിടെ ഉയർത്തും എന്ന് സംഘപരിവാർ പറഞ്ഞ രാമക്ഷേത്രത്തിനും പുതുതായി ഒന്നും സംഭവിച്ചിട്ടില്ല. കോണ്‍ഗ്രസ് ഭരണകാലത്തെ സ്ഥിതിതന്നെയാണ് ഇപ്പോഴും.കേസ് സുപ്രീം കോടതിയിലുണ്ട്. തീരുമാനം വൈകുന്നതിൽ ആർക്കും വലിയ ബുദ്ധിമുട്ടുള്ളതായി തോന്നുന്നില്ല.
ഭാരതത്തിലെ ജനങ്ങൾക്കു നല്ല ദിനങ്ങൾ വരുന്നു എന്ന മുദ്രാവക്യവുമായി കടന്നു വന്ന മോദിയുടെ ഒന്നാം സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചതുകൊണ്ടല്ല അധികാരത്തിൽ തിരിച്ചെത്തിയതെന്ന് ആർക്കും അറിയില്ലെങ്കിലും സംഘപരിവാറിനറിയാം. സർക്കാർ സംവിധാനങ്ങൾ ഒന്നടക്കം ഭരണകക്ഷിക്കു വേണ്ടി വോട്ടുണ്ടാക്കി. ഒപ്പം ജനവികാരങ്ങളെ ഇളക്കുന്ന പുത്തൻ മുദ്രാവാക്യങ്ങളിലൂടെ പ്രധാനപ്പെട്ട ജനകീയ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുമായി.
നല്ല ദിനങ്ങൾ
നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്നവരുടെ ആറു വർഷത്തെ ഭരണം ഉണ്ടാക്കിയ ഭാരതത്തിന്റെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച് പേടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. പൗരാവകാശത്തിന്റെ മാഗ്നാകാർട്ട ആയിരുന്ന വിവരാവകാശ നിയമം പോലും പല്ലില്ലാത്തത് ആക്കപ്പെട്ടു. ഇനി സർക്കാർ രഹസ്യങ്ങൾ അവർ ആഗ്രഹിക്കുന്ന കാലത്തോളം രഹസ്യമായി ഇരിക്കും. കേരളത്തിലെ പിണറായി സർക്കാരിനും അതാണു വേണ്ടത്. വിവരാവകാശനിയമം കൊണ്ടുവന്ന കോണ്‍ഗ്രസ് പോലും വേണ്ട വിധം പ്രതിരോധിച്ചില്ല. ഭാരതീയ ജനതാപാർട്ടിക്കു ഭൂരിപക്ഷം ഇല്ലാത്ത രാജ്യസഭയിൽ പോലും അവർ ബിൽ പാസാക്കി. ജീവിതം വല്ലാതെ ദുഃസഹമാവുകയാണ്. എല്ലാത്തിനും വില കൂടുന്നു. ശന്പളമുള്ളവർക്കും സർക്കാരിന്റെ ഭാഗമായവർക്കും മാത്രമാണു വരുമാനമുള്ളത്. തൊഴിലില്ലാത്തവരുടെ എണ്ണം സർവകാല റിക്കാർഡായി. ദേശീയ കടം എന്തു മാത്രമായി എന്ന് ആർക്കും തിട്ടമില്ലത്രെ. ശതകോടികൾ വെട്ടിച്ചു കൊണ്ട് പിടിയുള്ളവർ നാടു വിടുന്നു. അങ്ങനെ കടക്കാനായവർ 40ഓളമായി. മിക്കവാറും ബാങ്കുകൾ വലിയ നഷ്ടത്തിലാണ്. ബിഎസ്എൻഎൽ പോലുള്ള പൊതു മേഖലാ സ്ഥാപനങ്ങൾ പോലും ദയനീയ അവസ്ഥയിലാകുന്നു. 10 വർഷം മുന്പിലേക്കാൾ എത്രയോ ദയനീയമാണ് ഇന്ന് അവരുടെ സേവനം! ഇതിലൂടെ തന്നെ ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ കഞ്ഞികുടി മുട്ടുന്നു എന്നാണു പ്രചരിപ്പിക്കപ്പെടുന്നത്.തപാൽ വകുപ്പും വൻ നഷ്ടമായി. പല വിമാനക്കന്പനികളും പൂട്ടി.
ക്രമസമാധാനം "ഉന്നാവോ' മോഡലായി. ബിജെപി നേതാവിനെതിരേ പരാതി കൊടുത്ത പെണ്‍കുട്ടിയുടെ ജീവൻ പോലും അപകടത്തിലായി. അവളുടെ അച്ഛനെ പോലീസുകാർ പിടിച്ചുകൊണ്ടു പോയി തല്ലിക്കൊന്നു. അമിക്കസ് കൂറിയുടെ വിവരണം കേട്ട സുപ്രീം കോടതി ഞെട്ടിത്തെറിച്ചു. നമ്മുടെ നാടിന്റെ അച്ഛാദിനങ്ങളുടെ കഥകൾ കേട്ട്. എന്നിട്ടും എല്ലാം ന്യായീകരിച്ചുകൊണ്ട് അവർ വരുന്നു. ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള പുത്തൻ മുദ്രാവാക്യങ്ങളുമായി
അടൂരിനെതിരേയും
ജനക്കൂട്ടക്കൊലയ്ക്കുള്ള വായ്ത്താരിയായി ജയ് ശ്രീറാം എന്ന മന്ത്രം ഉപയോഗിക്കപ്പെടുത്തുന്നതിലുള്ള ആകുലത പ്രകടമാക്കിക്കൊണ്ട് പ്രധാനമന്ത്രിക്കു കത്തയച്ച സാംസ്ക്കാരിക പ്രവർത്തകരിൽ അടൂർ ഗോപാലകൃഷ്ണനെ മാത്രം തെരഞ്ഞുപിടിച്ച് കേരളത്തിലെ ബിജെപിയുടെ തീവ്രവാദികൾ കൊണ്ടാട്ടം നടത്തുന്നത്് വോട്ട് തട്ടാനുള്ള തന്ത്രമാണെന്നു വ്യക്തമായി വരികയാണ്.
ശബരിമല വിഷയത്തിൽ പിണറായി സർക്കാർ ഉണ്ടാക്കിക്കൊടുത്ത അവസരം വെടക്കാക്കി കോണ്‍ഗ്രസിനു വല്ലാത്ത വിജയം ഉണ്ടാക്കിക്കൊടുത്തതിന്റെ സങ്കടം മാറ്റാനാണു പുതിയ മുദ്രാവാക്യവുമായി വരുന്നത്. ബംഗാളിൽ പരീക്ഷിച്ച് ഒരു പരിധിവരെ വിജയം ഉണ്ടാക്കിയ തന്ത്രമാണത്രേ ഓപ്പറേഷൻ ജയ് ശ്രീറാം.
റാഞ്ചിയിൽ ബിജെപി എംപി കോണ്‍ഗ്രസ് എംഎൽഎയെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കുവാൻ നോക്കിയതു പോലെ ആ മുദ്രാവാക്യം വിളിക്കാൻ ഇഷ്ടമില്ലാത്തവരെക്കൊണ്ട് വിളിപ്പിക്കുവാൻ ശ്രമിക്കുക. അവരുടെ വണ്ടികൾ തടഞ്ഞ് ജയ്ശ്രീറാം വിളിപ്പിക്കുക. സംഘർഷമുണ്ടാക്കുകയാണു ലക്ഷ്യം. അതുണ്ടായില്ലെങ്കിൽ മുദ്രാവാക്യം കൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല. സംഘർഷം ഉണ്ടായാൽ പോലീസ് എത്തും. അന്യസംസ്ഥാനങ്ങളിൽനിന്നു സംഘികളെത്തും. മോദിയും അമിത്ഷായും പോലുള്ള ദേശീയ നേതാക്കൾ വരും. മീഡിയ പ്രവർത്തകർ വരും. അവരെ കാണാൻ ഒരുക്കപ്പെട്ടവർ എല്ലാം പഠിപ്പിച്ച രീതിയിൽ തന്നെ പറയും. ശബരിമല വിഷയത്തിൽ വിശ്വാസികളോടൊപ്പമാണ് കേരളത്തിലെ മുസ്ലിം ലീഗ് നിന്നത്. എന്നാൽ മോദി പറഞ്ഞത് അവർ തടസമുണ്ടാക്കുന്നു എന്നാണ്. അതുപോലെ കേരളത്തിൽ ജയ് ശ്രീറാം വിളിക്കാനാവില്ലെന്നാവും പ്രചാരണം. ഭരിക്കുന്നതു നിരീശ്വരവാദികൾ കൂടി ആകുന്നതുകൊണ്ട് മാലോകർ വിശ്വസിക്കാം. ആ ധിക്കാരത്തോടുള്ള പ്രതിഷേധമായി ഞങ്ങളുടെ വോട്ട്. ശബരിമല കളിച്ചു പാളിയ സംഘപരിവാർ ജയ് ശ്രീറാം കളിച്ചു നോക്കുകയാണ്. ആ പരിപ്പും കേരളത്തിൽ വേവാൻ സാധ്യതയില്ല. ജനം കൃത്യസമയത്ത് കൃത്യമായി പ്രതികരിക്കും.
വർഗീയ വിഷം ചീറ്റുന്നതിൽ ഒരു മര്യാദയും ഇല്ലാത്ത ഒരു ഗോപാലകൃഷ്ണൻ അടൂരിന്റെ കത്തിൽ കടിച്ച് ഒന്നു കുടഞ്ഞു നോക്കി. ഉദ്ദേശിച്ച പ്രത്യാഘാതം കിട്ടിയില്ല. ശത്രുക്കൾ എല്ലാം ഒത്തു കൂടി കരുത്തരാകുന്നതുപോലെ വിവരമുള്ളവർക്കു തോന്നി. ആ വിവാദം ആർക്കും വേണ്ടാത്തതായി.
എങ്കിലും ഒരു കാര്യം പറയാതെ വയ്യ. ചിലർക്കെതിരേ മാത്രം പ്രതികരിച്ചും ചിലർ എന്തു ചെയ്താലും നിശബ്ദതപാലിച്ചും വല്ലാത്ത ജീവികളെന്ന പേരു സന്പാദിച്ച ഒരു വർഗമായിട്ടുണ്ട് ബുദ്ധിജീവികൾ. അവർ എല്ലാവരുടെയും കാര്യങ്ങൾ പറയും പക്ഷേ ഇടതു കാരുടെ കാര്യം മാത്രം പറയില്ല. അവരുടെ എംഎൽഎ സഖാത്തിയെ പീഡിപ്പിച്ചാൽ അക്കാര്യത്തിൽ പാർട്ടി തീരുമാനിച്ചാൽ മതി എന്ന കാര്യത്തിൽ ബുദ്ധി ജീവികൾക്കു സംശയമില്ല.എന്നാൽ സംഭവത്തിൽ ഉൾപ്പെട്ടത് കോണ്‍ഗ്രസുകാരനോ മറ്റോ ആണെങ്കിലോ അവർ വല്ലാതെ ഇളകിയാടി പ്രതിഷേധിക്കും. മാധ്യമങ്ങൾ പോലും മുഖം നോക്കിയാണു പ്രതികരിക്കുക എന്ന സത്യം എല്ലാവർക്കും അറിയാം.
ജയ് ശ്രീറാം എന്ന് ആർത്തു വിളിക്കുവാൻ ഉപദേശിച്ചു കൊണ്ട് കടന്നുവന്ന ജേക്കബ് തോമസ് എന്ന പുതിയ അവതാരം സംഘപരിവാറിനു നേടിക്കൊടുക്കുവാൻ പോകുന്നത് എന്തെല്ലാമാകുമോ? ഏതായാലും പിണറായി വിജയനടക്കം കൂടെകൂട്ടി നോക്കിയവരെല്ലാം അനുഭവിച്ചിട്ടുണ്ട് ആ വൈഭവം.
എല്ലാം ശരിയാക്കുന്നവർ
ഇടതു മുന്നണി വന്ന് എല്ലാം ശരിയാക്കും എന്ന് പറഞ്ഞതിന്റെ അർഥം ജനത്തിനു മനസിലായി വരുന്നതു പോലെ. ഓഖി ദുരന്തത്തിലും പ്രളയത്തിലും ജനം കാണിച്ച ഒൗദാര്യം പോലും ശരിയാക്കുകയാണ്. പ്രതിപക്ഷം പറയുന്ന കണക്കനുസരിച്ച് 7000 കോടി രൂപ മുഖ്യമന്ത്രിയുടെ നിധിയിൽ എത്തിയിട്ടുണ്ട്. എന്തു ചെയ്തെന്നു ചോദിച്ചാൽ, ഓഖി ദുരന്തത്തിനു കിട്ടിയ സഹായവും ദുരന്തത്തിൽ പെട്ടവരിലെത്തിയില്ല. എല്ലാം ശരിയായെന്നു പറയുന്പോഴും ഒന്നും ശരിയായ അനുഭവം കിട്ടാതെ ജനം പകച്ചു നിൽക്കുന്നു. എല്ലാറ്റിനും വില കൂട്ടി. അതിനു പുറമേ ഇപ്പോൾ പ്രളയ സെസും.
ഒപ്പം കാരുണ്യ പോലും നിർത്തലാക്കുകയും ചെയ്തു. പാവപ്പെട്ട രോഗികൾക്കു വല്ലാത്ത ആശ്വാസമായിരുന്നു കാരുണ്യ. സർക്കാരിന്റെ പുതിയ പദ്ധതി അതിനു പകരമാവില്ല. ആർസിസിയിൽ വരെ ചികിത്സയിലിരിക്കുന്ന രോഗികളും ബന്ധുക്കളും മനസിൽ തീയോടെയാണു ദിവസം തള്ളി വിടുന്നത്. സർക്കാരിന്റെ ഒരു ലോട്ടറി കൊണ്ട് ഉണ്ടാകുന്ന പണം മാത്രമായിരുന്നു കാരുണ്യക്കായി ചെലവാക്കിയത്. പദ്ധതിയുടെ നന്മ നോക്കി ജനം ആ ലോട്ടറി ഒരു പുണ്യപ്രവൃത്തി പോലെ വാങ്ങിയിരുന്നു. എല്ലാം ശരിയക്കി.
മന്ത്രിസ്ഥാനികൾ
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ തോറ്റ എ. സന്പത്തിന് കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമനം. ഇതോടെ മന്ത്രിസ്ഥാനമുള്ള രാഷ്ട്രീയക്കാർ 24 ആയി. ചെലവു ചുരുക്കാൻ അധികാരത്തിൽ വന്നവർ എല്ലാം ശരിയാക്കി. സന്പത്ത് മന്ത്രിയാകുവാൻ യോഗ്യനാണ്. യജമാനന്റെ ഇഷ്ടം അനുസരിച്ച് നിയമനം. അദ്ദേഹത്തിനു ശന്പളം, വാഹനം സ്റ്റാഫ്. എല്ലാം ഉണ്ട്. എല്ലാം സർക്കാർ ചെലവാണ്. കേന്ദ്ര പദ്ധതികൾ വേഗത്തിലാക്കാനാണു നിയമനം. കാബിനറ്റ് റാങ്കുള്ള പദവി ഉണ്ടാക്കിയിട്ടു മുന്നണി അറിഞ്ഞില്ല. പാർട്ടി അറിഞ്ഞില്ല.ആരും അറിഞ്ഞില്ല. മന്ത്രിസഭയിൽ തീരുമാനത്തിനു വന്നപ്പോൾ ആരും ഒന്നും പറഞ്ഞില്ല. അതിനുള്ള ധൈര്യമൊന്നും ആർക്കും ഇല്ല. സിപിഎം കീഴ്വഴക്കം അനുസരിച്ച് പാർട്ടി അംഗത്തിനു നിയമനം കൊടുക്കുന്പോൾ അദ്ദേഹത്തിന്റെ ഘടകം അറിയണമെന്നാണ്. സന്പത്തിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും നടന്നില്ല. ആരു ചോദിക്കാൻ? വേറെയും പല മുൻ ഉദ്യോഗസ്ഥരെയും വൻ തുക പ്രതിഫലം കൊടുത്തു കൊണ്ടുവരുന്നുണ്ട്. കൊണ്ടു വന്നിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഉപദേഷ്ടാക്കൾതന്നെ എത്രയാണ്. ഡിജിപിയുടെ മുകളിൽ പോലീസ് ഉപദേഷ്ടാവായി ശ്രീവാസ്തവ. പണ്ട് ഇടതു പക്ഷത്തിനു വേണ്ടി വല്ലാതെ കുഴലൂതിയ ഒരു ഡിജിപി ഉണ്ടായിരുന്നു. കൂത്തുപറന്പിൽ മേലുദ്യോഗസ്ഥൻ പറഞ്ഞത് അനുസരിച്ചത് ശരിയായില്ല എന്നു വരെ ഇടതുപക്ഷത്തെ സുഖിപ്പിക്കാൻ പറഞ്ഞവൻ. അദ്ദേഹത്തിന്റെ ഉപദേശം പോലും വേണ്ടെന്നു വച്ചാണ് ശ്രീവാസ്തവയെ കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഉപദേശം കേട്ട് എത്രയായി തിരിച്ചടികൾ! സെൻകുമാറിൽനിന്ന് കിട്ടിയത്, ഇപ്പോൾ ജേക്കബ് തോമസിൽനിന്നു കിട്ടിയത്. മാധ്യമ ഉപദേഷ്ടാവ്, പൊളിറ്റിക്കൽ സെക്രട്ടറി ഇങ്ങനെ പദവികൾ സൃഷ്ടിച്ച് കൂടെ നിൽക്കുന്നവരെ എല്ലാം ശരിയാക്കി. ജനത്തിന് എല്ലാം ശരിയായ പാർട്ടിയും മുന്നണിയും ഇടതു മുന്നണിക്കു നേതൃത്വം കൊടുക്കുന്ന സിപിഎമ്മിൽ എല്ലാം ശരിയായി. പിണറായി എല്ലാം തീരുമാനിക്കും.ശബരിമലയിൽ അദ്ദേഹം എടുത്ത തീരുമാനമാണ് പാർട്ടിയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആ നിലയിലാക്കിയത് എന്നു പാർട്ടി തന്നെ സമ്മതിച്ചു. എന്നാൽ പണ്ട് ജനാധിപത്യ മുന്നണിയെ ഒരു പരുവമാക്കിയ ആന്റണി രാജിവച്ചതു പോലെ പദവി വിടാനൊന്നും പിണറായി തയാറല്ല. അങ്ങനെ ഒരു നിർദേശം പറയാൻ പോലും ആളില്ല. വി.എസിനു പ്രായമായി. കാബിനറ്റ് റാങ്ക് ഉണ്ടെങ്കിലും എല്ലാറ്റിനും കാശു കിട്ടില്ല.വി.എസ് മുഖ്യനായിരുന്നപ്പോൾ പാർട്ടിയെ നയിച്ചു സർക്കാരിൽ പിടിമുറുക്കിയ പാർട്ടി സെക്രട്ടറി ഉണ്ടായിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രിയോടു നേരെനിന്ന് ഒരക്ഷരം പറയാനുള്ള ധൈര്യം പോലും ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിക്കില്ല. അദ്ദേഹം മകൻ ഉണ്ടാക്കിയ വിഷമ വൃത്തത്തിൽ കിടന്നു ചക്രശ്വാസം വലിക്കുകയാണ്.ദേശീയ നേതൃത്വവും ദുർബലം. കണ്ണൂരിൽ ഇത്തിരി സംശയം തോന്നിപ്പിച്ച ജയരാജനും ശശിയായി അതുകൊണ്ട് പിണറായി എല്ലാം തീരുമാനിക്കും. ചോദിച്ചാൽ. എല്ലാം ശരിയാക്കാനല്ലേ?
മുന്നണി ഏതാണ്ട് ശരിയായി. വല്ലപ്പോഴും നേരെ നിന്ന് രണ്ടക്ഷരം പറഞ്ഞിരുന്ന സിപിഐ യെ അടക്കം നിശബ്ദമാക്കിയതോടെ മുന്നണിയിലും എല്ലാം ശരിയായി. പിണറായി ഫാനായതോടെ സിപിഐയിൽ പോലും കാനം ശക്തനായി. അദ്ദേഹത്തിനെതിരേ പോസ്റ്റർ ഒട്ടിച്ചവരെ മൂന്നു ദിവസത്തിനകം പോലീസ് പിടിച്ചു. അവർ ആളില്ലാപ്പാർട്ടിയായ സിപിഐയിലെ അപൂർവ അംഗങ്ങളായ സഖാക്കൾതന്നെ ആയിരുന്നു. ഇനി കാനം എന്നും ഭരിക്കും. പിണറായിയെ പോലെ. ഒന്നിനും കുറവുണ്ടാവില്ല. കൂടെ നിൽക്കുന്നവർക്ക് എന്തും ചെയ്തു കൊടുക്കും പിണറായി.
ജനതാദളിലെ പഴയ നാണുവിന്റെ കൂട്ടർ എന്തോ അപസ്വരം ഉണ്ടാക്കിയിട്ടുണ്ട്. കണ്ണുരുട്ടിയാൽ തീരാവുന്ന കേസേ ഉള്ളൂ. എല്ലാം ശരിയായി.
പ്രളയത്തിൽ വീടു പോയവർക്ക് അത് ഉണ്ടാക്കിക്കൊടുക്കാനാവാത്തവർ അതിവേഗ റെയിൽപ്പാതയുമായി വരുന്നു. ഇനി എന്തു ശരിയാക്കാനാവുമോ ആവോ? പണ്ട് എം.കെ. മുനീർ മരാമത്തു മന്ത്രി ആയിരുന്ന കാലത്ത് ഇത്തരം ഒരു പാതയുമായി വന്നപ്പോൾ എന്തായിരുന്നു സഖാക്കളുടെ എതിർപ്പ്.
നമ്മുടെ പെണ്‍കുട്ടികൾ
പ്രണയം എന്ന പേരു പറഞ്ഞ് അപകടത്തിലാകുന്ന പെണ്‍കുട്ടികൾ വല്ലാതെ വർധിക്കുകയാണ്. കഥകൾ നിരവധിയാണ്. കാണാതെ പോയവർ എത്ര. ഒരു വിവരവും ഇല്ലാത്ത വിധത്തിൽ അപ്രത്യക്ഷരായവർ. അവർക്കു സുഖമായിരിക്കാം. പക്ഷേ അവരുടെ മാതാപിതാക്കൾ മനസിൽ തീക്കനലുമായാണു നടക്കുന്നത്. കുപ്രസിദ്ധമായ അന്പൂരി കൊലപാതകത്തിന്റെ അണിയറക്കഥ ശ്രദ്ധിക്കുക. പുത്തൻകടയിൽ ചായക്കട നടത്തുന്ന രാജന്റെ രണ്ടാമത്തെ മകളാണു രാഖി. എറണാകുളത്ത് ജോലി ചെയ്യുന്നു. ഒരു മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട അന്പൂരിക്കാരൻ അഖിലിനെ അവൾ ഒരു അന്പലത്തിൽ വച്ച് വിവാഹം ചെയ്തിരുന്നു എന്നാണ് പോലീസ് ഭാഷ്യം.അഖിലിനു വേറെ വിവാഹം നടത്താൻ മാതാപിതാക്കൾ തീരുമാനിച്ചപ്പോൾ രാഖി തടസമായി. കൊലപാതകത്തിലെത്തിച്ച കഥയുടെ ചുരുക്കം ഇതാണ്.
ഓഗസ്റ്റ് രണ്ടിലെ പത്രത്തിൽ ഇലവുംതിട്ടയിലുള്ള ഒരു സജീവിന്റെ മരണവാർത്ത ഉണ്ടായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന അൻപത്തിയഞ്ചുകാരൻ. മകളുടെ പ്രണയവിവരം അറിഞ്ഞു നാട്ടിലെത്തിയതാണ്. കാമുകനും മകളും ചേർന്ന് മർദിച്ച് അവശനാക്കി. ആശുപത്രിയിൽ വച്ചു മരിച്ചു. മകളും കാമുകനും ചേർന്ന് അപ്പനെ മർദിച്ചതായി പോലീസിൽ പരാതിയും കൊടുത്തിട്ടുണ്ട്.
അറിവും സൗകര്യങ്ങളും വർധിച്ചതോടെ നമ്മുടെ പെണ്‍കുട്ടികളുടെ സമീപനങ്ങളിൽ ഉണ്ടാകുന്ന മാറ്റം വിനാശകരമാവുകയാണ്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരിലൊക്കെ ഇത്തരം ജീവിതങ്ങളെ ന്യായീകരിക്കുന്നവരാരും അപകടത്തിൽ പെടുന്പോൾ ഉണ്ടാകാറില്ല. ഇര മാതാപിതാക്കളുടെ മാത്രം ബാധ്യതയായി മാറുന്നു. ഇതാണോ വനിതാ വിമോചനം? ഇത് സമൂഹത്തിനു നല്ലതാണോ?
അനന്തപുരി /ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top