Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അന്പിളി അമ്മാവാ, കുന്പിളിൽ ഇന്ത്യ
Friday, September 6, 2019 10:46 PM IST
ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ സ്വപ്നങ്ങളാണു ചന്ദ്രയാൻ രണ്ടിൽ ചിറകുവിരിച്ചത്. നിശ്ചയിച്ചതു പോലെ കാര്യങ്ങൾ നടന്നാൽ ഇന്നു പുലരുംമുന്‍പേ ഇന്ത്യയുടെ ചന്ദ്രയാൻ-2 അന്പിളി അമ്മാവനെ മുത്തംവയ്ക്കും. ഇന്ത്യയുടെ അഭിമാനം വാനോളം ഉയരുന്ന നിമിഷങ്ങൾ. നിശ്ചയിച്ചതു പോലെയാണ് ഇതുവരെയെല്ലാ കാര്യങ്ങളും നടന്നത്. ലാൻഡർ (വിക്രം) ചന്ദ്രനിലെത്തുമ്പോൾ ഇന്ത്യയുടെ അഭിമാനം ചന്ദ്രനും മേലേ ഉയരുകയായി.
ഭൂമിയിൽ നിന്നു പുറപ്പെട്ടിട്ട് 47 ദിവസം പിന്നിടുന്പോൾ ചന്ദ്രയാൻ-2 ലക്ഷ്യം നേടുമെന്ന് ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ഉറപ്പുണ്ട്. സോഫ്റ്റ് ലാൻഡിംഗിനു തൊട്ടുമുന്പിലെ അതീവ നിർണായകമായ അവസാന 15 മിനിട്ടുകൾ കൂടി വിജയകരമാകുമെന്ന് ഐഎസ്ആർഒ (ഇസ്രോ) ചെയർമാൻ കെ. ശിവൻ ഇന്നലെ പറഞ്ഞു. ഒരു നവജാത ശിശുവിനെ പോലെയാണു ശാസ്ത്രജ്ഞർ ചന്ദ്രനിലെ ലാൻഡിംഗിനെ കൈകാര്യം ചെയ്തതെന്ന് നാഗർകോവിൽ സ്വദേശി കൈലാവടിവൂ ശിവൻ പറഞ്ഞത് അതിശയോക്തിയല്ല.
പൊടിയിലുയരുന്ന ത്രിവർണം
ലാൻഡിംഗ് പൂർത്തിയായി മൂന്നോ, നാലോ മണിക്കൂർ കഴിഞ്ഞു മാത്രമേ റോവർ (പ്രജ്ഞാൻ) പുറത്തേക്കു വരുകയുള്ളൂ. റോവർ ഇറങ്ങുന്പോൾ ഇന്ത്യയുടെ ത്രിവർണ പതാകയും ചന്ദ്രനിൽ നിവരും. ലാൻഡിംഗ് സമയത്ത് ഉയരുന്ന പൊടിപടലങ്ങൾ അടങ്ങിയ ശേഷമാകും റോവറിന്റെ പുറത്തേക്കുള്ള ഇറക്കം. വായു ഇല്ലാത്തതിനാൽ രണ്ടു കിലോമീറ്റർ വരെ ഉയരുന്ന പൊടി താഴേക്കെത്താൻ വളരെ സമയമെടുക്കും.
ഗുരുത്വബലത്തിനു എതിർദിശയിലുള്ള ഉൗർജം നല്കുന്ന ലാൻഡറിലെ ത്രസ്റ്ററുകൾ പ്രവർത്തിക്കുന്പോൾ പൊടിപടലം കൂടുതൽ ശക്തിയായി മുകളിലേക്ക് പടരും. ലാൻഡറിന്റെ ഉപരിതലത്തിലും കാമറയിലുമെല്ലാം പൊടി വീഴും. ലാൻഡർ ഉപരിതലത്തിൽ ഉറപ്പിച്ചു കഴിഞ്ഞാൽ കാലുകളിലെ നാലു ത്രസ്റ്ററുകളുടെ പ്രവർത്തനം നിർത്തും. മധ്യത്തിലെ ത്രസ്റ്റർ പ്രവർത്തിപ്പിച്ചു പൊടി അകലേക്കു പറത്താനും ശ്രമിക്കും.
സോഫ്റ്റ് ലാൻഡിംഗിന് 37 ശതമാനം മാത്രമാണ് പൊതുവേയുള്ള വിജയസാധ്യത. എല്ലാ വെല്ലുവിളികളെയും നേരിട്ട് ദൗത്യം വിജയിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഇസ്രോയിലെ ശാസ്ത്രജ്ഞരുടെ കരുത്ത്.
പതിനാലാം രാവുദിക്കുമോ?
റോവറിന്റെ ചക്രങ്ങളിൽ ദേശീയപതാകയിലെ അശോക ചക്രവും ഇസ്റോയുടെ മുദ്രയും പതിപ്പിച്ചിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലൂടെ റോവർ ഉരുളുന്പോൾ ഇന്ത്യയുടെ ഈ അഭിമാന മുദ്രകൾ മണ്ണിൽ പതിയും. ഒപ്പം ഇന്ത്യയുടെ ദേശീയ പതാകയും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം മുദ്ര പതിപ്പിക്കുന്ന രാജ്യമെന്നത് ചെറിയ നേട്ടമല്ല. ചന്ദ്രനിൽ അന്തരീക്ഷവായു ഇല്ലാത്തതിനാൽ അനേകവർഷങ്ങൾ ഈ മുദ്രകൾ അവിടെ മായാതെ ശേഷിക്കും. അമേരിക്കയുടെയും പഴയ സോവ്യറ്റ് യൂണിയന്റെയും ചൈനയുടെയും മുൻ ചാന്ദ്ര ദൗത്യങ്ങളുടെ മുദ്രകൾ ഇന്നും ചന്ദ്രന്റെ ഉപരിതലത്തിൽ കിടപ്പുണ്ട്.
ലാൻഡറിന്റെ രണ്ടു വാതിലുകൾ തുറക്കുന്നതും റോവർ പുറത്തേക്കു വരുന്നതുമെല്ലാം അതീവ ഹൃദ്യമായ ദൃശ്യങ്ങളാണ്. ലാൻഡിംഗിനു മുന്പുള്ളതും ലാൻഡ് ചെയ്ത ശേഷവുവമുള്ള ധാരാളം ചിത്രങ്ങളും ഇന്നു മുതൽ നമുക്കു ലഭിച്ചുതുടങ്ങും. ചന്ദ്രനെക്കുറിച്ചും മനുഷ്യവാസത്തിനു കഴിയുമോയെന്നതിനെക്കുറിച്ചും അടക്കം ലോകത്തിനു വലിയ ശാസ്ത്രസത്യങ്ങൾ വെളിപ്പെടുത്താൻ ഇന്ത്യക്കു കഴിയും.
റോവർ ആണ് ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തുക. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗത്തിലാകും റോവറിന്റെ സഞ്ചാരം. റോവറും ലാൻഡറും നല്കുന്ന സന്ദേശങ്ങൾ ഓർബിറ്റർ വഴി ബംഗളൂരുവിലെ ഇന്ത്യൻ ഡീപ്സ്പേസ് ശൃംഗലയിൽ കിട്ടും.
സൂര്യപ്രകാശം ഇല്ലാത്തപ്പോൾ ചന്ദ്രനിലെ താപനില മൈനസ് 180 ഡിഗ്രിയായി താഴുമെന്നതും പ്രശ്നമാണ്. ഈ താപനിലയിൽ സാധാരണ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കില്ല. 14 ദിവസം കഴിഞ്ഞ് വീണ്ടും ബാറ്ററി ചാർജ് ചെയ്യാൻ തുടങ്ങുമോയെന്നതും റോവർ തുടർന്നും പ്രവർത്തിക്കുമോയെന്നതുമെല്ലാം അതീവ കൗതുകത്തോടെയാണ് ലോകം കാത്തിരിക്കുന്നത്. കവി പറഞ്ഞ പതിനാലാം രാവുദിക്കുമോ എന്നറിയാൻ ഇനി രണ്ടാഴ്ച മാത്രം.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മഞ്ഞുകട്ടകളായി ജലാംശം ഉണ്ടെ ന്നാണ് പ്രതീക്ഷ. ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരവാസം അകലെയാണെങ്കിലും വിനോദസഞ്ചാരികളെ പതിവായി എത്തിക്കാനാകുമോ എന്നതും സ്ഥിരം സ്റ്റേഷൻ എന്ന സ്വപ്നവുമെല്ലാം ചന്ദ്രയാൻ-2 നടത്തുന്ന ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാകും.
പഴയ സോവ്യറ്റ് യൂണിയനും അമേരിക്കയും ചൈനയും ചന്ദ്രനിലേക്കുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ദക്ഷിണ ധ്രുവത്തിൽ എത്തുന്ന ആദ്യരാജ്യമാകും ഇന്ത്യ. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ്-സി, സിപ്ലിഷസ്-എൻ എന്നീ ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിലാണ് ലാൻഡറിന്റെ ഇറക്കം.
വന്പൻ: ചെലവിൽ കുഞ്ഞൻ
അമേരിക്കയുടെ ബഹിരാകാശ പര്യവേഷണങ്ങൾക്കു ചെലവാകുന്ന തുകയേക്കാൾ പത്തിലൊന്നു കുറവാണ് ഇന്ത്യയുടെ ചെലവ് എന്നതിൽ നമ്മുടെ ശാസ്ത്രപ്രതിഭകൾക്ക് അഭിമാനിക്കാം.
ഏറ്റവും കുറഞ്ഞ ചെലവിൽ ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയാക്കുന്ന ലോകരാജ്യമാണ് ഇന്ന് ഇന്ത്യ. അതും പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യ കൊണ്ട്. 25 ലക്ഷം കോടി രൂപയുടെ (360 ബില്യണ്‍ ഡോളർ) ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ കുതിപ്പാകും ചന്ദ്രയാൻ രണ്ടിന്റെ വിജയം.
അന്താരാഷ്ട്ര തലത്തിലെ ബഹിരാകാശ വിപണിയിലെ ഇന്ത്യയുടെ വിഹിതവും വരുമാനവും കൂട്ടാൻ നിർണായകമാണിത്. സ്വകാര്യ സംരംഭകരെ പങ്കാളികളാക്കി ബഹിരാകാശ വിപണിയിൽ വൻകുതിപ്പ് നേടാൻ ന്യൂ സ്പേസ് ഇന്ത്യ എന്ന പുതിയ കന്പനി രൂപീകരിച്ചിട്ടുണ്ട്. ബഹിരാകാശ രംഗത്ത് ചൈന ഉയർത്തുന്ന വെല്ലുവിളികൾക്കുള്ള മറുപടി കൂടിയാണ് ഇന്ത്യയുടേത്. ബഹിരാകാശ നേട്ടങ്ങളോടൊപ്പം അന്താരാഷ്ട്ര തലത്തിലും മേഖലയിലും രാഷ്ട്രീയവും സാന്പത്തികവുമായ ലക്ഷ്യങ്ങൾക്കും ചന്ദ്രയാൻ-2 സഹായമാകും.
സ്ത്രീശക്തിക്കു സല്യൂട്ട്
രണ്ടാം ചന്ദ്രയാൻ ദൗത്യത്തിനായി ഉൗണും ഉറക്കവും മറന്നു പണിയെടുത്ത വനിതകൾ അടക്കമുള്ള ശാസ്ത്രപ്രതിഭകൾക്കു നമോവാകം. ചന്ദ്രയാൻ രണ്ടിന്റെ പ്രോജക്ട് ഡയറക്ടറും മിഷൻ ഡയറക്ടറും ഉൾപ്പെടെ ദൗത്യ സംഘത്തിലെ 30 ശതമാനം പേർ സ്ത്രീകളാണ്.
ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ തമിഴ്നാട്ടിലെ നാഗർകോവിലിലുള്ള ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചയാൾ ആണെന്നതും അഭിമാനത്തിന്റെ തോത് കൂട്ടും. കുടുംബത്തിലെ ആദ്യ ബിരുദധാരിയാണ് ശിവൻ. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനിയറിംഗ് ബിരുദം നേടിയ ശേഷം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നു ഏയ്റോസ്പേസ് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയാണ് ശിവൻ ഇസ്രോയിൽ ജോലിക്കു കയറിയത്. പിന്നീട് മുംബൈ ഐഐടിയിൽ നിന്ന് ഏയ്റോസ്പേസ് എൻജിനിയറിംഗിൽ ഡോക്ടറേറ്റും പോക്കറ്റിലാക്കി.
ചന്ദ്രയാൻ- 2 പ്രോജക്ട് ഡയറക്ടർ എം. വനിതയും മിഷൻ ഡയറക്ടർ റിതു കരിദാളും സ്ത്രീകൾക്കാകെ മാതൃകയും അഭിമാനവുമാണ്. സാങ്കേതിക ജ്ഞാനം, മാനേജ്മെന്റ് കഴിവുകൾ, സൂക്ഷ്മത എന്നിവയോടൊപ്പം ആത്മവിശ്വാസവും ചേർന്നപ്പോഴാണ് ഇരുവരും പുരുഷ സഹപ്രവർത്തകരെ പിന്നിലാക്കി പദ്ധതിയുടെ ചുമതലക്കാരായത്. ചെന്നൈ അടുത്ത് ഗിണ്ടി എൻജിനിയറിംഗ് കോളജിലാണ് എം. വനിത എന്ന മുത്തയ്യ വനിതയുടെ തുടക്കം. ലക്നോ സർവകലാശാലയിൽ നിന്ന് ഏയ്റോസ്പേസ് എൻജിനിയറിംഗ് ബിരുദം നേടിയ റിതു, 2007ൽ അബ്ദുൾ കലാമിൽ നിന്ന് യുവശാസ്ത്രജ്ഞയ്ക്കുള്ള അവാർഡ് നേടിയിരുന്നു.
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top