Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മരണംവരെ ഇവിടെ ഞങ്ങളുണ്ടാകും
Wednesday, September 18, 2019 12:25 AM IST
തളർന്നു കിടക്കുന്ന തൊണ്ണൂറ്റിരണ്ടുകാരി അമ്മയെയും വീൽച്ചെയറിൽ നിരങ്ങുന്ന തൊണ്ണൂറുകാരനെയും നടുറോഡിലേക്ക് ഇറക്കിവിടുമെന്നാണോ നിങ്ങൾ പറയുന്നത്. കൈക്കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ പെരുവഴിയിൽ അലയണമെന്നാണോ നിങ്ങളുടെ തീരുമാനം. കുടിയിറക്കൽ നോട്ടീസ് നൽകാൻ തിങ്കളാഴ്ച സന്നാഹത്തോടെ എത്തിയ മരട് നഗരസഭാ സെക്രട്ടറിക്കു മുന്നിൽ കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിലെ അന്തേവാസികൾ ആക്രോശിച്ചു.
ഫ്ളാറ്റ് പൊളിച്ചാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഫ്ളാറ്റിലുള്ളവർ. കാരണം, കെട്ടിടത്തിലെ താമസക്കാരിൽ പലരും എങ്ങനെ പ്രതികരിക്കുമെന്നു പലർക്കും നിശ്ചയമില്ല. ആരെങ്കിലും കടുംകൈയെന്തെങ്കിലും ചെയ്തേക്കുമോയെന്ന ആശങ്കയും പലർക്കുമുണ്ട്. കോടതിവിധിക്കു ശേഷം ഫ്ളാറ്റുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും കൗണ്‍സലിംഗ് നൽകിവരുന്ന വിവരം പുറംലോകം അറിയുന്നുണ്ടാവില്ല. പലർക്കും ഉറക്കംതന്നെയില്ല. ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലർമാരും ഭാരവാഹികളും എത്തിയാണ് കുട്ടികളെ സമാധാനിപ്പിക്കുന്നത്. ഈ ഫ്ളാറ്റിൽ ജനിച്ചു വളർന്ന കുട്ടികളിൽ പലർക്കും ഓണാവധിക്കു ശേഷം സ്കൂളിൽ പോകാൻ മടിയായിരുന്നു. തിരികെ വരുന്പോൾ രക്ഷിതാക്കളും ഫ്ളാറ്റും ഇല്ലാതെ വരുമോ എന്നതാണ് അവരുടെ ഭീതി. ജീവിതം അപ്പാടെ അധ്വാനിച്ച് ഒരു വീട് വാങ്ങിയതാണോ ഞങ്ങൾ ചെയ്ത അപരാധം - റസിഡന്റ് അസോസിയേഷൻ സെക്രട്ടറി ജോയ്സണ്‍ ഇ. പള്ളൻ ചോദിക്കുന്നു.
രോഗികൾ എന്തു ചെയ്യും?
മൂന്നു കാൻസർ രോഗികൾ ഈ ഫ്ളാറ്റിലുണ്ട്. വൃക്ക മാറ്റിവയ്ക്കലിനു വിധേയനായ ഒരാളുമുണ്ട്. സാന്പത്തികമായി തകർന്ന ഇവരുടെ ചികിത്സാച്ചെലവ് ഫ്ളാറ്റ് റസിഡൻസ് അസോസിയേഷനാണ് വഹിക്കുന്നതെന്നു പറഞ്ഞാൽ അദ്ഭുതപ്പെട്ടുപോകും. കോടീശ്വരൻമാരുടെ പാർപ്പിട സമുച്ചയം എന്നു മുദ്ര വീണ ഫ്ളാറ്റിലെ ഏറെപ്പേരുടെയും ജീവിത സാഹചര്യങ്ങൾ പുറംലോകം അറിയുന്നില്ല. ഇതിൽ ബഹൂഭൂരിപക്ഷത്തിനും ഈ കിടപ്പാടമല്ലാതെ വേറെ ചേക്കിടമില്ല. സുപ്രീം കോടതിയുടെ ഒഴിപ്പിക്കൽ വിധിയും നഗരസഭയുടെ കുടിയിറക്കൽ ഭീഷണിയും വന്നതോടെയാണ് ഇതിനുള്ളിൽ കഴിയുന്നവരുടെ പച്ചയായ ജീവിത സാഹചര്യം വിളിച്ചുപറയേണ്ടിവന്നത്. ഒന്നോ രണ്ടോ സിനിമാ താരങ്ങൾ ഫ്ളാറ്റിൽ കഴിയുന്നു എന്ന പേരിൽ എല്ലാവരെയും ഒരേ തട്ടിൽ കാണരുത്. ഫ്ളാറ്റിന്റെ ഉയരം നോക്കി ഇതിൽ കഴിയുന്നവരൊക്കെ സന്പന്നരാണെന്നു ധരിക്കരുത്.
ഫ്ളാറ്റ് പൊളിക്കാനാണ് തീരുമാനമെങ്കിൽ ഞങ്ങൾ മരണം വരെ ചെറുക്കും. ഫ്ളാറ്റ് വാങ്ങിയതിന്റെ സുതാര്യമായ രേഖകൾ കൈവശമുണ്ട്. 2019 വരെ കെട്ടിട നികുതി മുടങ്ങാതെ അടച്ചിട്ടുമുണ്ട്. വിധി വന്നതോടെ ബിൽഡറും സർക്കാരും നഗരസഭയും ഒരു പോലെ കൈമലർത്തുകയാണ്. 2010ൽ കൈവശ രേഖവരെ നൽകിയല്ലേ ഫ്ളാറ്റ് കൈമാറിയതെന്നും എല്ലാ രേഖകളും സാധുവായതിനാലല്ലേ ബാങ്ക് ലോണ്‍ കിട്ടിയതെന്നും ബിൽഡർ ചോദിക്കുന്നു.
മറ്റൊരു മാർഗവുമില്ലാതെ നിരാശയിൽ കഴിയുകയാണ് ഇവിടെ എല്ലാ കുടുംബങ്ങളും. പെരുവഴിയിൽ കിടന്നു മരിക്കുന്നതിലും ഭേദമല്ലേ ഇതിനുള്ളിൽ കിടന്നു മരിക്കുന്നതെന്നാണു പലരുടെയും ചോദ്യം. 93 വയസും 83 വയസും പ്രായമുള്ളവർ ഇതിലുണ്ട്. ഫ്ളാറ്റ് ഉടമയാണോ നഗരസഭയാണോ ചതിച്ചതെന്ന് അറിവില്ല. ഒരു തെറ്റും ചെയ്യാത്ത ഞങ്ങൾ കെണിയിൽപ്പെട്ടു എന്നു പറഞ്ഞാൽ മതി. ഫ്ളാറ്റിലേക്കു റിട്ടയേഡ് ജീവിതത്തിനു വന്നവരാണ് പലരും. മക്കളെ കെട്ടിച്ചവരും മക്കൾ വിദേശത്തായവരും നാട്ടിൽ തനിച്ചായപ്പോൾ സുരക്ഷിതമായ വാസത്തിനു ഫ്ളാറ്റിൽ വാസം തുടങ്ങി. പെണ്മക്കൾ മാത്രമുള്ള നാലു മാതാപിതാക്കൾ ഇതിലുണ്ട്. മരുമക്കളുടെ ഉദാരമായ സഹായത്തിൽ മാത്രം കഴിഞ്ഞുപോകുന്ന വയോധികരാണ് അവർ. കണ്ണിൽചോരയില്ലാതെ കോടതിവിധിയും ഞങ്ങളെ തള്ളിപ്പറഞ്ഞതോടെയാണു തകർന്നുപോയത്.
അനീതിയല്ലേ ഇത്?
ഒരു തെറ്റും ചെയ്തിട്ടില്ലാതെ 350ലേറെ കുടുംബങ്ങളെ പാർപ്പിടം പൊളിച്ചു റോഡിലിറക്കിവിടാനാണു നീക്കമെങ്കിൽ നടപ്പില്ല. നിയമം മനുഷ്യനുവേണ്ടിയുള്ളതാണെങ്കിൽ ഇത്തരത്തിൽ അനീതി കാണിക്കരുത്.
തെറ്റു ചെയ്തതും വീഴ്ച വരുത്തിയവരും ആരെന്ന് അറിയാൻ ജുഡീഷൽ അന്വേഷണം വേണമെന്നാണ് ജെയിൻ ഫ്ളാറ്റിലെ ജോർജ് കോവൂർ പറയുന്നത്. വീഴ്ച വരുത്തിയതു ഞങ്ങൾ ഫ്ളാറ്റിലെ താമസക്കാരല്ല. വീഴ്ചക്കാർ ആരാണെന്നു കണ്ടെത്തണം. രേഖകളിൽ ഒപ്പിട്ടവരും അനുമതികൾ നൽകിയവരും ആരെന്നറിഞ്ഞ് അവരെ ശിക്ഷിക്കണം. ഇന്നേവരെ വ്യക്തതയില്ലാത്ത തീരദേശ പരിപാലന നിയമത്തിൽ സംഭവിച്ച വീഴ്ചകളാണിത്. ഏതു നിയമത്തിലും പഴുതുകൾ തിരുകിക്കയറ്റി ചില ഉദ്യോഗസ്ഥർക്കു കൈക്കൂലി വാങ്ങാനുള്ള അവസരമുണ്ടാക്കിയതാണ് ഇവിടത്തെ വീഴ്ച.
പാർട്ടി മുന്നണി വ്യത്യാസമില്ലാതെ കേരളം ഒന്നിക്കേണ്ട വേളയാണിത്. വൈകാതെ മറ്റു ഫ്ളാറ്റുകൾക്കും ഇതേ ഗതി വന്നാൽ കേരളത്തിന്റെ ദുർവിധി എന്താവുമെന്നു സർക്കാരും തിരിച്ചറിയണം. കേരളത്തിലെ മഹാപ്രളയത്തിനു കാരണമായതു ഞങ്ങളുടെ നാലു ഫ്ളാറ്റുകളാണെന്നു കണ്ടെത്തിയിരിക്കുന്നു. കേരളത്തിൽ ഇനിയും പ്രളയമുണ്ടാകാതിരിക്കാൻ ഫ്ളാറ്റ് പൊളിക്കാൻ നിർദേശവും വന്നു. വഴിയാധാരമാകാൻ വിധിക്കപ്പെട്ട ജനങ്ങൾക്കുവേണ്ടി സർക്കാർ ന്യായം നിരത്തുന്പോൾ സുപ്രീം കോടതി അതിനു വില കൽപ്പിക്കും. ജുഡീഷൽ അന്വേഷണം നടത്തി റിപ്പോർട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കട്ടെ.
രേഖകൾ എവിടെ?
നിലവിൽ കൊച്ചിയിലെ നിരവധി ഫ്ളാറ്റുകളുടെ നിർമാണ അനുമതി ഫയലുകൾ നഗരസഭയിൽ കാണാനില്ലെന്നാണ് കേൾക്കുന്നത്. തുടർ കേസുകളും അന്വേഷണങ്ങളും വരാനിരിക്കെ ഫയലുകളും രസീതുകളും കാണാതെ പോകുന്നതിനും കത്തിപ്പോകുന്നതിനും സാധ്യത കൂടുതലാണ്. അന്വേഷണമുണ്ടായാൽ പലരും കുടുങ്ങും എന്നതിനാലാണ് ഫയലുകൾ മുങ്ങിപ്പോകുന്നതെന്നു സംശയിക്കുന്നു. 2007ൽ ഫ്ളാറ്റ് ബുക്ക് ചെയ്ത് ഏറെക്കാലംകൊണ്ടാണ് പണി തീർത്തുതന്നത്. പത്തു കൊല്ലം താമസിച്ചപ്പോഴാണ് കുടിയിറക്കു പൊളിക്കൽ ഭീഷണി. മറ്റോരൊക്കെയോ ചെയ്ത വീഴ്ചകൾക്കു താമസക്കാരെ എങ്ങനെ ശിക്ഷിക്കാനാവും. ഈ 75-ാം വയസിൽ ഇറക്കിവിട്ടാൽ ഞാൻ എവിടെപ്പോകണമെന്നാണു സർക്കാർ പറയുന്നത്- ജോർജ് കോവൂർ പ്രതികരിച്ചു.
കൈയൊഴിയുന്നവർ
നിയമപ്രശ്നങ്ങളില്ലാതെ സുരക്ഷിതമായ ഫ്ളാറ്റ് പണിതു നൽകാനുള്ള ചുമതല നിർമാതാക്കൾക്കാണ്. കടം പറഞ്ഞല്ല ഫ്ളാറ്റ് വാങ്ങുന്നത്. അതിൽ ജീവിക്കുന്നവരുടെ സുരക്ഷ പോലെ പ്രധാനമാണ് കെട്ടിടത്തിന്റെ രേഖകളും. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധിയും കൈകാര്യം ചേയ്യേണ്ട നിർമാതാക്കളെ കാണാനില്ല. വീഴ്ചയിൽ പങ്കാളിത്തമുണ്ടെന്നു കരുതുന്ന നഗരസഭയും ഉരുണ്ടുകളിക്കുന്നു.
കൈമടക്കു വാങ്ങിയവരും കണ്ണടച്ചിരുന്നവരും കൈമലർത്തുകയും ചെയ്യുന്നു. ഒരാളുടെ വീട് പൊളിക്കുന്നതിനു മുന്‍പ് അതിനുള്ള അനുവാദം ചോദിക്കുകയെന്നതു സാമാന്യ നീതിയാണ്. സ്വാഭാവിക നീതി ഞങ്ങൾക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഫ്ളാറ്റ് പൊളിച്ചാലും ഞങ്ങളുടെ ലോണ്‍ ബാധ്യത ഞങ്ങളുടെ ചുമലിൽനിന്നു മാറില്ല. അപ്പോൾ വീടില്ലാതെ കടബാധ്യതക്കാരായി ഞങ്ങൾ പെരുവഴിയിൽ ജീവിക്കേണ്ടിവരും. അതിനാൽ ഞങ്ങൾ ഒരിടത്തും പോകില്ല. കാരണം ഞങ്ങളുടെ ഏക സ്വത്താണിത്. സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതി നൽകിയ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണം. അങ്ങനെയെങ്കിൽ പൊളിച്ചുമാറ്റാനുള്ള വിധി കോടതി പുനർചിന്തിക്കുമെന്നാണു പ്രതീക്ഷ. കോടതിവിധി തിരുത്തിക്കാൻ ഇനി സംസ്ഥാന സർക്കാരിനെ കഴിയൂ. എല്ലാ പാർട്ടികളും നേതാക്കളും ഒപ്പം കേരള സമൂഹവും ഞങ്ങൾക്കൊപ്പമുണ്ട്. അതൊന്നു മാത്രമാണ് ഈ ഫ്ളാറ്റുകളിൽ ഉള്ളുരുകി കഴയുന്ന മനുഷ്യരുടെ ആശ്വാസവും പ്രതീക്ഷയും.
(അവസാനിച്ചു)
പൊളിക്കുന്നത് ഫ്ലാറ്റല്ല, ജീവിതം - 5 / റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
ജാഗ്രത പുലർത്തേണ്ട കാലം
റൂബെൻ കിക്കോൺ
2023ലെ നിയമസഭാ തെരഞ്ഞെ
മണിപ്പുരിൽനിന്ന് ആസാമിലേക്ക് പടർത്തുന്ന ക്രൈസ്തവപീഡനം
റൂബെൻ കിക്കോൺ
മേഘാലയയിലെ ഡൂഹോനിയിൽനിന്ന് ആസാമിലെ ഗോൽപാറയിലേക്ക
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്കോ?
സെബിൻ ജോസഫ്
പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വൻഭൂരിപക്ഷം നേടു
ഇവർ ജീവിക്കുന്ന രക്തസാക്ഷികൾ
ഒരാഴ്ച മുമ്പ് ദീപിക ഒന്നാം പേജിൽ ‘ഇവർ രക്തസാക്ഷികൾ’
പൂഞ്ഞാറും തിരിച്ചറിവുകളും
ഡോ. മൈക്കിൾ പുളിക്കൽ
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിപ്
ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനം
കഴിഞ്ഞ പത്തുവർഷത്തിനിടെ, ഇന്ത്യയുടെ ദേശീയസുരക്ഷാ പരിവർത്തനത്തിന് മോദി
ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനം
കേരളം പടിഞ്ഞാറ് അറബിക്കട
ആഗോളതാപനത്തിൽ ഉരുകുന്ന കേരളം
ഫെബ്രുവരി പകുതിയായപ്പോ
സാൻഡ് ഓഡിറ്റ് റിപ്പോർട്ടുകൾ പ്രാവർത്തികമാകുന്നില്ല
ഈ വേനലിനപ്പുറത്ത് ഒരു വെള്ളപ്പൊക്ക
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top