മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് പ്ലാറ്റിനം ജൂബിലി നിറവിൽ
Sunday, September 29, 2019 1:36 AM IST
ഡോക്ടർ അന്നാ ഡെങ്കൽ, ഇന്ത്യയുടെ ഭാഗമായിരുന്ന റാവൽപിണ്ടിയിൽ (ഇപ്പോൾ പാക്കിസ്ഥാനിൽ) 1920 മുതൽ മിഷൻ പ്രവർത്തനം തുടങ്ങി. മുസ്‌ലിം വനിതകൾക്കു പുരുഷ ഡോക്ടർമാരിൽനിന്നു ചികിത്സ ലഭ്യമാക്കാൻ ഇസ്ലാം ആചാരങ്ങൾ അനുവദിക്കാതിരുന്നതിനാൽ ഏറെ സ്ത്രീകളും കുഞ്ഞുങ്ങളും മരിക്കുന്ന ദുരവസ്ഥ അവർ നേരിട്ടറിഞ്ഞു.

അവിടെ പ്രവർത്തിക്കാൻ സ്ത്രീ ഡോക്ടർമാരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഡോക്ടർ അന്നാ ഡെങ്കലും മറ്റു മൂന്നു പേരും ചേർന്നു മെഡിക്കൽ മിഷൻ സഭയ്ക്കു തുടക്കം കുറിച്ചത്.

മെഡിക്കൽ മിഷൻ സന്യാസസഭയെക്കുറിച്ച് അറിഞ്ഞ ഫാ. സെബാസ്റ്റ്യൻ പിണക്കാട്ട് കേരളത്തിൽ ഈ സന്യാസ സമൂഹം തുടങ്ങുന്നതിനെക്കുറിച്ച് ബിഷപ് മാർ ജെയിംസ് കാളാശേരിയുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിനായി മദർ അന്നാ ഡെങ്കലിനെ ബന്ധപ്പെടുകയും ചെയ്തു. പിണക്കാട്ടച്ചന്‍റെ പ്രചാരണങ്ങളിലൂടെ 1940 ആയപ്പോഴേക്കും അഞ്ച് യുവതികൾ മെഡിക്കൽ മിഷൻ സന്യാസസഭയിൽ താത്പര്യം പ്രകടിപ്പിച്ചു. റാവൽപിണ്ടിയിൽ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് നടത്തിയിരുന്ന ഹോളിഫാമിലി ഹോസ്പിറ്റലിൽ നഴ്സിംഗ് പരിശീലനത്തിനു പിണക്കാട്ടച്ചൻ ഇവരെ എത്തിച്ചു.

പരിശീലനം പൂർത്തിയാക്കിയ നാലുപേർ പുതിയ സന്യാസസഭയുടെ ഇന്ത്യയിലെ തുടക്കക്കാരാകാൻ മുന്നോട്ടുവന്നു. 1944 സെപ്റ്റംബർ എട്ടിന് പാലായിലെ പരുമലക്കുന്നിൽ ഇവരുടെ പരിശീലനം ആരംഭിച്ചു. ക്രമേണ കൂടുതൽ പേർ അംഗങ്ങളായി. 1944 ഡിസംബറിൽ ഇവരെ കോട്ടയത്ത് ഇന്നുള്ള ആസ്ഥാനത്തേക്കു മാറ്റി.

സീറോ മലബാർ സഭയിലെ ആദ്യ മിഷൻ ആശുപത്രിയായ ഭരണങ്ങാനം മേരിഗിരി ആശുപത്രി 1948 മാർച്ച് 19ന് ഇവർ ആരംഭിച്ചു. ദൈവദാസനായ മാർ മാത്യു കാവുകാട്ടിന്‍റെ അനുഗ്രഹാശിസുകളോടെ 1953ൽ മേരിഗിരി സിസ്റ്റേഴ്സ് പൂർണമായും അന്തർദേശീയ മെഡിക്കൽ മിഷൻ സന്യാസസഭയുടെ ഭാഗമായി.

1955-ൽ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയും ഏതാനും വർഷങ്ങൾക്കുള്ളിൽ എല്ലാവിധ സജ്ജീകരണങ്ങളോടുകൂടിയ നഴ്സിംഗ് സ്കൂളും തുടർന്നു മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും ആരംഭിച്ച് ആതുരശുശ്രൂഷാ രംഗത്ത് മികവുറ്റ സേവനം കാഴ്ചവച്ചു. കൂടാതെ, തുരുത്തിപ്പുറം എ.എ.ജെ.എം, കുമളി സെന്‍റ് അഗസ്റ്റിൻസ് എന്നീ ആശുപത്രികളിലും സേവനം അനുഷ്ഠിച്ചു.

1961ൽ ചങ്ങനാശേരിയിലെ ഇത്തിത്താനത്തു പുതിയ നൊവിഷ്യേറ്റ് ഭവനം ആരംഭിച്ചു. കേരളത്തിനു പുറത്തു സുറിയാനി കത്തോലിക്കർക്കു മിഷൻ പ്രവർത്തനം അനുവദിച്ചിട്ടില്ലാതിരുന്ന 1962ൽ പ്രത്യേക അനുമതിയോടെ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് പശ്ചിമേഷ്യൻ രാജ്യമായ ജോർദാനിലേക്ക് സേവനമേഖല വ്യാപിപ്പിച്ചു..

സമൂഹത്തിന്‍റെ മുഖ്യധാരയിൽനിന്നു പിന്തള്ളപ്പെട്ട ജനങ്ങളിലേക്ക് ആരോഗ്യപ്രവർത്തനങ്ങൾ എത്തിക്കാനും സാമൂഹ്യനീതി കൈവരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാനുമായി പുതിയ സരണിയിലൂടെ സേവനമേഖല കേരളത്തിലെയും മറ്റു ചില സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിലും ചേരിപ്രദേശ‌ങ്ങളിലും 1970കളുടെ ആരംഭം മുതൽ ആവിഷ്കരിച്ചു. ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയും നഴ്സിംഗ് സ്കൂളും1979ൽ ചങ്ങനാശേരി അതിരൂപതയ്ക്കും, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും ടൗണിൽ ഇണ്ടായിരുന്ന ക്ലിനിക്കും 1999ൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്കും മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് വിട്ടുകൊടുത്തു.


പ്രാദേശിക ജനത സ്വയംപര്യാപ്തതയിൽ എത്തുന്നതും അവരുടെ ഇടയിൽ കഴിവുള്ള നേതൃത്വം വളരുന്നതിനുമനുസരിച്ചു കൂടുതൽ അടിയന്തര ആവശ്യങ്ങളുള്ള ഇടങ്ങളിലേക്കു മാറുക എന്നതു മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്‍റെ നയങ്ങളുടെ ഭാഗമാണ്. ആയതിനാൽ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് ആരംഭിച്ച തിരുവനന്തപുരം രൂപതയിലെ പൂത്തുറ, കാഞ്ഞിരപ്പള്ളി രൂപതയിലെ പനയ്ക്കച്ചിറ, പാലാ രൂപതയിലെ അരുവിത്തുറ, കൊല്ലം രൂപതയിലെ പടപ്പക്കര, ഇടുക്കി രൂപതയിലെ നെടുങ്കണ്ടം എന്നിവിടങ്ങളിലെ ജനങ്ങളെ സ്വയം പര്യാപ്തതയിലും നേതൃത്വത്തിലും ശക്തിപ്പെടുത്തിയ ശേഷം കൂടുതൽ ആവശ്യമുള്ള ഇടങ്ങളിൽ സിസ്റ്റേഴ്സ് പ്രവർത്തനനിരതരായി.

മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് സജീവ സേവനം തുടർന്നുകൊണ്ടിരിക്കുന്ന ഗ്രാമങ്ങൾ വടക്കുകിഴക്കേ ഇന്ത്യയിൽ നാഗാലാൻഡ്, മേഘാലയ, ആസാം, തെക്കേ ഇന്ത്യയിൽ തമിഴ്നാട്, കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും, കേരളത്തിൽ തിരുവനന്തപുരം രൂപതയിൽ മാമ്പള്ളി, ഇടുക്കി രൂപതയിൽ കാമാക്ഷി എന്നിവിടങ്ങളുമാണ്.

ഐക്യരാഷ്‌ട്ര സഭയുടെ പ്രവർത്തനങ്ങളിൽ കഴിഞ്ഞ 25 വർഷങ്ങളായി മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് സജീവമാണ്. കാലാനുസൃത പ്രസക്തമായ സേവനങ്ങളെ പരിഗണിച്ച് ഐക്യരാഷ്‌ട്ര സംഘടനയുടെ എക്കോസോക്ക് - സാമ്പത്തിക സാമൂഹിക കൗൺസിലിന്‍റെ സ്പെഷൽ കൺസൾട്ടേറ്റീവ് പദവി 2000ൽ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിനു ലഭിച്ചു.

പാർശ്വഫലങ്ങളില്ലാത്ത ചികിത്സാവിധികൾ ലഭ്യമാക്കാനായി ഹോളിസ്റ്റിക് ഹെൽത്ത് ചികിത്സാരീതികൾ നടപ്പിലാക്കിയും മാനസികാരോഗ്യം മെച്ചപ്പെടുത്താനും കുടുംബ ശിഥിലീകരണം തടയാനും കൗൺസലിംഗ് തെറപ്പി നൽകിയും ഈ വിഷയങ്ങളിൽ പരിശീലനം നൽകിയും ഗ്രന്ഥങ്ങൾ രചിച്ചും ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾ എല്ലായിടത്തും പ്രത്യേകിച്ചു ചങ്ങനാശേരിയിൽ ഇത്തിത്താനത്തും എറണാകുളത്തു കളമശേരിയിലും തുടരുന്നു. ശാരീരിക- ആത്മീയ - മാനസിക-സാമൂഹിക വളർച്ചയും സുസ്ഥിര വികസനവുമാണ് എല്ലാ പ്രവർത്തനങ്ങളുടെയും നിദാനം.

സിസ്റ്റർ മേരി നാല്പതാംകളം എംഎംഎസ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.