Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വളരെ മനോഹരമായ നടക്കാത്ത സ്വപ്നം
Sunday, October 13, 2019 1:21 AM IST
മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന കമ്മറ്റിയിൽ നിന്നു പുറത്താകുമോ? പാർട്ടിയുടെ ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി പ്രഖ്യാപിച്ച പാർട്ടി സംസ്ഥാന കമ്മിറ്റിക്കുള്ള പ്രായപരിധി അതേപടി അംഗീകരിക്കപ്പെട്ടാൽ പിണറായിക്കു പോലും മാറി നിൽക്കേണ്ടിവരും. ബംഗാളിൽ സ്വീകരിച്ചിരിക്കുന്ന 60 വയസ് എന്ന പ്രായ പരിധിയാണ് കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം യെച്ചൂരി മാതൃകയായി പ്രഖ്യാപിച്ചത്. ഓരോ സംസ്ഥാന സമതിക്കും പ്രായ പരിധി നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കൾക്ക് അവസരം കൊടുക്കുന്നതിനാണ് പാർട്ടി നേതൃത്വം ഈ നല്ല നിർദേശം കൊടുക്കുന്നതെന്നും യെച്ചൂരി വിശദീകരിച്ചു. എഴുപത്തഞ്ചുകാരനാണു പിണറായി. സംസ്ഥാന കമ്മിറ്റിക്കുള്ള പ്രായപരിധി 60 ആക്കിയാൽ അറുപത്തഞ്ചുകാരനായ കോടിയേരിയും അറുപത്തൊമ്പതുകാരനായ ഇ.പി. ജയരാജനും അറുപത്തേഴുകാരനായ തോമസ് ഐസക്കും അറുപത്തെട്ടുകാരനായ എ.കെ. ബാലനും ജി.സുധാകരനും അറുപത്തഞ്ചുകാരനായ എം.എ. ബേബിയും എല്ലാം പുറത്തു പോകേണ്ടി വരും. യെച്ചൂരിയുടെ വളരെ മനോഹരമായ നടക്കാത്ത സ്വപ്നം.
പാർട്ടിപദവികൾക്ക് ഒരു പ്രായപരിധി ഏർപ്പെടുത്തുന്നത് എല്ലാ പാർട്ടികൾക്കും നല്ലതാണ്. അതുപോലെ എംപി, എംഎൽഎ സ്ഥാനങ്ങളിലേക്ക് തെരഞ്ഞടുക്കപ്പെടുന്നതിനും പരിധി ഉണ്ടാക്കണം. രണ്ടുവട്ടം എംഎൽഎ ആയവർ തുടർന്ന് ഒരുവട്ടം എങ്കിലും മാറിനിൽക്കാൻ ഭരണഘടനപരമായ നിബന്ധന ഉണ്ടാക്കുന്നതുപോലും നല്ലതാണ്. യുവാക്കൾക്കു കടന്നുവരാൻ അല്ലാതെ അവസരം കിട്ടില്ല. സിപിഎം ഇന്ത്യൻ ജനാധിപത്യത്തിനു കൊടുക്കുന്ന വലിയ സംഭാവനയാവും ഈ തീരുമാനം.
എല്ലാ പാർട്ടികളിലും യുവാക്കൾക്ക് അവസരം കിട്ടാനും അങ്ങനെ ജനാധിപത്യ സംവിധാനം കൂടുതൽ കാര്യക്ഷമവും യുവത്വം നിറഞ്ഞതും ആകാനും ഇടയാകും. കോണ്‍ഗ്രസിന്റെ അടക്കം ഇന്ത്യയിലെ എല്ലാ പാർട്ടികളുടെയും നേതൃനിര എത്ര ജരാനരാദികൾ ബാധിച്ചവയാണ്. ഇക്കാര്യത്തിൽ ബിജെപിയും തന്റേടം കാട്ടി. അഡ്വാനിയെപ്പോലും മാറ്റിനിർത്തി. അതു ഫലം ഉണ്ടാക്കുകയും ചെയ്തു.
ബിജെപിയും സിപിഎമ്മും
കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ സ്വേച്ഛാധിപതികളായ ഭരണകർത്താക്കൾ കാണിക്കുന്ന അതേ സമിപനമാണു ബിജെപി ഭാരതത്തിൽ കാണിച്ചുകൊണ്ടിരിക്കുന്നത്. പോലീസിനെയും അത്തരം സർക്കാർ സംവിധാനങ്ങളെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലാക്കുകയാണ് അവർ. ചിദംബരവും കർണാടകത്തിലെ ശിവകുമാറും മാത്രമല്ല കർണാടകത്തിലെ മിക്കവാറും എല്ലാ കോൺഗ്രസ് നേതാക്കളെയും ജയിലിലാക്കുന്ന രീതിയാണ്. അവർക്കെല്ലാം എതിരെ ആദായനികുതി വകുപ്പും സമാന ഏജൻസികളും മത്സരിച്ചു കുറ്റം കണ്ടുപിടിക്കുന്നു.
കുറ്റവാളികളാണ് ഈ നേതാക്കൾ എന്നു വിചാരിച്ചാൽക്കൂടി സർക്കാർ നടപടികളിലും സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിലും ജനങ്ങൾക്കാകെ സംശയം ഉണ്ടാക്കുന്ന നടപടികളാണിവ. ശരത് പവാറും അഖിലേഷ് യാദവും ലാലു പ്രസാദും എല്ലാം പ്രതിക്കൂട്ടിലാണ്. അരവിന്ദ് കേജരിവാളിനെപ്പോലുള്ളവർക്ക് വിദേശ പരിപാടികൾക്കുള്ള അനുമതി പോലും നിഷേധിക്കുന്നു. നീതി എവിടെ നിന്നും കിട്ടില്ല എന്ന ഭയം പടരുകയാണ്. നിഷ്പക്ഷമായി പ്രവർത്തിക്കുന്നവ എന്ന് കരുതുന്ന എല്ലാ സ്ഥാപനങ്ങളിലും ഉള്ള വിശ്വാസവും ജനത്തിന് നഷ്ടപ്പെടുന്നു. അതും കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ സ്ഥിതി.
രണ്ടാം കൂനൻ കുരിശ് സത്യം
സുപ്രീം കോടതി വിധിയോടെ തങ്ങളുടെ കൈവശത്തിലിരുന്ന മിക്കവാറും പഴയപള്ളികളെല്ലാം നഷ്ടപ്പെടുന്ന കേരളത്തിലെ യാക്കോബായക്കാർ 2019 ഒക്ടോബർ ഏഴിന് കോതമംഗലത്ത് പരിശുദ്ധ യൽദോബാവയുടെ കബറിടത്തിനു മുന്നിലുള്ള ബാവായുടെ മരണനേരത്ത് സ്വയം പ്രകാശിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കൽക്കുരിശിൽ കെട്ടിയ ആലാത്തിൽ പിടിച്ചുകൊണ്ട് ഭൂമിയും സൂര്യ ചന്ദ്രന്മാരും ഉള്ളിടത്തോളം കാലം അന്ത്യോക്യാ വിശ്വാസം കാത്തു സുക്ഷിക്കും എന്ന് പ്രതിജ്ഞ എടുത്തത് ഉണ്ടാക്കാനിരിക്കുന്ന പ്രത്യാഘാതങ്ങൾ കണ്ടറിയണം.
ആറു കിലോമീറ്ററോളം ദൂരത്തിൽ ആലാത്തിൽ പിടിക്കാൻ ആളുകൾ ഉണ്ടായിരുന്നു എന്നാണ് വാർത്ത. സുപ്രീം കോടതി വിധി അനുകൂലമാണെങ്കിലും നൂറ്റാണ്ടുകളായി യാക്കോബായക്കാർ കൈവശം വയ്ക്കുന്ന പള്ളികൾ ഓർത്തഡോക്സുകാർ സ്വന്തമാക്കുന്നത് ക്രൈസ്തവികമല്ല എന്ന് കരുതുന്നവർ കേരളത്തിൽ ഏറെയുണ്ട്.
കൂടത്തായിയിലെ ഇരകൾ
പതിനാല് വർഷങ്ങൾക്കിടയിൽ കൂടത്തായിയിലും പരിസരങ്ങളിലും നടന്ന ആറു മരണങ്ങൾ കൊലപാതകങ്ങളാണ് എന്ന നിഗമനത്തിലേക്ക് എത്തുന്ന കൂടത്തായിക്കഥകളിലെ ഇരകളും പിശാചുക്കളും ആരെല്ലാമാണ്? അറിയാനുള്ള സാധാരണക്കാരുടെ ജിജ്ഞാസ പരമാവധി മുതലെടുത്തുകൊണ്ട് ഓരോ ദിവസവും മാധ്യമങ്ങൾ പറയുന്ന കഥകളുടെ നെല്ലും പതിരും തിരിച്ചറിയാൻ ഇനിയും ദിവസങ്ങളെടുക്കും.
സാധാരണ മരണങ്ങൾ എന്നു കരുതി ആരും ശ്രദ്ധിക്കാതെ കടന്നു പോയ സംഭവങ്ങൾ കൊലപാതകങ്ങളാണ് എന്ന് തെളിയിക്കപ്പെടാനായാൽ ഒരു യാഥാർഥ്യം വീണ്ടും അന്വർഥമാവുകയാണ്. എത്ര മൂടി വച്ചാലും സത്യം ഒരു ദിവസം ഉയിർത്തെഴുന്നേൽക്കും. ഈ തിരിച്ചറിവൊന്നും പക്ഷേ ഇത്തരം കൃത്യങ്ങൾ ചെയ്യുന്നവർക്കു ഭീതി ഉണ്ടാക്കുന്നില്ല എന്ന ചരിത്ര യാഥാർഥ്യവുമുണ്ട്.
കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയുന്പോൾ തങ്ങളുടെ കച്ചവടം കൊഴുപ്പിക്കണം എന്ന ആഗ്രഹത്തോടെ മാത്രമാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്ന സങ്കടം വീണ്ടും സജീവമാവുകയാണ്. മാധ്യമങ്ങളുടെ അതിരുവിട്ട ആവേശം പ്രതികൾ രക്ഷപ്പെടാനും അറസ്റ്റ് വൈകിക്കാനും എല്ലാം കാരണമായിട്ടുണ്ട് എന്നതു ചരിത്രപാഠം. കൂടത്തായി സംഭവത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന മറയിൽ മാധ്യമപ്രവർത്തകർ സംഭവവുമായി ബന്ധപ്പെട്ടവരെ ചോദ്യംചെയ്യുകയും വിവരം ശേഖരിക്കുകും ചെയ്തു എന്നും അത്തരക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും പോലീസിനു പറയേണ്ടിവരുന്ന നില വരെ എത്തി മാധ്യമ വിചാരണകൾ.
അസത്യങ്ങൾ വാരിവിതറിക്കൊണ്ട്, തങ്ങൾ ശത്രുക്കളായി കരുതുന്നവരെ എല്ലാം താറടിക്കാനുള്ള നീക്കവും ഇപ്പഴുതിലൂടെ മാധ്യമങ്ങൾ നടത്തി. കൂടത്തായിയിലെ "നായിക’ ഒരു സൺഡേ സ്കൂൾ അധ്യാപികയും അതീവ ഭക്തയും ഇടവകയുടെ ഭക്തസംഘടനകളിലെ അംഗവും എല്ലാമായിരുന്നു എന്ന് ചില മാധ്യമങ്ങൾ കണ്ടുപിടിച്ചു! അപ്പഴുതിലൂടെ കത്തോലിക്കാ സഭയെയും വിശ്വാസികളെയും അപമാനിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നുവന്നപ്പോൾ ആ അവകാശവാദങ്ങളിലെ സത്യം വെളിപ്പെടുത്തി സഭാധികാരികൾക്കു പത്രക്കുറിപ്പ് ഇറക്കേണ്ടി വന്നു.
മാധ്യമങ്ങൾ അവകാശപ്പെട്ട വിധത്തിലും വിശ്വാസജീവിതം നയിക്കുന്നവർ പോലും വീണുപോകില്ല എന്നൊന്നും ഉറപ്പുപറയാൻ ആർക്കും ധൈര്യം ഉണ്ടാവില്ല എങ്കിലും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നിന്ദിക്കുന്നത് ചിലർ രസമാക്കിയിരിക്കുകയാണ്. അതിന് എരിവു പകരാൻ ക്രൈസ്തവ നാമധാരികളായ ചിലരെയും അവർക്കു കിട്ടുന്നുണ്ട്. ഇപ്പഴുതിലൂടെ കുമ്പസാരം എന്ന കൂദാശയെ പരിഹസിക്കാനും ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലർ പോലും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടത് കണ്ടപ്പോൾ കുമ്പസാരത്തെക്കുറിച്ച് ഒന്നും അറിയാത്തവരാണ് അവർ എന്ന് പോസ്റ്റു വായിക്കുന്പോൾ മനസിലാകുമെങ്കിലും ഇവരുടെ ഒക്കെ തനിനിറം ഇതാണല്ലോ എന്നറിഞ്ഞു പകച്ചു പോയി. ഇത്ര വർഗീയമാണോ ഈ മനസുകൾ എന്നു സംശയിക്കുന്ന പോസ്റ്റുകൾ.
ഇങ്ങനെ മാധ്യമങ്ങൾ വരുത്തുന്ന അപമാനത്തിന് ആരു പരിഹാരം ചെയ്യുമെന്നു മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യു ഉന്നയിച്ച സംശയം കേൾക്കാതെ പോകരുത്. കുപ്രസിദ്ധമായ ചാരക്കേസിൽ ഇത്തരം ഇക്കിളിക്കഥകൾ ഉണ്ടാക്കി കച്ചവടം കൊഴുപ്പിച്ച് വേട്ടക്കാരായ മാധ്യമങ്ങൾ തന്നെ പിൽക്കാലത്ത് ഇരയോടൊപ്പം ഓടി പോലീസുകാരെ കുറ്റവിചാരണ നടത്തി കച്ചവടം കൊഴുപ്പിച്ചത് മറക്കാറായിട്ടില്ല. അവരാണ് കൂടത്തായിയിലെ കേന്ദ്ര കഥാപാത്രമായ ജോളിയുടെ ഇപ്പോഴത്തെ ഭർത്താവിനെ ലൈവായി രണ്ടു മണിക്കൂറോളം നേരം വിചാരണ ചെയ്തു കാശുണ്ടാക്കിയത്.
മിഥുനും ദേവികയും പ്രമീളയും സിൽജോയും
ഈ ആഘോഷങ്ങൾക്കിടയിൽ കാക്കനാട്ട് മിഥുൻ എന്ന യുവാവ് ഒരു അർധരാത്രിക്കു ദേവിക എന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തി മുട്ടിവിളിച്ച് അവളെയും അച്ഛനെയും പെട്രോൾ ഒഴിച്ചു കത്തിക്കുകയും സ്വയം കത്തി മരിക്കുകയും ചെയ്ത സംഭവം അത്ര ആഘോഷിക്കപ്പെടാതെ കടന്നുപോയി.തന്റെ കാമുകിയായിരുന്ന ദേവിക തനിക്കു നഷ്ടപ്പെടുന്നു എന്ന സങ്കടത്തിൽ നിന്നുമാണത്രെ മിഥുൻ ഈ പൈശാചിക കൃത്യത്തിന് തുനിഞ്ഞത്. തളിപ്പറമ്പുകാരൻ സിൽജോ പ്രണയിച്ചു വിവാഹം കഴിച്ച കൊല്ലംകാരി പ്രമീളയെ അവർ താമസിക്കുന്ന കാസർഗോട്ട് വിദ്യാനഗറിൽ വച്ചു കൊന്നു ചന്ദ്രഗിരിപ്പുഴയിൽ കെട്ടിത്താഴ്ത്തിയതായും ഒരു കേസുണ്ടായിട്ടുണ്ട്.
ഒന്നിനും കൂടത്തായിയിലെ കൊഴുപ്പ് ഇല്ലാത്തതു കൊണ്ടാവണം മാധ്യമങ്ങൾ ഇവയൊക്കെ വിട്ടുകളയുകയാണ്. പ്രമീള പ്രണയിച്ചു വിവാഹം കഴിച്ചവളാണ്. ദേവികയും പ്രണയത്തിലായിരുന്നു. പ്രണയിക്കാനും തോന്ന്യവാസം ഇറങ്ങിപ്പോകാനും മക്കൾക്കുള്ള അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നവർ ഇതെല്ലാം കണ്ണു തുറന്നു കാണുമോ ആവോ?
കൂടത്തായി സംഭവം കേരളത്തിലും ഭാരതത്തിലും ലോകത്താകമാനവും നടന്നിട്ടുള്ള നിരവധി പരന്പര കൊലപാതകങ്ങളെയും അവയിലെ പ്രതികളെയും കൊലപാതകരീതികളെയും എല്ലാം സമാകാലീന സംവാദ വിഷയങ്ങളാക്കി. ഈ മരണങ്ങൾ കൊലപാതകമോ എന്ന സംശയം ഉണ്ടാക്കിയതു പിണറായിലെ കൊലപാതകങ്ങൾ. അവിടെയും പ്രതിയായ സൗമ്യ പ്രണയവിവാഹിതയായിരുന്നു. ഭർത്താവ് കിഷോർ ഉപേക്ഷിച്ചു പോയി. സൗമ്യ പലരോട് അടുപ്പത്തിലായി. അവസാനം മകളെയും മാതാപിതാക്കളെയും എല്ലാം കൊന്നു. ആ ദാരുണസംഭവങ്ങളുടെ കാലത്ത് ആരും സൗമ്യയുടെ മതവിശ്വാസമോ ഭക്തിജീവിതമോ ചർച്ചാവിഷയമാക്കിയില്ല.
അനന്തപുരി/ ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top