അസ്വസ്ഥതകൾ പരിഹരിക്കപ്പെടണം
Thursday, January 16, 2020 11:31 PM IST
സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ 28-ാമതു സിനഡ് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ ജനുവരി 10 മുതൽ 15 വരെ നടന്ന വിവരം നിങ്ങൾക്കറിയാമല്ലോ. തീക്ഷ്ണമായ പ്രാർഥനയിലൂടെയും പരിത്യാഗത്തിലൂടെയും സിനഡിന്‍റെ വിജയത്തിനായി സഹായിച്ച എല്ലാവരെയും ഞാൻ നന്ദിയോടെ ഒാർക്കുന്നു. മൂന്നു ദിവസം നീണ്ട ഒരുക്കധ്യാനത്തിനു ശേഷമാണു പിതാക്കന്മാർ സിനഡിലേക്കു പ്രവേശിച്ചത്. സിനഡിന്‍റെ പ്രാരംഭത്തിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ജാംബത്തീസ്ത ദിക്വാത്രോ സിനഡിനെ അഭിസംബോധന ചെയ്തു. സീറോ മലബാർ സഭയിലെ 64 മെത്രാന്മാരിൽ 57 പേർ സിനഡിൽ സംബന്ധിച്ചു. സഭയെയും നാടിനെയും സംബന്ധിക്കുന്ന ഒട്ടനവധി വിഷയങ്ങളിൽ സിനഡ് ക്രിയാത്മകമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്തു.

1. കാർഷികരംഗം

കേരളത്തിലെ കാർഷികരംഗം ഗുരുതരമായ പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചമൂലം കർഷക കുടുംബങ്ങൾ ഉപജീവനത്തിനു വകയില്ലാതെ ഉഴലുകയാണ്. തുടർച്ചയായുണ്ടായ പ്രളയങ്ങൾ കേരളത്തിലെ കർഷകരെ ദുരിതക്കയത്തിൽ ആഴ്ത്തി. വന്യമൃഗങ്ങൾ കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടു കാലമേറെയായി. കർഷകർ അനുഭവിക്കുന്ന ദുരവസ്ഥ പരിഹരിക്കാനായി പൊതുസമൂഹവുമായി ചേർന്ന് സഭ സജീവമായി രംഗത്തിറങ്ങണമെന്നു സിനഡ് തീരുമാനിച്ചു. കർഷകരുടെ ആവശ്യങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ കർഷകരുടെ മഹാസംഗമങ്ങൾ നടത്തിയ രൂപതകളെ സിനഡ് അഭിനന്ദിച്ചു.

കർഷക പെൻഷൻ പ്രതിമാസം പതിനായിരം രൂപയായി ഉയർത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വന്യമൃഗങ്ങളെ വനാതിർത്തിക്കുള്ളിൽ നിലനിർത്താൻ ആവശ്യമായ നടപടികളെടുക്കുക, സർക്കാർ സത്വരമായി ഇടപെടുക, കാർഷിക ഉത്പന്നങ്ങൾക്ക് ഡോ. എം.എസ്. സ്വാമിനാഥൻ കമ്മീഷന്‍റെ നിർദേശമനുസരിച്ച് താങ്ങുവില നിശ്ചയിക്കുക, കാർഷിക ജോലികൾ ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ സർക്കാരിനു മുമ്പിൽ വയ്ക്കുന്നത്.

കർഷകരുടെ തികച്ചും ന്യായമായ ഇൗ ആവശ്യങ്ങളോട് ഉദാരപൂർണമായ സമീപനം സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് സിനഡ് പ്രത്യാശിക്കുന്നു. “തന്‍റെ ജനത്തിന്‍റെ ക്ലേശങ്ങൾ കാണുകയും അവരുടെ രോദനം കേൾക്കുകയും ചെയ്യുന്ന” ദൈവം (പുറ 3:7) നല്ല കാലാവസ്ഥയും സമൃദ്ധിയും നൽകി കർഷകരെ അനുഗ്രഹിക്കാനായി നമുക്കു പ്രാർഥിക്കാം.

2. പൗരത്വ നിയമ ഭേദഗതി

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു രാജ്യത്ത് നിലവിലുള്ള ആശങ്കകളും അസ്വസ്ഥതകളും പരിഹരിക്കാൻ തയാറാകണമെന്ന് സിനഡ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു. ഭാരതത്തിന്‍റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ നിയമനിർമാതാക്കൾ ശ്രദ്ധിക്കണം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ മതേതരത്വം ഇൗ നിയമ ഭേദഗതി മൂലം സംശയത്തിന്‍റെ ദൃഷ്ടിയിൽ നിൽക്കാൻ ഇടവരരുത്. തിരിച്ചുപോകാൻ ഇടമില്ലാത്തവിധം രാജ്യത്തുള്ള അഭയാർഥികളെ മതപരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നൽകാനും സർക്കാർ തയാറാകണം എന്നതാണ് സഭയുടെ നിലപാട്. പുതുതായി പൗരത്വം നല്കുന്നവരെ പുനരധിവസിപ്പിക്കുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകത്തെ കൂടി സർക്കാർ പരിഗണിക്കണം.

അഭയാർഥികളിൽ ചിലരെ മതാടിസ്ഥാനത്തിൽ വേർതിരിക്കാനും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാർഥി ക്യാമ്പുകളിൽ പാർപ്പിക്കാനുമുള്ള നീക്കം ഉപേക്ഷിക്കണം. ഇക്കാര്യത്തിലുള്ള സർക്കാരിന്‍റെ നിലപാടിൽ കൂടുതൽ വ്യക്തത ആവശ്യമാണ്. സർക്കാർ നിയമങ്ങളെ എതിർക്കാൻ അക്രമമാർഗങ്ങൾ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമർത്തി നിശബ്ദമാക്കാൻ ശ്രമിക്കുന്നതും ഒരുപോലെ അധാർമികമാണ്. ഭാരതം എന്ന മഹത്തായ രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുണ്ടെന്ന് ഒാരോ പൗരനെയും ബോധ്യപ്പെടുത്താൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്.

3. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം

ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ക്രൈസ്തവർ വിവേചനം അനുഭവിക്കുന്നതായി സിനഡ് വിലയിരുത്തി. നിയമപരമായിത്തന്നെ കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചെലവിടുന്ന തുകയുടെ 80% ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുകയാണ്. ശേഷിക്കുന്ന 20% ആണ് ന്യൂനപക്ഷങ്ങളിലെ മറ്റ് അഞ്ചു വിഭാഗങ്ങൾക്കുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇൗ അനീതി പരിഹരിച്ച് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.

വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനകേന്ദ്രങ്ങളായി 45ൽ പരം സെന്‍ററുകൾ സർക്കാർ ചെലവിൽ ന്യൂനപക്ഷ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇവ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും നീതിപൂർവകമായി വിഭജിച്ചു നൽകാൻ സർക്കാർ തയാറാകണം. കൂടാതെ ജില്ലാതല ന്യൂനപക്ഷ കോ-ഒാർഡിനേഷൻ കമ്മിറ്റികളിലെ അംഗങ്ങളിൽ ക്രൈസ്തവ പ്രാതിനിധ്യം നാമമാത്രമായി ചുരുക്കിയത് നീതിപൂർവമാണോ എന്നു വിലയിരുത്തേണ്ടതും സർക്കാരാണ്.

4. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരുടെ സംവരണം

സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്യു.എസ്.) സർക്കാർ സർവീസിലും ഉന്നതവിദ്യാഭ്യാസരംഗത്തും 10 ശതമാനം സംവരണം എന്ന കേന്ദ്രനിയമം നടപ്പിലാക്കുന്നതിനായി സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തെ സിനഡ് സ്വാഗതം ചെയ്യുന്നു. സർക്കാർ സർവീസുകളിൽ സംവരണേതര ക്രൈസ്തവ വിഭാഗങ്ങൾ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ പ്രത്യാശയ്ക്കു വകനൽകുന്ന നടപടിയാണിത്.

എന്നാൽ, സംവരണത്തിനു മാനദണ്ഡമായി കേന്ദ്രസർക്കാർ നിശ്ചയിച്ച ഭൂപരിധി സംസ്ഥാന സർക്കാർ പുനർനിർണയിച്ചത് അനീതിപരമാണെന്ന് സിനഡ് വിലയിരുത്തി. ഭൂപരിധി സംബന്ധിച്ച കേന്ദ്ര മാനദണ്ഡമായ അഞ്ച് ഏക്കറിൽ നിന്ന് 2.5 ഏക്കർ ആയി സംസ്ഥാന ഗവൺമെന്‍റ് കുറച്ചിരിക്കുകയാണ്. ഇതിനോടകം സാമ്പത്തിക സംവരണം നടപ്പിലാക്കിയ ഒരു സംസ്ഥാനവും കൃഷിഭൂമിയുടെ അളവ് കേന്ദ്ര മാനദണ്ഡത്തിൽനിന്ന് താഴ്ത്തി നിശ്ചയിച്ചിട്ടില്ല എന്നിരിക്കെ കേരളം മാത്രം ഭൂപരിധി വെട്ടിക്കുറച്ചത് സർക്കാർ പുനഃപരിശോധിക്കേണ്ടതാണ്.


കെഎഎസ് ഉൾപ്പടെ പിഎസ്‌സി ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്ന തസ്തികകൾക്കുകൂടി ബാധകമാകത്തക്ക വിധത്തിൽ മുൻകാല പ്രാബല്യത്തോടെ സംസ്ഥാനത്ത് 10 ശതമാനം ഇഡബ്ലിയുഎസ്. സംവരണം നടപ്പിൽ വരുത്തുന്നതിനുള്ള തീരുമാനം ഉണ്ടാകണമെന്ന് സിനഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.

5. ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ

ആഗോള തലത്തിൽ ക്രൈസ്തവർക്കെതിരേ വർധിച്ചുവരുന്ന പീഡനങ്ങളിൽ സിനഡ് ആശങ്ക രേഖപ്പെടുത്തി. ക്രിസ്മസ് നാളിൽ നൈജീരിയയിൽ നടന്ന ക്രിസ്ത്യൻ കൂട്ടക്കുരുതി മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു.

പ്രണയക്കുരുക്കിൽ പെട്ട് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതാണ്. മതസൗഹാർദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ദുരുദ്ദേശ്യപരമായ മതാന്തരപ്രണയങ്ങൾ കേരളത്തിൽ വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ഇത്തരം നീക്കങ്ങൾ നടക്കുന്നു എന്നതു വസ്തുതയാണ്. കേരളത്തിൽനിന്ന് എെഎസ് ഭീകരസംഘടനയിലേക്കുപോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെട്ടു എന്നത് നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.

മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ഇത്തരം പ്രണയബന്ധങ്ങളെ ആരും മനസിലാക്കരുത്. ഇൗ വിഷയത്തെ മതപരമായി മനസിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നക്രമസമാധാന പ്രശ്നമായോ ഭീകരവാദ പ്രവർത്തനമായോ മനസിലാക്കി നിയമപാലകർ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെടുന്നു. ഇൗ വിഷയത്തിന്‍റെ അപകടങ്ങളെക്കുറിച്ച് രക്ഷാകർത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും സിനഡ് തീരുമാനിച്ചു.

6. ആരാധനക്രമം

1989-ൽ നടപ്പിലാക്കിയ സീറോ മലബാർ കുർബാനക്രമത്തിന്‍റെ പരിഷ്കരണം സഭയുടെ ചിരകാല ആഗ്രഹമായിരുന്നു. സഭയുടെ കുർബാനക്രമത്തിന്‍റെ നവീകരണത്തക്കുറിച്ച് സിനഡ് പിതാക്കന്മാർ വിശദമായ ചർച്ചകൾ നടത്തുകയുണ്ടായി. വിവിധ രൂപതകളിൽനിന്നു ലഭിച്ച നിർദേശങ്ങളുടെ വെളിച്ചത്തിൽ സഭയുടെ കേന്ദ്ര ലിറ്റർജി കമ്മീഷനും പ്രത്യേക ആരാധനക്രമ സമിതിയും വിശദമായി പഠിച്ചു തയാറാക്കിയ പരിഷ്കരിച്ച കുർബാനക്രമമാണ് സിനഡിൽ ചർച്ച ചെയ്യപ്പെട്ടത്. പ്രാർഥനയിലും പരിശുദ്ധാത്മാവിന്‍റെ ചൈതന്യത്തിലും വിശദമായ ചർച്ചകൾക്കും ആഴമായ വിചിന്തനങ്ങൾക്കുംശേഷം കുർബാനയുടെ പരിഷ്കരിച്ച ക്രമം സിനഡ് പിതാക്കന്മാർ എെകകണ്ഠ്യേന അംഗീകരിച്ചു. പരിഷ്കരിച്ച കുർബാനക്രമം പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തിനായി സമർപ്പിക്കുന്നതാണ്. മാർപാപ്പയുടെ അംഗീകാരത്തോടെ പരിഷ്കരിച്ച കുർബാനക്രമം സഭയിൽ നടപ്പിൽ വരും.

വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലുള്ള ഏകീകരണം എന്ന ലക്ഷ്യത്തോടെ 1999 നവംബർ മാസത്തിലെ സിനഡിൽ എെകകണ്ഠ്യേന എടുത്ത തീരുമാനമാണ് സിനഡിന്‍റെ ഒൗദ്യോഗിക നിലപാട്. വിശുദ്ധ കുർബാന അർപ്പണരീതിയിൽ എെക്യം ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത സിനഡ് ഊന്നിപ്പറയുകയും എെക്യത്തിലേക്കു നീങ്ങാൻ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു. “അൾത്താരയിലെ ഒരുമയാണ് സഭയുടെ എെക്യത്തിന്‍റെ അടിസ്ഥാനം” എന്ന ബനഡിക്ട് മാർപാപ്പയുടെ ചിന്ത നമുക്ക് മാർഗദർശനമാകട്ടെ. നാം ആശീർവദിക്കുന്ന പാനപാത്രവും നാം മുറിക്കുന്ന അപ്പവും നമ്മെ കർത്താവിന്‍റെ ശരീരമായ സഭയുടെ കൂട്ടായ്മയിൽ ഒരുമിപ്പിക്കുകയാണു ചെയ്യുന്നത് (1 കോറി 10:16) എന്ന സത്യം നമുക്കു വിസ്മരിക്കാതിരിക്കാം.

7. നന്ദി, അഭിനന്ദനങ്ങൾ

കാഞ്ഞിരപ്പളളി രൂപതയുടെ അധ്യക്ഷനായി 18 വർഷക്കാലം രൂപതയെ മാതൃകാപരമായി നയിച്ച അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ പിതാവ് 75 വയസ് പൂർത്തിയായതിനെത്തുടർന്ന് രൂപതാ ഭരണത്തിൽനിന്നു വിരമിക്കുകയാണ്. പിതാവിന്‍റെ നിസ്തുലങ്ങളായ സേവനങ്ങളെയും ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തെയും സഭ മുഴുവനോടുമുള്ള കരുതലിനെയും ഏറെ നന്ദിയോടെ അനുസ്മരിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായിരുന്ന മാർ ജോസ് പുളിക്കൽ പിതാവിനെയാണ് അഭിവന്ദ്യ മാത്യു അറയ്ക്കൽ പിതാവിന്‍റെ പിൻഗാമിയായി സിനഡ് തെരഞ്ഞെടുത്തിരിക്കുന്നത്. പുതിയ ദൗത്യത്തിൽ അഭിവന്ദ്യ പിതാവിനും കാഞ്ഞിരപ്പള്ളി രൂപതയ്ക്കും എല്ലാ നന്മകളും ആശംസിക്കുന്നു.

പാലക്കാട് രൂപതയുടെ സഹായ മെത്രാനായി ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെ സിനഡ് തെരഞ്ഞെടുത്തു. നിയുക്ത സഹായമെത്രാനും രൂപതാധ്യക്ഷനായ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിനും പാലക്കാട് രൂപതയ്ക്കും എല്ലാ നന്മകളും ദൈവാനുഗ്രഹങ്ങളും ആശംസിക്കുന്നു.

2019 ഓഗസ്റ്റ് മാസത്തിലെ സിനഡിന്‍റെ തീരുമാനപ്രകാരം മേജർ ആർച്ച്ബിഷപ്പിന്‍റെ വികാരിയായി എറണാകുളം- അങ്കമാലി അതിരൂപതയിൽ നിയമിതനായ ആർച്ച്ബിഷപ് മാർ ആന്‍റണി കരിയിൽ അതിരൂപതയുടെ ഇപ്പോഴത്തെ അജപാലനപ്രവർത്തനങ്ങളെക്കുറിച്ച് സിനഡിനെ അറിയിച്ചു.

പിതാവ് അറിയിച്ച കാര്യങ്ങളെക്കുറിച്ച് സിനഡ് വിശദമായി ചർച്ച ചെയ്തു. മാർ ആന്‍റണി കരിയിൽ പിതാവ് അതിരൂപതയിൽ ചെയ്യുന്ന സേവനങ്ങളെയും അദ്ദേഹത്തിന്‍റെ അജപാലന ശൈലിയെയും സിനഡ് പിതാക്കന്മാർ അഭിനന്ദിച്ചു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് (സീറോ മലബാർ സഭയുടെ സിനഡിന്‍റെ
സമാപനത്തിൽ പുറപ്പെടുവിച്ച സർക്കുലർ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.