Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പൊതുമേഖല വിസ്മൃതിയിലേക്ക്
Tuesday, January 28, 2020 11:13 PM IST
മഹാരാജാവിനെ മൊത്തമായിത്തന്നെയാണ് വിൽപ്പനയ്ക്കു വച്ചിരിക്കുന്നത്. രണ്ടുവർഷംമുമ്പ് എടുക്കാച്ചരക്കായി നാണംകെട്ടതായിരുന്നു. വിറ്റഴിച്ചേ മതിയാകൂ എന്നതിനാൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണത്തെ ശ്രമം. രാജ്യത്തിന്റെ എയർ ഇന്ത്യ എന്ന സ്വന്തം വിമാനക്കമ്പനി പൊതുമേഖലയിൽനിന്നു പടിയിറങ്ങാൻ അധികനാളുകൾ വേണ്ടിവരില്ല. ആരും വാങ്ങിയില്ലെങ്കിൽ അടച്ചുപൂട്ടുമെന്ന ഭീഷണി കനത്തിട്ടുണ്ട്.
എയർ ഇന്ത്യ മാത്രമല്ല റെയിൽവേയും എണ്ണക്കമ്പനികളുമെല്ലാം സ്വകാര്യവത്കരിച്ചുകൊണ്ടിരിക്കുകയാണല്ലോ. ചെറുതും വലുതുമായ നിരവധി സംരംഭങ്ങൾ ഇതിനോടകം വിറ്റുകഴിഞ്ഞു. മഹാരത്ന, നവരത്ന, മിനിരത്ന എന്നൊക്കെ വിളിച്ച് ഓമനിച്ചിരുന്നവയെല്ലാമാണു സ്വകാര്യ സംരംഭകരെ കാത്തിരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതൽ മുണ്ടുമുറുക്കിയുടുത്തിട്ടെന്നവണ്ണമാണു രാജ്യം പൊതുമേഖലയെ കെട്ടിപ്പടുത്തത്. എന്നാൽ, ഏഴു പതിറ്റാണ്ടുകൊണ്ടു ലോകം ഒരുപാടു മാറിയിരിക്കുന്നു.ലോകത്താകമാനം സർക്കാരുകളുടെ മുൻഗണന മാറിയിരിക്കുന്നു.
നിക്ഷേപം നടത്തലല്ല, നിക്ഷേപകരെ സഹായിക്കലാണു സർക്കാരിന്റെ കടമയെന്നതാണ് ഇപ്പോൾ പ്രഖ്യാപിത നയം. എന്നാൽ, ദിവസം 27 രൂപ പോലും വരുമാനമില്ലാത്തവരായി മുപ്പതു കോടിയിലധികം ജനങ്ങൾ അതീവ ദരിദ്രരായി ഇപ്പോഴും അധിവസിക്കുന്ന രാജ്യത്ത് സർക്കാർ പൊതുമേഖലയിൽനിന്ന് പിന്മാറുന്നത് എത്രമാത്രം ശുഭകരമാണെന്നു ചിന്തിക്കുകതന്നെ വേണം. ഇന്ത്യയെ സംബന്ധിച്ച് പൊതുമേഖല വിറ്റഴിക്കുന്നത് വിത്തെടുത്തു കുത്തുന്നതിനു സമാനമാണെന്ന ആരോപണം തീർത്തും നിഷേധിക്കാനാവില്ല.
കെട്ടിപ്പടുത്തത് ഇല്ലായ്മയിൽനിന്ന്
1947 ൽ ബ്രിട്ടീഷുകാർ അരങ്ങൊഴിയുമ്പോൾ പൊതുമേഖലയിൽ ഉണ്ടായിരുന്നത് 18 ആയുധനിർമാണ ഫാക്ടറികളും നാമമാത്ര റെയിൽവേയും പോസ്റ്റ് ആൻഡ് ടെലഗ്രാഫ് തുടങ്ങിയ ഏതാനും സംരംഭങ്ങൾ മാത്രമായിരുന്നു. രാജ്യത്തെ പരമാവധി കൊള്ളയടിക്കുക മാത്രമല്ല ലോകോത്തരമായിരുന്ന നമ്മുടെ പരമ്പരാഗത വ്യവസായങ്ങളെയെല്ലാം മുച്ചൂടും തകർക്കുകയും ചെയ്തിട്ടാണല്ലോ ബ്രിട്ടീഷുകാർ പടിയിറങ്ങിയത്.
എന്നാൽ, കാലിയായ ഖജനാവും അരവയർ നിറയ്ക്കാൻപോലും പെടാപ്പാടുപെടുന്ന 36 കോടി ജനങ്ങളേയും ഏറ്റുവാങ്ങിയ നേതാക്കൾക്ക് നിശ്ചയദാർഢ്യമുണ്ടായിരുന്നു; ദീർഘവീക്ഷണമുണ്ടായിരുന്നു. രാജ്യപുരോഗതിക്കായി അവർ സ്വപ്നങ്ങൾ കാണുകമാത്രമല്ല അക്ഷീണം യത്നിക്കുകയും ചെയ്തു. അടിസ്ഥാനമേഖലകളിലടക്കം പൊതുനിക്ഷേപം ഉണ്ടായെങ്കിലേ രാജ്യപുരോഗതി കൈവരിക്കൂ എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും സഹഭരണാധികാരികളും ശക്തമായൊരു പൊതുമേഖലയുടെ വക്താക്കളായി മാറുകതന്നെ ചെയ്തു.
1948ൽ ആദ്യ വ്യവസായ നയം പ്രഖ്യാപിച്ചു. ആദ്യ പഞ്ചവത്സരപദ്ധതിയുടെ ഒന്നാം വർഷമായ 1951ൽ 29 കോടി രൂപയായിരുന്നു പൊതുമേഖലയ്ക്കു നീക്കിവച്ചത്. ഒന്നാം പദ്ധതിക്കാലത്ത് ആകെ പദ്ധതി വിഹിതത്തിന്റെ അഞ്ചു ശതമാനമായിരുന്നു വ്യവസായ മേഖലയുടെ വിഹിതം. എന്നാൽ രണ്ടാം പദ്ധതിക്കാലയളവിൽ ഇത് 24 ശതമാനവും മൂന്നാം പദ്ധതിയിൽ 23 ശതമാനവും നാലാം പദ്ധതിയിൽ 25 ശതമാനവുമായിരുന്നു.
1956-60 കാലത്തെ രണ്ടാം പദ്ധതി മുതലാണ് ഇന്ത്യൻ പൊതുമേഖലയ്ക്കു വളർച്ചയുണ്ടായത്. പിന്നീടിങ്ങോട്ട് രാജ്യത്തിന്റെ വ്യാവസായിക അടിത്തറ ശക്തിപ്പെടുകയും രാജ്യം പുരോഗതിയിലേക്കു കുതിക്കുകയും ചെയ്തു. അമ്പതുകളിലും അറുപതുകളിലും പൊതുമേഖലയുടെ വളർച്ചയാണ് രാജ്യപുരോഗതിയുടെ അളവുകോലായത്. 2017 മാർച്ച് 21ന് പാർലമെന്റിൽ സമർപ്പിച്ച രേഖയനുസരിച്ച് രാജ്യത്ത് 331 പൊതുമേഖലാ സംരംഭങ്ങളാണുള്ളത്. ഇതിൽ 257 എണ്ണം പ്രവർത്തനനിരതമാണ്. 74 എണ്ണം നിർമാണത്തിലുണ്ട്.
2016-17ൽ രാജ്യത്തു പ്രവർത്തിച്ചിരുന്ന 257 പൊതുമേഖലാ സംരംഭങ്ങളിൽനിന്നുള്ള അറ്റാദായം 1,27,602 കോടി രൂപയായിരുന്നു. ഇത്തരത്തിൽ ഏഴുപതിറ്റാണ്ടിന്റെ മഹത്തായ ചരിത്രമുള്ള ഇന്ത്യൻ പൊതുമേഖല അതിവേഗമാണ് വിസ്മൃതിയിലേക്കു മറയുന്നത്. ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ പരമാവധി വിൽപ്പന എന്ന നിലയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
കൂടുതൽ വിറ്റത് ബിജെപി
ആഗോളവത്കരണം പിടിമുറുക്കിയതോടെയാണ് ഇന്ത്യയിൽ പൊതുമേഖലയ്ക്കു ശനിദശ തുടങ്ങിയത്. 1991-92 കാലത്ത് നഷ്ടത്തിൽ പ്രവർത്തിക്കുന്നവയുടെ ഓഹരികൾ വിറ്റഴിക്കുക എന്നതായിരുന്നു നയം. എന്നാൽ, ഇപ്പോൾ എല്ലാം സ്വകാര്യമേഖലയ്ക്കു കൈമാറുക എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. സർക്കാർ ചെലവുകൾ അനിയന്ത്രിതമായി വർധിച്ചതോടെ ഉയർന്നുവന്ന ധനക്കമ്മി നികത്താനുള്ള കുറുക്കുവഴിയായി ഓഹരിവിൽപ്പന മാറുകയും ചെയ്തു. 1991-92 ബജറ്റിലെ ആകെ സർക്കാർ ചെലവ് 1,13,422 കോടി രൂപയായിരുന്നത് 2019-20ൽ 27,86,349 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയും ഡോ. മൻമോഹൻ സിംഗ് ധനമന്ത്രിയുമായിരുന്ന കോൺഗ്രസ് സർക്കാരാണ് ആഗോളവത്കരണ നയങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരികൾ വിറ്റഴിക്കൽ പദ്ധതിക്ക് ആക്കംകൂട്ടിയത്. എന്നാൽ, തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിർപ്പിനെ നേരിടേണ്ടിവന്നു. പിന്നീട് അധികാരത്തിൽ വന്ന സർക്കാരുകളെല്ലാം പൊതുമേഖലാ ഓഹരിവിൽപ്പനയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ ബിജെപി നേതൃത്വം നൽകിയ എൻഡിഎ സർക്കാരുകളാണ് വൻതോതിൽ പൊതുമേഖല വിറ്റഴിച്ചത്.
1991 മുതൽ 1999 വരെയുള്ള എട്ടുവർഷത്തിനിടെ 16,620 കോടി രൂപയുടെ ഓഹരി മാത്രമാണ് വിറ്റതെങ്കിൽ 1999 മുതൽ 2004വരെ 28, 282 കോടി രൂപയുടെ പൊതുമേഖലാ ഓഹരികൾ വിറ്റു.
1999-2004ൽ അധികാരത്തിലിരുന്ന എ.ബി. വാജ്പേയി സർക്കാരിന്റെ കാലത്ത് പ്രമുഖമായ നാല് കമ്പനികളുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഭാരത് അലുമിനിയം കമ്പനി, ഹിന്ദുസ്ഥാൻ സിങ്ക് എന്നീ കമ്പനികൾ സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ് സ്വന്തമാക്കി. ഇന്ത്യൻ പെട്രോകെമിക്കൽസ് കോർപറേഷൻ ലിമിറ്റഡ് റിലയൻസിനാണു കിട്ടിയത്. വിഎസ്എൻഎൽ ടാറ്റായിൽ എത്തിച്ചേർന്നു.
2004 മുതൽ 2014വരെയുള്ള യുപിഎ ഭരണകാലത്ത് 1,07,879 കോടി രൂപയുടെ ഓഹരി വിൽപ്പന നടത്തിയപ്പോൾ 2014 മുതൽ ഇപ്പോൾവരെയുള്ള നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് വിറ്റഴിച്ചത് 2,97,714 കോടി രൂപയുടെ പൊതുമേഖലാ ഓഹരികളാണ്. 2019-20 സാമ്പത്തിക വർഷത്തിൽ 1,05,000 കോടി രൂപയുടെ ഓഹരി വിൽപ്പനയായിരുന്നു ബജറ്റിൽ ലക്ഷ്യമിട്ടതെങ്കിലും 18,094.59 കോടി രൂപയുടെ വിൽപ്പന മാത്രമാണ് നടന്നത്. എയർ ഇന്ത്യയുടേയും പെട്രോളിയം കമ്പനികളുടേയും വിറ്റഴിക്കൽ നീണ്ടുപോയതാണ് ലക്ഷ്യം കൈവരിക്കാൻ തടസമായത്.
ധനക്കമ്മി കുറയ്ക്കാനും ക്ഷേമപദ്ധതികൾക്കു പണം കണ്ടെത്താനുമാണു പൊതുമേഖലാ ഓഹരികൾ വിറ്റഴിക്കുന്നതെന്നു ന്യായം പറയുമ്പോഴും വിത്തെടുത്തു കുത്തുന്നതിനു സമാനമാണെന്നും രാജ്യത്തിന്റെ അടിത്തറ ഇളക്കുന്നതിനു തുല്യമാണെന്നുമുള്ള വിമർശനവും തള്ളിക്കളയാനാവില്ല. റെയിൽവേയും പെട്രോളിയം കമ്പനികളും സ്വകാര്യവത്കരിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ ഗുരുതരമായി ബാധിക്കും. ബിഎസ്എൻഎലിന്റെ തകർച്ചയുടെ പ്രത്യാഘാതം രാജ്യത്തെ ജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. വ്യവസായികൾക്കുവേണ്ടി നിലകൊള്ളുന്ന സർക്കാരുകൾ സാധാരണക്കാരന്റെ വിലാപം കേൾക്കില്ല എന്നതിന് ഇന്ത്യൻ ജനതയ്ക്ക് അനുഭവസാക്ഷ്യം ഏറെയുണ്ട്. ഇപ്പോൾത്തന്നെ ഇന്ധനവില പരമാവധി ഉയർത്തി നിർത്തിയിരിക്കുന്നത് സ്വകാര്യ കമ്പനികൾക്കു വേണ്ടിക്കൂടിയാണെന്നത് യാഥാർഥ്യമാണ്.
രാജ്യത്തിന്റെ സമ്പത്ത് ഏതാനും പേരിലേക്ക് കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. സാധാരണക്കാരുടെ ക്രയശേഷി കുറയുന്നത് അവരുടെ വരുമാനം കുറയുന്നതുകൊണ്ടും തൊഴിലില്ലായ്മ വർധിക്കുന്നതുകൊണ്ടുമാണ്. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ഉപയുക്തമാകേണ്ട പൊതുധനം കൂടി അതിസമ്പന്നരിലേക്ക് ഒഴുക്കിവിടുന്നതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്നത്. ഇത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ അതീവഗുരുതരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നുറപ്പാണ്.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Latest News
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top