Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വൈറസ് ബാധ: ചൈനയിൽ പ്രാദേശിക ഭരണാധികാരികളെ നീക്കി ; ലക്ഷ്യം ഷിയുടെ രക്ഷ
Thursday, February 13, 2020 11:36 PM IST
കോവിഡ്-19 വൈറൽ (കൊറോണ വൈറസ്) ബാധ നിയന്ത്രണാതീതമായതോടെ ചൈനീസ് ഭരണകൂടം പ്രതിരോധത്തിലായി. ഹുബൈയിലെ പ്രാദേശിക നേതാക്കളെ ബലികൊടുത്ത് ബെയ്ജിംഗിലെ ഉന്നതനേതാക്കളെ രക്ഷിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനിടെ രോഗബാധ സംബന്ധിച്ചു പുറത്തുവരുന്ന കണക്കുകൾ വിശ്വസനീയമല്ലെന്നും വ്യക്തമായി.
രോഗബാധ പൊട്ടിപ്പുറപ്പെട്ട ഹുബൈ പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ജിയാംഗ് ചാവോലിയാംഗിനെയും പ്രവിശ്യാതലസ്ഥാനമായ വുഹാനിലെ പാർട്ടി സെക്രട്ടറി മാ ഗുവോചിയാംഗിനെയും മാറ്റി. പ്രവിശ്യയിലെ പാർട്ടി സെക്രട്ടറിയായി ഷാങ്ഹായ് മേയർ യിംഗ് യോംഗിനെ നിയമിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായ ഷി ചിൻപിംഗിന്റെ വിശ്വസ്തനാണു യിംഗ്. വുഹാൻ നഗരത്തിലേക്ക് ഷാഡോംഗ് പ്രവിശ്യാ തലസ്ഥാനമായ ജിനാനിലെ പാർട്ടി സെക്രട്ടറി വാംഗ് ചോംഗ്ലിനെ നിയമിച്ചു.
നേരത്തേ ഹുബൈയിലെ ആരോഗ്യ കമ്മീഷന്റെ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയെയും ഡയറക്ടറെയും ഡിസ്മിസ് ചെയ്തിരുന്നു. ഇരുവർക്കും പകരം ദേശീയ ആരോഗ്യ കമ്മീഷന്റെ ഉപമേധാവി വാംഗ് ഹെഷെംഗിനെ നിയോഗിച്ചു.
ഇതിനു പുറമേ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര രാഷ്ട്രീയ-നിയമകാര്യ കമ്മീഷൻ തലവൻ ചെൻ യിഷിനെ രോഗബാധ കൈകാര്യം ചെയ്യാനുള്ള പ്രത്യേക ദൗത്യവുമായി വുഹാനിലേക്കയച്ചിട്ടുമുണ്ട്.
ഷിയുടെ വിശ്വസ്തർ
ചൈനയിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറെയാണ് ഹുബൈ പ്രവിശ്യയിലേക്കയച്ചിട്ടുള്ളത്. നിരവധി ചൈനീസ് ഭരണാധികാരികൾ ഷാങ്ഹായ് മേയർ പദവിയിൽനിന്നു നേരേ ബെയ്ജിംഗിലെത്തിയവരാണ്. അങ്ങനെയുള്ള ഷാങ്ഹായിയിൽനിന്ന് യിംഗിനെ ഹുബൈക്കയച്ചതു പ്രശ്നത്തിന്റെ ഗൗരവം കാണിക്കുന്നു. ഷി മുന്‍പ് പാർട്ടി സെക്രട്ടറിയായിരുന്ന ചെചിയാംഗിലാണു യിംഗിന്റെയും രാഷ്ട്രീയവളർച്ച ആരംഭിച്ചത്.
ഇപ്പോൾ ബെയ്ജിംഗിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഗവൺമെന്റിന്റെയും ഏറ്റവും മുതിർന്ന നിയമപാലന അധികാരിയാണു ചെൻ യിഷിൻ. നേരത്തേ വുഹാനിൽ പാർട്ടി സെക്രട്ടറിയും ഹുബൈയിൽ ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്നു. കാര്യനിർവഹണത്തിനു ഷി ചിൻപിംഗ് നേരിട്ട് ആശ്രയിക്കുന്നവരിലൊരാളാണു ചെൻ.
വിമർശനം മാറ്റണം
യിംഗും ചെനും ഹുബൈയിലേക്ക് അയയ്ക്കപ്പെട്ടത് സ്ഥിതി നിയന്ത്രണവിധേയമല്ലെന്നു മാത്രമല്ല കാണിക്കുന്നത്. ഇതുവരെ പ്രശ്നം കൈകാര്യം ചെയ്ത രീതി തൃപ്തികരമല്ലെന്ന വികാരം രാജ്യത്തു പടരുന്ന സാഹചര്യത്തിൽ കൂടിയാണ്. ഇതോടൊപ്പം ഹോങ്കോംഗിലെ കാര്യങ്ങളുടെ ചുമതലക്കാരനായി ഒരു ദേശീയ നേതാവിനെ അയയ്ക്കുകയും ചെയ്തു. കൂടുതൽ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭം നടക്കുന്ന അവിടെ ഇതുവരെ ചുമതല വഹിച്ചിരുന്ന ആളെ തരംതാഴ്ത്തി.
രണ്ടിടത്തെയും നിയമനങ്ങൾ ഒറ്റ ലക്ഷ്യത്തിലാണ്: ഷി ചിൻപിംഗിനെയും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തെയും രക്ഷിക്കുക. ഷി തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുക.
അഭിപ്രായ സ്വാതന്ത്ര്യം
ഹോങ്കോംഗിൽ മാസങ്ങളായി ബെയ്ജിംഗിനെതിരേ പ്രക്ഷോഭം നടക്കുന്നു. ഇപ്പോൾ രോഗബാധയെ തുടർന്നാണു പ്രതിഷേധം ശമിച്ചത്. അത് ഏതവസരത്തിലും വീണ്ടും രൂക്ഷമാകാം. അതേ പാതയിലേക്കു ഹുബൈയോ ചൈനയുടെ മറ്റു പ്രദേശങ്ങളോ പോകാതിരിക്കുകയാണു ഭരണകൂടം ലക്ഷ്യമിടുന്നത്.
ഹുബൈയിലെ രോഗബാധ ഒരുമാസത്തോളം മറച്ചുവച്ചും പിന്നീട് സമ്മതിച്ചപ്പോൾ മുഴുവൻ വിവരങ്ങളും പുറത്തുവിടാതെയുമാണ് ഭരണകൂടം കൈകാര്യം ചെയ്തത്. സൈന്യത്തിൽനിന്ന് ഡോക്ടർമാരടക്കം മൂവായിരത്തിലേറെ ആരോഗ്യ പ്രവർത്തകരെ ഇറക്കിയാണു സ്ഥിതി ഒരുവിധമെങ്കിലും നേരെയാക്കിയത്. അപ്പോഴേക്കു കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
രോഗബാധയെപ്പറ്റി ഡിസംബറിൽ മുന്നറിയിപ്പ് നല്കിയ നേത്രരോഗ വിദഗ്ധൻ ഡോ. ലി വെൻലിയാങിനെ ഭരണകൂടം നിശബ്ദനാക്കിയത് ഇപ്പോൾ രാജ്യം മുഴുവൻ പ്രതിഷേധ വിഷയമായിട്ടുണ്ട്. ഫെബ്രുവരി ആറിനു ഡോ. ലി മരിച്ചു. ഇത് കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പ്രചാരണം തുടങ്ങാൻതന്നെ കാരണമായി. രോഗവിവരം പുറത്തുവിടുന്നതു തടഞ്ഞതാണു രോഗം ഇത്ര വ്യാപിക്കാൻ കാരണമെന്നും വിമർശകർ പറഞ്ഞു. വുഹാനിൽ മാത്രം അരലക്ഷത്തിലേറെപ്പേർക്കു രോഗബാധ ഉണ്ടായതായി ഇപ്പോൾ ചൈന സമ്മതിച്ചിട്ടുണ്ട്.
മാവോയുടെ കാലത്തും
രോഗബാധ മറച്ചുവച്ചതിനെ 1959-61 കാലത്തെ മഹാക്ഷാമം മറച്ചുവച്ച മാവോ സേതുംഗിന്റെ നടപടിയോടാണു വിമർശകർ ഉപമിക്കുന്നത്. സർക്കാർ കണക്കിൽ പോലും മൂന്നുവർഷം കൊണ്ട് ഒന്നരക്കോടി ജനം അന്നു പട്ടിണിയിൽ മരിക്കുകയുണ്ടായി. പക്ഷേ അക്കാലത്ത് ഓരോ വർഷവും ഭക്ഷ്യധാന്യ ഉത്പാദനം റിക്കാർഡിൽനിന്നു റിക്കാർഡിലേക്കു കുതിക്കുന്നെന്നും ധാന്യം മിച്ചമായെന്നുമുള്ള കണക്കുകളാണു ചൈന പുറത്തുവിട്ടുകൊണ്ടിരുന്നത്. ജനം സത്യമറിഞ്ഞതു വർഷങ്ങൾ കഴിഞ്ഞു മാത്രം.
മരണം എത്ര?
സമാന സ്ഥിതിയാണ് ഇപ്പോൾ എന്നു വിമർശിക്കുന്ന പലരുമുണ്ട്. ചൈനയിൽനിന്ന് 2015-ൽ അമേരിക്കയിലേക്കു കടന്ന ശതകോടീശ്വരൻ ഗുവോ വെംഗൂയി പറയുന്നത് വുഹാനിലെ മരണസംഖ്യ അൻപതിനായിരത്തിനു മുകളിലാണെന്നാണ്. 1.1 കോടി ജനങ്ങളുള്ള നഗരത്തിൽ 15 ലക്ഷം പേർക്കു രോഗം സ്ഥിരീകരിച്ചതായും യുഎസ് വൈറ്റ് ഹൗസിലെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനനോട് അദ്ദേഹം പറഞ്ഞു.
വുഹാൻ നഗരത്തിലെ 49 വൈദ്യുത ശ്മശാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുകയാണെന്നും ഡിസംബർ പകുതി മുതൽ ഇതാണവസ്ഥയെന്നും ഗുവോ പറഞ്ഞു. ചൈനീസ് ഭരണകൂടത്തെ നിരന്തരം വിമർശിക്കുന്ന ഈ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ പറഞ്ഞതു മുഴുവൻ സത്യമാകണമെന്നില്ല. എങ്കിലും ഔദ്യോഗിക കണക്കുകൾക്കപ്പുറമാകും യഥാർഥ രോഗബാധ എന്നു വ്യക്തമാണ്.
സംശയങ്ങൾ ശരിവച്ചു
ഫെബ്രുവരി രണ്ടാം വാരത്തിലെ വ്യാഴാഴ്ച പൊടുന്നനെ മരണസംഖ്യ മൂന്നിരട്ടിയും വുഹാനിലെ പുതിയ രോഗബാധിതരുടെ എണ്ണം പത്തിരട്ടിയും ആയപ്പോൾ സംശയങ്ങൾ ശരിവയ്ക്കപ്പെട്ടു. എക്സ്റേ പരിശോധന ശ്വാസകോശത്തിൽ അണുബാധ കാണിച്ചാൽ രോഗബാധ സ്ഥിരീകരിക്കാൻ നിർദേശം നല്കിയതു കൊണ്ടാണ് രോഗികളുടെ എണ്ണം കൂടിയതെന്നാണ് വിശദീകരണം. പക്ഷേ ഒറ്റദിവസംകൊണ്ടു വുഹാനിൽ 15,000 ലേറെപ്പേരിൽ എക്സ്റേ പരിശോധന വഴി രോഗം സ്ഥിരീകരിച്ചു എന്നുള്ളതു വിശ്വസനീയമായി ആരും കരുതുന്നില്ല.
സാൻ ദിയേഗോയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയുടെ സ്കൂൾ ഓഫ് ഗ്ലോബൽ പോളിസി ആൻഡ് സ്ട്രാറ്റജിയിലെ ചൈനാ വിദഗ്ധൻ വിക്ടർ ഷി പ റയുന്നത് ചൈന തുടക്കം മുതലേ രണ്ടുതരം കണക്ക് സൂക്ഷിച്ചിരുന്നു എന്നാണ്. പരസ്യപ്പെടുത്താനുള്ളത് ഒന്ന്; യഥാർഥം വേറൊന്ന്. അതില്ലാതെ ഒറ്റ ദിവസം കൊണ്ട് രോഗികളുടെ എണ്ണം 30 ശതമാനം കൂടുകയില്ലത്രെ.
പ്രതിഷേധം കൂടി
ഏതായാലും വിവരങ്ങൾ മറച്ചുവയ്ക്കുന്നതിനെതിരേ ചൈനയിൽ വലിയ പ്രതിഷേധമുണ്ട്. എനിക്കു വേണം അഭിപ്രായ സ്വാതന്ത്ര്യം എന്ന ഹാഷ്ടാഗിനു മാൻഡറിൻ ഭാഷയിലെ സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണ ലഭിച്ചു.
അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി നിവേദന സമർപ്പണത്തിനും ശ്രമമുണ്ട്. അതിനായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം തുടങ്ങിയവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഭരണകൂടം വിമതശബ്ദം ഒതുക്കാൻ ശ്രമിക്കുന്നുമുണ്ട്. ട്സിംഗുവ യൂണിവേഴ്സിറ്റിയിലെ പ്രഫസർമാരായ ഗുവോ യുഹുവ, ഷു ചാൻഗ്രുൻ എന്നിവരുടെ വീചാറ്റ് അക്കൗണ്ടുകൾ ഇങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ടു.
ഇപ്പോൾ ചൈനീസ് നേതൃത്വം ഒന്നേ ലക്ഷ്യമിടുന്നുള്ളൂ. കുഴപ്പം പ്രാദേശിക തലത്തിലാണെന്നു വിശ്വസിപ്പിക്കുക. ദേശീയ നേതൃത്വത്തെ രക്ഷപ്പെടുത്തുക.
1989-ൽ ടിയനാൻമെൻ ചത്വരത്തിൽ വിദ്യാർഥി പ്രക്ഷോഭത്തെ ടാങ്കുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് ചൈന അടിച്ചമർത്തി. അതു നഗരഭരണാധികാരികളുടെ കുറ്റമായി കണ്ട് ദേശീയ നേതൃത്വത്തെ രക്ഷിക്കാൻ അന്നത്തെ പരമോന്നത നേതാവ് ഡെംഗ് സിയാവോ പിംഗ് ശ്രമിച്ചു. പക്ഷേ ഫലിച്ചില്ല. പാർട്ടി ജനറൽ സെക്രട്ടറി ചാവോ സിയംഗിനെയും രണ്ടു സെക്രട്ടേറിയറ്റ് അംഗങ്ങളെയും മാറ്റേണ്ടിവന്നു. ആ ശുദ്ധീകരണമാണു ഷാങ് ഹായിയിലെ മുൻ മേയർ ജിയാംഗ് സെമിനെ പാർട്ടി ജനറൽ സെക്രട്ടറിയായി ഉയർത്താൻ വഴിതെളിച്ചത്.
പിന്നീടു ഡെംഗിന്റെ മരണശേഷം ജിയാംഗ് പരമോന്നത നേതാവായി. ജിയാംഗ് വിശ്രമജീവിതത്തിലിരിക്കെ അദ്ദേഹത്തെക്കാളും ഡെംഗിനെക്കാളും കൂടുതൽ അധികാരത്തോടെ കഴിയുകയാണു ഷി ചിൻപിംഗ്. ഇപ്പോൾ വൈറസിന്റെ രൂപത്തിൽ വന്ന വെല്ലുവിളി തരണം ചെയ്യാനുള്ള തന്ത്രങ്ങളാണു ജിയാംഗിന്റെ പഴയ ശിഷ്യൻ മെനയുന്നത്. അതു മാവോയുടെ ശ്രമങ്ങൾ പോലെ വിജയിക്കുമോ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
Latest News
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top