Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഗതിമാറുന്ന പൗരത്വ രാഷ്ട്രീയം
Wednesday, February 26, 2020 11:19 PM IST
ഒരുപക്ഷേ ഇന്ത്യയിലെ ദേശീയ രാഷ്ട്രീയത്തെ പൗരത്വ നിയമ ഭേദഗതിക്കു മുമ്പും പിമ്പും എന്നു രണ്ടായി തിരിക്കുന്നതിൽ അതിശയോക്തിയുണ്ട് എന്നു തോന്നുന്നില്ല. കാരണം പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയെ അത്രമാത്രം ഉഴുതുമറിച്ചിരിക്കുന്നു. നിയമം കൊണ്ടുവന്നപ്പോൾ മോദി- അമിത് ഷാ അച്ചുതണ്ടും സംഘപരിവാരവും ഉദ്ദേശിച്ചതിനും ഒരുപാട് കാതം അപ്പുറത്തേക്ക് ഇന്ത്യയുടെ രാഷ്ട്രീയം ഗതിമാറി ഒഴുകി. മുത്തലാഖ് നിരോധന നിയമം, യുഎപിഎ നിയമ ഭേദഗതി, കാഷ്മീരിന്റെ സ്വയംഭരണം റദ്ദാക്കൽ, അയോധ്യാവിധി തുടങ്ങിയവയുടെ ചുവടുപിടിച്ച് പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യയിൽ വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താം എന്നായിരുന്നു മോദിയും അമിത് ഷായും കരുതിയിരുന്നതെങ്കിൽ അവരുടെയെല്ലാം നിയന്ത്രണങ്ങൾക്ക് അപ്പുറം കാര്യങ്ങൾ എത്തിയിരിക്കുന്നു.
പൗരത്വ നിയമ ഭേദഗതിയിൽ രാഷ്ട്രപതി ഒപ്പുവച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ രാം ലീലാ മൈതാനത്ത് ചേർന്ന പൊതുയോഗത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞത് നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരെ അവരുടെ വസ്ത്രധാരണത്തിലൂടെ തിരിച്ചറിയാം എന്നതായിരുന്നു. നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവർ ഒരു പ്രത്യേക മതവിഭാഗം മാത്രമാണ് എന്നു വരുത്തിത്തീർത്ത് അതിലൂടെ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമായിരുന്നു ഈ വാക്കുകൾ എന്നു സംശയിക്കണം. പക്ഷേ പ്രക്ഷോഭം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഭരണഘടനയുടെ തന്നെ നിലനിൽപ്പിനെ ബാധിക്കുന്ന ഗുരുതരമായ വിഷയമായി പൗരത്വ നിയമ ഭേദഗതി മാറ്റപ്പെട്ടു. ഈ വിഷയത്തിൽ ഉണ്ടായ ആദ്യത്തെ അപ്രതീക്ഷിത ട്വിസ്റ്റ് ഇതായിരുന്നു .
പൗരത്വ നിയമ ഭേദഗതി മുന്നിൽനിർത്തി വർഗീയ ചേരിതിരിവ് ഉണ്ടാക്കാമെന്നും അതിലൂടെ സാമ്പത്തിക മാന്ദ്യം ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളെ മൂടിവച്ചു തെരഞ്ഞെടുപ്പുകളിൽ നേട്ടം ഉണ്ടാക്കാമെന്നുമുള്ള ബിജെപിയുടെ തന്ത്രം ജാർഖണ്ഡ്, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാളിപ്പോയതും നേതൃത്വത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. ഈ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളെ വിവാദ നിയമനിർമണങ്ങൾക്കുള്ള ജനഹിതപരിശോധന ആയാണു ബിജെപി നേതൃത്വം കണ്ടത്. ജാർഖണ്ഡിലും ഡൽഹിയിലും ആർട്ടിക്കിൾ 370 പിൻവലിച്ചതിന്റെയും പൗരത്വ നിയമ ഭേദഗതിയുടെയും അയോധ്യയിലെ രാമക്ഷേത്ര നിർമിണത്തിന്റെയും പേരിലാണ് മോദിയും അമിത് ഷായും വോട്ട് ചോദിച്ചത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുതലേന്നാണ് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ട്രസ്റ്റ് രൂപീകരിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തീവ്ര വർഗീയത മുന്നിൽനിർത്തിക്കൊണ്ടുള്ളതായിരുന്നു പ്രചാരണം.
ബിജെപിയുടെയും സംഘപരിവാറിന്റെയും വർഗീയ അജൻഡകൾക്കെതിരേയും ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരേയും ശക്തമായ പ്രതിരോധവും ചെറുത്തുനിൽപ്പും ഉണ്ടാകുന്നു എന്നതാണ് രണ്ടു മാസങ്ങൾക്കുശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങൾ തെളിയിക്കുന്നത്. ഡൽഹി ഷഹീൻ ബാഗിലെ സമരം രാജ്യാന്തരതലത്തിൽപ്പോലും ശ്രദ്ധിക്കപ്പെടുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷഹീൻ ബാഗ് മാതൃകയിലുള്ള സമരങ്ങൾ തുടങ്ങിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരങ്ങൾക്ക് തുറന്ന പിന്തുണയുമായി സിക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി രംഗത്തു വന്നത് ഉത്തരേന്ത്യയിൽ സമരക്കാരിൽ വലിയ ആവേശം ഉണ്ടാക്കി.
ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് സമരത്തിന്റെ നേതൃനിരയിലേക്കു വന്നത് പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങൾ ഒരു വിഭാഗത്തിന്റെ മാത്രം വിഷയമാണ് എന്നു ചിത്രീകരിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കു തിരിച്ചടിയായി. രാമചന്ദ്ര ഗുഹയെപ്പോലുള്ള ചരിത്രകാരന്മാരും ബുദ്ധിജീവികളും യോഗേന്ദ്ര യാദവിനെപ്പോലുള്ള സാമൂഹിക പ്രവർത്തകരും പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിച്ചു എന്നു പറയാം.
നിയമഭേദഗതി കൊണ്ടുവന്നപ്പോൾ ബിജെപി നേതൃത്വം പ്രതീക്ഷിക്കാതിരുന്ന ഒരു വഴിത്തിരിവ് ആണ് ഇപ്പോൾ ഉത്തരേന്ത്യയിൽ രൂപംകൊണ്ടുവരുന്ന ഒരു ന്യുനപക്ഷ- ദളിത്- പിന്നാക്ക ഐക്യനിര. ഈ വിഭാഗത്തിൽപ്പെടുന്ന വോട്ടർമാർ കൂടുതൽ ഉൾക്കൊള്ളുന്ന ഡൽഹിയിലെ നിയോജകമണ്ഡലങ്ങളിലെ വോട്ടിംഗ് പാറ്റേൺ ഇതിന്റെ സൂചനയാണ്. കേന്ദ്ര സർക്കാരിന്റെ മൂക്കിനു കീഴിലുള്ള ഡൽഹി തുടർച്ചയായി അസ്വസ്ഥമാകുന്നത് കേന്ദ്ര സർക്കാരിനു തീർച്ചയായും നല്ല സൂചനയല്ല. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല, ജെ എൻ യു, ഷഹീൻബാഗ്, ഇപ്പോൾ വടക്കു കിഴക്കൻ ഡൽഹി തുടങ്ങി രാജ്യതലസ്ഥാനം തുടർച്ചയായി അസ്വസ്ഥമാണ്. ഡൽഹിയിൽനിന്നു വീശുന്ന കാറ്റ് ശക്തിപ്പെട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു കൊടുങ്കാറ്റ് ആയി രൂപപ്പെട്ടാൽ പല വന്മരങ്ങളും കടപുഴകാൻ സാധ്യതയുണ്ട്. ഇന്ദ്രപ്രസ്ഥത്തിൽ രൂപംകൊണ്ട കൊടുങ്കാറ്റിൽ വേരറ്റുവീണ പല വന്മരങ്ങളുടെയും കഥ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ ആവോളമുണ്ട് .
ഈ കൊടുങ്കാറ്റിനെ തടഞ്ഞുനിർത്താൻ ഏതറ്റം വരെയും പോകാൻ ഭരണകൂടം ശ്രമിക്കും. ഇന്നു രൂപംകൊള്ളുന്ന ഈ പ്രക്ഷോഭക്കൊടുംകാറ്റിനെ നേരിടാൻ പോലീസിനെയും പട്ടാളത്തെയുംകാൾ ഏറ്റവും ഫലപ്രദമായ മാർഗം തീവ്രവർഗീയതയാണ് എന്നു ഡൽഹിയിലെ ഭരണാധികാരികൾക്കു നന്നായി അറിയാം. ജാമിയ മിലിയ സമരം മുതൽ പ്രക്ഷോഭകാരികൾക്ക് എതിരേ സംഘപരിവാർ അണികളെ ഇളക്കിവിടാൻ ശ്രമങ്ങളുണ്ടായി. ജെഎൻയുവിലും ഇത് ആവർത്തിച്ചു. ഷഹീൻബാദിലും ഇതുണ്ടായി. കഴിഞ്ഞ ദിവസം മുതൽ വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ ഏറ്റുമുട്ടലുകൾക്ക് ഒരു വർഗീയ കലാപത്തിന്റെ സ്വഭാവമുണ്ട്.
ഏറ്റവും അപകടകരമായി ആളിക്കത്തുന്ന കാട്ടുതീ വർഗീയകലാപമാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളെയും പലപ്പോഴായി ചുട്ടെരിച്ചിട്ടുള്ള ഈ വർഗീയ കാട്ടുതീ പിടിച്ചുകെട്ടുക അത്ര നിസാരമല്ല. രാജ്യം ഒരിക്കലും ആ അവസ്ഥയിലേക്ക് എത്താതിരിക്കട്ടെ എന്നു നമുക്കു പ്രതീക്ഷിക്കാം.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Latest News
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top