Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
രാഷ്ട്രീയക്കളികളുമായി ബിജെപി തിരിച്ചെത്തുന്നു
Monday, June 15, 2020 12:01 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കാനാണു മറ്റെന്തു വിഷയത്തെക്കാളും ബിജെപി മേധാവികൾ പ്രാധാന്യം നൽകുന്നത് എന്നതൊരു രഹസ്യമല്ല. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ആദ്യഘട്ടങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ വൈകിയത് എന്തുകൊണ്ടാണ്? മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ മറിച്ചിടുന്നതിനു കൂറുമാറ്റം സംഘടിപ്പിക്കാനായിരുന്നില്ലേ? ബിജെപി കേന്ദ്രനേതാക്കളുടെ നിർദേശപ്രകാരമാണ് കമൽനാഥ് സർക്കാരിനെ മറിച്ചിട്ടതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻതന്നെ പറയുന്നതായ ഓഡിയോ- വീഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്.
ബിജെപി ഈ റിപ്പോർട്ട് നിഷേധിച്ചിട്ടുണ്ടെങ്കിലും ക്ലിപ്പ് വൈറലായതിന്റെ പിറ്റേന്നു തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ടു ചൗഹാൻ പറഞ്ഞത് തെറ്റു ചെയ്തവരെ നശിപ്പിക്കുന്നത് ഒരു പുണ്യപ്രവൃത്തിയാണ് എന്നാണ്. ഗൂഢാലോചനയിലൂടെയും പ്രലോഭനങ്ങളിലൂടെയുമാണ് കോൺഗ്രസ് സർക്കാരിനെ ബിജെപി താഴെയിറക്കിയതെന്നു കമൽനാഥ് ട്വിറ്ററിലെ തെളിവു ചൂണ്ടിക്കാട്ടി വിശദീകരിച്ചു. മാർച്ച് 23-ന് ശിവരാജ്സിംഗ് ചൗഹാൻ അധികാരമേറ്റശേഷമാണു കേന്ദ്രം ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് എന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല.
കമൽനാഥ് സർക്കാരിനെ താഴെയിറക്കുന്നതിനുവേണ്ടിയാണ് കേന്ദ്രം ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതു താമസിപ്പിച്ചതെന്നു കോൺഗ്രസ് ആരോപിക്കുന്നു. രാജ്യമാകെ കൊറോണ വൈറസ് പടരുന്നതിന് അതിടയാക്കിയെന്നു മുൻമന്ത്രിയും കോൺഗ്രസ് മീഡിയവിഭാഗം തലവനുമായ ജിത് പട്വാരി പറഞ്ഞു. കമൽനാഥിനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഇക്കാര്യം നേരത്തേ പറഞ്ഞിട്ടുണ്ട്.
അതേസമയം, മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ നിലംപതിച്ചതിൽ കോൺഗ്രസ് ഹൈക്കമാൻഡിനും ചെറിയൊരു ഉത്തരവാദിത്വമുണ്ട് എന്നതു വസ്തുതയാണ്. ജ്യോതിരാദിത്യ സിന്ധ്യക്കു വാഗ്ദാനം ചെയ്യപ്പെട്ടരാജ്യസഭാ സീറ്റ് നൽകിയിരുന്നെങ്കിൽ രാഷ്ട്രീയ കൂറുമാറ്റ സംഭവങ്ങൾ നടക്കില്ലായിരുന്നു. സിന്ധ്യ പ്രതിഷേധിച്ചു കോൺഗ്രസ് വിട്ടപ്പോൾ 22 എംഎൽഎമാർ കൂടെപ്പോയതാണ് കമൽനാഥ് സർക്കാരിന്റെ പതനത്തിനു വഴിവച്ചത്. കോൺഗ്രസുകാരും പുണ്യവാളന്മാരൊന്നുമല്ല. രാഷ്ട്രീയ മുതലെടുപ്പു നടത്താനും കൂറുമാറ്റങ്ങൾ സംഘടിപ്പിക്കാനും വിദഗ്ധരായിരുന്നു പഴയകാലത്ത് അവരും.
ലോക്ക് ഡൗൺ ഒന്നോ രണ്ടോ ആഴ്ച മുന്‍പ് ഏർപ്പെടുത്തിയിരുന്നെങ്കിൽ പല ജീവനുകളും രക്ഷിക്കാമായിരുന്നു. കോവിഡിനെതിരായ പോരാട്ടം കുറേക്കൂടി ഫലപ്രദമാക്കാമായിരുന്നു.
അംഗബലം കൂട്ടാനുള്ള കളികൾ
രാജ്യസഭയിൽ അംഗബലം വർധിപ്പിക്കാനുള്ള നീക്കങ്ങളിലാണു ബിജെപി ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. നിയമസഭകളിലെ കോൺഗ്രസിന്റെ അംഗസംഖ്യ എംഎൽഎമാരുടെ രാജിമൂലമോ അവർ ബിജെപിയിൽ ചേരുന്നതുമൂലമോ കുറഞ്ഞുവരുന്നു. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയോടു കൂറുപുലർത്തുന്ന എംഎൽഎമാർ പാർട്ടിവിട്ടതിനാൽ അവിടെനിന്ന് എത്രപേരെ രാജ്യസഭയിലേക്കു ജയിപ്പിക്കാൻ കോൺഗ്രസിനു കഴിയുമെന്നു കണ്ടറിയണം.
രാജസ്ഥാനിൽനിന്നു രാജ്യസഭയിലേക്ക് ഒരാളെ ജയിപ്പിക്കാനുള്ള അംഗബലമേ ബിജെപിക്കുള്ളൂ. അതേസമയം ജൂൺ 19-നു നടക്കുന്ന തെരഞ്ഞെടുപ്പിലേക്കു രണ്ടു സ്ഥാനാർഥികളെ ബിജെപി നിർത്തിയിരിക്കുന്നു. ബിജെപി നേതാക്കൾ രണ്ടു ഡസനോളം കോൺഗ്രസ് എംഎൽഎമാരെ ബന്ധപ്പെട്ട് കൂറുമാറാൻ ഓരോരുത്തർക്കും 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറയുന്നു. ഇവിടെയും ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കു മാറ്റിയിരിക്കുകയാണ്.
ഏതായാലും ബിജെപിയുടെ ഈ വെല്ലുവിളി നേരിടാൻ കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ യോജിച്ചു രംഗത്തുവന്നിട്ടുണ്ട്. രാജസ്ഥാനിലും ബിജെപിയുടെ ലക്ഷ്യം രാജ്യസഭാ സീറ്റുകൾ മാത്രമല്ല കോൺഗ്രസ് സർക്കാരിനെ മറിച്ചിടാൻകൂടിയാണ്. കളി തുടങ്ങിക്കഴിഞ്ഞു.
ബിജെപിയുടെ കരുത്തനും തന്ത്രജ്ഞനുമായ അമിത് ഷാ ബിഹാറിലും പശ്ചിമബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. വലിയ രാഷ്ട്രീയക്കളികളിൽനിന്ന്, തനിക്കു മാത്രം അറിയാവുന്ന കാരണങ്ങളാൽ, ഏതാനും മാസം മാറിനിന്ന അമിത് ഷാ രണ്ടു സംസ്ഥാനങ്ങളിലും വർച്വൽ പൊതുയോഗങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ടത്. ബംഗാളിലെ വിദൂരഗ്രാമങ്ങളിൽ അമിത് ഷായുടെ പ്രസംഗം ജനങ്ങൾക്കു കാണാനും കേൾക്കാനുമായി 70,000 എൽഇഡി സ്ക്രീനുകൾ ഒരുക്കിയിരുന്നു.
ആദ്യത്തെ വർച്വൽ യോഗം ബിജെപി നേതാക്കൾക്കു പ്രതീക്ഷ നൽകുന്നതായിരുന്നു എന്നാണു റിപ്പോർട്ട്. ബംഗാൾ അത്ര എളുപ്പമുള്ള പ്രദേശമല്ലെന്നും മമതാ ബാനർജിയെ കൈകാര്യം ചെയ്യാൻ പ്രാദേശിക സ്വാധീനമുള്ള നേതാക്കൾ വേണമെന്നും ഡൽഹിയിലെ എസി മുറികളിലിരുന്ന് തെരഞ്ഞെടുപ്പ് വിദഗ്ധർ തയാറാക്കുന്ന തന്ത്രങ്ങൾ പോരെന്നും അവർ നേരത്തേ മനസിലാക്കിയിരുന്നു. ബംഗാളിലെ പെൺകടുവയെ നേരിടാൻ ഒരു ‘പുലിമുരുകൻ’ തന്നെ വേണം.
നിതീഷുമായി ധാരണ
മഹാരാഷ്ട്രയിൽ നേതൃതർക്കം മൂലമുണ്ടായ പരാജയത്തിൽനിന്നു പാഠം പഠിച്ച അമിത് ഷാ ബിഹാറിൽ നിതീഷ്കുമാറുമായി ധാരണയുണ്ടാക്കി. എൻഡിഎ ജയിച്ചാൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്നുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് നിതീഷ്കുമാർ തന്നെയായിരിക്കും മുഖ്യപ്രചാരകനും നേതാവുമെന്ന് അമിത് ഷാ പറഞ്ഞു. സീറ്റ് വിഭജനത്തിലും അമിത് ഷാ നിതീഷിന്റെ പാർട്ടിയോട് ഉദാരസമീപനം സ്വീകരിച്ചേക്കും.
വിപുലമായ വിഭവങ്ങളും അധികാരവും കൈയിലുള്ള ബിജെപി രണ്ടു സംസ്ഥാനങ്ങളും വിജയിക്കാൻ സാധ്യമായതെന്തും ചെയ്യും. കോവിഡും തുടർന്നുള്ള ദുരിതങ്ങളും പാവങ്ങളെ കാവിപ്പാർട്ടിയിൽനിന്ന് അകറ്റിയതായി ചില സംശയങ്ങളുണ്ടായിരുന്നു. ഗ്രാമങ്ങളിലെ അതീവദരിദ്രരും കുടിയേറ്റ തൊഴിലാളികളും കോവിഡ് കാലത്ത് വലിയ ദുരിതങ്ങൾക്കിരയായി. മോദി മാജിക് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം രാജ്യത്തെ ചോദ്യംചെയ്യപ്പെടാത്ത നേതാവാണെന്നും ലോകത്തെ ബോധ്യപ്പെടുത്തുന്നതിന് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പ്രധാനമാണ്.
കോവിഡ് മഹാമാരിയുടെ ഏറ്റവും മോശമായ ഘട്ടം രാജ്യത്ത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ചില വിദഗ്ധർ പറയുന്നത്. രാജ്യം മഹാമാരിയുടെ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ നമ്മുടെ ശ്രദ്ധ തെരഞ്ഞെടുപ്പിലേക്കു തിരിക്കുകയും വിലപ്പെട്ട വിഭവങ്ങൾ ചെലവേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കുകയും ചെയ്യേണ്ടതുണ്ടോ? പ്രചാരണസമയത്ത് സാമൂഹിക അകലം പാലിക്കാൻ കഴിയുമോ? ഈ സമയത്ത് സമൂഹത്തെ രാഷ്ട്രീയമായി വിഭജിക്കണോ? കുറച്ചുകൂടി സുരക്ഷിതമായ സമയത്തേക്ക് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും രാജ്യം ഇപ്പോൾ കോവിഡിനെതിരായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതല്ലേ നല്ലത്?
തെരഞ്ഞെടുപ്പ് ഏതാനും മാസംകൂടി മാറ്റിവയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും വരില്ല. അപകടകരമായ വിധത്തിൽ തകർന്ന സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കേണ്ട സമയമാണിത്. സന്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനും തൊഴിലുകൾ സൃഷ്ടിക്കാനും വിപണി ഉണർത്താനും നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയ കരുനീക്കങ്ങളും വൃത്തികെട്ട കളികളും എല്ലാ അർഥത്തിലും ഒഴിവാക്കണം. സമൂഹത്തിൽ വിഭജനമുണ്ടാക്കുന്ന എല്ലാ നടപടികളും ലോക്ക് ഡൗൺ ചെയ്യണം. അതാണ് ഇപ്പോഴത്തെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top