Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
രാഹുൽ @ 50
Wednesday, June 17, 2020 11:22 PM IST
വയനാട്ടിലെ പ്രവചനാതീതമായ കോടമഞ്ഞും കൊടുംമഴയും പോലെയാണു വയനാടിന്റെ എംപി രാഹുൽ ഗാന്ധിയെന്നു തോന്നിപ്പോകും. എത്ര ശക്തമാകുമെന്നോ ദുർബലമാകുമെന്നോ നിശ്ചയിക്കാൻ കഴിയില്ല. എഴുതിത്തള്ളാൻ കഴിയാത്ത പ്രഭാവവും മികവും കോണ്‍ഗ്രസ് മുൻ അധ്യക്ഷനു സ്വന്തം.
നാളെ 50 വയസു തികയുന്ന രാഹുൽ പാർട്ടി പദവികളൊന്നുമില്ലാതെതന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള "യുവതുർക്കി' ആയി തുടരും. അൻപതു വയസുള്ള യുവാവോ എന്നല്ല രാഹുലിനെക്കുറിച്ച് അന്പരക്കേണ്ടത്, മറിച്ച് 50 വയസു മാത്രമുള്ള യുവാവ് എന്നാണ്.
വ്യത്യസ്തനായ രാഷ്ട്രീയക്കാരനാണു രാഹുൽ എന്നതിൽ തർക്കമില്ല. അതിലേറെ നെഹ്റു കുടുംബത്തിലെ നേതാക്കളിൽ കോണ്‍ഗ്രസ് പാർട്ടി ഇതുവരെ കണ്ടവരിൽ വ്യത്യസ്തൻ. കോണ്‍ഗ്രസ് അധ്യക്ഷ പദവി പുല്ലുപോലെ വലിച്ചെറിഞ്ഞയാൾ. പദവികളില്ലാതെ പാർട്ടിയിലെ ഏറ്റവും പ്രബല നേതാവായി തുടരുന്നയാൾ.
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ നെടുങ്കോട്ടയായിരുന്ന ഹിന്ദി ഹൃദയഭൂമിയിൽനിന്നു രാഹുൽ ചുരം കയറി കേരള പുത്രനായിട്ട് ഒരു വർഷം തികഞ്ഞതു കഴിഞ്ഞ മാസമാണ്. മോദി സർക്കാരിനെതിരേയുള്ള പോരാട്ടങ്ങളുടെ കുന്തമുനയാണ് ഈ രാഹുൽ.
ലഡാക്ക് അതിർത്തിയിൽ കേണൽ അടക്കം 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടപ്പോഴും കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും കുടിയേറ്റ തൊഴിലാളികളുടെയും ദുരിതങ്ങളിലും രാജ്യത്തെ സാന്പത്തിക തളർച്ചയിലും മോദിയെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിലാക്കാൻ ദിവസേന ട്വീറ്റുകളും തുടർഅഭിമുഖങ്ങളുമായി രാഹുൽ സജീവമാണ്.
തിളങ്ങിയ വയനാടൻ ജയം
നാലു ലക്ഷത്തിലേറെ വോട്ടുകളുടെ റിക്കാർഡ് ഭൂരിപക്ഷത്തോടെയുള്ള രാഹുലിന്റെ വയനാട്ടിലെ ജയത്തിനു തിളക്കമേറെയായിരുന്നു. അമേഠിയിൽ തോൽവി രുചിച്ചപ്പോഴും വയനാട്ടിലെ സ്വപ്നതുല്യമായ ജയം രാഹുലിന്റെ സ്വഭാവത്തിന്റെകൂടി പ്രതിഫലനമാകും. രാഷ്ട്രീയത്തിൽ ഒരു വശത്തു തിരിച്ചടി നേരിടുന്പോഴും മറുവശത്ത് ആത്മവിശ്വാസവും വീര്യവും കൈവിടാതെ പക്വതയോടെ പോരാട്ടം തുടരാനുള്ള അത്ഭുതകരമായൊരു വൈഭവം രാഹുലിനു സ്വന്തം.
2014ലും തുടർന്ന് 2019ലും സാക്ഷാൽ നരേന്ദ്ര മോദിയോടു നേരിട്ട് ഏറ്റുമുട്ടി തോറ്റ ശേഷവും ഇന്നും ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിപക്ഷ നേതാവാണു രാഹുൽ ഗാന്ധി. പാർലമെന്റിൽ തുടച്ചുമാറ്റാനാകാത്ത സാന്നിധ്യമാണിപ്പോഴും രാഹുൽ. പ്രതിപക്ഷത്തും കോണ്‍ഗ്രസിലും മുതിർന്ന നേതാക്കൾ പോലും രാഷ്ട്രീയത്തിൽ പലപ്പോഴും രാഹുലിനേക്കാൾ ജൂണിയർ ആകുന്നു.
നേർക്കുനേർ പോരാളി
മോദിയും അമിത് ഷായും ബിജെപിയും സർവശക്തിയുമെടുത്തു തകർക്കാൻ നോക്കുന്നു. സംഘപരിവാറിന്റെ സൈബർ പോരാളികൾ പപ്പുവെന്ന് ആക്ഷേപിക്കാനും പരിഹസിക്കാനും വർഷങ്ങളായി ശ്രമിക്കുന്നു. എന്നിട്ടും രാഹുലിനു പ്രസക്തിയും കരുത്തും കൂടുന്നതേയുള്ളൂ. നരേന്ദ്ര മോദിയെയും സോണിയാ ഗാന്ധിയെയും തെരഞ്ഞുപിടിച്ചു പ്രതിപക്ഷം കൂട്ടായി ആക്രമിച്ചപ്പോഴാണ് ഇരുവരും തുടർച്ചയായ രണ്ടുതവണ കേന്ദ്രത്തിലെ അധികാരം കൈപ്പിടിയിലാക്കിയതെന്ന ചരിത്രവും മറക്കരുതല്ലോ. സോണിയയെ വിദേശിയെന്നും മോദിയെ കൊലയാളിയെന്നും തുടർച്ചയായി ആക്ഷേപിച്ചവരെയാണു ജനം വീട്ടിലിരുത്തിയത്.
ഒരിക്കൽ പ്രധാനമന്ത്രിയുടെ അടുത്തുചെന്നു തനിക്കു വിദ്വേഷമില്ലെന്നു പറഞ്ഞു കെട്ടിപ്പുണർന്നു വലിയ വാർത്ത സൃഷ്ടിക്കാനും രാഹുൽ മടിച്ചില്ല. രാഹുലിന്റെ ആ ആലിംഗനത്തിൽ മോദി പോലും പകച്ചുപോകുന്നതു ലോക്സഭാ ഗാലറിയിലിരുന്നു കണ്ടത് ഇപ്പോഴും ഓർമയിലുണ്ട്.
നോട്ട് അസാധുവാക്കലിലൂടെ ഇന്ത്യൻ സന്പദ്ഘടന തകർക്കുകയും ചൈന, നേപ്പാൾ, പാക്കിസ്ഥാൻ അടക്കമുള്ള അയൽരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുകയും ചെയ്ത "രാഹുൽ ഗാന്ധി' ജനാധിപത്യം സംരക്ഷിക്കാനായി പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കണം എന്നാണു ഗൾഫ് ന്യൂസിൽ കഴിഞ്ഞ ദിവസം വന്ന ലേഖനം. മോദിയെ പരിഹസിക്കുന്ന ലേഖനത്തിന്റെ തലവാചകം രാഹുലിന്റെ പ്രസക്തിയുടെ നേർസാക്ഷ്യമായി. പ്രധാനമന്ത്രിയോടു ചോദ്യം ചോദിക്കാത്ത ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകരെല്ലാം രാഹുലിനെ ചോദ്യംചെയ്യാൻ മൽസരിക്കുകയാണെന്നും ഗൾഫ് ന്യൂസ് പറയുന്നു.
പാർട്ടിയെ പരിണയിച്ച രാഹുൽ
വെള്ള കോട്ടണ്‍ കുർത്തയുടെ കൈ തെറുത്തു കയറ്റി പലപ്പോഴും അലസമായി നിൽക്കുന്ന രാഹുലിന്, പക്ഷേ ഇന്ത്യയെക്കുറിച്ചു വലിയ സ്വപ്നങ്ങളുണ്ട്. ലാളിത്യവും വിനയവും എളിമയും പലപ്പോഴും അതിശയിപ്പിക്കും. പെരുമാറ്റത്തിലും സംസാരത്തിലും കൃത്രിമത്വമില്ല. ഹൃദയത്തിൽ നിന്നാണു പല സംസാരങ്ങളുമെന്നും കാര്യങ്ങൾ പഠിക്കുമെന്നും തിരിച്ചറിയാൻ രാഹുലിനെ അടുത്തു മനസിലാക്കണം.
യുപിയിലെ ആദിവാസി കുടിലിൽ പോയപ്പോഴും ഡൽഹിയിലെ തെരുവിൽ പലായനം ചെയ്ത തൊഴിലാളികളോടു സംസാരിക്കുന്പോഴും വയനാട്ടിലെ വോട്ടർമാരെ കാണുന്പോഴും പാർലമെന്റിന്റെ സെൻട്രൽ ഹാളിലും പുറത്തും എഐസിസിയിലും എല്ലാം രാഹുലിന്റെ ലളിതമനോഹര ഇടപെടലുകൾ മനംകവരും.
മോദി സർക്കാർ അധികാരത്തിലെത്തിയശേഷം ഒരിക്കൽ ഡൽഹി ഹാബിറ്റാറ്റ് സെന്ററിൽ കാപ്പി കുടിച്ച് വർത്തമാനം പറയാനായി രാഹുൽ ക്ഷണിച്ചിരുന്നു. തെരഞ്ഞെടുത്ത ഏതാനും പത്രപ്രവർത്തകരുമായി അന്നു നടത്തിയ ചർച്ചയിലും എല്ലാവരുടെയും ചോദ്യങ്ങൾക്കു സംശയമില്ലാതെയും തപ്പലില്ലാതെയും അദ്ദേഹം മറുപടി പറഞ്ഞു. ഉള്ളറിയുന്പോഴേ ഉള്ളിലെന്താണെന്ന് അറിയൂ എന്ന് ബോധ്യമാക്കിയ കൂടിക്കാഴ്ച.
പ്രശസ്തമായ കേംബ്രിജിലെ റോളിൻസ് കോളജിൽനിന്ന് ഡെവലപ്മെന്റ് സ്റ്റഡീസിലും ഇന്റർനാഷണൽ റിലേഷൻസിലും ബിരുദമെടുത്ത രാഹുലിനു ഹിന്ദിയും ഇംഗ്ലീഷും ഒരുപോലെ വഴങ്ങും. ഇപ്പോഴാകട്ടെ മലയാളത്തിൽ ഏതാനും വാക്കുകളും കേരളത്തിന്റെ ജനപ്രതിനിധിക്കു സ്വന്തം.
വിവാഹജീവിതം വേണ്ടെന്നു വച്ചതു കോണ്‍ഗ്രസിനെയും രാജ്യത്തെയും കുറിച്ചുള്ള തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണെന്ന് ഈ ലേഖകനോടു രാഹുൽ പറഞ്ഞു. കോണ്‍ഗ്രസ് പാർട്ടിയെ വിവാഹം ചെയ്തു കഴിഞ്ഞു. വേറെ കല്യാണത്തെക്കുറിച്ചു ചോദിക്കരുത്. തന്റെ ജോലിയെയാണു വിവാഹം ചെയ്തതെന്നു കഴിഞ്ഞ ഏപ്രിലിൽ പൂനയിൽ കോളജ് വിദ്യാർഥികളുടെ ചോദ്യങ്ങളോടും രാഹുൽ പ്രതികരിച്ചിരുന്നു. 50 വയസു തികഞ്ഞ രാഹുൽ ഇനിയൊരു കുടുംബജീവിതം തുടങ്ങാൻ സാധ്യത മങ്ങി.
പദവികൾക്കു പുല്ലുവില
സോണിയാ ഗാന്ധിക്കു ശേഷം ഇന്ദിരയുടെ മുഖച്ഛായയും പ്രസരിപ്പുമുള്ള പ്രിയങ്ക ഗാന്ധിയാകും കോണ്‍ഗ്രസിനെ നയിക്കുകയെന്നു ചിലരെങ്കിലും കരുതിയിരുന്നു. എന്നാൽ, അമ്മയും കോണ്‍ഗ്രസ് നേതൃത്വവും രാഹുലിനെയാണു തെരഞ്ഞെടുത്തത്. ഡൽഹിയിൽ 2017 ഡിസംബർ 16ന് നടന്ന എഐസിസി സമ്മേളനത്തിൽ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായും അതിനു മുന്‍പ് 2013ൽ ജയ്പുർ എഐസിസിയിൽ പാർട്ടിയുടെ ഏക ഉപാധ്യക്ഷനായും രാഹുലിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തതു നിയോഗം പോലെയായിരുന്നു.
രണ്ടവസരങ്ങളിലും അമിത ആവേശമോ അത്യാഹ്ലാദമോ രാഹുലിന്റെ മുഖത്തുണ്ടായില്ലെന്നു നല്ലതു പോലെ ഓർമിക്കുന്നു. വളരെ പക്വതയോടെയും എളിമയോടെയും പദവികൾ ഏറ്റെടുത്തു രാഹുൽ നടത്തിയ പ്രസംഗങ്ങൾ കോണ്‍ഗ്രസിനു പുതുജീവനും പുതിയ പാതയും നൽകുന്നതായിരുന്നു.
യുവതലമുറയ്ക്കു പാർട്ടിയിൽ പ്രാമുഖ്യം നൽകാനും ഭാവിയിലേക്കു പാർട്ടിയെ ഉടച്ചുവാർക്കാനും രാഹുൽ ആഗ്രഹിച്ചു. കോണ്‍ഗ്രസിനെ ഉടച്ചുവാർക്കാൻ രാഹുൽ തുടങ്ങിയ ശ്രമങ്ങളോടു പക്ഷേ പാർട്ടിയിലെ മുതിർന്നവർ മുഖം തിരിച്ചു. എത്രയായാലും മതിയാവില്ലെന്ന വാശിയോടെ പഴയ താപ്പാനകൾ പദവിയൊഴിയാതെ നിലയുറപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ പദവി രാഹുൽ വലിച്ചെറിയാൻ പ്രധാന കാരണവും മറ്റൊന്നല്ല.
ദീർഘവീക്ഷണമുള്ള നേതാവ്
ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കൊച്ചുമകനെന്നതു രാഹുലിന് വെല്ലുവിളിയായിരുന്നു. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും തുടർച്ചയായ രണ്ടുവട്ടം കോണ്‍ഗ്രസിനെ അധികാരത്തിലേക്കു വിജയിപ്പിച്ച അധ്യക്ഷ സോണിയാ ഗാന്ധിയുടെയും മകനു രാഷ്ട്രീയം രക്തത്തിലുള്ളതാണ്. അല്ലെങ്കിൽ രാഹുലിന്റെ രക്തത്തിൽതന്നെ കോണ്‍ഗ്രസിന്റെയും ഇന്ത്യയുടെയും ഡിഎൻഎ ഉണ്ടാകും.
വികസിതവും പുരോഗമനാത്മകവും വിദ്വേഷങ്ങളില്ലാത്തതുമായ നവഭാരതം എന്നതാണു തന്റെ സ്വപ്നം എന്ന് ഒരിക്കൽ പാർലമെന്റ് സെൻട്രൽ ഹാളിലെ കാപ്പി ചർച്ചയ്ക്കിടെ രാഹുൽ ഈ ലേഖകനോടു പറഞ്ഞു. രാജ്യത്തിനും പാർട്ടിക്കും വേണ്ടി ജീവിക്കും. പതിവു രാഷ്ട്രീയക്കാരനാകാൻ താത്പര്യമില്ല. ആരെതിർത്താലും ഭയപ്പെടാതെ മുന്നോട്ടു പോകുമെന്നു പിന്നീടൊരിക്കൽ ഡൽഹി തുഗ്ലക് ലെയിനിലെ അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ ചർച്ചയിലും രാഹുൽ തറപ്പിച്ചുപറഞ്ഞതും മറക്കില്ല.
"ഒരു യഥാർഥ ദേശസ്നേഹിയും പുരോഗമനവാദിയും ദയാലുവുമായ പിതാവിന്റെ മകനായതിൽ ഞാൻ അഭിമാനിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ രാജീവ്ജി പുരോഗതിയുടെ പാതയിലേക്ക് ഇന്ത്യയെ നയിച്ചു. ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടിലൂടെ രാജ്യത്തെ ശക്തീകരിക്കാൻ അദ്ദേഹം നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചു.'- രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിലെ രാഹുലിന്റെ ഈ വാക്കുകളിൽ എല്ലാമുണ്ട്.
പ്രതിപക്ഷത്തിന്റെ പ്രതീക്ഷ
"ഇന്ദിരയെപ്പോലെ ഇരുട്ടിന്റെ ശക്തികൾക്കെതിരെ ഭയമില്ലാതെ പോരാടാൻ നമുക്കെല്ലാവർക്കും സാധിക്കണം. ഏത് ഇന്ത്യക്കു വേണ്ടിയാണോ ഇന്ദിര പോരാടിയിരുന്നത്, ആ ഇന്ത്യയെ വീണ്ടെടുക്കണം.' എന്നുള്ള രാഹുലിന്റെ വാക്കുകളിലെ നിശ്ചയദാർഢ്യവും ചങ്കുറപ്പും ദിശാബോധവും വ്യക്തമാണ്.
കോണ്‍ഗ്രസ് അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കാൻ വൈകിയാലും ഇനിയുമൊരിക്കൽകൂടി സോണിയ സ്ഥാനമൊഴിയുന്പോൾ രാഹുൽ അല്ലാതെ മറ്റൊരാളെയും കോണ്‍ഗ്രസ് നേതൃത്വം നേതാവായി ഇപ്പോഴും കാണുന്നില്ല. മോദിയുടെയും ബിജെപിയുടെയും ഗ്രാഫ് താഴുന്പോൾ രാഹുലിൽതന്നെയാകും പ്രതിപക്ഷത്തിനും കോണ്‍ഗ്രസുകാർക്കും പ്രതീക്ഷ.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
Latest News
വൈദ്യുതി നിയന്ത്രണം ഗുണം കണ്ടു: മന്ത്രി കൃഷ്ണൻകുട്ടി
ഡ്യൂട്ടിക്കിടെ മയക്കം;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
Latest News
വൈദ്യുതി നിയന്ത്രണം ഗുണം കണ്ടു: മന്ത്രി കൃഷ്ണൻകുട്ടി
ഡ്യൂട്ടിക്കിടെ മയക്കം;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
ഹൈക്കമാന്‍ഡ് നിര്ദേശമെത്തിയില്ല; അധ്യക്ഷ പദവിയിലേക്ക് കെ.സുധാകരൻ തിരിച്ചെത്തിയില്ല
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top