Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ശരവേഗത്തിൽ എന്‍ഐഎ അന്വേഷണം
Monday, July 20, 2020 11:14 PM IST
തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കള്ളക്കടത്ത് ഏറെ ശ്രദ്ധേയമായത് അതിനു പിന്നിലുള്ള ഉന്നതബന്ധങ്ങളുടെ പേരിലാണ്. നയതന്ത്ര ചാനലിലെ സൗകര്യം ഉപയോഗപ്പെടുത്തിയതു മാത്രമല്ല വിഷയം. ഭരണസിരാകേന്ദ്രത്തില്‍ വരെ നീണ്ടുചെല്ലുന്നു അതിന്റെ കണ്ണികള്‍. ഉന്നതരെ സ്വാധീനിച്ചും വ്യാജരേഖ സൃഷ്ടിച്ചും സ്വര്‍ണം കടത്തുകയായിരുന്നു സംഘം. അന്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന ഈ യാഥാര്‍ഥ്യത്തിനു മുന്നില്‍ സര്‍ക്കാര്‍തന്നെ പകച്ചുപോയതില് അത്ഭുതമില്ല.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഐടി ഫെലോയായിരുന്ന അരുണ്‍ ബാലചന്ദ്രന് എന്നിവര്‍ അന്വേഷണ പരിധിയിലായിക്കഴിഞ്ഞു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയുമായി അരുണിന് ബിസിനസ് ബന്ധങ്ങളുണ്ടോയെന്നും എന്‍ഐഎ അന്വേഷിക്കുന്നു. പ്രതികള്‍ക്കു ഫ്ളാറ്റെടുത്തു നല്കിയതും അവരുമായി ഗൂഢബന്ധം പുലര്‍ത്തിയതും കുരുക്കുന്നത് ശിവശങ്കറിനെ മാത്രമല്ല, സര്ക്കാരിനെക്കൂടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് ശിവശങ്കര്‍ എന്തൊക്കെ വഴിവിട്ട കാര്യങ്ങള്‍ ചെയ്തെന്ന അന്വേഷണം പുരോഗമിക്കുകയാണ്.
നുണകൾ പൊളിച്ചടുക്കി
ശരവേഗത്തിലാണു ദേശീയ ഏജന്‍സികളുടെ അന്വേഷണം. തെളിവുകള്‍ നിരത്തി നുണകളെ പൊളിച്ചടുക്കി സംഘം മുന്നോട്ടുപോകുന്നു. സ്വര്‍ണം കൊടുത്തയച്ച ഫൈസൽ ഫരീദിനെ പ്രതിയാക്കുകയും ദുബായ് പോലീസിനെക്കൊ ണ്ടു കസ്റ്റഡിയിലെടുപ്പിക്കുകയും ചെയ്തു. ഇയാളെ വിട്ടുകിട്ടിയാല്‍ അന്വേഷണത്തിന്റെ വേഗം ഇനിയും കൂടും. ഉന്നതരിലേക്കുള്ള വഴികൾ തെളിയുകയും ചെയ്യും.
സ്വപ്ന സുരേഷ് ഉള്‍പ്പെടെ മൂന്നു പ്രതികളുമായി എം. ശിവശങ്കറിനു ബന്ധമുണ്ടെന്നു കണ്ടെത്തിയതിനാല്‍ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്കും അന്വേഷണം നീളുകയാണ്. ഇക്കൊല്ലം അഞ്ചുതവണ സ്വപ്ന വിദേശത്തു പോയിരുന്നു. ലോക്ക്ഡൗണിനു തൊട്ടുമുന്‍പ് ഒരു ഉന്നത ഉദ്യോഗസ്ഥനൊപ്പമാണ് ദുബായില്‍ പോയത്. കസ്റ്റഡിയിലുള്ള പ്രതികള്‍ പ്രധാന കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞതായാണു സൂചന.
ഇനി കുടുങ്ങാനുള്ളത് വലയിലായതിനെക്കാൾ വലിയ മത്സ്യങ്ങളാണ്. അതുകൊണ്ടുതന്നെ അന്വേഷണസംഘം മുന്നോട്ടുള്ള ചുവടുകൾ കൂടുതൽ സൂക്ഷ്മതയോടെ വയ്ക്കുന്നു.
ചില്ലറക്കാരനല്ല ഫൈസല്‍
തീര്‍ത്തും ദുരൂഹതകള്‍ നിറഞ്ഞ വ്യക്തിത്വമാണ് ഫൈസല്‍ ഫരീദിന്റേത്. ഇയാൾ ചില്ലറക്കാരനല്ലെന്നു കസ്റ്റംസും പറയുന്നു. ദുബായില്‍ ബിസിനസ് നടത്തുന്നുവെന്നു പറയുന്പോഴും നാട്ടില്‍ ഫൈസല്‍ കടംകയറി പത്തു കോടി നല്കാനുള്ളയാളാണ്. മലയാള സിനിമയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. നാലു സിനിമകള്‍ നിര്‍മിക്കാന്‍ പണം മുടക്കി. മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്റെയും ന്യൂജനറേഷന് സംവിധായകന്റെയും ചിത്രങ്ങൾക്കു പണം ചെലവഴിച്ചിട്ടുണ്ട്. ബിനാമി വഴിയായിരുന്നുവെന്നു മാത്രം.
നാട്ടില്‍ സാധാരണക്കാരനായി അറിയപ്പെടുന്ന ഫൈസല്‍ ദുബായിലെത്തിയാല്‍ ആഡംബരജീവിതമാണു നയിക്കുന്നത്. ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം നടത്തിവരികയാണ്.
സ്വര്‍ണക്കടത്തു കേസില്‍ ഫൈസല്‍ ഫരീദിനെ വിമാനത്താവള ജീവനക്കാരും സഹായിച്ചിരിക്കാമെന്നാണു കണ്ടെത്തല്‍. ബാഗേജ് അയയ്ക്കാന്‍ അറ്റാഷെ തന്നെ ചുമതലപ്പെടുത്തിയെന്നു കാണിച്ചു ഫൈസല്‍ ഹാജരാക്കിയ കത്ത് വ്യാജമാണെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ കത്തില്‍ കോണ്‍സലേറ്റിന്റെ മുദ്രയോ അറ്റാഷെയുടെ ഒപ്പോ ഉണ്ടായിരുന്നില്ല. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ബാഗ് കോണ്‍സലേറ്റ് വിലാസത്തില്‍ അയക്കാന്‍ ഫൈസല്‍ ഫരീദിന് അനുമതി നല്‍കിയതെന്നു കണ്ടെത്തണം.
എല്ലാ കള്ളക്കടത്തും വ്യാജക്കത്തു വഴിതന്നെയാണെന്ന നിഗമനത്തിലാണു കസ്റ്റംസ്. അറ്റാഷെയെക്കുറിച്ചു കൂടുതല്‍ അറിഞ്ഞില്ലെങ്കില്‍ കേസില്‍ പല കാര്യങ്ങളും പുറത്തുവരില്ല. ബാഗിന്റെ കാര്യത്തിലും വ്യക്തത വരണമെങ്കില്‍ അറ്റാഷെയുടെ മൊഴിയെടുക്കണം.
കത്തുകൾ വ്യാജം
ജൂണ്‍ 30നു 30 കിലോ സ്വര്‍ണമടങ്ങിയ ബാഗ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതിനു പിറ്റേന്ന് സരിത് ഈ ബാഗ് ശേഖരിക്കാന്‍ എത്തിയിരുന്നു. സരിത്തും ഒരു കത്ത് ഹാജരാക്കിയിരുന്നു. വരുന്ന ഡിപ്ലോമാറ്റിക് ബാഗ് അറ്റാഷെയ്ക്കു വേണ്ടി സ്വീകരിക്കാനുള്ള കത്തായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട വേ ബില്ലും സരിത് ഹാജരാക്കി. എന്നാല്‍ ഈ കത്തും വേ ബില്ലും വ്യാജമായിരുന്നു എന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
ആവശ്യമായ ഫോര്‍മാറ്റിലല്ല സരിത് ഹാജരാക്കിയ കത്തുള്ളത്. ഒപ്പം പ്രോട്ടോകോള്‍ ഓഫീസറുടെ ഒപ്പും ഈ കത്തിലില്ല. ഈ സാഹചര്യത്തില്‍ ഫൈസല്‍ ഫരീദ് സ്വർണം അയച്ചതും സരിത് സ്വീകരിക്കാന്‍ എത്തിയതും വ്യാജരേഖകളുടെ അടിസ്ഥാനത്തിലായിരുന്നു എന്നു വ്യക്തമാവുകയാണ്. അയച്ച സ്ഥലത്തും ലഭിച്ച സ്ഥലത്തും ഇക്കാര്യത്തില്‍ കൃത്യമായ പരിശോധനയുണ്ടായില്ല എന്നതാണ് കസ്റ്റംസിന് സംശയം ഉണ്ടാക്കുന്ന കാര്യം. വ്യാജ കത്തിന്റെ അടിസ്ഥാനത്തില്‍ സാധനങ്ങള്‍ അയയ്ക്കാന്‍ കഴിഞ്ഞത് എങ്ങനെ എന്നതില്‍ വിശദമായ അന്വേഷണമുണ്ടാകും.
മൊഴികളിൽ പൊരുത്തക്കേട്
യുഎഇ അറ്റാഷെയുടെ ഗണ്മാന് ജയഘോഷിന്റെ മൊഴികൾ പൊരുത്തക്കേടുകൾ നിറഞ്ഞതാണ്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് ആവർത്തിക്കുന്ന ഇയാളാണ് കോണ്സലേറ്റിലേക്കുള്ള പല ബാഗുകളും വാങ്ങിയിരുന്നത്. ഇതില്‍ സ്വര്‍ണമായിരുന്നെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നാണ് ജയഘോഷിന്റെ മൊഴി. ഇതു പൂര്‍ണമായും വിശ്വസിക്കാന്‍ എന്‍ഐഎയും കസ്റ്റംസും തയാറല്ല. സരിത്തിനൊപ്പമാണ് ഇയാള്‍ ബാഗ് വാങ്ങാൻ പോയിരുന്നത്. തട്ടിപ്പ് വാര്‍ത്ത പുറത്തുവന്ന ശേഷം ജയഘോഷ് പലതവണ സരിത്തിനെയും സ്വപ്നയെയും വിളിച്ചിതിന്റെ കോള്‍രേഖകള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. ജയഘോഷ് പറഞ്ഞ പല മൊഴികളിലും തീയതികളിലും വിശദീകരണം ആവശ്യമുണ്ട്. കഴിഞ്ഞ ദിവസം ആത്മഹത്യക്കു ശ്രമിച്ച ഇയാൾ ആശുപത്രിയിലാണ്. വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചതിനാൽ ജയഘോഷിലേക്കു കൂടി അന്വേഷണം നീളും.
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Latest News
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top