വെടിയുണ്ടകളല്ല, പുസ്തകങ്ങള്‍
Wednesday, August 5, 2020 11:28 PM IST
2019 ഓഗസ്റ്റ് 5ലെ ചരിത്രദിനത്തില്‍ ജമ്മു കാഷ്മീരിന്‍റെ ചരിത്രത്തില്‍ മാതൃകാപരമായ ഒരു മാറ്റം വന്നു. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാഷ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് പുതിയ വഴികളും ധാരാളം അവസരങ്ങളും തുറന്നുകിട്ടി. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കത്തിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലുള്ള എന്‍റെ കാഷ്മീര്‍ സന്ദര്‍ശന വേളയില്‍,( കേന്ദ്രഭരണ പ്രദേശം രൂപംകൊണ്ട് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍) 1500 ലധികം അധ്യാപകരുമായും വിദ്യാഭ്യാസ വിദഗ്ധരുമായും സംവദിക്കാന്‍ അവസരം ലഭിച്ചു. രാഷ്‌ട്രത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്ന് വികസന പാതയിലേക്ക് നീങ്ങുന്നതിലും പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാലഹരണപ്പെട്ട, യാഥാസ്ഥിതിക, പിന്തിരിപ്പന്‍ പ്രത്യയശാസ്ത്രങ്ങളെ നിരാകരിക്കുന്നതിലും ഐക്യമുണ്ടായി എന്നതാണ് വൈസ് ചാന്‍സലര്‍മാരുമായും വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായും അധ്യാപകരുമായും മാതാപിതാക്കളുമായും ഞാന്‍ നടത്തിയ ആശയവിനിമയത്തിനിടെ മനസിലായ പ്രധാനപ്പെട്ട ഒരു കാര്യം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളിലെ നിരവധി പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവായി അവലോകനം ചെയ്യുന്നുണ്ട്.
മലയോര മേഖലയിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി ലഡാക്കിലെ കേന്ദ്ര സര്‍വകലാശാലയ്ക്ക് അംഗീകാരം ലഭിച്ചു. ബുദ്ധമത വിദ്യാര്‍ഥികള്‍ക്കായി ഒരു കേന്ദ്രവും സര്‍വകലാശാലാ കാമ്പസില്‍ ഉണ്ടാകും.


മേഖലയിലെ ജനങ്ങളോട് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രത്യേക ആവശ്യങ്ങളുള്ള 23405 കുട്ടികളെ കണ്ടെത്തി സ്കൂളില്‍ ചേര്‍ക്കുന്നു. കുടിയേറ്റ ജീവിതശൈലി കാരണം ഗുജ്ജാർ, ബക്കര്‍വാൾ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി 1417 സീസണല്‍ പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചു. 88 കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയവും പെണ്‍കുട്ടികളുടെ ഹോസ്റ്റലും അഭൂതപൂര്‍വമായ വേഗതയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ജമ്മു കാഷ്മീരില്‍ അമ്പത് പുതിയ സര്‍ക്കാര്‍ ഡിഗ്രി കോളജുകള്‍ക്ക് അനുമതി നല്‍കുകയും പ്രാവർത്തികമാക്കുകയും ചെയ്തു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കേന്ദ്രീയ വിദ്യാലയത്തിന്‍റെ മാതൃകയില്‍ 19 ആധുനിക സ്കൂളുകള്‍ വികസിപ്പിക്കും. കോവിഡ് അനന്തര സാഹചര്യങ്ങളിലെ ശൂന്യത നികത്താന്‍ സ്മാര്‍ട്ട്, ഐടി പ്രാപ്യ ക്ലാസ് മുറികളുടെ നവീകരണം തുടങ്ങി. ഹൈടെക് വിദ്യാഭ്യാസ നഗരം, കോളജ്, സര്‍വകലാശാലകള്‍ എന്നിവയ്ക്കായി ഇതിനകം 327 കോടി രൂപയുടെ പദ്ധതികളാണ് കാഷ്മീര്‍ ഭരണനിര്‍വഹണ സംവിധാനത്തില്‍ നിന്നു ലഭിച്ചിട്ടുള്ളത്.

നമ്മുടെ തലമുറകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമാണ് വിദ്യാഭ്യാസമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം മികച്ച നിക്ഷേപമാണ്, അത് നമ്മുടെ ഭാവിതലമുറയ്ക്ക് ലാഭവിഹിതം നല്‍കും. ദേശീയ വിദ്യാഭ്യാസ നയം 2020 ഈ പരിവര്‍ത്തനത്തിന്‍റെ ആരംഭമാണ്.

രമേശ് പൊഖ്രിയാല്‍ നിഷാങ്ക് (കേന്ദ്ര വിദ്യാഭ്യാസ മന്ത്രി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.