Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സാമൂഹിക സുരക്ഷിതത്വം ക്ഷേമരാഷ്ട്രത്തിന്റെ കടമ
Wednesday, August 12, 2020 11:21 PM IST
ഒറ്റ ഇന്ത്യ ഒറ്റ പെൻഷൻ പദ്ധതി നടപ്പിലാക്കുക നല്ലതുതന്നെയെങ്കിലും അത് ഒരുപാട് ആശങ്കകൾക്ക് ഇടനൽകുന്നതാണ്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കും പ്രായമായ തൊഴിലാളി- കർഷക വിഭാഗങ്ങൾക്കും ഒരു നിശ്ചിത തുക ക്ഷേമപെൻഷൻ കൊടുത്തു സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് ക്ഷേമ രാഷ്ട്രത്തിന്റെ കടമയാണ്. ഈ നീതി ഒരു വിഭാഗത്തിനു നൽകുമ്പോൾ മറുഭാഗത്തു വലിയ അനീതി ഉണ്ടാകുന്നതും ശരിയല്ല.
ഏറെക്കാലം നല്ല വിദ്യാഭ്യാസവും പരിശീലനവും നേടി നല്ലൊരു കാലത്തെ സേവനത്തിനുശേഷം ആരോഗ്യം ക്ഷയിച്ച് വിശ്രമത്തിൽ പ്രവേശിക്കുന്നവരുടെ അവകാശ- ആനുകൂല്യങ്ങൾ അധികമായി കവർന്നെടുത്ത് മറുഭാഗത്തു സുരക്ഷിതത്വം ഉറപ്പാക്കുന്നത് അനീതിയാണ്.
അങ്ങനെയെങ്കിൽ ഈ ക്ഷേമപെൻഷനുള്ള പണം എങ്ങനെ കണ്ടെത്തും? അതിനുള്ള വഴികൾ പലതുണ്ട്. സർക്കാർ ജീവനക്കാരുടെ പെൻഷൻ സാമൂഹികനീതിയിൽ അധിഷ്ഠിതമായി ആനുപാതികമാക്കുക. ഒപ്പം രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾക്ക് പെൻഷൻ പരിമിതപ്പെടുത്തി ഭരണപരമായ ധൂർത്ത് ഒഴിവാക്കിയും പണം കണ്ടെത്താം. വെണ്ണപ്പാളിയിൽ ഉള്ളവർക്ക് ആനുകൂല്യങ്ങൾ കൊടുക്കുന്നത് ഒഴിവാക്കുക. വലിയ കോർപറേറ്റുകൾക്കു കൊടുക്കുന്ന അനാവശ്യ ആനുകൂല്യങ്ങൾ ഒഴിവാക്കുകയും അവരിൽനിന്ന് കൂടിയ നികുതി ഈടാക്കുകയും ചെയ്യുക.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിലവിലുള്ള എല്ലാ ക്ഷേമപെൻഷനുകളും ഏകോപിപ്പിച്ച് ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള പണം കണ്ടെത്താവുന്നതാണ്. അങ്ങനെ ഈ പദ്ധതി നടപ്പിലാക്കിയാൽ പാവപ്പെട്ട വയോധികർ മക്കൾക്ക് ഒരു ഭാരമാവില്ല. അവരെ അനാഥമന്ദിരങ്ങളിൽ തള്ളുകയുമില്ല. ഈ പണം അവരുടെ ക്ഷേമത്തിനും കുടുംബത്തിന്റെ നിലനിൽപ്പിനും ഒരു കരുതൽ ആയിരിക്കുകയും ചെയ്യും.
ഡോ. എൻ.ജെ. സെലീന
(കൂത്തുപറമ്പ് നിർമലഗിരി കോളജ് റിട്ടയേർഡ് പ്രിൻസിപ്പലും സാന്പത്തികശാസ്ത്രവിദഗ്ധയുമാണു ലേഖിക)
രാജ്യത്തിന്റെ പണശേഷി പ്രധാനം
ജനങ്ങളിൽനിന്നു കൂടുതൽ പിരിച്ചെടുക്കാതെ ഒരു സമൂഹത്തിനും ഇത്തരത്തിൽ പെൻഷൻ നൽകാനാവില്ല.
രാജ്യത്തെ എല്ലാ പൗരൻമാർക്കും നിശ്ചിത പെൻഷൻ നൽകണമെങ്കിൽ സർക്കാർ ഖജനാവിൽ വേണ്ടിടത്തോളം പണം വേണം. സർക്കാരിനു രണ്ടു തലങ്ങളിൽനിന്നാണു പ്രധാനമായും വരുമാനം ലഭിക്കുന്നത്. ഒന്ന് നികുതി, രണ്ട് മണ്ണിൽനിന്നുള്ള ഖനനം. സ്വർണം, കൽക്കരി, പെട്രോളിയം തുടങ്ങിയവയിൽനിന്നു വലിയ വരുമാനമില്ലാത്ത രാജ്യത്തിനു നികുതി മാത്രമാണു പ്രധാന വരുമാനം. ജനങ്ങളിൽനിന്നു കൂടുതൽ പിരിച്ചെടുക്കാതെ ഒരു സമൂഹത്തിനും ഇത്തരത്തിൽ പെൻഷൻ നൽകാനാവില്ല. അതു സമൂഹത്തിനും സ്ഥാപനങ്ങൾക്കും എത്രത്തോളം ഭാരമുണ്ടാക്കുമെന്നു ചിന്തിക്കേണ്ടതുണ്ട്.
സർക്കാരിനു ജനങ്ങളിൽ നിന്നു മാത്രമേ പണം സമാഹരിക്കാനാകൂ. വിവിധതരം നികുതികളാണ് ഓരോ വ്യക്തിയും സർക്കാരിനു പല തരത്തിൽ നൽകിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പിരിക്കുന്ന പണമാണു ഭക്ഷണം, ചികിത്സ, വീട്, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ ക്ഷേമപദ്ധതികളായി രാജ്യത്തു ചെലവഴിക്കുന്നത്.
ഈ ചെലവുകളെ മറികടക്കുംവിധം ഭാരിച്ച പെൻഷൻപദ്ധതികൾ നടപ്പാക്കാൻ ഇന്നത്തെ നിലയിൽ രാജ്യത്തിനു സാധിക്കുമോ, അത് ഖജനാവിനെ ഏതു തരത്തിൽ ബാധിക്കും എന്നതാണു ചോദ്യം. ഇത്തരത്തിലൊരു പെൻഷൻ പദ്ധതി പ്രായോഗികമോ എന്നതിൽ വിശദമായ പഠനം വേണ്ടിയിരിക്കുന്നു.
ജസ്റ്റീസ് കെ.ടി. തോമസ്
കൃഷിക്കാർക്കും സാധാരണക്കാർക്കും അർഹമായതു നൽകണം
വരുമാനത്തിന്റെ സിംഹഭാഗവും ജീവനക്കാരുടെ ശന്പളത്തിനും പെൻഷനും സർക്കാരിന്റെ പലിശ ചെലവിനുമാണ് ഇവിടെ വിനിയോഗിക്കപ്പെടുന്നത്. വർഷംതോറും അതിന്റെ ശതമാനം വർധിച്ചുകൊണ്ടിരിക്കുന്നു. ഒന്നിലധികം പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരും രാഷ്ട്രീയനേതാക്കളും ഇവിടെയുണ്ട്.
ശന്പളവും പെൻഷനും വലിയ തോതിൽ വർധിച്ചുതുടങ്ങിയത് തൊണ്ണൂറുകൾ മുതൽക്കാണ്. അന്നു തുടക്കമിട്ട പുതിയ സാന്പത്തികനയപ്രകാരം ശന്പളം സംബന്ധിച്ച് സ്വകാര്യമേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പരിധികളും സർക്കാർ നീക്കി. അതിന്റെ ചുവടുപിടിച്ച് കേന്ദ്രസർക്കാർ പിന്നീടു നിയമിച്ച ശന്പള പരിഷ്കരണ കമ്മീഷൻ ജീവനക്കാരുടെ ശന്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും പതിന്മടങ്ങ് വർധിപ്പിക്കുകയും സമർഥന്മാരെ സർക്കാർ സർവീസിലേക്ക് ആകർഷിക്കുന്നതിനുതകുന്ന ശന്പളഘടനയും പെൻഷനും നടപ്പാക്കുകയും ചെയ്തു. കേന്ദ്ര ശന്പളപരിഷ്കരണത്തിന്റെ അനുപാതത്തിൽ ശന്പളം വർധിപ്പിക്കാൻ പിന്നീടു സംസ്ഥാന സർക്കാരുകൾ നിർബന്ധിതരായി.
ശന്പളവും പെൻഷനും വലിയ ബാധ്യതയായി മാറുമെന്നു മനസിലാക്കിയ കേന്ദ്രസർക്കാർ 2004 മുതൽ ജീവനക്കാരുടെ ശന്പളത്തിൽ നിന്ന് നിശ്ചിത ശതമാനം പെൻഷൻ ഫണ്ടിലേക്ക് മാറ്റുന്ന പങ്കാളിത്ത പെൻഷൻ സന്പ്രദായം നടപ്പാക്കി. 2013 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിച്ചവർക്ക് കേരളത്തിൽ പങ്കാളിത്ത പെൻഷനാണ് നിലവിലുള്ളത്.
കേന്ദ്ര-സംസ്ഥാന സർവീസുകളിലെ ജീവനക്കാരുടെ ശന്പള-പെൻഷൻ ഘടനയിലും വിരമിക്കൽ പ്രായത്തിലും വലിയ വ്യത്യാസമുണ്ട്. ഏകീകൃതമായ ഒരു സേവന-വേതന വ്യവസ്ഥ നമ്മുടെ രാജ്യത്ത് ഇതുവരെ നടപ്പായിട്ടില്ല.
ഗാന്ധിജിയും ജയപ്രകാശ് നാരായണനും ഉദ്യോഗസ്ഥരുടെ ശന്പളത്തിൽ ഏകീകരണവും സമീകരണവും ഉണ്ടാക്കണമെന്നും കുറഞ്ഞ വേതനവും കൂടിയ വേതനവും തമ്മിൽ അഞ്ചിരട്ടിയിൽ കൂടുതൽ അന്തരം പാടില്ലെന്നും പറഞ്ഞിട്ടുള്ളത് ആരും ഉൾക്കൊണ്ടില്ല.
സംഘടിത വിഭാഗങ്ങളുടെ ശന്പളവും ക്ഷാമബത്തയും പെൻഷനും വർധിപ്പിച്ചുകൊടുക്കുന്ന സർക്കാരുകൾക്കു സമൂഹത്തിന്റെ പിന്നാന്പുറത്തുള്ള കൃഷിക്കാർക്കും മറ്റു സാധാരണക്കാർക്കും അർഹമായതു നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള കടമയുണ്ട്. ഏറ്റവും കുറഞ്ഞ അടിസ്ഥാന വരുമാനം സർക്കാർ നിശ്ചയിക്കുകയും അത് അവർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
വളരെ വലിയ അന്തരം സ്വത്തിലും സന്പത്തിലും ശന്പളത്തിലും പെൻഷനിലും നിലവിലുള്ള രാജ്യത്ത് അതിനു മാറ്റമുണ്ടാക്കാതെ ഒരു ഇന്ത്യ ഒരേ പെൻഷൻ സന്പ്രദായം നടപ്പാക്കാൻ സാധിക്കുകയില്ല.
ഡോ. ജോസ് മാത്യു
(സർവോദയ മണ്ഡലം പ്രസിഡന്റാണു ലേഖകൻ)
സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വരുമാനം വേണം
പ്രായമായവർക്കു ബുദ്ധിയിലും ശക്തിയിലും കായികക്ഷമതയിലും ചിന്തയിലും കാഴ്ചശക്തിയിലും കേഴ്വിയിലും ഏറ്റക്കുറവ് വരുന്നു എന്ന കാഴ്ചപ്പാടിലാണ് നിശ്ചിത പ്രായമായവരെ ഉത്തരവാദിത്വപ്പെട്ട ജോലിയിൽനിന്നു ഘട്ടംഘട്ടമായി മാറ്റിനിർത്തിയോ തൊഴിൽരംഗത്തുനിന്നു പിൻതിരിപ്പിച്ച് വിശ്രമജീവിതത്തിലേക്ക് ആനയിക്കുകയോ ചെയ്യുന്നത്. ഇങ്ങനെ വിശ്രമജീവിതത്തിൽ പ്രവേശിക്കുന്നവർക്ക് മതിയായ സംരക്ഷണവും സുരക്ഷിതത്വവും നല്‍കേണ്ടത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഗവൺമെന്റിന്റെയും ചുമതലയും കർത്തവ്യവുമാകുന്നു. പല വികസിതരാജ്യങ്ങളിലും ഇതു ഫലപ്രദമായി നടപ്പിലാക്കിവരുന്നു.
വയോധികർക്കു സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ അടിസ്ഥാന വരുമാനം വലിയ ഘടകമാണ്. ഇതാണ് വൺ ഇന്ത്യ, വൺ പെൻഷൻ എന്നതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ സംഘടിതരായ ന്യൂനപക്ഷവിഭാഗത്തിലെ ചിലരെങ്കിലും ഇതിനെ സംശയത്തോടെ കാണുന്നു. ഇന്ത്യയിലെ അസംഘടിതരായ സ്ഥിരവരുമാനം ഇല്ലാത്ത സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾ, കർഷകർ, കർഷകത്തൊഴിലാളികൾ, ചെറുകിട നാമമാത്ര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, ഇങ്ങനെ വിവിധ രംഗങ്ങളിൽ ജോലിചെയ്യുന്ന നിയമസംരക്ഷണം ഇല്ലാത്ത ജനവിഭാഗമാണ് വൺ ഇന്ത്യ, വൺ പെൻഷൻ ആശയത്തിന്റെ കരുത്ത്.
കേരളത്തിലെ മിക്ക കാർഷിക ഉത്പന്നങ്ങൾക്കും ഉത്പാദനച്ചെലവിനേക്കാൾ താഴ്ന്ന കന്പോളവിലയാണു ലഭിക്കുന്നത്. കൃഷിക്കാരൻ കടത്തിൽ ജനിച്ച്, കടത്തിൽ ജീവിച്ച്, കടത്തിൽ മരിക്കുന്നു. തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ വെട്ടിക്കുറയ്ക്കുന്നു. ജീവൻ പണയംവച്ച് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണ്. കൃഷി ലാഭകരമല്ലാത്തതിനാൽ പലരും കാർഷികവൃത്തിയിൽനിന്നു പിൻതിരിയുന്നു. ആയതിനാൽ കർഷകരുടെയും മറ്റു സ്ഥിരവരുമാനം ഇല്ലാത്തവരുടെയും ജീവിതനിലവാരം താഴ്ന്നുപോകുന്നു. ക്രയവിക്രയശേഷി അവർക്ക് ഇല്ലാതെപോകുന്നു.
ഇതിന്റെ മറുവശത്ത് ജീവിതസൂചികയുടെയും ജീവിതനിലവാരത്തിന്റെയും അടിസ്ഥാനത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പ്രഖ്യാപിക്കുന്ന ശന്പളവർധനവിന്റെ അടിസ്ഥാനത്തിൽ സാന്പത്തികസമത്വം മരീചികയായി മാറുന്നു.
ജോജി വാളിപ്ലാക്കൽ
(ഇൻഫാം- കർഷകവേദി, തോട്ടം, പുരയിടം സംയുക്തസമിതി ജനറൽ കൺവീനർ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top