Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കേശവാനന്ദ ഭാരതി: ഭരണഘടനാ ചരിത്രത്തിലെ ധ്രുവ നക്ഷത്രം
Sunday, September 6, 2020 11:33 PM IST
ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലും, മൗലിക അവകാശ പോരാട്ടങ്ങളിലും ശ്രദ്ധേയമായിത്തീർന്ന ഒരു വ്യക്തിയായിരുന്നു ഞായറാഴ്ച പുലർച്ചെ സമാധിയായ എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി. ഒരുപക്ഷേ കേശവാനന്ദ ഭാരതി കേസിനോളം ചർച്ചചെയ്യപ്പെടുകയും പരാമർശിക്കപ്പെടുകയും ചെയ്ത മറ്റൊരു വ്യവഹാരം ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ഉണ്ടാവില്ല. പൗരന്മാരുടെ മൗലികാവകാശങ്ങളിൽ കൈകടത്താനുള്ള ഏതൊരു ഭരണകൂടത്തിന്റെയും നീക്കങ്ങൾക്കെതിരെ ശക്തമായ ഒരു താക്കീതായി നിലനിൽക്കുന്നത് കേശവാനന്ദ ഭാരതി കേസിലെ സുപ്രീംകോടതിയുടെ വിധി വാചകങ്ങളാണ്.
മൗലികാവകാശ പോരാട്ടത്തിന്റെ ചരിത്രം
’ദി കേശവാനന്ദ ഭാരതി കേസ്’ ഇന്ത്യയിലെ നിയമവൃത്തങ്ങൾക്കിടയിൽ സുപരിചിതമാണ്. രാജ്യത്തെ പ്രശസ്ത നിയമജ്ഞരിൽ ഒരാളായ ടി. ആർ. ആന്ധ്യാരുജിന എഴുതിയ The Keshava nanda Bharathi Case: The Untold Story of Struggle for Supremacy by Supreme Court and Parliament എന്ന പുസ്തകം നിയമവിദ്യാർഥികളുടെ വേദഗ്രന്ഥമാണ് എന്നു പറയുമ്പോൾ നീതിന്യായ ചരിത്രത്തിൽ ഈ കേസിനുള്ള പ്രധാന്യം വ്യക്തമാകും.
1971 ലെ 29ാമത് ഭരണഘടനാ ഭേദഗതി നിയമവും 1969 ലെ കേരള ഭൂപരിഷ്കരണ നിയമവും 1971ലെ കേരള ഭൂപരിഷ്കരണ ഭേദഗതി നിയമവുമാണു കേശവാനന്ദ ഭാരതി റിട്ട് ഹർജിയിലൂടെ സുപ്രീംകോടതിയിൽ ചോദ്യംചെയ്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 31 ഉറപ്പുനൽകിയ സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കത്തിൽ തുടങ്ങിയ ഈ കേസ് പാർലമെന്റിനു മൗലികാവകാശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെ സംബന്ധിച്ച കോടതിയുടെ വിചാരണയായി മാറി. കേസിൽ സുപ്രീംകോടതി മുഖ്യമായും പരിഗണിച്ച വിഷയം ഭരണഘടന ഭേദഗതി ചെയ്യുന്നതിന് അനിയന്ത്രിതമായ അധികാരം പാർലമെന്റിൽ സ്വയമേ നിക്ഷിപ്തമാണോ എന്നുള്ളതായിരുന്നു.
കേശവാനന്ദ ഭാരതി കേസ് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ പ്രസക്തമാകുന്നത് അന്നു കോടതിയിൽ ഉയർത്തിയ, പരിശോധിച്ച, ഈ ചോദ്യങ്ങളുടെയും അതിൽ തീർപ്പുകൽപ്പിച്ച ഉത്തരങ്ങളുടെയും പേരിലാണ്. അന്ന് ഉയർത്തിയ ചോദ്യങ്ങളും അവയ്ക്കു നൽകിയ ഉത്തരങ്ങളും ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിലും വളരെ പ്രസക്തമാണ്. ഭരണഘടനയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുവാനുള്ള ശ്രമങ്ങൾ പല ഭാഗങ്ങളിൽനിന്നും ഉയർന്നുവരുമ്പോൾ കേശവാനന്ദഭാരതി കേസിലെ വിധി വാചകങ്ങൾ അതിനെതിരെ ഒരു പ്രകാശഗോപുരമായി നിൽക്കുന്നു.
പാർലമെന്റ് പാസാക്കിയ മൗലികാവകാശ നിയമ ഭേദഗതിക്കെതിരെ പരമോന്നത കോടതിയിൽ സമർപ്പിക്കപ്പെട്ട ആദ്യ ഹർജിയായിരുന്നു കേശവാനന്ദ ഭാരതിയുടേത്. 13 ജഡ്ജിമാർ ഉൾപ്പെട്ട സുപ്രീംകോടതിയുടെ ഫുൾബെഞ്ച് 66 ദിവസം കേസ് വിചാരണ ചെയ്തു. ഈ റിക്കാർഡും നീതിന്യായ ചരിത്രത്തിൽ തിരുത്തപ്പെടാതെ നിൽക്കുന്നു .
സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹികനന്മയ് ക്കും വേണ്ടി മൗലികാവകാശങ്ങളിൽ ഭരണകൂടത്തിനു ഭേദഗതികൾ വരുത്താമെന്ന വാദമാണു ഹർജിക്കെതിരേ കേന്ദ്ര സർക്കാർ കോടതിയിൽ ഉന്നയിച്ചത്. നാനി പാൽക്കിവാല ഉൾപ്പെടെയുള്ള അന്ന് ഇന്ത്യയുടെ നിയമ രംഗത്തുണ്ടായിരുന്ന കുലപതികൾ ഈ കേസിൽ നിയമ പോരാട്ടങ്ങൾക്കു നേതൃത്വം നൽകി. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ പാർലമെന്റിനു ഭേദഗതി ചെയ്യാനാകില്ലെന്ന് ആറിനെതിരേ ഏഴ് ജഡ്ജിമാരുടെ ഭൂരിപക്ഷത്തോടെ സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രിൽ 24 നാണ് ഈ ചരിത്രവിധിയുണ്ടായത്.
ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യം മുന്നിൽനിറുത്തി മാർഗനിർദേശക തത്ത്വങ്ങൾ (Directive Prin ciples of State Policy) നടപ്പിലാക്കുന്നതിനു വേണ്ടി പാർലമെന്റിനു സ്വത്തവകാശം എന്ന മൗലികാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നു കോടതി വിധിച്ചു. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളായ, ജനാധിപത്യം, മതേതരത്വം, ഫെഡറൽ സ്വഭാവം തുടങ്ങിയവയിൽ മാറ്റം വരുത്താനുള്ള അധികാരം പാർലമെന്റിനില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാനതത്വ സിദ്ധാന്തം എന്ന ആശയം തന്നെ രൂപപ്പെടുന്നത് ഈ കേസിലെ വിധിയോടെയാണ്.
ഭരണഘടന പൗരന്മാർക്ക് അനുവദിച്ച മൗലികാവകാശം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അതിനു വേണ്ടിയുള്ള ധർമപോരാട്ടമാണു താൻ നടത്തിയത് എന്നുമായിരുന്നു സുപ്രീം കോടതി വിധിയോടുള്ള കേശവാനന്ദ ഭാരതി യുടെ പ്രതികരണം. ഭൂരിപക്ഷത്തിന്റെയോ മറ്റെന്തിന്റെയോ പേരിൽ മൗലികാവകാശത്തിൽ ഭരണകൂടം കൈകടത്തുന്നത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന ഉൾവിളിയിൽ നിന്നാണ് ജനാധിപത്യരീതിയിൽ അതിനെതിരെ താൻ നീങ്ങിയതെന്നു പിന്നീട് ഒരു മാധ്യമത്തിന് കേശവാനന്ദ ഭാരതി നൽകിയ പ്രതികരണം വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലും വളരെ പ്രസക്തമാണ്.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top