Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പുതിയ ദേശീയ വിദ്യാഭ്യാസനയം :സാധ്യതകളും വെല്ലുവിളികളും
Friday, September 11, 2020 11:35 PM IST
ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ചു സിഎംഐ സഭയുടെ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റും ദീപിക ദിനപത്രവും ചേർന്നു നടത്തിയ ചാനൽ ചർച്ച വിദ്യാഭ്യാസരംഗത്തും സാമൂഹികരംഗത്തും പ്രവർത്തിക്കുന്ന ഡോ. ശശി തരൂർ (പാർലമെന്റ് അംഗം), ഡോ. രാജൻ ഗുരുക്കൾ (വൈസ് ചെയർപേഴ്സൺ, കേരള ഉന്നതവിദ്യാഭ്യാസ സമിതി), ഡോ.കെ.എസ്. രാധാകൃഷ്ണൻ (മുൻ വൈസ് ചാൻസലർ, ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി, കാലടി), ഡോ. ഷക്കീല ഷംസു (സ്പെഷൽ ഡ്യൂട്ടി ഓഫീസർ, എൻഇപി, ന്യൂഡൽഹി), ഡോ.ഫ്രാൻസിസ് ജോസഫ് (വിദ്യാഭ്യാസ വിദഗ്ധൻ, മുംബൈ), ഡോ. ജോൺ ദയാൽ (ആക്ടിവിസ്റ്റ്, ന്യൂഡൽഹി) എന്നിവരുടെ സാന്നിധ്യംകൊണ്ടും ഭാരതത്തിന്റെ ഭാവി വിദ്യാഭ്യാസ വളർച്ചയെക്കുറിച്ചുള്ള ക്രിയാത്മകവും വിമർശനാത്മകവുമായ ചിന്തകൾക്കൊണ്ടും അർഥസന്പുഷ്ടമായിരുന്നു.
ചാനൽ ചർച്ച സിഎംഐ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറന്പിൽ ഉദ്ഘാടനംചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അഞ്ച് പ്രധാന സ്തൂപങ്ങളായ സംലഭ്യത, തുല്യത, ഗുണമേന്മ, ചെലവുകുറവ്, ദിവ്യാംഗ വ്യക്തികളോടുള്ള തുറവി എന്നിവ പരാമർശിച്ചുകൊണ്ട് ചർച്ചയ്ക്ക് അദ്ദേഹം തുടക്കംകുറിച്ചു. സിഎംഐ സഭയുടെ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ ഫാ.ഡോ. മാർട്ടിൻ മള്ളാത്ത് സ്വാഗതമരുളി. ഡോ. ജയ്സൺ മുളേരിക്കൽ മോഡറേറ്ററായിരുന്നു.
ഡോ. ശശി തരൂർ എംപി
1986ലെ ദേശീയ വിദ്യാഭ്യാസനയം (എൻഇപി) പരിഷ്കരിക്കണമെന്ന ആവശ്യമുയർന്നിരുന്നു. കോത്താരി കമ്മീഷൻ വിഭാവനം ചെയ്ത ആറു ശതമാനത്തിനു പകരം ജിഡിപിയുടെ മൂന്നു ശതമാനം മാത്രമേ വിദ്യാഭ്യാസത്തിനായി ചെലവഴിക്കൂ എന്ന ഇപ്പോഴത്തെ ഗവൺമെന്റിന്റെ നയത്തിൽ സംശയമുണ്ട്.
ഗവേഷണത്തിനും നവീകരണത്തിനുമുള്ള ചെലവ് 2008ൽ ജിഡിപിയുടെ 0.84 ശതമാനത്തിൽനിന്ന് കുറഞ്ഞു. ഡോ. മൻമോഹൻ സിംഗിന്റെ കാലത്ത് ഇത് ഏറ്റവും ഉയർന്ന നിലയിലായിരുന്നു. കന്പനികളുടെ ധനസഹായങ്ങൾ മികച്ച അക്കാദമിക് വ്യവസായ ഇന്റർഫേസ് സൃഷ്ടിക്കും. ഇന്ത്യയിലെ സ്വകാര്യമേഖലയും ഉന്നതവിദ്യാഭ്യാസ മേഖലയും തമ്മിൽ ഒരു സഹകരണം ഉണ്ടാകണം.
കളിസ്ഥലങ്ങളിൽ ശരിയായ ശുചിത്വസംവിധാനം ഉൾപ്പെടെയുള്ള സ്കൂൾ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിൽ എൻഇപി ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ഇതു പെൺകുട്ടികൾക്കിടയിലെ സ്കൂൾ കൊഴിഞ്ഞുപോകൽ അനുപാതം വർധിപ്പിക്കും. ടോയ്ലറ്റുകളുടെ അഭാവം കാരണം അവർ സ്കൂളുകളിൽ വരുന്നത് നിർത്തിയേക്കാം.
യോഗ്യതയുള്ള അധ്യാപകരുടെയും ഫണ്ടുകളുടെയും കുറവുണ്ട്. കുട്ടികളെ പോറ്റാൻ മതിയായ ഫണ്ട് അങ്കണവാടിക്കു പോലും ഇല്ല. കുറഞ്ഞ സാധ്യതയോടുകൂടിയ വളരെ ഉയർന്ന അഭിലാഷത്തിന്റെ സ്വഭാവമുള്ള ഈ നയം എങ്ങനെ സാധ്യമാകും എന്നുള്ള ചിന്തയുമുണ്ട്. ശക്തമായ കേന്ദ്രീകരണത്തിനുള്ള പ്രവണതയും പുതിയ നയം പ്രകടമാക്കുന്നു.
ഡോ. രാജൻ ഗുരുക്കൾ
ഈ നയരേഖയുടെ ചില പൊരുത്തക്കേടുകളിലേക്കും വൈരുധ്യങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുകയാണ്. ഈ രേഖ നേടിയെടുക്കാൻ ആഗ്രഹിക്കുന്ന ഒരു അഭിലാഷമാണ് എന്നു പറയുന്പോൾത്തന്നെ ഈ ആശയങ്ങൾ എങ്ങനെ നേടിയെടുക്കണം എന്നു പറയാൻ സാധിക്കാത്തത് ആശയങ്ങളും ലക്ഷ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൊണ്ടല്ലേ? 21-ാം നൂറ്റാണ്ടിനെ ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തണം എന്നു പറയുന്പോൾത്തന്നെ ഇന്ത്യൻ പാരന്പര്യങ്ങളും മൂല്യങ്ങളും എങ്ങനെ 21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസവുമായി പൊരുത്തപ്പെടും എന്നും ചോദിക്കേണ്ടിയിരിക്കുന്നു. ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ എല്ലാവർക്കും തുല്യനീതിയും തുല്യ അവകാശങ്ങളും ഉറപ്പാക്കുന്ന സമൂഹത്തിന്റെ നന്മയ്ക്കായി ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന പൗരന്മാരുടെ സമീകൃതമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ഈ രേഖ കൊണ്ട് എങ്ങനെയാണു സാധിക്കുക?
വിദ്യാഭ്യാസം ഇന്ത്യയുടെ പ്രാചീന പൈതൃകം പുനരുജ്ജീവിപ്പിക്കണമെന്നു പറയുന്നു. അതേസമയം അതു പുതു സഹസ്രാബ്ദത്തിലേക്കു യുവതയെ ഒരുക്കണമെന്നും പറയുന്നു. ഇന്ത്യൻ മണ്ണിൽ വേരൂന്നിക്കൊണ്ട് ഇന്ത്യയെ സുസ്ഥിരമായി പരിവർത്തനം ചെയ്യാൻ സാധിക്കുന്ന തരത്തിൽ എല്ലാവർക്കും തുല്യവും ഊർജസ്വലവുമായ അറിവ് നല്‍കിക്കൊണ്ട് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടിയെടുക്കാനും അതുവഴി ഇന്ത്യയെ ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം എന്നു പറയുന്പോൾത്തന്നെ ഒത്തിരിയേറെ പൊരുത്തക്കേടുകൾ ഇതിലുള്ളതായി നാം മനസിലാക്കുന്നു.
യുക്തിസഹമായി ചിന്തിക്കുകയും പഠിക്കുകയും ശാസ്ത്രീയ മനോഭാവങ്ങളും സ്വർഗാത്മകതയും മികച്ച മൂല്യങ്ങളും ഉള്ള ഒരു തലമുറയെ വാർത്തെടുക്കണം എന്നു പറയുന്പോൾത്തന്നെ ഇന്ത്യൻ പാരന്പര്യങ്ങളും ഇന്ത്യൻ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് വളർത്തണം എന്നു പറയുന്നതിൽ ധാരാളമായ പൊരുത്തക്കേടുകളുണ്ട്. ഇന്ത്യ അനുവർത്തിച്ചുവരുന്ന ഏതു തരത്തിലുള്ള പാരന്പര്യങ്ങളാണു പുതിയ തലമുറയ്ക്കു നാം കാട്ടിക്കൊടുക്കേണ്ടത് എന്ന ചോദ്യം അവശേഷിക്കുന്നു.
ഡോ. കെ.എസ്. രാധാകൃഷ്ണൻ
പുതിയ വിദ്യാഭ്യാസനയം വിഭാവനം ചെയ്യുന്ന ദർശനം വലിയ ഒരു മാറ്റത്തിനാണു തുടക്കംകുറിക്കുക. നിശ്ചലമായ അവസ്ഥയിൽനിന്ന് ഊർജസ്വലമായ അറിവിന്റെ തലത്തിലേക്കുള്ള വലിയ മാറ്റം. നിശ്ചല വിജ്ഞാനസമൂഹം അടിസ്ഥാനപരമായി നരവംശകേന്ദ്രീകൃത സമൂഹമാണ്. എന്നാൽ, വിജ്ഞാനസമൂഹം പരിസ്ഥിതി കേന്ദ്രീകൃതമാണ്. മനുഷ്യനാണ് എല്ലാറ്റിന്റെയും കേന്ദ്രം, എല്ലാ അളവുകളും മനുഷ്യനെ ചുറ്റിപ്പറ്റിയാവണം എന്നുള്ള ചിന്ത ഇവിടെയില്ല. മറിച്ച് പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളെയും പരിപാലിക്കുന്നതിലൂടെ മാത്രമേ മനുഷ്യനു ജീവിക്കാൻ സാധിക്കൂ എന്ന കാഴ്ചപ്പാടാണു പരിസ്ഥിതി കേന്ദ്രീകൃതം ആയിട്ടുള്ള കാഴ്ചപ്പാട് എന്നും വിജ്ഞാനസമൂഹം ഇതിലേക്കുള്ള വളർച്ചയിൽ ആയിരിക്കണമെന്നും ഈ ഡോക്യുമെന്റ് പറഞ്ഞുവയ്ക്കുന്നു.
നമ്മുടെ വിജ്ഞാനസന്പ്രദായം ഒരു യൂറോ സെൻട്രിക് ലോകത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതിൽനിന്നു ചുറ്റുപാടിലേക്കും, ജീവിക്കുന്ന ചുറ്റുവട്ടത്തേക്കും നോക്കി കാര്യങ്ങളെ ഗ്രഹിക്കാനും മനസിലാക്കാനും ഒരാൾ നടത്തുന്ന പ്രയത്നം ചുറ്റുവട്ടങ്ങളിലുള്ള ബഹുമുഖങ്ങളായിട്ടുള്ള കാര്യങ്ങളെ മനസിലാക്കി അതിനോടുള്ള ഒരുവന്റെ നിലപാടുകൾ അവന്റെ വിജ്ഞാനസന്പാദനത്തിന്റെ ഏറ്റവും അടിസ്ഥാനമാണെന്നുള്ള തിരിച്ചറിവാണ് ഈ പുതിയ നയം വ്യക്തമാക്കുക.
സൈദ്ധാന്തികവും പ്രായോഗികവുമായ നിരവധി കാര്യങ്ങൾ പഠിക്കുന്നുണ്ടെങ്കിലും നേടിയ അറിവ് പ്രായോഗികമായി പരിശീലിക്കാൻ കഴിയുന്ന തരത്തിലുള്ള വിജ്ഞാന സന്പാദനം ഏറ്റവും ആവശ്യമുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്. സിദ്ധാന്തം ഇല്ലാതെയുള്ള പ്രായോഗികതയും പ്രായോഗികമായ അറിവ് ഇല്ലാതെയുള്ള വിജ്ഞാന സന്പാദനവും ഫലശൂന്യമാണെന്ന് പറയാതെ തരമില്ല. സന്ദർഭോചിതമായ പ്രായോഗികത ഇന്നിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ അടിസ്ഥാനപരമായ ഒന്നാണ്.
ഡോ. ഷക്കീല ഷംസു
ഈ സഹസ്രാബ്ദത്തിലെ ആദ്യ ദേശീയ വിദ്യാഭ്യാസ നയം, നാലാം വ്യാവസായിക വിപ്ലവത്തിനു രാജ്യത്തെ ഒരുക്കുന്നതാണ്. വിദ്യാർഥി ആഭിമുഖ്യത്തോടെ അധ്യാപകരെ കേന്ദ്രീകൃതമായാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം അടുത്ത 20 വർഷത്തേക്കെങ്കിലും വേണ്ടി ഒരുക്കിയിരിക്കുന്നത്. ഒരു കുട്ടി മൂന്നു വയസിൽ അധ്യയനം തുടങ്ങുന്നതു മുതൽ ഉന്നത വിദ്യാഭ്യാസം നേടുന്നതുവരെ വഴക്കമുള്ള, ലിബറലായ, പുരോഗമനപരമായ ഒരു വിദ്യാഭ്യാസ പദ്ധതി അവതരിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വയംഭരണ കോളജുകളും സർവകലാശാലകളുമായി ഇപ്പോഴത്തെ സ്ഥാപനങ്ങൾ മാറണമെന്നു പറയുന്പോൾ ഗ്രാമങ്ങളിൽ ഇപ്പോഴുള്ള കോളജുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഇല്ലാതെ നോക്കും.
വിദ്യാർഥികൾ ആർജിക്കുന്ന ക്രെഡിറ്റ് അനുസരിച്ച് ഉന്നതവിദ്യാഭ്യാസത്തിൽ അവർക്കു സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രികൾ കൊടുക്കുന്ന അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഉണ്ടാകും. എംഫിൽ ഇല്ലാതാകുമെങ്കിലും അത് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നവർക്കു ബാധകമല്ല. ദേശീയ ഗവേഷണ ഏജൻസി ആർക്കു ഗ്രാന്റ് കൊടുക്കണമെന്നതിൽ ഇടപെടില്ല. ഇപ്പോഴുള്ള ഗവേഷണസഹായ ഏജൻസികൾ തുടരും.
ഡോ. ജോൺ ദയാൽ
വിദ്യാഭ്യാസം എന്നു പറയുന്നത് ഒരു തുടർച്ചയാണ്. അത് ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ തുടർച്ച മാത്രമല്ല ഒരു കുടുംബത്തിന്റെ തുടർച്ചകൂടിയാണ്. പാർലമെന്റിൽ ചർച്ചചെയ്യപ്പെടാത്ത ഒരു നയമാണ് നടപ്പാക്കാനായി ശ്രമിക്കുന്നത്.
ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും മറ്റു പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങളെക്കുറിച്ച് ഈ നയം ഒന്നും പറയുന്നില്ല. അവയെ സംരക്ഷിക്കാനുള്ള കരുതലുകൾ കാണുന്നില്ല. ഇത് ഈ വിഭാഗങ്ങളിൽ ഒരു ഭയം സൃഷ്ടിക്കുന്നു. ആ ഭയം മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം.
വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടന്നുവരുന്പോൾ അവർ ദരിദ്രരെ പരിഗണിക്കണമെന്നു നിർദേശിക്കുമോ? അവ സംവരണം കൊടുക്കണമെന്നു പറയുമോ? വ്യക്തമാക്കണം. പുതിയ നയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതോടൊപ്പംതന്നെ ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ സാധിക്കുമോ?
വിദേശ യൂണിവേഴ്സിറ്റികൾ ഇന്ത്യയിലേക്കു വരുന്നു എന്നു പറയുന്പോൾ ഒരു കത്തോലിക്കാ യൂണിവേഴ്സിറ്റി ഇന്ത്യയിൽ ആരംഭിക്കാൻ അനുവദിക്കുമോ? ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആദിവാസികൾക്കും ദരിദ്രർക്കും അവശ വിഭാഗങ്ങൾക്കും കൊടുക്കാൻ എന്താണു സർക്കാരിന് ചെയ്യാൻ സാധിക്കുക? പ്രത്യക്ഷത്തിൽ എല്ലാം മനോഹരമായി തോന്നുന്പോൾ പോലും സർക്കാരിന്റെ അത്യന്തികമായ ലക്ഷ്യത്തെക്കുറിച്ചുള്ള ഭയം പലരുടെയും മനസിലുണ്ട്.
ഡോ. ഫ്രാൻസിസ് ജോസഫ്
അധ്യാപകനെന്ന നിലയിൽ സ്വപ്നം കണ്ട ചില കാര്യങ്ങളെങ്കിലും സാധ്യമാക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ പുതിയ നയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളുടെ വളർച്ചയിൽ സമഗ്രമായ ഒരു മാറ്റം ഇതു പ്രദാനംചെയ്യുന്നു. കുട്ടികൾക്കു കൃത്യമായ ഒരു അടിസ്ഥാനം ഉണ്ടാക്കി മുന്നോട്ടുപോകാൻ അവർക്കു കൃത്യമായ ഒരു അടിത്തറ പാകാൻ തൊഴിലധിഷ്ഠിതമായ പ്രായോഗിക വിദ്യാഭ്യാസം അവർക്ക് ലഭിക്കാൻ ഈ നയം ഇടയാക്കുന്നുണ്ട്.
മൂന്നു മുതൽ ആറു വരെ വയസ് പ്രായമുള്ള കുട്ടികൾക്ക് അടിസ്ഥാന ഗണിതശാസ്ത്ര പ്രവർത്തനങ്ങൾ നടത്താൻ ഫൗണ്ടേഷൻ സാക്ഷരത സംഖ്യാ പ്രോഗ്രാം പ്രാപ്തമാക്കുന്നു. ഇത് തൊഴിൽ, പാഠ്യ പ്രവർത്തനങ്ങൾ തമ്മിലുള്ള സന്തുലിതാവസ്ഥയിലേക്കു നയിക്കുന്നു. ഒപ്പംതന്നെ ഭാഷകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ നയങ്ങൾ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കു കഴിയും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധമാണ് ഈ നയത്തിന്റെ ഭാവി നിർണയിക്കാൻ പോകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
Latest News
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
Latest News
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top