Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദുർബലമാക്കരുത് ന്യൂനപക്ഷ അവകാശങ്ങൾ
Tuesday, September 15, 2020 10:56 PM IST
മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ‘നീറ്റ്’ ന്യൂനപക്ഷ അവകാശങ്ങളെ ലംഘിക്കുന്നില്ലെന്ന വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് അസോസിയേഷൻ കേസിലെ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധി പുനഃപരിശോധിക്കപ്പെടേണ്ടതാണ്. ദേശതാത്പര്യങ്ങൾക്ക് വിധേയമാണ് ന്യൂനപക്ഷ അവകാശങ്ങൾ എന്ന കണ്ടെത്തലാണ് വിധിയെ പ്രധാനമായും നയിച്ചത്.
ന്യൂനപക്ഷ മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നീറ്റ് ബാധകമാക്കിയ സർക്കാർ നടപടിയെ ചോദ്യംചെയ്തുകൊണ്ടാണ് ന്യൂനപക്ഷ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 30-ാം അനുഛേദം ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് പ്രത്യേക സംരക്ഷണവും പദവിയും വാഗ്ദാനം ചെയ്യുകയും ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും ഭരണാവകാശം അതിന്റെ വിലപ്പെട്ട ഭാഗമാണെന്നും അതിൽ വിദ്യാർഥികളുടെ പ്രവേശന അധികാരവും ഉൾപ്പെടുമെന്നും ഈ പ്രവേശന അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ന്യൂനപക്ഷ മെഡിക്കൽ സ്ഥാപനങ്ങളിൽ നീറ്റ് അടിച്ചേൽപ്പിക്കുന്നത് എന്നുമായിരുന്നു പ്രധാനമായും ഉന്നയിക്കപ്പെട്ടത്.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ചയെ അപലപിച്ച കോടതി മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം സംരക്ഷിക്കപ്പെടേണ്ടത് ദേശതാത്പര്യത്തിന്റെ ഭാഗമാണെന്നും ഭരണാവകാശം ദുർഭരണത്തിനുള്ള അവകാശമല്ലെന്നും മെറിറ്റ് വിട്ടുവീഴ്ചയ്ക്ക് വിധേയമാക്കാനാവില്ലെന്നുമാണ് കണ്ടെത്തിയത്. വിദ്യാഭ്യാസത്തിന്റെ യഥാർഥ സ്വഭാവം മാറിയെന്നും കരുണ നഷ്ടപ്പെട്ട് വെറും കന്പോളവസ്തുവായി അത് രൂപാന്തരപ്പെട്ടുവെന്നും വിലയിരുത്തി. അതിനാൽ നീറ്റ് ദേശതാത്പര്യത്തിന്റെ ഭാഗമായി കണ്ടറിഞ്ഞ് അംഗീകരിക്കപ്പെടണമെന്നാണ് സുപ്രീംകോടതി വെല്ലൂർ കേസിൽ ഇക്കഴിഞ്ഞ ഏപ്രിൽ 29ന് വിധിച്ചത്.
തോറ്റു നേടിയ വിജയം
2013ൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് കേസിൽ നീറ്റ് ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂനപക്ഷ സ്ഥാപനങ്ങളിൽ നീറ്റ് അടിച്ചേൽപ്പിക്കുന്നത് ന്യൂനപക്ഷാവകാശലംഘനമാണെന്നും കണ്ടെത്തിയിരുന്നു.
നീറ്റ് റദ്ദാക്കിയ 2013-ലെ സുപ്രീംകോടതി വിധി 2016-ൽ പുനഃപരിശോധനാ ഹർജിയിലൂടെ പിൻവലിക്കപ്പെട്ടെങ്കിലും ന്യൂനപക്ഷ അവകാശലംഘനങ്ങളുടെ പശ്ചാത്തലത്തിൽ നീറ്റ് വിലയിരുത്തപ്പെടുന്പോൾ 2013-ലെ വിധിയിൽ പ്രതിപാദിക്കുന്ന ശ്രദ്ധേയമായ ചില വസ്തുതകളുണ്ട്. അതിവിടെ, പ്രസക്തവുമാണ്. വിധിയുടെ 160-ാം ഖണ്ഡികയിൽ സുപ്രീംകോടതി ഇപ്രകാരം അഭിപ്രായപ്പെടുകയുണ്ടായി. മെഡിക്കൽ രംഗത്ത് അക്കാദമിക് മികവിന് ഉപരിയായി ഒരു ശുശ്രൂഷാമനോഭാവവും അനിവാര്യമാണ്. സാധാരണ ജനങ്ങളുടെ പ്രത്യേകിച്ച് ഗ്രാമീണ ജനതയുടെ ശുശ്രൂഷയ്ക്ക് ആവശ്യം അർപ്പണ മനോഭാവമുള്ള, ഏതുസമയത്തും അത്യാസന്ന ഘട്ടങ്ങളിലും എളുപ്പം സമീപിക്കാവുന്ന, ഡോക്ടർമാരെയാണ്. രാജ്യത്ത് ഭൂരിപക്ഷം ജനങ്ങളും ഗ്രാമങ്ങളിൽ വസിക്കുന്പോൾ രാജ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെക്കാൾ ഗ്രാമങ്ങളിൽ സേവനം ചെയ്യുന്ന, ഗ്രാമീണ സേവനത്തിൽ ആനന്ദം കണ്ടെത്തുന്ന മിഷനറി ഡോക്ടർമാരെയാണ് ആവശ്യം. ഈ സന്നദ്ധതയും അഭിരുചിയും കണ്ടെത്തുന്നതിന് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വന്തം നിലയിലുള്ള പ്രവേശനമാനദണ്ഡങ്ങളിലൂടെ വിദ്യാർഥിപ്രവേശനത്തിന് അനുമതി നൽകപ്പെടേണ്ടിയിരിക്കുന്നു. എന്നാൽ ഇത്തരമൊരു വിലയിരുത്തൽ 2020ലെ സുപ്രീംകോടതി വിധിയിൽ കാണപ്പെടുന്നില്ല.
ദേശതാത്പര്യത്തിന്റെ അവിഭാജ്യഘടകം
ഭരണഘടനയിൽ ദേശതാത്പര്യങ്ങൾക്കും പൊതുതാത്പര്യങ്ങൾക്കും പ്രധാന സ്ഥാനമുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും നിയന്ത്രിക്കുന്ന ഘടകങ്ങളാണവ. എന്നാൽ ഇവിടെ വിസ്മരിക്കപ്പെട്ടത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശം ദേശതാത്പര്യത്തിന്റെയും പൊതുതാത്പര്യത്തിന്റെയും അവിഭാജ്യഘടകമാണെന്നുള്ളതാണ്. ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷ തുല്യരാക്കുന്നതിനും അവരിൽ ആത്മവിശ്വാസവും സുരക്ഷിതബോധവും വളർത്തിയെടുക്കുന്നതിനുമാണ് ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക ഭരണഘടനാസംരക്ഷണം വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് ടിഎംഎ പൈ ഫൗണ്ടേഷൻ കേസിലെ 2002-ലെ വിധിന്യായത്തിലെ 149-ാം ഖണ്ഡികയിൽ പതിനൊന്നംഗബഞ്ചിനെ നയിച്ച ചീഫ് ജസ്റ്റീസ് ബി.എൻ. കിർപാൽ വ്യക്തമാക്കിയത്.
അവകാശങ്ങൾക്കപ്പുറമുള്ള ഭരണഘടനാപദവി
ഭരണഘടനയുടെ 30-ാം അനുഛേദത്തിൽ അടങ്ങിയിരിക്കുന്ന തത്വം വെറുമൊരു അവകാശമല്ല. അതിനപ്പുറത്തായി കാണേണ്ടതായ പ്രത്യേക സംരക്ഷണവും പദവിയുമാണ്. അവകാശത്തെക്കാൾ ഉപരിയായി ന്യൂനപക്ഷങ്ങൾക്കായുള്ള ഒരു “പ്രിവിലേജ്” ആണെന്നാണ് 2005ൽ സുപ്രീംകോടതിയുടെ ഏഴംഗബഞ്ച് പി.എ. ഇനംദാർ കേസിൽ വ്യക്തമാക്കിയത്. അതിനാൽത്തന്നെ അതിന്റെ വ്യാപ്തി വിപുലമാക്കാം. ചുരുക്കാനാവില്ല. ശക്തിപ്പെടുത്താം, ദുർബലപ്പെടുത്താനാവില്ല. ടി.എം.എ. പൈ കേസിലെ പതിനൊന്നംഗബഞ്ചിന്റെ വിധിയും ഇനംദാർ കേസിലെ ഏഴംഗബഞ്ചിന്റെ വിധിയും ന്യൂനപക്ഷ അവകാശങ്ങളെ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്തതെങ്കിൽ വെല്ലൂർ കേസിലെ വിധിയിലൂടെ ഈ അവകാശം ദുർബലമാക്കപ്പെടുകയാണുണ്ടായത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പെരുമയും സ്വയംഭരണാവകാശവും നഷ്ടപ്പെടാതെ സുതാര്യവും നീതിയുക്തവുമായ രീതിയിൽ പ്രവേശനരീതിയും പ്രവേശനപ്രക്രിയയും സ്വന്തം നിലയിൽ നിശ്ചയിക്കുവാനുള്ള അധികാരം പ്രസ്തുത വിധികൾ നൽകിയിരുന്നു. അതിനായി സ്വന്തം നിലയിൽ പ്രവേശന പരീക്ഷകൾ നടത്താമെന്നും വ്യക്തമാക്കിയിരുന്നു. 1991-ലെ സെന്റ് സ്റ്റീഫൻസ് കോളജ് കേസിലും ഈ നിലപാട് കാണാം. എന്നാൽ വെല്ലൂർ കേസിലെ വിധിയിലൂടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഈ പ്രവേശന അധികാരമാണ് നിയന്ത്രിക്കപ്പെട്ടിരിക്കുന്നത്.
പ്രത്യേകവിഭാഗം
ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രത്യേക ഭരണഘടനാ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കേണ്ടതായ പ്രത്യേക വിഭാഗമാണ്. ഇത് തുല്യതാ സിദ്ധാന്തത്തിന് എതിരല്ല. തുല്യതയ്ക്കു വേണ്ടിയുള്ള വേർതിരിവാണിത്. മറ്റു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ താരതമ്യം ചെയ്യാനാവില്ല. മറ്റുസ്ഥാപനങ്ങൾക്ക് ബാധകമാകുന്ന നിയന്ത്രണങ്ങൾ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെമേൽ ഏർപ്പെടുത്താനാവില്ല. വെറും ഉപജീവനമായോ തൊഴിലായോ നടത്തിക്കൊണ്ടുപോകുന്നവയല്ല ഇവ. വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയും സ്ഥാപകദർശനങ്ങളോടെയും ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ടവയാണവ. അതുകൊണ്ടുതന്നെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ സ്വഭാവം ഇല്ലാതാക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഭരണഘടനാ വിരുദ്ധമാണ്.
ഭരണഘടനയുടെ 93-ാം ഭേദഗതിയിലൂടെ കൊണ്ടുവന്ന 15(5) വ്യവസ്ഥയുടെ പരിധിയിൽനിന്നു ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളെ പ്രത്യേകം ഒഴിവാക്കിയിരുന്നു. സാന്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി പട്ടികവർഗത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരുവാൻ ഭരണകൂടത്തെ അധികാരപ്പെടുത്തുന്നതാണ് 15 (5) അനുഛേദം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയ നടപടി ശരിവച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബഞ്ച് ന്യൂനപക്ഷ മേഖലയിലെ എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2009-ലെ വിദ്യാഭ്യാസ അവകാശനിയമം ബാധകമല്ലെന്നും വിധിയെഴുതി. 1973-ലെ കേശവാനന്ദ ഭാരതി കേസിലെ പതിമൂന്നംഗ ബഞ്ചിന്റെ വിധിയിൽ ജസ്റ്റീസ് സിക്രി അഭിപ്രായപ്പെട്ടത് ന്യൂനപക്ഷാവകാശം ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമാണെന്നും പാർലമെന്റിന് നിയമനിർമാണ അധികാരത്തിലൂടെയോ ഭരണഘടനാ ഭേദഗതിയിലൂടെയോ ഇത് നിഷേധിക്കാനാവില്ലെന്നുമാണ്. അർഥപൂർണവും ശ്രദ്ധേയവുമായ ഈ നിരീക്ഷണത്തെ മുറുകെപ്പിടിക്കുന്നതായിരുന്നു ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അധ്യക്ഷനായിരുന്ന അഞ്ചംഗ ഭരണഘടനാബഞ്ചിനുവേണ്ടി ജസ്റ്റീസ് എ.കെ. പട്നായിക് എഴുതിയ പ്രമാദി കേസിലെ വിധി. ഇതിലെ 45, 46 ഖണ്ഡികകൾ ഈ നിലപാട് വിശദീകരിക്കുന്നതാണ്.
വീണ്ടെടുക്കാം അവകാശങ്ങൾ
ന്യൂനപക്ഷ അവകാശം യഥാർഥവും ഫലപ്രദവുമായ ഒരു മൗലികാവകാശമാണ്. പൊള്ളയായ വാഗ്ദാനമല്ല. നീതിയുക്തവും സുതാര്യവുമായ രീതിയിൽ പ്രവേശനവും പ്രവേശനപ്രക്രിയയും നിശ്ചയിക്കുവാനുള്ള അധികാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുണ്ടാകണം. ദേശീയ പരീക്ഷ ന്യൂനപക്ഷ സ്വഭാവം ഇല്ലാതാക്കാനും ന്യൂനപക്ഷാവകാശം നിഷേധിക്കുവാനുമുള്ള മറയാവരുത്.
നമ്മുടെ സുഘടിതമായ സാംസ്കാരിക പാരന്പര്യത്തിന്റെ മേന്മയേറിയ ഇഴകളാണ് ന്യൂനപക്ഷങ്ങൾ. സാധാരണ നിയമങ്ങളെ സമീപിക്കുന്ന കാഴ്ചപ്പാടോടുകൂടി ന്യൂനപക്ഷവകാശങ്ങളെ വ്രണപ്പെടുത്തുന്ന വ്യവസ്ഥകളെ വ്യാഖ്യാനിക്കുവാനാകില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾക്ക് വെറും ന്യായീകരണമല്ല, അസാധാരണമായ നീതീകരണവും അങ്ങേയറ്റം സാധൂകരണവും അത്യന്തം പ്രകടമായ ഭരണഘടനാലക്ഷ്യങ്ങളും ആവശ്യമാണ്. മുഖ്യമൗലികാവകാശങ്ങളുടെമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അപഗ്രഥിക്കുന്പോൾ അമേരിക്കൻ സുപ്രീംകോടതി പിന്തുടരുന്ന ഭരണഘടനാ സിദ്ധാന്തമായ “ടയേർഡ് റിവ്യു’’വും അസാധാരണ നീതീകരണതത്വവും ന്യൂനപക്ഷാവകാശങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾ വിലയിരുത്തുന്ന കാര്യത്തിലും പിന്തുടരണം. ഭരണഘടനയുടെ കാവൽക്കാരനും മൗലികാവകാശങ്ങളുടെ സംരക്ഷകനുമായ ഉന്നത നീതിപീഠം തന്നെ ന്യൂനപക്ഷാവകാശങ്ങളിൽ ഉടലെടുത്ത വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുമെന്ന് പ്രത്യാശിക്കാം.
കാലാവധിയില്ലാത്ത അവകാശം
ഇന്ത്യൻ ഭരണഘടനയുടെ 30 (1) അനുഛേദം മത ന്യൂനപക്ഷങ്ങൾക്കും ഭാഷാ ന്യൂനപക്ഷങ്ങൾക്കും അവർ ആഗ്രഹിക്കുന്ന രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും അവ നടത്തിക്കൊണ്ടുപോകുന്നതിനും അധികാരം നൽകുന്നു. ഇത് നിയന്ത്രിക്കപ്പെടാനാവാത്ത ഒരു പ്രത്യേക അവകാശവും സവിശേഷ സംരക്ഷണവുമാണ്. ഇത് മത-ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക ഭരണഘടനാ പദവിയാണ്. ഇതിന് കാലാവധിയില്ല. ഇത്തരമൊരു അവകാശത്തിന്റെ അനിവാര്യത മനസിലാക്കിയതുകൊണ്ടാണ് നിയന്ത്രിക്കപ്പെടാനാവാത്ത, നിയന്ത്രണങ്ങൾക്ക് വിധേയമല്ലാത്ത സവിശേഷ അവകാശമായി ഇതിനെ ഉൾക്കൊള്ളിച്ചത്. ഇന്ത്യൻ ജനത ഒന്നായി നിലകൊണ്ട് ഭരണഘടനാപിതാക്കന്മാരിലൂടെ കൽപ്പിച്ചു നൽകിയ കലർപ്പില്ലാത്തതും വെള്ളം ചേർക്കാനാവാത്തതുമായ അവകാശമാണിത്. അത് ഭരണഘടനയുടെ മുഖമുദ്രയാണ്. ഭരണഘടനയ്ക്കുമാത്രം വിധേയവും. പാർലമെന്റിന് ഭരണഘടനാ ഭേദഗതിയിലൂടെ പോലും ഈ അവകാശത്തെ ഇല്ലായ്മ ചെയ്യുവാനോ അതിന്റെ വ്യാപ്തിക്കോ രൂപഭാവങ്ങൾക്കോ മങ്ങലേൽപ്പിക്കുവാനോ കഴിയുകയില്ല. നിർമ്മലമായ ഈ അവകാശത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ആദരിക്കണം.
ഡോ. പോളി മാത്യു മുരിക്കൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
Latest News
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top