Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സംവരണത്തിനുമപ്പുറമുള്ള ചില യാഥാർഥ്യങ്ങൾ
സംവരണാനുകൂല്യമില്ലാത്ത സമുദായങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഉദ്യോഗങ്ങളിലും 10 ശതമാനം സീറ്റുകൾ സംവരണം ചെയ്യാനുള്ള നടപടികൾ കേരളത്തിൽ ഏതാണ്ട് പൂർത്തിയായി. ഒക്ടോബർ 23നു നിയമം പ്രാബല്യത്തിൽ വരുമെന്നു കേരള പബ്ലിക് സർവീസ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നേരത്തേ നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമത്തിന്റെ ചുവടുപിടിച്ചാണ് കേരളം ഇപ്പോൾ ഉത്തരവുകൾ ഇറക്കിയിരിക്കുന്നത്.
ഇന്ത്യയിൽ പൊതുവേ 50 ശതമാനത്തോളം ഒഴിവുകളും സീറ്റുകളും സംവരണം ചെയ്തിരിക്കുകയാണ്. പട്ടികജാതിക്ക് 15 ശതമാനവും പട്ടികവർഗക്കാർക്ക് 7.5 ശതമാനവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 27 ശതമാനവും നീക്കിവച്ചിരിക്കുന്നു. സാമുദായിക സംവരണം 50 ശതമാനത്തിൽ കൂടരുതെന്നു സുപ്രീംകോടതി നിർദേശമുണ്ട്. പൊതുവിഭാഗത്തിലുള്ള 50 ശതമാനം സീറ്റുകളുടെ 10 ശതമാനമാണ് ഇപ്പോൾ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ചെയ്തിരിക്കുന്നത്. പിന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം അതേപടി തുടരുമെന്നർഥം.
ഈ സാഹചര്യത്തിൽ പുതിയ സംവരണത്തെ ആരും എതിർക്കേണ്ട കാര്യമില്ല. പക്ഷേ, സംവരണത്തിന്റെ ആനുകൂല്യം അനുഭവിച്ചുവന്ന ചില സമുദായങ്ങൾ എതിർപ്പുമായി രംഗത്തുവന്നിരിക്കുകയാണ്. മുസ്ലിം സംഘടനകളാണ് എതിർപ്പുമായി മുന്നിലുള്ളത്. ഈ എതിർപ്പ് ഒട്ടുംതന്നെ യുക്തിസഹമല്ലെന്നു പറയണം. ഭരണഘടനയുടെ 103-ാം ഭേദഗതിയെ അടിസ്ഥാനമാക്കിയാണ് പുതിയ സംവരണം കൊണ്ടുവന്നിരിക്കുന്നത്. സുപ്രീംകോടതി അതു റദ്ദാക്കാത്തിടത്തോളം അതു രാജ്യത്തിന്റെ നിയമമാണ്. പത്തു ശതമാനമെന്നതു കൂടുതലാണ് എന്നാണു ചിലരുടെ വാദം.
എന്തിന് അസഹിഷ്ണുത?
എതിർപ്പുകാർ ഉയർത്തുന്ന വാദങ്ങളുടെ പൊള്ളത്തരം എടുത്തുകാട്ടേണ്ടതുണ്ട്. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നിൽ നിൽക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയത്. കേരളത്തിൽ ഇപ്പോൾ മുസ്ലിംകൾ പോലുള്ള സമുദായങ്ങൾക്കു പിന്നാക്കാവസ്ഥയുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. സാന്പത്തികമായി ആ സമുദായം വളരെ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. ബിസിനസ് രംഗത്ത് അവർ വളരെ മുന്നിലാണ്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും എത്രയോ സ്ഥാപനങ്ങൾ അവർ നടത്തുന്നു. വിദ്യാഭ്യാസപരമായും അതിവേഗം മുന്നിലെത്തിക്കൊണ്ടിരിക്കുകയാണ്. എസ്എസ്എൽസി, ഹയർസെക്കൻഡറി തലങ്ങളിൽ ഉയർന്ന റാങ്കുകൾ പലതും മുസ്ലിം കുട്ടികൾക്കാണ്. നീറ്റ്, ജെഇഇ തുടങ്ങിയ ദേശീയ പരീക്ഷകളിലും അവർ മുന്നിട്ടുനിൽക്കുന്നു. ഇക്കാര്യത്തിൽ അവർ തീർച്ചയായും അഭിനന്ദനമർഹിക്കുന്നുണ്ട്.
എന്നാൽ, ജനറൽ വിഭാഗത്തിലെ 10 ശതമാനം സീറ്റുകൾ മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്കു കൊടുക്കുന്നതിൽ എന്തിന് അസഹിഷ്ണുത കാണിക്കണം. ജനറൽ വിഭാഗത്തിൽ പരമാവധി സീറ്റുകൾ തങ്ങൾക്കു കിട്ടണം, സംവരണം വഴി ലഭിക്കുന്നവയ്ക്ക് ഒരു കുറവും വരരുത് എന്ന ചിന്താഗതിയല്ലേ ഇതിനു പിന്നിൽ? മറ്റുള്ളവരുടെ ന്യായമായ അവകാശങ്ങൾ നിരാകരിച്ചുകൊണ്ട് എല്ലാം തങ്ങൾക്കു വേണമെന്ന മനോഭാവം സമൂഹത്തിൽ അസ്വസ്ഥത പരത്തുകയേയുള്ളൂ.
കേരളത്തിലെ സുറിയാനി ക്രൈസ്തവരിലെ പാവപ്പെട്ടവർക്കു പുതിയ സംവരണാനുകൂല്യം തീർച്ചയായും സഹായകമാണ്. മെച്ചപ്പെട്ട സ്ഥാപനങ്ങളിൽ ചേർന്നു പഠിക്കാനും സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാനും അതു സഹായിക്കും. എങ്കിലും സംവരണം ഒരു ഊന്നുവടി മാത്രമാണെന്ന് അവർ തിരിച്ചറിയണം. സ്വന്തം കാലിൽ നില്ക്കാൻ കെല്പില്ലാതെ വരുന്പോഴാണ് ഊന്നുവടി ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഈ സമുദായത്തിന് ആ കെല്പു നഷ്ടപ്പെട്ടതെന്നു ഗൗരവമായി ആലോചിക്കണം.
കുട്ടികൾക്കു മത്സരബുദ്ധി വേണം
മത്സരബുദ്ധിയോടെ പഠിക്കുന്ന കുട്ടികളാണ് ഇന്നു വിജയത്തിൽ മുന്നിലെത്തുന്നത്. പഠിച്ചു രക്ഷപ്പെടണമെന്ന വിചാരമുള്ളവർ മുന്നേറുന്നു. പത്തിരുപതു വർഷങ്ങൾക്കു മുന്‍പ് ക്രൈസ്തവ കുടുംബങ്ങളിലെ അന്തരീക്ഷവും അതായിരുന്നു. കുട്ടികൾ കൂടുതലുള്ളതുകൊണ്ട് പിതൃസ്വത്തുകൊണ്ടു മാത്രം രക്ഷപ്പെടാൻ കഴിയില്ല എന്ന് അന്നത്തെ കുട്ടികൾക്കറിയാമായിരുന്നു. അവർ നന്നായി പഠിച്ച് മത്സര പരീക്ഷകൾ പാസായി ഉന്നത ജോലികൾ നേടി. മറ്റു ചിലർ, ആൺകുട്ടികളും പെൺകുട്ടികളും, ജോലിസാധ്യതയുള്ള കോഴ്സുകളിൽ ചേർന്നു പഠിച്ച് ഇന്ത്യക്കകത്തും പുറത്തും ജോലിനേടി. അവർ സന്പാദിച്ച പണമാണ് ക്രൈസ്തവസമുദായത്തിനുണ്ടായ സാന്പത്തികാഭിവൃദ്ധിക്ക് മുഖ്യമായ ഒരു കാരണം.
പിന്നീട് രണ്ടു സംഭവവികാസങ്ങളുണ്ടായി. ഒന്ന്, സാന്പത്തികസൗകര്യങ്ങൾ കൂടിയപ്പോൾ പുതുതലമുറ ജീവിതം ആസ്വദിക്കാൻ തുടങ്ങി. മാതാപിതാക്കന്മാർ അവർക്കു മൊബൈൽ ഫോണുകളും മോട്ടോർ ബൈക്കുകളും വാങ്ങിക്കൊടുത്തു. അവർ ജീവിതം ആഘോഷമാക്കി. അതുപോലെ കുട്ടികളെ പഠിപ്പിച്ചു വലുതാക്കണമെന്ന വാശി മാതാപിതാക്കന്മാരിലേറിവന്നു. അതിനു കുട്ടികളുടെ എണ്ണം കുറയ്ക്കണമെന്ന നിഗമനത്തിലെത്തി. ക്രൈസ്തവ കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ ആയി. അവർക്കു മാതാപിതാക്കന്മാർ എല്ലാ സംരക്ഷണവും നല്കി.
ഈ അമിതസംരക്ഷണം കുട്ടികളെ, പ്രത്യേകിച്ച് ആൺകുട്ടികളെ, പ്രാപ്തിയില്ലാത്തവരാക്കിയെന്നതാണ് വസ്തുത. കടുത്ത മത്സരപ്പരീക്ഷകൾ നേരിടുവാൻ അവർ അശക്തരായി. ഉയർന്ന ഉദ്യോഗങ്ങളിൽനിന്ന് അവർ പുറംതള്ളപ്പെടുകയാണ്.
വിദേശ പഠനം എന്ന എളുപ്പവഴി
അപ്പോൾ പലരും ചെയ്യുന്ന കാര്യം കാനഡപോലുള്ള രാജ്യങ്ങളിൽ പഠിക്കാൻ പോകുകയാണ്. ഇവിടെ പഠിച്ചു നേടാൻ കഴിയാത്തവരാണ് വിദേശത്തു പഠിക്കാൻ പോകുന്നത്. അവർ അവിടെ ജോലിചെയ്തു പഠിക്കണം. അവിടെ നിലവാരമുള്ള കോഴ്സുകൾ പാസാകണമെങ്കിൽ നന്നായി അധ്വാനിക്കണം. അതിനു കഴിയാതെ വരുന്പോൾ കിട്ടുന്ന കോഴ്സിനു ചേർന്ന് അവിടെ പിടിച്ചുനിൽക്കാൻ ശ്രമിക്കും. പലരും അവിടെ വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കുന്നില്ലെന്ന് എത്രപേർക്കറിയാം!
രണ്ടാമത്തെ കാര്യം, കുട്ടികളുടെ ഇന്റർനെറ്റിന്റെ ഉപയോഗമാണ്. വിലകൂടിയ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സ്റ്റാറ്റസിന്റെ പ്രതീകമാണെന്നു വന്നിരിക്കുന്നു. കുട്ടികൾ അവ വിവേകത്തോടെ ഉപയോഗിക്കുന്നു എന്നതിനു യാതൊരു ഉറപ്പുമില്ല. പഠിക്കുന്ന കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടാൻ ഇതു മുഖ്യകാരണമാകുന്നുണ്ട്.
കുട്ടികളുടെ മത്സരക്ഷമത ഉയർത്തിനിർത്തുകയാണ് സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി ചെയ്യാവുന്ന പ്രധാനപ്പെട്ട കാര്യം. കുടുംബങ്ങളിൽ നഷ്ടപ്പെട്ടുപോയ അച്ചടക്കം വീണ്ടെടുക്കുകതന്നെ വേണം. അമിത സംരക്ഷണവ്യഗ്രത കുട്ടികളെ നശിപ്പിക്കുകയേയുള്ളൂ. ഇത്തരം അടിസ്ഥാനവിഷയങ്ങളിൽ ശ്രദ്ധിക്കാതെ സംവരണത്തിന്റെ പിന്നാലേ മാത്രം പോയാൽ ഒരു സമുദായവും രക്ഷപ്പെടില്ല.
ഡോ. ജോർജ് നെല്ലിശേരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗാന്ധിയൻ രാഷ്ട്രീയത്തിൽനിന്ന് അകന്നുപോയ റിപ്പബ്ലിക്
ഇന്ത്യ തനതു ഭരണഘടനയും ഭരണക്രമവുമുള്ള സ്വതന്ത്ര
ലോംഗ് ലിവ് ദ റിപ്പബ്ലിക്
ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയി ഇന്ത്യ മാറിയതിന്റെയും ഇന്ത്യ
ക്ഷാമത്തിന്റെ പിടിയിൽ എത്യോപ്യയിലെ ടൈഗ്രെ
ആഭ്യന്തര കലാപവും ഭക്ഷ്യക്ഷാമവും അതിരൂ
കോൺഗ്രസിന് ഇതു ലാസ്റ്റ് ബസ്
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിന് ഏതാനും മാസങ
വണ്ടി മുന്നോട്ടുപോകുമോ?
2018 ജനുവരിയില്‍ 70 രൂപയായിരുന്നു പെട്രോളിന്റെ വില. 2021
ജോ ബൈഡന്റെ ബൈബിളും വിശ്വാസങ്ങളും
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ബൈ
അങ്കത്തിനു കച്ച മുറുക്കുന്പോൾ
അനന്തപുരി / ദ്വിജൻ
കേരളനിയമസഭയിൽ സ്പീക്കർക്കെതി
തീവെട്ടിക്കൊള്ള നികുതി
കടിഞ്ഞാണില്ലാതെ കൂടുന്ന ഇന്ധനവില ജനങ്ങൾക്കു കൊള്ള
‘കൈ’ക്കരുത്തിലെ സമസ്യ!
കോണ്‍ഗ്രസിനു പുറമേനിന്നു ശത്രുക്കൾ ഒരുകാലത്തും ആവശ്യമില്ലായിരുന്നു. പാർട്ടിക്ക
സിഎജിയെ ചൊല്ലി കലഹം, തർക്കം
കിഫ്ബിയും സിഎജിയും കേരള രാഷ്ട്രീയത്തിൽ കറങ്ങാൻ തുടങ
വൈറസ് പ്രജകളുടെ വൈറൽ പ്രസംഗം!
പ്രിയപ്പെട്ട കോവിഡ് വൈറസ് പ്രജകളേ, കോവിഡ് വൈറസ
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ലോക റാങ്കിംഗില്‍
ആധുനിക ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോക
താഴേക്കിറങ്ങി സ്പീക്കർ; പിന്നെ കൂട്ടപ്പൊരിച്ചിൽ
ആദ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്നു താഴേക്കി
പാക്കേജുകൾ കുട്ടനാടിനു ഗുണകരമാകണം
ദശാബ്ദങ്ങൾക്ക് മുമ്പ് കുട്ടനാട്ടിൽ പുഞ്ചകൃഷി മാ
"ന്യൂനപക്ഷ ക്ഷേമ’ത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്
കൗശലക്കാരനായ ധനമന്ത്രിയും അവസാനവാക്കായ സതീശനും
കിഫ്ബിയിലെ ക്രമക്കേട് കണ്ടെത്തിയ ഭരണഘടനാ സ്ഥാപനമാ
കെഎസ്ആര്‍ടിസി: കാടടച്ച് ആക്ഷേപിക്കരുത്
കെഎസ്ആര്‍ടിസിയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന പരമാര
വെൽക്കം ജോ ബൈഡൻ
മഹാവ്യാധിയില്‍ തളര്‍ന്നതും രാഷ്ട്രീയ ഭി
വെള്ളാനയായി മാറിയ ആനവണ്ടി
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസു
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോ
ബജറ്റ്: വ്യർഥമായ ഒരു വ്യായാമം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിര
എണ്ണയും ഡേറ്റയും...
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
Latest News
ചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..? സത്യാവസ്ഥ ഇതാണ്
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
അന്താരാഷ്ട്ര തലത്തിൽ വാർത്തയായി കർഷകരുടെ ട്രാക്ടർ റാലി; മോദി ഭരണകൂടത്തിന് നാണക്കേട്
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ
ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിൽ കർഷക റാലി; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
Latest News
ചെങ്കോട്ടയിൽ ഉയർന്നത് ഖാലിസ്ഥാൻ പതാകയോ..? സത്യാവസ്ഥ ഇതാണ്
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
അന്താരാഷ്ട്ര തലത്തിൽ വാർത്തയായി കർഷകരുടെ ട്രാക്ടർ റാലി; മോദി ഭരണകൂടത്തിന് നാണക്കേട്
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ
ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിൽ കർഷക റാലി; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top