Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ബിജെപിയുടെ തമിഴ്നാട് പദ്ധതികൾക്കു തിരിച്ചടി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹം തൊണ്ണൂറുകളുടെ ആദ്യം മുതൽ പ്രകടിപ്പിക്കുന്നതാണ്. ചിലപ്പോൾ ഏറെ ഉത്സാഹത്തോടെയും മറ്റുചിലപ്പോൾ തണുപ്പൻമട്ടിലുമായിരുന്നു ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ. അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ സന്ദർശിച്ച രണ്ട് അവസരങ്ങളിലും അദ്ദേഹം തന്റെ അഭിലാഷത്തെക്കുറിച്ച് സൂചന നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ സമയം സമാഗതമായപ്പോൾ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടാനുള്ള ധൈര്യമില്ലാതെ അദ്ദേഹം മുങ്ങിയിരിക്കുന്നു. അവസാന നിമിഷം അറച്ചുനിന്ന് പരാജയപ്പെടുന്നവരെപ്പോലെ പല അവസരങ്ങളിലും ദശലക്ഷക്കണക്കിന് അനുയായികളെ, പ്രത്യേകിച്ച് തമിഴരെ അദ്ദേഹം നിരാശപ്പെടുത്തി. തെരഞ്ഞെടുപ്പിൽ അദ്ദേഹവുമായി സഖ്യമുണ്ടാക്കാൻ പദ്ധതിയിട്ടിരുന്ന രാഷ്ട്രീയ പാർട്ടികളും നിരാശയിലായി.
ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ക്രമീകരണങ്ങൾ ഏതാണ്ട് അന്തിമമാക്കിയതിനുശേഷം, പാർട്ടിയുടെ പേര് പ്രഖ്യാപിക്കുകയും 2021 ൽ പുതിയ പാർട്ടി ആരംഭിക്കാൻ നിശ്ചയിക്കുകയും ചെയ്തതിനു ശേഷമാണ് ഇത്തരത്തിലുള്ള ഏറ്റവും പുതിയ പിന്മാറ്റം. “ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലും ഇല്ല”, “ഞങ്ങൾ മാറ്റും എല്ലാം മറ്റിമറിക്കും” എന്ന ഹാഷ് ടാഗിൽ ഡിസംബർ മൂന്നിന് ട്വീറ്റ് ചെയ്തുകൊണ്ട് വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ “വിസ്മയവും അത്ഭുതവും” കാട്ടുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ജാതിയോ മതമോ ഇല്ലാത്തതും ആത്മീയവും മതേതരവുമായ രാഷ്ട്രീയമായിരിക്കും തന്റെ പാർട്ടിയുടേതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. “ഞങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തീർച്ചയായും വിജയിക്കുകയും ജാതി മത പരിഗണനകൾ ഇല്ലാതെ സത്യസന്ധവും സുതാര്യവും അഴിമതിരഹിതവും ആത്മീയവും മതേതരവുമായ രാഷ്ട്രീയം സമ്മാനിക്കുകയും ചെയ്യും. അത്ഭുതവും വിസ്മയവും തീർച്ചയായും സംഭവിക്കും. ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലും ഇല്ല…. ഞങ്ങൾ മാറ്റും, എല്ലാം മാറ്റും ”. എന്നാണ് അദ്ദേഹം പറഞ്ഞത്.
അപ്രതീക്ഷിത പിന്മാറ്റം
അത്തരമൊരു പ്രഖ്യാപനത്തിനു ശേഷം അദ്ദേഹം വീണ്ടും പിന്തിരിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ തന്റെ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ലെന്നാണ് രജനികാന്ത് പ്രസ്താവനയിൽ പറഞ്ഞത്. കലാനിധിമാരൻ നിർമാണവും ശിവ സംവിധാനവും ചെയ്യുന്ന പുതിയ സിനിമയായ “അന്നാഥെ” യുടെ ഷൂട്ടിംഗിനായി ഹൈദരാബാദിലായിരുന്നപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എത്തിയ നാലുപേർക്ക് കോവിഡ് പോസറ്റീവ് ആയതിനാൽ ഷൂട്ടിംഗ് മാറ്റിവച്ചിരുന്നു. 2016 ൽ വൃക്കമാറ്റിവയ്ക്കൽ നടത്തിയതിനാൽ കോവിഡ് 19 ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്ന എല്ലാ പരിപാടികളും ഒഴിവാക്കാൻ മൂന്ന് ദിവസം നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർമാർ ഉപദേശിച്ചു. രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയാണെങ്കിലും അദ്ദേഹം ജനങ്ങളെ സേവിക്കുന്നതു തുടരും .
കൃത്യമായി നിർവചിക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും സംഘടനാ പിന്തുണയും ഇല്ലാതെ ഇന്നത്തെ അവസ്ഥ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ലെന്ന് പലരും വിശ്വസിക്കുന്നു. ഒരു ജനപ്രിയ വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ വൈദഗ്്ധ്യം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. മുമ്പ് പല അവസരങ്ങളിലും അദ്ദേഹത്തിന്റെ ആഹ്വാനങ്ങൾക്കു വലിയ പിന്തുണ ലഭിച്ചിട്ടില്ല.
1996 ലെ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പ്രസ്താവനയിൽ വലിയ പ്രതികരണം ഉണ്ടായില്ല. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി-എഡിഎംകെ മുന്നണിക്ക് പിന്തുണ നൽകിയതിനും കാര്യമായ ഫലം കിട്ടിയില്ല. അന്ന് തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും 40 ലോക്സഭാ സീറ്റുകളും ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണി നേടി. ഒരുപക്ഷേ, തന്റെ പരിമിതികൾ മനസിലാക്കിയിട്ടാകണം അദ്ദേഹം മൂന്നുപതിറ്റാണ്ടായി കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതിരുന്നത്. പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഗരത്തിൽ വേണ്ടത്ര അടിത്തറയില്ലെങ്കിൽ സുഗമമായ യാത്ര എളുപ്പമല്ലെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. അതിനാലാകണം, പരിണതപ്രജ്ഞനായ തെരഞ്ഞെടുപ്പ് ചാണക്യൻ അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി ധാരണയുണ്ടായിട്ടും അദ്ദേഹം രാഷ്ട്രീയപ്രവേശനം വേണ്ടെന്നുവച്ചത്.
ഞെട്ടിയത് കാവിപ്പട
രജനികാന്തിനെ നേതാവാക്കി എഡിഎംകെ-ബിജെപി യുടെ പിന്തുണയോടെ തമിഴ്നാട്ടിൽ വിജയകരമായ തുടക്കം കുറിക്കാമെന്നു കരുതിയ കാവിപ്പടയെ ഈ തീരുമാനം ഞെട്ടിക്കും. കിഴക്കൻ സംസ്ഥാനങ്ങളായ ഒഡീഷയിലും ബംഗാളിലും എന്നതുപോലെ ദക്ഷിണ മേഖലയിലും സ്വാധീനമുണ്ടാക്കാൻ കഴിയാത്തതാണ് ബിജെപിയുടെ പ്രധാന ദൗർബല്യം. പാർട്ടി ഈ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിരുന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതയുടെ ശക്തമായ എതിർപ്പുകളെ അതിജീവിക്കാനും മമതയെ പുറത്താക്കാനും ബിജെപി പരമാവധി ശ്രമിക്കുന്നുണ്ട്. ബിജു ജനതാദളിന്റെ കോട്ടയായി ഒഡീഷ തുടരുന്നു.
കർണാടകയിൽ, തെരഞ്ഞെടുപ്പിന് ശേഷമുള്ള കൗശലങ്ങളിലൂടെയാണ് അധികാരത്തിലെത്തിയത്. തെലുങ്കാനയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എളിയ തുടക്കമിടാനും ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താനും കഴിഞ്ഞു. ഭാവിയിൽ സഖ്യം തേടുന്ന സമർഥനായ രാഷ്ട്രീയക്കാരനായ തെലുങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി മേധാവിയുമായ കെ. ചന്ദ്രശേഖർ റാവുവുമായി ബിജെപി നേതാക്കൾ ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശിലും മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനുമായ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുമായി ബിജെപി കൂടിയാലോചനകൾ നടത്തി.
കേരളത്തിൽ, ക്രിസ്ത്യൻ സമുദായത്തെയും രണ്ട് ജാതി വിഭാഗങ്ങളെയും കുടക്കീഴിലാക്കാൻ പാർട്ടി ശ്രമം നടത്തുന്നു. ബിജെപിയുടെ ചില കേന്ദ്ര നേതാക്കൾ കേരളത്തിലെ അസംതൃപ്തരായ ക്രിസ്ത്യൻ നേതാക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂഡൽഹിയിലെ മുൻനിര നേതാക്കൾ ചില നേതാക്കളുമായി പ്രത്യേക ചങ്ങാത്തം കൂടുകയും സമുന്നതരായവരെ സന്തോഷിപ്പിക്കുന്നതിനു ശ്രമിക്കുകയും ചെയ്യുന്നു. കേന്ദ്രമന്ത്രിയായ ഒരു മുതിർന്ന ബിജെപി നേതാവ് സിപിഎമ്മിലെ ഒരു ഉന്നത നേതാവുമായി നേരിട്ട് ബന്ധപ്പെടുകയും നിർണായകമായ ചില കാര്യങ്ങളിൽ സഹായം നൽകുന്നതിന് സന്നദ്ധത അറിയിക്കുകയും ചെയ്തു.
ദക്ഷിണേന്ത്യൻ രാഷ്ട്രീയ ശൈലി ബിജെപി മേധാവികൾക്ക് ഇതുവരെ ശരിയായി മനസിലായിട്ടില്ല എന്നതാണ് വസ്തുത. കർണാടക ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ പാർട്ടിക്ക് കൂടുതൽ മുന്നേറാൻ കഴിഞ്ഞിട്ടില്ല. ഓരോ സംസ്ഥാനത്തെയും ഒരു പ്രധാന പ്രാദേശിക പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തിലാണ് പാർട്ടി. അതു കണ്ടെത്തി വിജയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രാദേശിക പാർട്ടികളെ സംബന്ധിച്ചിടത്തോളം ബിജെപിക്കൊപ്പം ചേരുന്നത് ന്യൂനപക്ഷ വോട്ടുകൾ നഷ്പ്പെടുത്തും എന്നതാണ് പ്രശ്നം. എന്നിരുന്നാലും, എൻഡിഎയുടെ ചില ക്ഷേമ നടപടികൾ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടിയിട്ടുണ്ട്.
ആത്യന്തികമായി, ഉത്തരേന്ത്യൻ പാർട്ടിയും ന്യൂനപക്ഷ വിരുദ്ധ പാർട്ടിയും എന്ന നിലയിൽ ബിജെപിക്ക് എങ്ങനെ പ്രതിച്ഛായ മാറ്റാൻ കഴിയും എന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ മുഖ്യ വിഷയമായിരിക്കും. ഒരു ദേശീയ പാർട്ടി എന്ന നിലയിലുള്ള ബിജെപിയുടെ അവകാശവാദം ദക്ഷിണേന്ത്യയിലെ പല ഭാഗങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടില്ല. കൃഷിയെയും കർഷകരുടെ താത്പര്യങ്ങളെയും ബാധിക്കുന്ന മൂന്ന് വിവാദ നിയമങ്ങളും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു. പല കാരണങ്ങളാൽ നിരവധി കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ബിജെപിയുടെ നിലപാട് എന്തുതന്നെയായാലും, ഈ നിയമങ്ങൾ കുത്തക ബിസിനസ് സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യുമെന്നും കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കില്ലെന്നുമാണ് പൊതുവായ ധാരണ.
ദക്ഷിണേന്ത്യയിലെ പ്രാദേശിക പാർട്ടികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാനും ന്യൂനപക്ഷങ്ങളെ അണിചേർക്കാനുമുള്ള ശ്രമങ്ങൾ പാർട്ടിയെ സഹായിക്കുമെങ്കിലും, പ്രതികൂല പ്രതിച്ഛായ സൃഷ്ടിച്ച വിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതായിരിക്കും ഭാവിയിലെ ഏത് തെരഞ്ഞെടുപ്പിലും നിർണായകമാകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മു
കോവിഡ് കാലത്തെ പരീക്ഷകൾ
ഒരു പരീക്ഷാക്കാലം കൂടി വരവായി. പതിവിലും കൂടുതൽ ആശങ്ക
സത്യപ്രഘോഷകനായ മല്പാൻ
ക്രിസ്തുവിജ്ഞാനീയത്തിലും സഭാപിതാക്കന്മാരെ സംബന്ധിച്ച
മത്സ്യനയങ്ങള്‍, നിയമങ്ങള്‍; പിന്നെ ചങ്ങാത്ത മുതലാളിത്തവും
രാജ്യത്തു സുപ്രധാനമായ നിയമങ്ങളും നയങ്ങളും രൂപപ്പെടു
രൂപമാറ്റം വന്ന മാർക്സിസ്റ്റ് പാർട്ടി
മാർക്സിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈരുധ്
കർഷക ക്ഷേമനിധിയിൽ അംഗമാകാം; രജിസ്ട്രേഷൻ ഇന്നു മുതൽ
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കർഷക ക്ഷേമനിധിയിൽ ക
അധാർമിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും; രാഷ്ട്രത്തെ നശിപ്പിക്കും
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്
കർഷകസമരം: മാറുന്ന മുഖച്ഛായ
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തു
ഒരേതൂവൽ പക്ഷികൾ
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
എൽഡിഎഫും യുഡിഎഫും എൻഡിഎയുമെല്ലാം ഫല
ജുഡീഷറി പരമപ്രധാനം
ഏതാനും ദിവസം മുന്‍പ് ‘പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ’ എ
അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗ
സി.വി. കുഞ്ഞുരാമനെ ഓര്‍ക്കുമ്പോള്‍
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത
കരുതലോടെ തെരഞ്ഞെടുക്കുക
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി നിയമ
സാർവത്രിക പെൻഷൻ; കേരളം ലക്ഷ്യമാക്കേണ്ട സാമൂഹിക വിപ്ലവം
ക്ഷേത്രപ്രവേശന വിളംബരം, ഭൂപരിഷ്കരണം തുടങ
കർഷകരും സപ്ലൈ ചെയിൻ മോഡലും
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷ
സ്കൂട്ടർ മോഷ്ടിച്ച കള്ളൻ നല്ലവനാണ്!
ജോണ്സണ് പൂവന്തുരുത്ത് / ഒൗട്ട് ഓഫ് റേഞ്ച്
രംഗം ഒന്ന് പോല
കേരള നവോത്ഥാനം വന്ന വഴികൾ
വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കു
ആനവണ്ടിയും മലയാളിയും
ഇടയ്ക്കിടയ്ക്ക് ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർ
എല്ലാ നാടാർക്കും സംവരണം
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീ
ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേ
മാർക്സിസത്തിലെ അടിസ്ഥാന പിശകുകൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ സമ്മേ
ടൂൾ കിറ്റിനുള്ളിലെ കുറ്റവും ശിക്ഷയും
പണി ആയുധങ്ങൾ ഒതുക്കിവച്ച് വിവാദ കാർഷിക നി
കേന്ദ്ര ഏജൻസികൾ എവിടെ?
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണിക
ജോ ബൈഡൻ ഐക്യത്തിന്റെ പ്രതീകമോ?
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും കൂടി
വല്ലാത്ത മൂപ്പിറക്കൽ
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാ
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പ
കുത്തക ഭരണത്തിന്റെ കൊടിയേറ്റം
സമ്പന്നര്‍ വീണ്ടും അതിസമ്പന്നരാകുന്ന ഭരണം. പാവപ്പെട്
കർഷകർക്ക് ഉണർവായി വൈഗ
രാജ്യത്തെ കർഷകർ അതിജീവനത്തിനായി തെരുവി
പരിഷ്കരണം തേടുന്ന നീതിവ്യവസ്ഥ
രാജ്യത്തെ ജില്ലാ കോടതികളിൽ തീർപ്പുകാത്ത് കിടക്കുന്നത
പിൻവാതിൽ സർവീസ് കമ്മീഷൻ!
ഒരു വാതിൽ അടഞ്ഞാൽ പത്തുവാതിൽ തുറക്കുമെന്ന പഴഞ്ചൊല്ല് പലരും ഇ
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ
രോഗം ബഹുമുഖ നിസഹായാവസ്ഥ, രോഗീശുശ്രൂഷ സമാശ്വാസ തൈലം
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തി
ഒരു തീർഥാടകന്റെ ജന്മശതാബ്ദി
സീറോ-മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പായിരുന
ആഗോള സഹകരണത്തിന്റെ കരുത്ത്
മൈക്രോസോഫ്റ്റിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് കഴിയു
ജലനിധികൾ തിളയ്ക്കുന്നു
ഹിമാലയം നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഹിമപാളികളിൽ
കരാബാക്ക് യുദ്ധം: ചരിത്രവും കാരണങ്ങളും
പശ്ചിമേഷ്യൻ രാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ കരാബാക്ക് മലയെച്ചൊല്
മതേതരത്വം തളരുന്നു, വർഗീയത വളരുന്നു
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പ
യൂറോപ്പില്‍ ആയിരക്കണക്കിനു പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?
ലോകം മുഴുവന്‍ വ്യാജം പ്രചരിപ്പിക്കണം എന്ന ഒരേയൊരു ഉദ്ദേ
നാടാർ സംവരണവും മറ്റും...
അനന്തപുരി / ദ്വിജൻ
നാടാർ സമുദായത്തെ ആകെ പി
ആസാമിൽ പോരാട്ടം മുറുകുന്നു
ഏഴര ലക്ഷം തേയിലത്തൊഴിലാളികൾക്കു മൂവായിരം
കർഷകമിത്രങ്ങളെ ശത്രുക്കളാക്കരുതേ!
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ
ബഫർ സോൺ: സർക്കാർ വഞ്ചന തുടരുന്നു
കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്കു ചു
ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യം
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്
ജനാധിപത്യം വാഴാത്ത മ്യാൻമർ
മ്യാൻമറിൽ ജനാധിപത്യം വാഴില്ലെന്ന് ഒരിക്കൽക്കൂടി തെള
മനുഷ്യ സാഹോദര്യത്തിനൊരു പുതുവസന്തം
ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച പ്രഥമ അന്താരാഷ്ട്ര മനുഷ്യസഹോദര്യ ദിനമാണ് ഇ
താങ്ങുവേണം സംഭരണത്തിനും സംസ്കരണത്തിനും
പഴം-പച്ചക്കറി കർഷകർ നേരിടുന്ന ക
മാതൃകയാകണം കാർഷിക കേരളം
കേരളത്തിന്റെ കാർഷികമേഖലയിൽ കാതലായൊരു മാ
ദശകത്തിലെ വളർച്ചയ്ക്കു വഴിയൊരുക്കുന്ന ബജറ്റ്
മഹാമാരിയുടെ ആഘാതത്തിൽനിന്ന് ഏറ്റവും കുറഞ്ഞ പ
Latest News
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂലിൽ
മുംബൈയിൽ 119 ദിവസത്തിനുശേഷം ആയിരത്തിലധികം കോവിഡ് രോഗികൾ
ആലപ്പുഴയിൽ വ്യാഴാഴ്ച ഹർത്താൽ
ബിജെപി ഉറപ്പ്; എന്‍ഡിഎയില്‍ സജീവമാകുമെന്ന് പി.സി. തോമസ്
കണ്ണൂർ കൊട്ടിയൂരിൽ മാവോയിസ്റ്റ് സംഘമെത്തി
Latest News
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂലിൽ
മുംബൈയിൽ 119 ദിവസത്തിനുശേഷം ആയിരത്തിലധികം കോവിഡ് രോഗികൾ
ആലപ്പുഴയിൽ വ്യാഴാഴ്ച ഹർത്താൽ
ബിജെപി ഉറപ്പ്; എന്‍ഡിഎയില്‍ സജീവമാകുമെന്ന് പി.സി. തോമസ്
കണ്ണൂർ കൊട്ടിയൂരിൽ മാവോയിസ്റ്റ് സംഘമെത്തി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top