Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
Monday, January 11, 2021 1:45 AM IST
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് തകർത്തിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. ബഹുനില കെട്ടിടങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത പ്രദേശത്ത് ഇന്ന് നിലംപറ്റി നില്ക്കുന്ന ചെറിയ ഇരുമ്പ് കമ്പി കഷണങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സ്ഫോടനാനന്തരം ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ സെറീന്, ജെയിന് കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് സമീപത്തെയും അവശിഷ്ടങ്ങള്‍ ഇതിനോടകം നീക്കംചെയ്തു കഴിഞ്ഞു. എന്നാൽ, ഒരുവര്‍ഷമാകുമ്പോഴും സ്ഫോടനത്തിന്റെ നടുക്കവും നഷ്ടങ്ങളും ഫ്ലാറ്റ് നിവാസികളായിരുന്നവരെയും പ്രദേശവാസികളെയും വിട്ടുമാറിയിട്ടില്ല.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഫ്ലാറ്റുകളില്‍നിന്നു മാറി വാടകയ്ക്കും ബന്ധുമിത്രാദികളുടെ വിടുകളിലും താമസമാക്കിയ കുടുംബങ്ങള്‍ക്ക് ഇന്നും നഷ്ടപരിഹാരം എന്നത് വാക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വിള്ളലുകള്‍ വീണ വീടുകള്‍, വൈദ്യുതി ബന്ധവും കുടിവെള്ളവും നിലച്ചതും ശുചിമുറി നഷ്പ്പെട്ടതുമായ അങ്കണവാടി തുടങ്ങിയവയെല്ലാം ചരിത്ര സ്ഫോടനത്തിന്റെ ബാക്കിപത്രങ്ങളായി ഇന്നും മരടില്‍ അവശേഷിക്കുന്നു.
വീടിനു പിന്നില്‍ ചെമ്മീന്‍കെട്ട് മണ്ണിട്ടു നികത്തി ഫ്ലാറ്റ് പണിതത് വീടിനു ഭീഷണിയായപ്പോഴാണ് ആനാംതുരുത്തില്‍ എന്‍.വി. ആന്റണിയെന്ന ചെലവന്നൂരുകാരന് നിയമ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. തന്റെ പരിശ്രമങ്ങള്‍ ഫലം കണ്ടിട്ട് ഇന്നേക്ക് ഒരുവര്‍ഷം പിന്നിടുമ്പോഴും മരടിലും കൊച്ചിയിലുമായി ഇനിയും നിയമലംഘനങ്ങൾ നടത്തിയ ഒട്ടേറെ നിര്‍മാണങ്ങള്‍ ഉണ്ടെന്നാണ് ആന്റണിയുടെ കണ്ടെത്തല്‍. ഇത്തരം കെട്ടിടങ്ങള്ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറയുന്നു.
അവശിഷ്ടങ്ങള്‍ കായലിലുണ്ടോ?
സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ തകര്‍ന്നു വീണപ്പോള്‍ സമീപത്തെ കായലില്‍ വീണ അവശിഷ്ടങ്ങള്‍ എത്രത്തോളം നീക്കിയെന്ന് ഇപ്പോഴും വ്യക്തമല്ല. കായലില്‍നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതിന്റെ ലോഗ്ബുക് മരട് നഗരസഭ സൂക്ഷിച്ചിട്ടില്ലാത്തതിനാലാണിത്. അതുകൊണ്ടുതന്നെ എത്ര അവശിഷ്ടങ്ങള്‍ നീക്കിയെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിനോ കമ്മിറ്റിക്കോ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാതല സംയുക്തസമിതി ദേശീയ ഹരിത ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കരയില്‍നിന്നു കായലിലേക്കു ചെറിയ ബണ്ട് നിര്‍മിച്ചു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണു നഗരസഭ അവശിഷ്ടങ്ങള്‍ നീക്കിയത്. അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കിയോയെന്നു കണ്ടെത്താനായി ശാസ്ത്രീയ പരിശോധനകളും നഗരസഭ നടത്തിയിട്ടില്ല. അതിനാലാണ് ഇനിയും ബാക്കിയുണ്ടോ? പൂര്‍ണമായും തീര്‍ന്നോ? എന്നതില്‍ വ്യക്തതയില്ലാത്തത്.
നഷ്ടങ്ങള്‍ക്ക് പരിഹാരമായില്ല
ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനും അനുബന്ധ ചെലവുകള്‍ക്കുമായി ആകെ ചെലവഴിച്ചത് 3,59,93,529 രൂപയാണ്. ഇതില്‍ ഫ്ലാറ്റിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനായി ചെലവഴിച്ച തുക ചേര്‍ത്തിട്ടില്ല. ഇതിനുള്ള ഫണ്ട് ചെലവഴിച്ചത് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് കെ.ബാലകൃഷ്ണന് നായര്‍ സമിതി മുഖേന ധനകാര്യവകുപ്പ് നേരിട്ടാണ്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും സ്ഫോടനാനന്തരം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം എന്നത് വാക്കാല്‍ ലഭിച്ച ഉറപ്പ് മാത്രമായി അവശേഷിക്കുകയാണ്.
ഫ്ലാറ്റില്‍ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട നിരവധിയാളുകളാണ് ഇപ്പോഴും വാടക വീടുകളിലും മറ്റുമായി ജീവിതം തള്ളി നീക്കുന്നത്. സര്‍ക്കാരില്‍ നിന്നുലഭിച്ച ഇടക്കാല ആശ്വാസമായ 25 ലക്ഷം രൂപയൊഴിച്ചാല്‍ ഇവര്‍ക്ക് ബില്‍ഡര്‍മാര്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന് ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുകയാണ് ഇവര്‍.
സമാന അവസ്ഥയാണ് ആല്‍ഫ സെറീന് ഫ്ലാറ്റിന് സമീപത്ത് കേടുപാടുകൾ സംഭവിച്ച വീടുകളുടെയും. സ്ഫോടനങ്ങള്‍ക്ക് ശേഷവും ഇവര്‍ക്ക് ദുരിതമായിരുന്നു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെത്തുടര്‍ന്ന് വീട് വിട്ട് വാടകയ്ക്ക് പോയവരുമുണ്ട് ഇക്കൂട്ടത്തില്‍. ആല്‍ഫ സെറീന് ഫ്ലാറ്റിന്റെ സമീപത്തെ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. നഷ്ടപരിഹാരം എന്നു ലഭിക്കുമെന്നത് ഉറപ്പില്ലാത്തതിനാല്‍ വാടക വീടുകളിലേക്ക് താമസം താത്കാലികമായി മാറിയ പലരും സ്വന്തം വീടുകളിലേക്ക് തിരികെ വന്നു.
19ലെ വിധി കാത്ത് ഓണേഴ്സ് അസോസിയേഷന്
ഫ്ലാറ്റ് ബില്‍ഡര്‍മാര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജസ്റ്റീസ് ബാലകൃഷ്ണന് നായര്‍ കമ്മിറ്റി കണ്ടെത്തിയ തുക ഇനിയും ഇവര്‍ കൈമാറിയിട്ടില്ല. കമ്മീഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നിലവില്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് നല്കിയ 25 ലക്ഷവും ഇതിനു പുറമേ ഒാരോ ഉടമകള്‍ക്കും കമ്മീഷന് നിശ്ചയിച്ച നഷ്ടപരിഹാരവും കൈമാറണമെന്നായിരുന്നു നിർദേശം. എന്നാല്‍ ഗോള്‍ഡന്‍ കായലോരം, ജെയിന് കോറല്‍ കോവ് എന്നീ ഫ്ലാറ്റ് നിര്‍മാതാക്കള്‍ നാല് കോടിയോളം രൂപ കൈമാറിയതൊഴിച്ചാല്‍ മറ്റാരും പണം നല്‍കിയിട്ടില്ല. ഇതു സംബന്ധിച്ച കേസ് സുപ്രീംകോടതി 19ന് പരിഗണിക്കുമ്പോള്‍ നഷ്ടപരിഹാരത്തില്‍ വ്യക്തത വരുമെന്നാണ് കരുതുന്നതെന്ന് ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന് പ്രതിനിധി ഷംസുദ്ദീന് കരുനാഗപ്പള്ളി പറഞ്ഞു. ഫ്ലാറ്റ് നിര്‍മാതാക്കളുടെ ഫ്ലാറ്റുകള്‍ക്കും ഒന്നിലധികം ഫ്ലാറ്റ് ഉള്ളവര്‍ക്കും(ഒരു ഫ്ലാറ്റ് ഒഴികെ) കമ്മീഷന് നഷ്ടപരിഹാരം കണക്കാക്കിയിട്ടില്ല. നിലവില്‍ ഭൂരിഭാഗം ഫ്ലാറ്റ് ഉടമകളും വാടകയ്ക്ക് താമസിക്കുകയാണ്.
ഇല്ലാത്ത കിടപ്പാടത്തിന് ലോണ്‍ അടയ്ക്കുന്നവര്‍
കോടതിവിധിയെത്തുടര്‍ന്ന് ആരംഭിച്ച ദുരിതം ഇന്നും പലര്‍ക്കും അവസാനിച്ചിട്ടില്ല. ബാങ്ക് ലോണ്‍ തരപ്പെടുത്തിയും കടം വാങ്ങിയും സ്വന്തമാക്കിയ കിടപ്പാടം മണ്ണടിഞ്ഞിട്ടും അതിന്റെ പേരിലുള്ള കടം തീര്‍ക്കാന്‍ നെട്ടോട്ടമോടുകയാണ് ഫ്ലാറ്റ് ഉടമകള്‍. അതിനിടെ കോവിഡ് പ്രതിസന്ധി വന്നതും ഇവര്‍ക്ക് തിരിച്ചടിയായി. വാടകയ്ക്കും, ബന്ധുവീടുകളിലേക്കും താമസം മാറ്റിയ പലരും സാമ്പത്തികമായും മാനസികമായും കടുത്ത സമ്മര്‍ദത്തിലാണ്. വീടുകള്‍ പൊളിച്ചതിനെത്തുടര്‍ന്ന് കൊച്ചി കേന്ദ്രീകരിച്ച് ജോലി ചെയ്തിരുന്നവരും ബിസിനസ് നടത്തുന്നവരും മാത്രമാണ് ഇപ്പോഴും നഗരത്തിലുള്ളത്. മറ്റുള്ളവര്‍ സ്വദേശത്തേക്കു മടങ്ങി.
കൊച്ചിയില്‍ വേരുറപ്പിച്ച ഭൂരിഭാഗം ആളുകളും വാടകയ്ക്കാണ് താമസം. ജോലിയില്‍നിന്നു വിരമിച്ചപ്പോള്‍ കിട്ടിയ മുഴുവന്‍ തുകയും ചെലവഴിച്ച് ഫ്ളാറ്റ് സ്വന്തമാക്കിയ വയോജനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഫ്ലാറ്റ് സ്ഥിതി ചെയ്തിരുന്ന പ്രദേശം ഇപ്പോഴും ഫ്ലാറ്റ് ഉടമകളുടെ പേരില്‍ തന്നെയാണ്.
ജെറി എം. തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top