Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വെള്ളാനയായി മാറിയ ആനവണ്ടി
Monday, January 18, 2021 11:45 PM IST
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസുകൾ, 719 കെയുആർടിസി ബസുകൾ. മൊത്തം സർക്കാർ ആനവണ്ടികൾ 6410. ഈ 6410 ബസുകളിൽ റോഡുകളിലോടുന്നവ 4600 മാത്രം. പ്രതിദിനം ഓടുന്നത് 16 ലക്ഷം കിലോമീറ്റർ. ബാക്കി 1810 ആനവണ്ടികൾ കട്ടപ്പുറത്താണ്. ഈ 4600 കെഎസ്ആർടിസി ബസുകളിൽ 1300 ഫാസ്റ്റ് പാസഞ്ചർ ബസുകളും 420 സൂപ്പർ ഫാസ്റ്റ് ബസുകളും. ഓർഡിനറി ബസുകളെക്കാൾ 30 ശതമാനം കൂടിയ യാത്രക്കൂലിയുള്ള ബസുകൾ. ഇതു കൂടാതെ വോൾവോ/സ്കാനിയ അടക്കം 230 ഡീലക്സ് ബസുകൾ വേറെ. ഫലത്തിൽ സാധാരണ യാത്രക്കാർക്കായി കെഎസ്ആർടിസി ഓടിക്കുന്നതു കേവലം 2650 ഓർഡിനറി/സിറ്റി ബസുകൾ മാത്രം. ചുരുക്കത്തിൽ സാധാരണ യാത്രക്കാരുടെ യാത്രാ ആവശ്യങ്ങളുടെ 82 ശതമാനം നടത്തുന്നത് സ്വകാര്യ ബസുകൾ.
കേരളത്തിലെ മികച്ച റോഡുകളായ ദേശീയപാത, സംസ്ഥാന പാതകളൊക്കെ കെഎസ്ആർടിസി കുത്തകസർവീസുകൾക്കായി നീക്കിവച്ചിരിക്കുന്ന ദേശസാത്കൃത റൂട്ടുകൾ. മറ്റു റോഡുകളിലാണ് കേരളത്തിലെ 12,000 സ്വകാര്യ ബസുകളിൽ ഭൂരിപക്ഷം സർവീസ് നടത്തുന്നത്. എന്നാൽ ഇങ്ങനെ സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസ് പ്രതിവർഷം നികുതി ഇനത്തിൽ തന്നെ രണ്ടു ലക്ഷം രൂപയാണ് സർക്കാരിലേക്ക് അടയ്ക്കുന്നത്.
കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളുടെ ചർച്ചയ്ക്കായി ഈ മാസം 11 ന് ബിജു പ്രഭാകർ സിഎംഡി നല്കിയ അജണ്ടയുടെ ഒന്നാം പേജിൽ പറയുന്നത് “ഇപ്പോൾ ഈ മാസം 133 കോടി രൂപ, 64 കോടി രൂപ ശന്പളത്തിനും 69 കോടി രൂപ പെൻഷനും ധനസഹായം സർക്കാർ നല്കിക്കൊണ്ടിരിക്കുന്നു’’എന്നായിരുന്നു. ഇടതുജനാധിപത്യ മുന്നണി അധികാരത്തിൽ വന്നശേഷം 4500 കോടി രൂപ ഇങ്ങനെ കെഎസ്ആർടിസിക്കു നല്കിയിരിക്കുന്നു. കഴിഞ്ഞ വർഷം തന്നെ 1600 കോടി രൂപയാണ് 2650 ഓർഡിനറി ബസടക്കം 4600 ആനവണ്ടികളോടിക്കാൻ സംസ്ഥാന സർക്കാർ നികുതിപ്പണത്തിൽനിന്നു നല്കുന്നത്. ഫലത്തിൽ ഒരു ആനവണ്ടി ഓടിക്കാൻ ഒരു വർഷം 34.78 ലക്ഷം രൂപ സർക്കാർ ചെലവഴിക്കുന്നു. ഒരു പുതിയ ബസിന്റെ വിലപോലും 30 ലക്ഷം രൂപയാണെന്നോർക്കണം.
ടോമിൻ തച്ചങ്കരി കെഎസ്ആർടിസി സാരഥിയായിരുന്ന കാലത്തു നടത്തിയ കണക്കെടുപ്പിൽ രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ കേവലം 1150ൽ താഴെ ഓർഡിനറി ട്രിപ്പുകൾ മാത്രമാണ് കെഎസ്ആർടിസി ഓടിക്കുന്നത്.
പ്രതിവർഷം 1600 കോടി നികുതിപണം നല്കുന്നതിന്റെകൂടെ 3150 കോടി രൂപയുടെ ബാങ്ക് വായ്പ (കൺസോർഷ്യം ലോൺ), 3197 കോടി രൂപയുടെ സംസ്ഥാന സർക്കാർ വായ്പ, 961 കോടി രൂപയ്ക്ക് പലിശബാധ്യത അടക്കം 7308 കോടി രൂപ ഈ 4600 വണ്ടി ഓടിക്കാൻ കെഎസ്ആർടിസി കടമെടുത്ത ബാധ്യത നിലനിൽക്കുന്നു. ഓടുന്ന ഒരു ബസിന്റെ കടം 1.59 കോടി രൂപ.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറെ ജനശ്രദ്ധ ആകർഷിച്ചതും കെ.എം. മാണി വിഭാവനം ചെയ്തതുമായ കാരുണ്യ ചികിത്സാ സഹായപദ്ധതിയിൽ ചെലവഴിച്ചത് 2000 കോടി രൂപയിൽ താഴെ മാത്രമായിരുന്നു എന്ന കാര്യം ഭരണനേതൃത്വം മറക്കരുത്. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കർഷകരുടെയുമൊക്കെ ന്യായമായ ആവശ്യങ്ങളുടെ പണം സർക്കാരിനു നല്കാനാവാത്തത് സർക്കാരിന്റെ കൈയിൽ പണമില്ലാഞ്ഞിട്ടാണ്. നിലവിൽ 28,114 ജീവനക്കാരും 40,000 പെൻഷൻകരും അടക്കം 68,114 കുടുംബങ്ങളിലെ നാലു വോട്ടുകൾവച്ചു കൂട്ടിയാൽ 2,72,456 വോട്ടുകൾക്കായി പ്രതിവർഷം 1600 കോടി ചെലവഴിക്കേണ്ടതുണ്ടോ എന്നു സർക്കാർ ചിന്തിക്കണം.
ഏറ്റവും ഒടുവിലത്തെ നാറ്റ്പാക്ക് കണക്കുകൾ പ്രകാരം (കൊറോണയ്ക്കു മുന്പ്) ഒരു കി.മീ. സ്വകാര്യ ബസോടിക്കാൻ ചെലവാകുന്നത് 40 രൂപയാണ്. നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന 2650 ഓർഡിനറി ബസുകൾക്ക് ഒരു കി.ലോ മീറ്ററിന് 20 രൂപ സബ്സിഡി നല്കി ഓടിച്ചാലും കെഎസ്ആർടിസിക്ക് ഒരു വർഷം സംസ്ഥാന സർക്കാർ സബ്സിഡിയായി നല്കേണ്ടിവരുന്നത് 500 കോടി രൂപ മാത്രമാണ്. അതിന്റെ കണക്കിങ്ങനെ.
1. കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ - 2650
2. പ്രതിദിനം ഓടുന്ന കി.മീ. - 300
3. ആകെ പ്രതിദിന കി.മീ. - 7,95,000
4. കി.മീ. സബ്സിഡി - 20 രൂപ
5. ഒരു വർഷത്തിലെ ദിവസങ്ങൾ - 365
ആകെ സബ്സിഡി - 795000 x 20 x 365 =500,35,00,000
സാമൂഹ്യ ഉത്തരവാദിത്വങ്ങളുടെ പേരിലൊന്നുമല്ല ആനവണ്ടിക്ക് പ്രതിവർഷം 1800 കോടി നല്കുന്നതെന്നർഥം.
ഈ പശ്ചാത്തലത്തിലായിരിക്കണം കെഎസ്ആർടിസി സിഎംഡി ആയ ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലുകൾ നിഷ്പക്ഷമായി വിലയിരുത്തേണ്ടത്. അതിനു മുന്പ് പിണറായി വിജയൻപോലും അഭിനന്ദിച്ച ടോമിൻ തച്ചങ്കരിയുടെ കാലത്തെ വിപ്ലവ നടപടികൾകൂടി വിലയിരുത്തണം. അതിൽ പ്രധാനപ്പെട്ടവ
1. അദർ ഡ്യൂട്ടി നിർത്തലാക്കി
2. ജീവനക്കാരെ അവരുടെ വീടിനടുത്ത യൂണിറ്റുകളിലേക്കു യൂണിയൻ ഇടപെടലില്ലാതെതന്നെ സ്ഥലം മാറ്റി
3. 7000 ൽപരം എംപാനൽ ജീവനക്കാരെ കോടതി നിർദേശത്തെത്തുടർന്നു പിരിച്ചുവിട്ടു
4. അപകടങ്ങൾ കുറയ്ക്കാനായി ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തി.
5. ദീർഘദൂര സർവീസുകളിലൊഴിച്ച് ജീവനക്കാരുടെ ഡ്യൂട്ടി ഒരു ദിവസത്തിൽ എട്ടു മണിക്കൂറാക്കി
6. വരുമാനം കൂടുതൽ ലഭിക്കുന്ന സൂപ്പർ ക്ലാസ് സർവീസുകൾ ഒരു കാരണവശാലും ഒരു ദിവസംപോലും റദ്ദാക്കാൻ അനുവദിക്കില്ല
7. ഓടാതെ കിടന്ന 190 വോൾവോ എസി ബസുകളിൽ 120 എണ്ണം ഉപയോഗിച്ച് തിരുവനന്തപുരം -കൊട്ടാരക്കര-കോട്ടയം-എറണാകുളം റൂട്ടിലും തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം റൂട്ടിലും എറണാകുളം-തൃശൂർ-കോഴിക്കോട് റൂട്ടിലും എറണാകുളം-പാലക്കാട് റൂട്ടിലും ഒരു മണിക്കൂർ ഇടവിട്ട് 24 മണിക്കൂറും ബസുകൾ സർവീസ് ആരംഭിച്ചു.
തച്ചങ്കരി പോയതോടെ ഇതിൽ 90 ശതമാനം സംവിധാനങ്ങളും റദ്ദാക്കി. തച്ചങ്കരിയുടെ കാലത്തായിരുന്നു കെഎസ്ആർടിസിയിലെയും കെയുആർടിസിയിലെയും ഷെഡ്യൂളുകൾ പുതുക്കി നിശ്ചയിക്കുകയും പേപ്പർ ഷെഡ്യൂളുകൾ റദ്ദാക്കുകയും ചെയ്തത്. കൂടാതെ 6410 ബസുകൾക്കായി 5834 ഷെഡ്യൂളുകളും അത് ഓപ്പറേറ്റ് ചെയ്യുന്നതിനായി 10,064 ഡ്യൂട്ടികളും വേണം എന്നു ശാസ്ത്രീയമായി കണക്കാക്കി. ചുരുക്കത്തിൽ ബസ് - ജീവനക്കാർ അനുപാതത്തിനു പകരം ഷെഡ്യൂൾ-ജീവനക്കാരൻ അനുപാദം എന്ന ശാസ്ത്രീയ കണക്കിലേക്കു നീങ്ങിയത് തച്ചങ്കരിയായിരുന്നു.
ബസ് - ജീവനക്കാരൻ അനുപാതം ഒരിക്കലും കേരളത്തിൽ ശരിയാകില്ല. കെഎസ്ആർടിസിയിൽ ഒരു ഓർഡിനറി ബസ് പ്രതിദിനം 240 മുതൽ 300 കി.മീ. വരെ ഓടും. ലിമിറ്റഡാണെങ്കിൽ അത് 340 മുതൽ 400 വരെ കി.മീ. ആകും. ഫാസ്റ്റാണെങ്കിൽ 440 മുതൽ 550 വരെ. മറ്റ് സൂപ്പർ ബസുകൾക്ക് അതിനു മുകളിൽ. അങ്ങനെ വരുന്പോൾ ഒരു ബസിന് ഒരു ജീവനക്കാരൻ മുതൽ മൂന്നു ജീവനക്കാരൻ വരെ ഒരു ദിവസം ആവശ്യമായി വരും.
25-12-2018-ലെ കണക്കുകൾ പ്രകാരം 1054 ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓപ്പറേറ്റ് ചെയ്യാൻ 2062 ഡ്രൈവർ വേണം. 289 സൂപ്പർ ഫാസ്റ്റ് ഷെഡ്യൂളുകൾക്കായി 695 ഡ്രൈവർ. 27 സൂപ്പർ ഡീലക്സിന് 81 ഡ്രൈവർ. അങ്ങനെയാണ് 5834 ഷെഡ്യൂളുകൾ പൂർണമായി ഓപ്പറേറ്റ് ചെയ്യാൻ 10,064 ഡ്രൈവറും കണ്ടക്ടറും വേണമെന്നു ശാസ്ത്രീയമായി കണ്ടെത്തിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി പറഞ്ഞപ്പോൾ 7000 എംപാനലുകാരെ പുറത്താക്കിയത്. പകരം 1500-ൽ താഴെ പിഎസ്സിക്കാരെ മാത്രമാണ് പുതുതായി നിയമിച്ചത്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ നീക്കമായിരുന്നു ഷെഡ്യൂളിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ എണ്ണം ശാസ്ത്രീയമായി നിശ്ചയിച്ചതും അധിക ജീവനക്കാരെ (അത് എംപാനൽ ആണെങ്കിൽ പോലും) പുറത്താക്കിയതും കെഎസ്ആർടിസിയുടെ 25 വർഷത്തിലെ ഏറ്റവും മികച്ച കെഎസ്ആർടിസി സിഎംഡി തച്ചങ്കരി ആണെന്നു പിണറായി പറഞ്ഞതും അതുകൊണ്ടുതന്നെ.
ഇനി ബിജു പ്രഭാകറിന്റെ കാര്യം. 4-8-2020-ൽ നടന്ന 404-ാമത് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗത്തിൽ കെഎസ്ആർടിസിയിൽ വേണ്ട ജീവനക്കാരുടെ കണക്കെടുത്തിരുന്നു.
ചുരുക്കത്തിൽ 4544 ജീവനക്കാർ നിലവിൽ കെഎസ്ആർടിസിയിൽ അധികമാണ്. എന്നിട്ടും കെഎസ്ആർടിസി എത്ര ബസ് ഓടിക്കുന്നെന്നു നോക്കുക.
ആകെയുള്ള 1535 സൂപ്പർ ക്ലാസ് സർവീസുകളൊക്കെ പൂർണമായി ഓടിക്കണമെന്ന് എംഡി ഉത്തരവിട്ടിട്ട് ഒരു മാസം കഴിഞ്ഞിട്ടും കെഎസ്ആർടിസിക്ക് ഓടിക്കാനായത് 835 എണ്ണം മാത്രം. കൂടുതൽ കി.മീ. പ്രതിദിനം ഓടിക്കേണ്ടതിനാൽ ജീവനക്കാർ മിച്ചമായിട്ടും വണ്ടി ഓടിക്കാൻ യൂണിറ്റധികാരികൾക്കു സാധിക്കുന്നില്ല. പിന്നെങ്ങനെ ബിജു പ്രഭാകർ പ്രതികരിക്കാതിരിക്കും.
ഡീസൽ ബസുകളേക്കാൾ ഏറെ ലാഭകരമാണ് സിഎൻജി എന്നു ലോകം അംഗീകരിച്ചിട്ട് വർഷങ്ങളായി. കെഎസ്ആർടിസി സിഎൻജി ബസ് സ്വന്തമാക്കിയിട്ട് വർഷം ഒന്നിലധികമായി. സിഎൻജിക്കെതിരേ ആദ്യം എതിർപ്പുകളുയർത്തിയത് കെഎസ്ആർടിസിയിലെ മെക്കാനിക്കൽ വിഭാഗം. എന്നാൽ എൻജിനിയറായ ബിജു പ്രഭാകർ സ്വന്തം നിലയിൽതന്നെ സിഎൻജി പരീക്ഷിക്കാൻ തീരുമാനിച്ചു. ആദ്യം എറണാകുളം-കായംകുളം റൂട്ടിലായിരുന്നു. പിന്നെ ബിജു പ്രഭാകർ സിഎൻജി ബസിന്റെ ഇന്ധന ടാങ്കിന്റെ ശേഷി വർധിപ്പിച്ചു. എറണാകുളത്തുനിന്നു തിരുവനന്തപുരത്തെത്തി അവിടെനിന്നു തൃശൂർ പോയി തിരിച്ച് എറണാകുളത്തെത്തി സിഎൻജി ബസ് അതും ഫാസ്റ്റിനേക്കാൾ വേഗത്തിൽ. അപ്പോൾ മെക്കാനിക്കൽ വിഭാഗം പറഞ്ഞതു കയറില്ല/കയറ്റം വലിക്കില്ല. തൊട്ടടുത്ത ദിവസം സിഎൻജി ബസ് എറണാകുളത്തുനിന്നു മൂന്നാറിലെത്തി ഫാസ്റ്റിന്റെ അത്ര വേഗത്തിൽ. അപ്പോൾ സിഎൻജി എവിടെ വേണമെങ്കിലും ഓടും.
400 കി.മീ. ഓടുന്ന ഒരു സിഎൻജി ബസ് ഓടിക്കാൻ ഡീസലിനെക്കാൾ പ്രതിദിനം 1500 രൂപ കുറവുമതി. മൂന്നു ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ഡീസൽ ബസ് സിഎൻജി ആക്കാം. ആയിരം കെഎസ്ആർടിസി ബസ് സിഎൻജി ആക്കാൻ 30 കോടിമതി. പ്രതിദിന ലാഭം 15 ലക്ഷം. വാർഷിക ലാഭം 54.75 കോടി. മുടക്കു മുതൽ ആറു മാസത്തിനുള്ളിൽ തിരിച്ചെത്തും.
ബാക്കി ആരോപണങ്ങളൊക്കെ ഈ സത്യാവസ്ഥയുടെ പിൻബലത്തിൽ സ്വയം ശരിയാണോ എന്നു ചിന്തിക്കുക. തച്ചങ്കരി 50 ശതമാനം ശരിയാക്കി. ബാക്കി 50 ശതമാനം ബിജു പ്രഭാകർ ശരിയാക്കിത്തരും; ജീവനക്കാരും യൂണിയൻ നേതാക്കളും സഹകരിച്ചാൽ. തൊഴിലാളി എങ്ങനെ ചിന്തിക്കുന്നു എന്നുകൂടി നേതാക്കൾ മനസിലാക്കണം. കഴിഞ്ഞ ദിവസം നടന്ന റഫറണ്ടം ഒരു വഴികാട്ടിയാണ്.
ജയിംസ് വടക്കൻ
(സംസ്ഥാന ആസൂത്രണ ബോർഡിലെ റോഡ് വർക്കിംഗ് ഗ്രൂപ്പ് മെംബറാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top