Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വേണം, ഉന്മാദ വ്യവസായത്തിനു ലോക്ക് ഡൗൺ
Tuesday, April 13, 2021 11:13 PM IST
കോവിഡിനുപുറമേ മറ്റൊരു ഭീതിയായി പടരുകയാണ് കേരളത്തിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ വ്യാപനം. കഴിഞ്ഞ ദിവസം കൊച്ചിയിൽ ആഡംബരഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കിടയിൽ നടന്ന പരിശോധനയിൽ സിന്തറ്റിക് ലഹരികളും കഞ്ചാവും പിടികൂടിയതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്ത. ഏവരെയും ഞെട്ടിക്കുന്നതാണ് നാലുപേർ അറസ്റ്റിലായ സംഭവത്തിന്റെ പിന്നാന്പുറം. ഡിജെ പാർട്ടികളെന്നപേരിൽ ഒത്തുകൂടുന്നത് ഏറെയും യുവതീയുവാക്കളാണെന്നതു മാത്രമല്ല എക്സൈസ് വകുപ്പിനുപോലും കൃത്യമായി നിർവചിക്കാനാകാത്ത തരത്തിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നത് എന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
റെയ്ഡ് ചെയ്തു പിടികൂടിയതിൽ 1.75 ഗ്രാം എംഡിഎംഎ ആയിരുന്നു ഉണ്ടായിരുന്നത്. ഇത്രകുറച്ചല്ലേ എന്നു സംശയിക്കുന്നവർ അറിയണം നൂറുപേർക്കെങ്കിലും ലഹരി പകരാൻ ഉതകുന്ന അളവാണ് അതെന്ന്. മാത്രമല്ല 0.5 ഗ്രാം കൈവശം വച്ചാൽ ക്രിമിനൽ കുറ്റമായികണക്കാക്കുന്ന ലഹരിവസ്തു. ഇനിയുമുണ്ട് ഇത്തരം ന്യൂജെൻ ലഹരി വസ്തുക്കൾ. സ്റ്റാന്പ്, എക്സ്റ്റസി തുടങ്ങി പല പേരുകളിൽ. എല്ലാത്തിന്റെയും ഉറവിടം ബംഗളൂരുവിൽനിന്നാണെന്നാണ് എക്സൈസ് വകുപ്പിലെ ജീവനക്കാർ പറയുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു കടത്തിക്കൊണ്ടുവരുന്ന പലതരം രാസവസ്തുക്കൾ ഇന്ത്യയിൽവച്ച് യോജിപ്പിച്ച് കൃത്രിമമായി തയാറാക്കുന്ന ഇത്തരം മയക്കുമരുന്നുകൾ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ എത്തിച്ചേരുന്നതിനുപിറകിൽ വലിയതോതിലുള്ള സാന്പത്തിക തട്ടിപ്പുമുണ്ട്. ബംഗളൂരുവിൽ ഒരു ലക്ഷം മുതൽ ഒന്നരലക്ഷംവരെ വിലവരുന്ന ഒരു ഗ്രാം എംഡിഎംഎയ്ക്ക് കേരളത്തിലെത്തുന്പോൾ വില പത്തുലക്ഷം കടക്കും. വരുംവരായ്കകളൊന്നും ആലോചിക്കാതെ കാരിയർമാരും ഏജന്റുമാരും വൻലാഭം ലഭിക്കുന്ന ബിസിനസായി കണ്ട് ഇറങ്ങിത്തിരിക്കാനുള്ള കാരണമിതാണ്.
പ്രധാനമായും റോഡുമാർഗമാണ് ഇത്തരം ലഹരി വസ്തുക്കൾ കേരളത്തിലെത്തുന്നത്. ചെക്പോസ്റ്റുകളിൽ ഇവ കണ്ടെത്തുക പ്രയാസമാണ്. സ്ക്വാഡിന്റെ പരിശോധനയിലോ ഒറ്റിക്കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലോ ആണ് പലപ്പോഴും പിടിക്കപ്പെടുന്നത്. സ്നിഫർ നായകളെ ഉപയോഗിച്ചാണ് ഡിജെ പാർട്ടിപോലുള്ള റെയ്ഡിൽ ലഹരി വസ്തുക്കൾ കണ്ടെത്തുന്നത്. എയർപോർട്ടിലും മറ്റും ഇത്തരം പരിശോധന നടത്താറുണ്ട്. എന്നാൽ റോഡുമാർഗമുള്ള കടത്ത് പൂർണമായും തടയാൻ കഴിയാറില്ല. ദിവസങ്ങൾക്കു മുൻപ് പാലക്കാടുവച്ച് നൂറു ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.
കോവിഡ് വ്യാപനത്തിനു മാസങ്ങൾക്കു മുൻപാണ് മയക്കുമരുന്നുവേട്ടയ്ക്കായി കേരളത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചത്. കോവിഡ് ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾക്കിടയിലും സീസ് എന്നറിയപ്പെടുന്ന സ്ക്വാഡ് രണ്ടായിരത്തിലധികം കിലോ കഞ്ചാവും 75കിലോ ഹാഷിഷ് ഓയിലും 600 ഗ്രാമിനടത്തു സിന്തറ്റിക് ലഹരികളുമാണ് പിടികൂടിയത്. 40 വാഹനങ്ങൾ ലഹരികടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഒരുകാലയളവിൽ ഇതാണ് സ്ഥിതിയെങ്കിൽ കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ലഹരിയുടെ വ്യാപ്തി എത്രത്തോളം വലുതായിരിക്കുമെന്നതിനു വേറെ തെളിവുകൾ വേണമെന്നില്ല.
ഇരുപതുപേരടങ്ങുന്നതാണ് സീസ് സ്ക്വാഡ്. ഇവരും കസ്റ്റംസ് പ്രിവന്റീവ് വിംഗും ചേർന്ന നാൽപതംഗ ടീമായിരുന്നു കഴിഞ്ഞദിവസം കൊച്ചിയിൽ ഡിജെ എന്നറിയപ്പെടുന്ന ഡിസ്കോ ജോക്കികൾ നടത്തിയ പാർട്ടികളിൽ പരിശോധന നടത്തിയത്. നാലു സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ടീമിൽ ഉണ്ടായിരുന്നത് നാലു സ്ത്രീകൾ മാത്രം. വിവിധ ഹോട്ടലുകളിലായിട്ടായിരുന്നു പരിശോധന. പല ഡിജെ പാർട്ടികളിലും സ്ത്രീകളടക്കം നൂറിലധികം പേരുണ്ടായിരുന്നതു തന്നെ പരിശോധനയ്ക്കു നേരിടേണ്ടിവന്ന തടസങ്ങളെ വെളിപ്പെടുത്തുന്നു.
മാത്രമല്ല സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു താമസിക്കുന്ന ഹോട്ടൽ മുറികളിൽ സംശയത്തിന്റെ പേരിൽ ലഹരി പരിശോധന നടത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. എങ്കിലും പുതിയ തരം ലഹരികൾ കണ്ടെത്തുന്നതിനുവേണ്ടിയുള്ള എക്സൈസ് വകുപ്പിന്റെ ശ്രമം നാം പലതരത്തിൽ ജാഗ്രതപുലർത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.
നമ്മുടെ യുവ തലമുറയ്ക്കു മുൻപിൽ വലവിരിച്ച് പുതിയ മാഫിയ കാത്തിരിക്കുന്നുണ്ട് എന്നതാണ് അതിൽ പ്രധാനം. ഇതിൽ ആൺ-പെൺ വിത്യാസമില്ല. കൊച്ചിയിലെ സംഭവം ഇതിനു അടിവരയിടുന്നു. ലഹരിക്കൊപ്പം പണം കവരുന്ന സംഘവും ഇതോടൊപ്പം സജീവമാണ്. ലഹരിയും പണവും ചേരുന്പോൾ കടന്നുവരുന്ന വയലൻസ് മറ്റൊരു ദൂഷ്യവശമാണ്.
കൊച്ചിയിൽ ഒതുങ്ങുന്നതല്ല കോക്കസിന്റെ നെറ്റ്വർക്ക്. തിരുവനന്തപുരത്തും കോഴിക്കോട്ടും വയനാട്ടിലും തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുതലമുറലഹരിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ വാഗമണ്ണിൽ നടന്ന ഡിജെ പാർട്ടിയിലും മയക്കുമരുന്ന് പിടികൂടിയിരുന്നു. വലിയ മുതൽമുടക്കുള്ള ലഹരിയായതിനാൽ പലപ്പോഴും സമൂഹത്തിലെ ഉയർന്ന കുടംബങ്ങളിൽനിന്നുള്ളവരും സിനിമാ മേഖലകളിൽനിന്നുള്ളവരും ഇത്തരം കോക്കസിൽ ഉൾപ്പെടുന്നതു പതിവാണ്.
ഐടി മേഖലയാണ് ലഹരി മാഫിയ കണ്ണുവയ്ക്കുന്ന മറ്റൊരിടം. ആവശ്യത്തിനു പണം ലഭിക്കുന്ന മേഖല എന്നതാണ് ഐടിയുടെ പ്രത്യേകത. ജോലി സമ്മർദവും വരുമാനവും ഒരുപോലെ ഉയർന്നതുമാണ്. ലഹരിയുടെ ലോകത്തേക്ക് ഇവരെത്തിപ്പെടാനുള്ള കാരണവും ഇതാണ്. പലപ്പോഴും പുതുതലമുറ സിനിമകളും ഇത്തരം ആധുനിക ലഹരികളെ പ്രോത്സാഹിപ്പിക്കുന്നരീതിയിലുള്ളതാകുന്നതും അപകടകരമായി വിലയിരുത്തുന്ന ലഹരിവിരുദ്ധ പ്രവർത്തകരുണ്ട്.
ലഹരി വ്യാപനത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണ്ട പതിനഞ്ച് സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ്. പഞ്ചാബ്, ഡൽഹിപോലുള്ള സംസ്ഥാനങ്ങളിലേക്ക് അതിർത്തികടന്നെത്തുന്ന കോക്കെയ്ൻപോലുള്ള ലഹരി വസ്തുക്കളാണെങ്കിൽ കേരളത്തിലെത്തുന്നതിൽ മുഖ്യമായും തദ്ദേശീയമായി നിർമിക്കുന്ന സിന്തറ്റിക് ഇനങ്ങളാണ്. രാജ്യാതിർത്തികളിൽനിന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കു കോക്കെയ്ൻ പോലുള്ളവ എത്തിക്കാനുള്ള പ്രയാസമാണ് സിന്തറ്റിക് ലഹരി വസ്തുക്കൾ ഇവിടെ വ്യാപിക്കാൻ കാരണമാകുന്നത്.
1985ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റെൻസസ് ആക്ട് പ്രകാരമാണ് രാജ്യത്ത് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്. കഞ്ചാവുമുതൽ എംഡിഎംഎ വരെ കൈകാര്യം ചെയ്യുന്ന നിയമം ലഹരി വസ്തുക്കളുടെ വിലനിലവാരംകൂടി കണക്കിലെടുത്ത് പരിഷ്ക്കരിക്കണമെന്ന ആവശ്യവും ഈ രംഗത്തു പ്രവർത്തിക്കുന്നവർ മുന്നോട്ടുവയ്ക്കുന്നു. ലക്ഷങ്ങളുടെ ഇടപാടുകൾ നടക്കുന്നതും ഇടനിലക്കാർക്കും കാരിയർമാർക്കും വൻ ലാഭം നേടിക്കൊടുക്കുന്നതുമായ ലഹരി വ്യാപാരം വലിയ സാന്പത്തിക മാഫിയകളുടെ കൈകളിലാണ്. അതിനാൽത്തന്നെ വലിയസന്നാഹത്തോടെ നേരിട്ടെങ്കിലേ ഇവരെ തകർക്കാനാകൂ.
ബൈജു ബാപ്പുട്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
ഐപിഎൽ; ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ജയം
ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല: മദ്രാസ് ഹൈക്കോടതി
Latest News
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
ഐപിഎൽ; ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് ജയം
ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല: മദ്രാസ് ഹൈക്കോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top