Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മറാത്ത സംവരണ വിധിയും ചില തെറ്റിദ്ധാരണകളും
Sunday, May 9, 2021 12:29 AM IST
മറാത്ത സംവരണവുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പേരിൽ സാമ്പത്തിക സംവരണത്തിനെതിരേ ചില മാധ്യമങ്ങൾ സംഘടിതമായി വ്യാജ പ്രചാരണങ്ങളാണു നടത്തുന്നത്. ഇതിനു പിന്നിൽ ചില അജണ്ട കളുണ്ടെന്നു സംശയിക്കാനും ന്യായ ങ്ങളുണ്ട്.
യാഥാർഥ്യം
1992ലെ ഇന്ദിര സാഹ്നി കേസിന്റെ സുപ്രീംകോടതി വിധിയിൽ ‘എന്തെങ്കിലും അസാധാരണ സാഹചര്യമില്ലാതെ ആകെ സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല' എന്ന നിരീക്ഷണമുണ്ട്.
എന്നാൽ മഹാരാഷ്ട്ര സർക്കാർ മറാത്തികൾക്കായി 16 ശതമാനം ജാതി സംവരണം ഏർപ്പെടുത്തി 2014 ജൂലൈ ഒൻപതിന് ഓർഡിനൻസ് പുറപ്പെടുവിച്ചതോടെ അവിടെ ആകെ ജാതി സംവരണം 68 ശതമാനമായി ഉയർന്നു. ഇതു ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികൾ ഒടുവിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽ എത്തിയപ്പോൾ ഇന്ദിര സാഹ്നി കേസിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ ‘അസാധാരണ സാഹചര്യം' മറാത്ത സംവരണത്തിൽ നിലനിൽക്കുന്നതല്ലെന്നു കോടതി നിരീക്ഷിച്ചു. വിധിന്യായത്തിന്റെ ഖണ്ഡിക 444(1.i) പ്രകാരം Reservation under Article 16(4) should not exceed 50% എന്ന ഇന്ദിരാ സാഹ്നി കേസിലെ സുപ്രധാന വിധി വാചകം മറാത്ത സംവരണ വിധിയിലും ബാധകമാക്കിയിരിക്കുന്നു. Article 16(4) എന്നത് എസ്സി, എസ്ടി, ഒബിസി/എസ്ഇബിസി സംവരണത്തെ മാത്രം ബാധിക്കുന്ന ഭരണഘടനാ വകുപ്പാണ്. ചുരുക്കിപ്പറഞ്ഞാൽ ‘ജാതി' സംവരണം 50 ശതമനത്തിൽ കൂടുതലാകരുത് എന്നതാണ് മറാത്ത സംവരണ വിധിയുടെ ഏറ്റവും പ്രസക്തമായ ഭാഗം.
രാജ്യത്ത് ജാതി സംവരണത്തിനു പുറമേ സാമ്പത്തിക സംവരണംകൂടി നടപ്പിലാക്കിയതോടെ 50 ശതമാനത്തിന്റെ പരിധി നിലനിൽക്കുമോ എന്നു സുപ്രീംകോടതി പരിശോധിക്കണമെന്ന് കേരളം ഉൾപ്പെടെ മറാത്ത സംവരണ കേസിന്റെ നാൾവഴികളിൽ ആവശ്യപ്പെട്ടിട്ടുണ്ട് . എന്നാൽ ഈ വിഷയം സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ ആയതിനാൽ അതിലേക്കു കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കൂടാതെ സാമ്പത്തിക സംവരണം അനുവദിച്ചുകൊണ്ടുള്ള 103- ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ച് എന്തെങ്കിലും നിരീക്ഷണങ്ങൾ നടത്താൻ മുതിരുന്നതല്ലെന്നും ഈ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കോടതി, ഇത്രയും വ്യക്തമായി സാമ്പത്തിക സംവരണത്തിൽ ഇടപെടുന്നതല്ല എന്ന നിലപാട് സ്വീകരിച്ചിട്ടും കേരളത്തിലെ പല പത്രമാധ്യമങ്ങൾ സാമ്പത്തിക സംവരണത്തിനെന്തോ ഗുരുതരമായ ആഘാതം സംഭവിച്ചു എന്ന മട്ടിൽ പ്രചരിപ്പിക്കുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പരത്തുന്നത് തെറ്റിദ്ധാരണകൾ
ഈ മാസം ആറിന് പല പത്രങ്ങളും കൂട്ടത്തോടെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളും ലേഖനങ്ങളുമായാണ് പുറത്തിറങ്ങിയത്. 10% മുന്നാക്ക സംവരണം: ഉത്തരവിനു നിലനിൽപ്പില്ല - തുടർനടപടികൾ നിർത്തിവയ്ക്കേണ്ടി വരും എന്ന ശീർഷകത്തോടുകൂടിയാണ് ഒരു പത്രം ‘കൗതുക' വാർത്ത കൊടുത്തിരിക്കുന്നത്. കോടതി വിധി കേരളത്തിൽ ബാധകമാണ് എന്നാണു വാർത്തയിൽ പ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി കേരളത്തിൽ മാത്രമായി എങ്ങനെയാണ് ബാധകമാകുന്നത് എന്നു വാർത്തയിൽ വിശദീകരിച്ചിട്ടില്ല.
കേന്ദ്ര സർക്കാരിന് ഈ വിധി ബാധകമാണെങ്കിൽ കേരളത്തിനും ബാധകമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ കേന്ദ്രത്തിൽ ഈ വിധി എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് വാർത്തയിൽ കാണുന്നില്ല. ചില കോടതി വിധികൾ മറികടക്കാനാണ് കേന്ദ്ര സർക്കാർ 103-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതെന്നാണ് മറ്റൊരു ആരോപണം.
എന്നാൽ ഇതു നിയമപരമായി തെറ്റാകുന്നത് എങ്ങനെയാണ് എന്നുമാത്രം പറയുന്നില്ല. കോടതി വിധികളെ മറികടക്കാൻ ഭരണഘടനാ ഭേദഗതികൾ കൊണ്ടുവരുന്നതിന് രാജ്യത്തെ പരമോന്നത നിയമ നിർമാണ സഭയ്ക്ക് അധികാരമുണ്ട്. ഇതിൽ എന്തെങ്കിലും ഗൗരവമായ നിയമ ലംഘനമുണ്ടായിരുന്നെങ്കിൽ സുപ്രീംകോടതി നേരത്തേതന്നെ സ്റ്റേ അനുവദിക്കുമായിരുന്നല്ലോ. തുടർന്ന് ഒരു പ്രമുഖ നിയമ വിദഗ്ധന്റെ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് എങ്ങനെ കേരളത്തിലെ തുടർ നടപടികൾ മാത്രമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ കഴിയുന്നു? സുപ്രീംകോടതിയുടെ വിധി ഇന്ത്യ മുഴുവൻ ബാധകമാണെന്ന് അദ്ദേഹത്തിന് അറിയില്ലേ?
മറ്റൊരു മാധ്യമം ആകട്ടെ പ്ലസ് വൺ സീറ്റ് സംവരണം 58 ശതമാനം; പ്രതിസന്ധി എന്ന വാർത്തയാണ് കൊടുത്തിരിക്കുന്നത്. ഇതിൽ പ്ലസ് വൺ അഡ്മിഷന് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് സീറ്റ് വർധന കൂടാതെയാണന്നാണ് പറഞ്ഞിരിക്കുന്നത്. പരസ്യമായി ഇങ്ങനെ പച്ചനുണ ഒരു മാധ്യമത്തിന് എങ്ങനെ പറയാൻ സാധിക്കും എന്നത് അത്ഭുതകരമാണ്. 10 മുതൽ 20 ശതമാനം വരെ സീറ്റ് വർധന ഏർപ്പെടുത്തിയ ശേഷമാണ് സംസ്ഥാന സർക്കാർ പ്ലസ് വൺ പ്രവേശനത്തിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് .
മലയാളത്തിലെ മറ്റൊരു ദിനപത്രമാകട്ടെ ‘മുന്നാക്ക സംവരണം ഭരണഘടനാവിരുദ്ധമാകും' എന്ന ശീർഷകത്തിലാണ് ലേഖനം കൊടുത്തിരിക്കുന്നത്. ശരിക്കും ‘മുന്നാക്ക'സംവരണം ഭരണഘടനാവിരുദ്ധം തന്നെയാണ്. കാരണം 103-ാം ഭരണഘടനാ ഭേദഗതി പ്രകാരം സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണമാണ് (ഇഡബ്ല്യുഎസ്)നിലവിൽ വന്നത്. മുന്നാക്കം എന്നൊരു പ്രയോഗം ഭരണഘടനാപരമായി സാധുവല്ല. സാമ്പത്തിക സംവരണത്തിന്റെ അടിസ്ഥാനം ജാതിയല്ല സാമ്പത്തികമാണ്. ഇതിൽ ജാതിമതരഹിതരും മാതാപിതാക്കൾ ആരെന്നറിയാത്ത അനാഥരുമുൾപ്പെടെ നിലവിൽ ജാതി സംവരണം ലഭിക്കാത്ത എല്ലാവരും ഉൾപ്പെടും.
ഭരണഘടനാ ഭേദഗതിയിലൂടെ വ്യവസ്ഥാപിതമായി നിലവിൽ വന്നതും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്നതുമായ വിഷയം മറ്റൊരു കേസിൽ മറ്റൊരു ബെഞ്ച് നടത്തിയ വിധിയിൽ അസാധുവായി മാറുമെന്നത് നിയമത്തിന്റെ യുക്തിക്കു നിരക്കുന്നതല്ല.
കമ്യൂണൽ അവാർഡ്
ഏഴിന് ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആവശ്യവും വിസ്മയക രമാണ്. കേരളത്തിൽ ആകെ സംവരണം 60 ശതമാനമായി ഉയരാനിടയായ 10 ശതമാനം സാമ്പത്തിക സംവരണം മറാത്ത സംവരണ വിധിയുടെ അടിസ്ഥാനത്തിൽ റദ്ദ് ചെയ്യണമെന്നാണ് ലേഖകന്റെ ആവശ്യം. അതേസമയം കേരളത്തിൽ ജനസംഖ്യാനുപാതികമായി എസ്ഇബിസി (ഒബിസി) സംവരണം പുനർ നിർണയിക്കുന്നതിനും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും അമ്പത് ശതമാനമെന്ന പരിധി മറികടക്കേണ്ടത് അത്യാവശ്യമാണെന്ന് വാദിക്കുകയും ചെയ്യുന്നു. എന്നാൽ ജാതി സംവരണവിഷയത്തിൽ ഇന്ദിര സാഹ്നി കേസിലും മറാത്ത സംവരണ വിധിയിലും സുപ്രീംകോടതി അരക്കിട്ടുറപ്പിച്ചത് 'what is required by the state for providing reservation under Article 16(4) is not proportionate representation but adequate representation' എന്ന നീതിയുക്തമായ നിലപാടാണ്(Para.444.20). അതായത് സംസ്ഥാന ജനസംഖ്യയിൽ 15% ഉണ്ടായിരുന്ന ഒരു വിഭാഗം 30% ആയി വർധിച്ചാൽ അതിന്റെ പേരിൽ സംവരണ അനുപാതം ഉയർത്താനോ ഇരട്ടിയാക്കാനോ നിയമം അനുവദിക്കുന്നില്ല എന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശരികളിലൊന്നാണ്.
എട്ടിന് ഇതേ മാധ്യമത്തിലെ മറ്റൊരു ലേഖനവും ഈ ആശയത്തിൽ വരുന്നതാണ്. ജാതി സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്നുള്ള സുപ്രീംകോടതി വിധികൾ മറികടക്കുന്നതിനായി ‘ജനസംഖ്യാനുപാതികം എന്നതായിരിക്കും സംവരണത്തിന്റെ മാനദണ്ഡം' എന്ന രീതിയിൽ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ലേഖകൻ വാദിക്കുന്നു.
ഇത്തരം ആശയക്കാരെ മുൻകൂട്ടി കണ്ടുകൊണ്ടാണ് സുപീംകോടതി ഉത്തരവ് Para.444.2 ൽ To change the 50% limit is to have a society which is not founded on equality but based on caste rule എന്ന് വ്യക്തമായി എഴുതിച്ചേർത്തത്.
സംവരണത്തിലൂടെ ജാതി പ്രാതിനിധ്യം മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ ജാതി ഭരണം ഉദ്ദേശിക്കുന്നില്ല എന്ന് സുപ്രീംകോടതി ഇവിടെ വ്യക്തമാക്കുകയാണ്. ഇതിനെ കോടതിയുടെ അജ്ഞത എന്നാണ് പ്രസ്തുത ലേഖകൻ വിശേഷിപ്പിക്കുന്നത്. ഗാന്ധിജി തന്നെ എതിർത്ത ജനസംഖ്യാനുപാതിക ജാതി /മത സംവരണമെന്ന കമ്യൂണൽ അവാർഡ് തത്വം സംഘടിത പ്രചാരവേലയിലൂടെ സ്വീകാര്യമാക്കിയെടുക്കാമെന്ന അജണ്ട ഇവിടെ വിലപ്പോകില്ല.
ഒരു വിഭാഗത്തിനു മതിയായ പ്രാതിനിധ്യം ഉണ്ടെങ്കിൽപ്പോലും അവർ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കവുമാകാം എന്ന നിരീക്ഷണവും ലേഖകന്റേതായുണ്ട്. നിലവിലുള്ള ജാതി സംവരണവ്യവസ്ഥയുടെ അടിസ്ഥാനപരമായ പരാജയത്തിലേക്കാണ് അറിയാതെയെങ്കിലും അദ്ദേഹവും വിരൽ ചൂണ്ടുന്നത്. എന്തായാലും മറാത്ത സംവരണവിധി വന്ന ഉടൻതന്നെ സാമ്പത്തിക സംവരണം അട്ടിമറിക്കാനുള്ള കുപ്രചാരണങ്ങളുമായി ഇറങ്ങിയ ശക്തികൾ ഇപ്പോൾ വിധിയെ വിമർശിക്കുന്ന തത്രപ്പാടിലാണ്.
ലക്ഷ്യങ്ങൾ പലത്
ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരെക്കൊണ്ടുപോലും ചില മാധ്യമങ്ങൾ ഇത്തരം തെറ്റിദ്ധാരണകൾ പരത്തുന്നത് പല ഗൂഢ ഉദ്ദേശ്യങ്ങളോടും കൂടിയാണ്. മാധ്യമങ്ങൾ നിരന്തരമായി പറയുന്ന കാര്യങ്ങൾ പൊതുബോധത്തെ സ്വാധീനിക്കുന്നുണ്ട് എന്നതു വാസ്തവമാണ്. സാമ്പത്തിക സംവരണത്തിനെതിരായ വികാരം ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുകയും അതുവഴി സർക്കാരിനെ സ്വാധീനിക്കുകയുമാണ് ഒന്നാമത്തെ ലക്ഷ്യം.
സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതു വഴി ഇനി ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് തങ്ങൾക്കു ലഭിക്കില്ല എന്ന ചിന്തയിൽ പലരും അപേക്ഷ സമർപ്പിക്കാതിരിക്കും. കൂടാതെ ഇഡബ്ല്യുഎസിന് എതിരേ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ ലോബിക്ക് അപേക്ഷകരെ പത്ര വാർത്തകൾ കാട്ടി തെറ്റിദ്ധരിപ്പിച്ച് തിരിച്ചയയ്ക്കാനും സാധിക്കും. ഈയിടെ സീറോ മലബാർ സഭാംഗങ്ങൾക്ക് ഇഡബ്ല്യുഎസ് സംവരണം ലഭിക്കില്ല എന്ന തെറ്റിദ്ധാരണ സമൂഹത്തിൽ പരന്നത് ഓർമിക്കുന്നുണ്ടാവുമല്ലോ. പ്രമുഖ പത്രം തന്നെയായിരുന്നു ആ ശ്രമത്തിനു പിന്നിലും.
102 -ാം ഭരണഘടനാ ഭേദഗതി പ്രകാരം ഒബിസി ലിസ്റ്റ് കേന്ദ്രത്തിന്റെ അധികാര പരിധിയിൽ ഉൾപ്പെട്ടതായി കോടതി നിരീക്ഷിച്ചതിനാൽ സംസ്ഥാന സർക്കാരിൽ സ്വാധീനം ചെലുത്തി ഒബിസി സംവരണത്തിൽ എക്കാലവും നിലനിൽക്കാമെന്നുള്ള ചിലരുടെ വ്യാമോഹങ്ങൾക്കു തിരിച്ചടിയേറ്റു. കൂടാതെ സംവരണത്തിന്റെ ഉയർന്ന പരിധി 50% ആയി സുപ്രീംകോടതി നിജപ്പെടുത്തിയതിനാൽ സാമ്പത്തിക സംവരണത്തിന്റെ മറവിൽ തങ്ങളുടെ മത-ജാതി സംവരണ അനുപാതം ഇനിയും ഉയർത്താം എന്ന ചിലരുടെ ദുർമോഹങ്ങളും വെറുതെയായി. ഇവയുടെ ജാള്യത മറയ്ക്കാനും ഇക്കാര്യങ്ങൾ പൊതു സമൂഹത്തിൽ ചർച്ചായാകാതിരിക്കാനുംവേണ്ടി സാമ്പത്തിക സംവരണത്തെ ആക്രമിക്കുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം.
103 -ാം ഭരണഘടനാ ഭേദഗതി പരിഗണിക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ആകെ സംവരണം 50% ത്തിൽ കൂടരുത് എന്നു ഭാവിയിൽ വിധിച്ചാൽ ഇഡബ്ല്യുഎസിനെ പുറത്താക്കി ഒബിസി ഇന്നുള്ള അതേ അളവിൽ നിലനിർത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം . അവസാനം വന്നവർ ആദ്യം പുറത്തു പോകണം എന്ന ന്യായത്തിന് എന്തു പ്രസക്തിയാണുള്ളത്? ഇഡബ്ല്യുഎസും ഒബിസിയും ഒരേ അധികാരത്തിലുള്ള ഭരണഘടനാ ഭേദഗതികളിലൂടെയും തുടർ ഉത്തരവുകൾ പ്രകാരവുമാണ് നിലവിൽവന്നിട്ടുള്ളത്. രണ്ടിനും ഒരേ ഭരണഘടനാ സാധുതയാണുള്ളത്. അതിനാൽ ആകെ സംവരണം 50% ത്തിലേക്കു പരിമിതപ്പെടുത്തിയാൽ രണ്ട് വിഭാഗത്തിൽനിന്നും ആനുപാതികമായ കുറവുകൾ വരുത്തണം. ഒന്നിനെ മാത്രമായി ബാധിക്കുമെന്ന പ്രചാരണം സാമൂഹ്യ നീതിക്കോ സാമാന്യയുക്തിക്കോ നിയമ പരിജ്ഞാനത്തിനോ നിരക്കുന്നതല്ല.
ചുരുക്കമായി ഇത്രയെ പറയാനുള്ളൂ: മറാത്ത സംവരണ വിധിയിലൂടെ രാജ്യത്തെയോ സംസ്ഥാനത്തെയോ സാമ്പത്തിക സംവരണത്തിന് പ്രതികൂലമായതൊന്നും സംഭവിച്ചിട്ടില്ല.
മുമ്പെന്ന പോലെ തന്നെ ഇപ്പോഴും സാമ്പത്തിക സംവരണം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബാധകമാണ്. തെറ്റായ പ്രചാരണങ്ങളിൽ വീഴാതിരിക്കുക. അവകാശങ്ങൾക്കുവേണ്ടി ജാഗ്രതയോടെ നിലനിൽക്കുക.
ഫാ. ജയിംസ് കൊക്കാവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top