Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സതീശന്റെ നിലപാടുകള്‍
Sunday, May 30, 2021 1:17 AM IST
അനന്തപുരി / ദ്വിജൻ
തലമുറമാറ്റത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് കൈക്കൊള്ളാന്‍ പോകുന്ന നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസിന്റെ പുതിയ നിയമസഭാ കക്ഷി നേതാവ് വി.ഡി. സതീശന്. ഇതിനായുള്ള തന്റെ യത്നങ്ങളില്‍ പി.ടി. ചാക്കോ മുതല്‍ രമേശ് ചെന്നിത്തല വരെയുള്ള കേരളത്തിലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാക്കളുടെ ശൈലികളിലെ നന്മകള് എല്ലാം സ്വായത്തമാക്കി പ്രവര്‍ത്തിക്കും എന്നു പറയുമ്പോഴും 1967 ല്‍ കോണ്‍ഗ്രസിനെ പുനരുദ്ധരിച്ച കെ. കരുണാകരനാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മാതൃകയും പ്രചോദനവും.
കരുണാകരന്
കരുണാകാരനെപ്പോലെ താന്‍ ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്ന ഒരു മതേതരവാദിയായിരിക്കും എന്ന് അദ്ദേഹം മടിയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂരപ്പനെ തൊഴുതു വണങ്ങാതെ കരുണാകരന് ഒന്നുമില്ലായിരുന്നു. ഗുരുവായൂര്‍ ദര്‍ശനത്തിനു വേണ്ടി ഡല്‍ഹിയില്‍നിന്നു പ്രത്യേക വിമാനത്തില്‍ അദ്ദേഹം കേരളത്തിലെത്തിയിട്ടുണ്ട്. അതു വോട്ടിനായിരുന്നില്ല. അതുകൊണ്ട് ജനം ആ ഭക്തിയില്‍ വിശ്വസിച്ചു. വോട്ടും കൊടുത്തു. ദിവസവും രാവിലെ വീട്ടിലെ പൂജാമുറിയില്‍ അദ്ദേഹം ഗുരുവായൂരപ്പനെ പൂജിച്ചിരുന്നു. മണിക്കൂറൂകള്‍ നീളുന്ന പ്രാര്‍ത്ഥനയായിരുന്നു അതെന്നാണു കേള്‍വി. നിയമസഭാ സമ്മേളനം ഉള്ള ദിവസങ്ങളില്‍ പോലും അതിനു മുടക്കം ഉണ്ടായിരുന്നില്ല. അതു മൂലം നിയമസഭയിലെ പല കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ച് അഭിപ്രായം തേടാന്‍ വിലയ ബുദ്ധിമുട്ടായിരുന്നു എന്ന് അക്കാലത്തെ സ്പീക്കര്‍മാര്‍ പറഞ്ഞിട്ടുണ്ട്.
പൂജാമുറിയില്‍ നിന്നു ജ്ഞാനപ്പാനയിലെ ഈരടികള്‍ പാടിക്കൊണ്ടു പുറത്തേക്കു വരുമ്പോഴായിരിക്കും കരുണാകരന് ഏറ്റവും പ്രസന്നവദനനായി കാണപ്പെട്ടിരുന്നത് എന്നു പലരും പറഞ്ഞിട്ടുണ്ട്. വിശ്വാസ ജീവിതത്തില്‍ മാത്രമല്ല രാഷ്ട്രീയത്തിലും അദ്ദേഹം ശ്രീകൃഷ്ണ ശൈലികള്‍ പിന്തുടര്ന്നു. കൂടെ നില്‍ക്കുന്നവനെ സഹായിക്കുവാനും എതിരാളികളെ നിഗ്രഹിക്കുവാനും വരുംവരായ്കകള്‍ നോക്കാതെ എന്തും ചെയ്യുന്നതടക്കം കരുണാകരനുണ്ടായിരുന്ന പല രീതികളും ഈ ഭക്തിയില്‍നിന്നു വന്നതാണെന്നു ചിത്രീകരിക്കാം.
ഇന്ദിരാ ഗാന്ധിക്കു വെടിയേറ്റ അന്നു രാവിലെ പൂജാസമയത്ത് ഭഗവാന്റെ ചിത്രം മറിഞ്ഞുവീണെന്നും അപ്പോള്‍ മുതല്‍ എന്തോ ദുരന്തം ഉണ്ടാകാനിരിക്കുന്നു എന്ന ഭീതിയിലായിരുന്നു താനെന്നും കരുണാകരന് പില്ക്കാലത്തു പറഞ്ഞിട്ടുണ്ട്. കരുണാകരന്റെ വിശ്വാസം കേരളത്തിലെ ഹൈന്ദവര്‍ക്ക് കോണ്‍ഗ്രസില്‍ ഉറച്ചു നില്ക്കാന് പ്രേരണയായിട്ടുണ്ട്. ബിജെപിയുടെ കടന്നുകയറ്റത്തെ തടയാനും അദ്ദേഹത്തിനായി. കേന്ദ്രത്തില്‍ നെഹ്റുവിനെയും ഇന്ദിരയെയും ഒക്കെ ഒരിക്കല്‍ കൊണ്ടാടിയിരുന്ന അജ്ഞേയ വാദിയായിരുന്നില്ല കരുണാകരന്. മതേതരത്വം എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുവാനും അതിനനുസരിച്ച് ജീവിക്കുവാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യം ഉണ്ടെന്നതാണെന്ന് കരുണാകരന് ജീവിതംകൊണ്ടു കാണിച്ചു.
അദ്ദേഹം ഗുരുവായൂരപ്പനില്‍ വിശ്വസിച്ചതുപോലെ യേശുവിലും അള്ളാഹുവിലും വിശ്വസിക്കുവാനും അതിനനുസരിച്ചു ജീവിക്കുവാനും ഒരു വിശ്വാസവും ഇല്ലാതെ ജീവിക്കുവാനും എല്ലാവര്ക്കും അവകാശമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടു മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും മുസ്ലിം താത്പര്യങ്ങളും ക്രൈസ്തവ താത്പര്യങ്ങളും സംരക്ഷിക്കും എന്ന സാഹചര്യം ഉണ്ടായപ്പോഴും കോണ്‍ഗ്രസ് ഹൈന്ദവരുടെ താത്പര്യം സംരക്ഷിക്കും എന്ന് കേരളത്തിലെ പൊതു സമൂഹത്തിനു വിശ്വാസം ഉണ്ടാക്കുവാന്‍ കരുണാകരനായി. എന്‍എസ്എസ് ഉണ്ടാക്കിയ എൻഡിപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും എസ്എന്‍ഡിപി ഉണ്ടാക്കിയ എസ്ആര്‍പി എന്ന പാര്‍ട്ടിയെയും ജനാധിപത്യമുന്നണിയുടെ ഭാഗമാക്കി, മന്ത്രിസ്ഥാനം കൊടുത്തു. തങ്ങളുടെ മന്ത്രിമാരുടെ രീതി കണ്ട സമുദായക്കാര്‍ തന്നെ കരുണാകരനാണു നല്ലത് എന്നു കരുതിപ്പോകുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിച്ചു. വെടക്കാക്കി തനിക്കാക്കി.
കാലം മാറി
കരുണാകരന് പോയതോടെ ജനാധിപത്യ മുന്നണിയില്‍ ഹൈന്ദവ സമൂഹത്തിന് അത്തരമൊരു വിശ്വാസ സംരക്ഷകനെ കാണാനായില്ല. പ്രതിപക്ഷ നേതാവായ കാലത്ത് രമേശ് ചെന്നിത്തലയോട് അടുപ്പക്കാര്‍ പറഞ്ഞു കൊടുത്ത ഉപദേശങ്ങളില്‍ ഒന്നായിരുന്നു ഈ ഗുരുവായൂര്‍ ഭക്തി. പക്ഷേ വേണ്ട വിധത്തില്‍ അതു കാഷ് ചെയ്യാന്‍ രമേശിനായില്ല. കേരളത്തിലെ വോട്ടര്‍മാരില്‍ ഏറ്റവും വലിയ വിഭാഗമായ ഹൈന്ദവരെ പാര്‍ട്ടിയോടു ചേര്‍ത്തു നിര്‍ത്താനാകുന്ന നയപരിപാടികളും നേതൃത്വവും കോണ്‍ഗ്രസിനുണ്ടാകണം. അത്തരത്തിലുള്ള ഏതു നീക്കത്തെയും സിപിഎം പരിഹസിക്കും. മൃദു ഹിന്ദുത്വം എന്നൊക്കെ വിളിച്ചു നിന്ദിക്കും. അതോടെ 'സതീശനെ'പോലുള്ള കോണ്‍ഗ്രസുകാര്‍ തന്നെ സിപിഎം ലൈനുമായി രംഗത്തിറങ്ങും. വിശ്വാസികള്‍ പതുക്കെ അകലും. ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്ന മതേതരവാദി എന്നു പറഞ്ഞ അതേ നാവുകൊണ്ട് ശബരിമലയിലെ ക്ഷേത്ര പ്രവേശനത്തില്‍ സതീശന് എടുത്ത കമ്യൂണിസ്റ്റ് ലൈന്‍ പായസം വച്ച് കോളാമ്പിയില്‍ വിളമ്പിയ അനുഭവമാകും വിശ്വാസിയില്‍ ഉണ്ടാക്കുക.
കരുണാകരന്റെ കാലമല്ല ഇത്. 1967ല്‍ ഇടതുമുന്നണി പിളര്‍ന്നു. സിപിഐ (19), സോഷ്യലിസ്റ്റ് പാര്‍ട്ടി (19), ലീഗ് 14, ആര്‍എസ്പി 06, എന്നിവര്‍ മുന്നണി വിട്ടു. 59 സീറ്റുണ്ടായിരുന്നു സിപിഎമ്മും കെടിപിയും കെഎസ്പിയും ചേര്‍ന്നാല്‍ ആകെ ഉണ്ടായിരുന്നത് 63 അംഗങ്ങളായിരുന്നു. ഇന്ന് കേരള കോണ്‍ഗ്രസിനെ മാത്രം കിട്ടിയാല്‍ സിപിഎമ്മിന് ഭരണം തുടരാം. ഇടതുമുന്നണിയില്‍ പിളര്‍പ്പ് ഏതാണ്ട് അസാധ്യമാണ്. ഘടകകക്ഷികളെ പിടിച്ചു മുന്നണിയെ ദുര്ബലമാക്കാനാവില്ല. അതുകൊണ്ട് പുതിയ തന്ത്രങ്ങള്‍ വരണം.
ഹൈക്കമാന്‍ഡിന്റെ നോമിനികള്‍
അടുത്ത കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ വികാരത്തിനു വിരുദ്ധമായി ഹൈക്കമാന്‍ഡ് മുന്നു നേതാക്കളെ കേരളത്തില്‍ നിയോഗിച്ചു. ഒന്നാമന് സുധീരന്. അന്ന് ഉമ്മന്‍ ചാണ്ടിയും രമേശും ചേര്‍ന്നു പറഞ്ഞത് കാര്‍ത്തികേയന്റെ പേരായിരുന്നു. കേട്ടില്ല. സുധീരന് സമര്‍ഥനാണ്. പക്ഷേ ഏറെ നല്ല കാര്യങ്ങള്‍ ചെയ്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തോറ്റു. തിരിച്ചു വരാനാകത്ത വിധം തോറ്റു. അടുത്തതു മുല്ലപ്പള്ളി. അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ പറയുന്നത് ഇപ്പോള്‍ മാധ്യമങ്ങളില്‍ വായിക്കുന്നുണ്ട്. മൂന്നാമതാണ് സതീശന്റെ വരവ്. പിണറായി വിജയന് ഈ നിയമനത്തെ സ്വാഗതം ചെയ്തു എന്നതു തന്നെ കോണ്‍ഗ്രസില്‍ പുനരാലോചനയക്കു വഴി വയ്ക്കേണ്ടതാണ്.
ഗ്രൂപ്പുകളി തന്നെ
കേരളത്തിലെ ഐ വിഭാഗത്തില്‍ ഉണ്ടായ ഒരു അന്തര്ഗ്രൂപ്പിന്റെ വിജയമല്ലേ സതീശന്റെ വരവ്. കെ.സി. വേണുഗോപാലും സതീശനും അനില്‍കുമാറും ചേര്‍ന്ന ഒരു ജിഞ്ജര്‍ ഗ്രൂപ്പ്. അതില്‍ സുധീരന് പക്ഷക്കാരനായ ടി.എൻ. പ്രതാപനും ഉണ്ടായിരുന്നു.
എല്ലാവരും എംഎല്‍എമാരായിരുന്ന കാലത്ത് ഉണ്ടായ സൗഹൃദ സംഘം. അതില്‍ വേണുഗോപാല്‍ ഡല്‍ഹിയില്‍ ശക്തനായി. പക്ഷേ കേരളത്തില്‍ അടുപ്പിക്കില്ലെന്നു വന്നു. അദ്ദേഹം ഹൈക്കമാന്‍ഡില്‍ ഇരുന്ന് കരുക്കള്‍ നീക്കി. സതീശനെ പ്രതിഷ്ഠിച്ചു. തന്റെ പേരില്‍ ഗ്രൂപ്പുണ്ടാവില്ല എന്ന് സതീശന് പറയുന്നതും അതുകൊണ്ടാവും. വേണുതന്നെയാണ് ഗ്രൂപ്പു നേതാവ് എന്ന അര്‍ഥത്തില്‍. സതീശന് ദൗത്യത്തില്‍ തോറ്റാലോ? വേണുവിന് വരാനുള്ള വഴി തുറക്കപ്പെടും. പക്ഷേ എലി കടിച്ചും പുലി കടിച്ചും ഇല്ലാതാകുന്നത് കോണ്‍ഗ്രസാണ്
ഇരട്ടത്താപ്പ്
യുദ്ധത്തില്‍ തോറ്റാല്‍ പടനായകര്‍ മാറണം എന്ന നിയമം വച്ചാണ് രമേശിനെ മാറ്റിയതെങ്കില്‍ ലോക് സഭാ തെരഞ്ഞെടുപ്പു കാലത്ത് സംഘടനാ ചുമതല ഉണ്ടായിരുന്ന സെക്രട്ടറി വേണുഗോപാല്‍ മാറേണ്ടതല്ലേ? രമേശിനെ മാറ്റിയ വിധം തന്നെ നോക്കുക. ജനാധിപത്യപാര്‍ട്ടിയില്‍ 21 അംഗങ്ങള്‍ക്കു വോട്ടെടുപ്പിലൂടെ ഒരു നേതാവിനെ തെരഞ്ഞെടുക്കാന്‍ ആവില്ലായിരുന്നോ? മാന്യമായി മാറാന്‍ രമേശിന് അവസരം ഉണ്ടാകുമായിരുന്നല്ലോ? അതായിരുന്നില്ലേ കോണ്‍ഗ്രസിലെ രീതി? അപമാനിച്ചു മാറ്റിയതുകൊണ്ട് ആര്‍ക്കാണു നേട്ടം. നിയമസഭയില്‍ ഒന്നാം നിരയിലെ സീറ്റു വേണ്ട എന്ന് രമേശ് തീരുമാനിച്ചത് എളിമകൊണ്ടാണെന്ന് ആരെങ്കിലും കരുതുമോ? ഉമ്മന്‍ ചാണ്ടിയെപ്പോലെ തന്ത്രശാലി അല്ലാത്തതുകൊണ്ടുമാണ്.
സംഘടനാ തെരഞ്ഞെടുപ്പു നടക്കട്ടെ. മത്സരങ്ങള്‍ ഉണ്ടാവട്ടെ. 1992നു ശേഷം ഇവിടെ തെരഞ്ഞെടുപ്പു നടന്നിട്ടില്ല. അതായിരുന്നില്ല പണ്ട് കോണ്‍ഗ്രസ് ശൈലി. വാശിയോടെ മത്സരം നടക്കും. കോണ്‍ഗ്രസിലെ ചാക്കോ ഗ്രൂപ്പുകാരനായിരുന്ന എം.എസ്. ജോസ് പറഞ്ഞ ഒരു അനുഭവം. ചാക്കോയുടെ കാലത്തെ ഒരു സംഘടനാ തെരഞ്ഞടുപ്പില്‍ കോട്ടയം ജില്ലയില്‍ ചാക്കോ ഗ്രൂപ്പുകാര്‍ വലിയ മേധാവിത്തം നേടി. അന്ന് എതിര്‍ചേരിയിലായിരുന്ന വി.കെ. കുര്യന്, കെ.എം. ചാണ്ടി തുടങ്ങിയവര്‍ ഇല്ലാത്ത പാനലുമായി ചാക്കോയെ കാണാന്‍ ചെന്നു. ചാക്കോ പാനല്‍ വെട്ടി. കുര്യനും ചാണ്ടിയും ഇല്ലാത്ത പാനലോ? അദ്ദേഹം തന്റെ ഗ്രൂപ്പുകാരോട് ഗൗരവത്തില്‍ ചോദിച്ചു. ആ ചാണ്ടി കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചാക്കോച്ചന് എതിരായി വോട്ടു ചെയ്തതും മുന്‍ പിഎസ്സി അംഗമായ ജോസ് ഓര്‍മിച്ചു.
സംഘടനയെ സ്നേഹിക്കുന്ന നേതാക്കളുടെ സമീപനം അതാണ്. കെപിസിസി തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ലഭിച്ച കരുണാകരന് 1992 ല്‍ ആന്റണി ഗ്രൂപ്പുകാര്‍ക്കും പദവികള്‍ കൊടുത്തിരുന്നതും ചരിത്രം. കുറെ ചര്‍ച്ച നടത്തിയ ശേഷം ഹൈക്കമാന്‍ഡ് സ്ഥാപിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തിട്ടില്ല എന്നതു സമകാലിക അനുഭവം. തെരഞ്ഞെടുപ്പാകും നല്ല വഴി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവം പറയാന്‍ കോണ്‍ഗ്രസ് ശ്രമിച്ചാല്‍ അതിന് അവരുണ്ടല്ലോ എന്നു ജനം കരുതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
സുഗന്ധഗിരിയിലെ മരം കൊള്ള അധികൃതരുടെ ഒത്താശയോടെ: റിപ്പോർട്ട് പുറത്ത്
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ട ലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
Latest News
സുഗന്ധഗിരിയിലെ മരം കൊള്ള അധികൃതരുടെ ഒത്താശയോടെ: റിപ്പോർട്ട് പുറത്ത്
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ട ലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top