Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അഫ്ഗാൻ വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്കോ?
Monday, July 12, 2021 1:13 AM IST
അഫ്ഗാനിസ്ഥാൻ വീണ്ടുമൊരു ആഭ്യന്തരയുദ്ധത്തിലേക്കു നീങ്ങുകയാണ്. താലിബാനുമായുണ്ടാക്കിയ സന്ധിയെത്തുടർന്ന് 20 വർഷമായി തുടരുന്ന സൈനികസാന്നിധ്യം അവസാനിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചതോടെയാണ് അവിടത്തെ രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നത്.
അമേരിക്കയ്ക്കൊപ്പം നാറ്റോ സഖ്യവും ബ്രിട്ടനും അഫ്ഗാൻ ദൗത്യം അവസാനിപ്പിക്കുകയാണ്.
വിദേശസൈന്യങ്ങൾ പിൻവാങ്ങുമെന്ന പ്രഖ്യാപനം വന്നതോടെ ആക്രമണം കടുപ്പിച്ച താലിബാൻ രാജ്യത്തിന്റെ 85 ശതമാനം പ്രദേശങ്ങളും പിടിച്ചെടുത്തെന്നാണ് കഴിഞ്ഞദിവസം അവകാശപ്പെട്ടത്. അമേരിക്കൻ സൈന്യം പിന്മാറിയാൽ ആറുമാസത്തിനകം രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കുമെന്ന് രഹസ്യാന്വേഷണ വിദഗ്ധർ നേരത്തേ മുന്നറിയിപ്പു നല്‍കിയതാണ്.
താലിബാൻ മുന്നേറ്റം ശക്തമായതോടെ ഇതുവരെ സജീവമല്ലാതിരുന്ന പല പ്രാദേശിക സംഘങ്ങളും പോരാട്ടം തുടങ്ങിക്കഴിഞ്ഞു. അവരവരുടെ പ്രദേശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യമാണിവർക്ക്. ചിലയിടങ്ങളിൽ സർക്കാർ സൈന്യത്തിനൊപ്പമാണു പോരാട്ടമെങ്കിലും പലയിടത്തും സ്വന്തം ശക്തികേന്ദ്രങ്ങൾ കാക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. ഇതാണ് അഫ്ഗാനിസ്ഥാൻ വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്കെന്ന ആശങ്കയുണർത്തുന്നത്.
താലിബാന്റെ വരവ്
തൊണ്ണൂറുകളിൽ നജിബുള്ള സർക്കാരിന്റെ പതനത്തിനു ശേഷം നിരവധി മുജാഹിദീൻ ഗ്രൂപ്പുകൾ പരസ്പരം പോരടിക്കുകയും രാജ്യം ആഭ്യന്തരയുദ്ധത്തിലേക്കു കൂപ്പുകുത്തുകയും ചെയ്തതാണ്. ആയിരക്കണക്കിന് അഫ്ഗാൻകാരാണ് കൊല്ലപ്പെട്ടത്.
1996ൽ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും വിരലിലെണ്ണാവുന്ന രാഷ്ട്രങ്ങളേ താലിബാൻ ഭരണത്തെ അംഗീകരിച്ചിരുന്നുള്ളൂ. 2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തെത്തുടർന്ന് ഒസാമ ബിൻ ലാദനെ വിട്ടുകൊടുക്കാൻ താലിബാൻ വിസമ്മതിച്ചതോടെ അമേരിക്കയും സഖ്യരാജ്യങ്ങളും സൈനികനടപടി ആരംഭിക്കുകയും താലിബാൻ ഭരണം ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു.
വിദേശസൈന്യങ്ങളുടെ പിൻവാങ്ങലിനൊപ്പം താലിബാൻ ആക്രമണം കടുപ്പിച്ചതോടെ പഴയ മുജാഹിദീൻ കമാൻഡർമാർ സ്വന്തം സൈന്യങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ നിർബന്ധിതരായിരിക്കുകയാണ്. സർക്കാർ സുരക്ഷാസേനയിൽ അവർക്കു വിശ്വാസമില്ല. അങ്ങനെ മൂന്നു പതിറ്റാണ്ടുകൾക്കുശേഷം അവർ പഴയ ശത്രുവിനെതിരേ നേർക്കുനേർ നിൽക്കുകയാണ്.
എല്ലാവരും ആയുധമെടുക്കുന്നു
നാലു പതിറ്റാണ്ട് അഫ്ഗാനിസ്ഥാനിൽ നിലനിന്ന സംഘർഷത്തിലെ നായകർ തന്നെയാണ് ഇപ്പോഴും ഉയർന്നു വരുന്നത്. അബ്ദുൾ റഷീദ് ദോസ്തം, ഇസ്മായിൽ ഖാൻ, അതാ മുഹമ്മദ് എന്നിവർ. വടക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റം താജിക്, ഉസ്ബെക് വംശീയ സംഘങ്ങളെ ഉയിർത്തെഴുന്നേൽപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ ശക്തികേന്ദ്രമല്ലാത്ത പ്രദേശങ്ങളിൽക്കൂടി കഴിഞ്ഞ ആഴ്ചകളിൽ താലിബാൻ മുന്നേറ്റം നടത്തിയിട്ടുണ്ട്. പഖ്തൂൺ ആധിപത്യമുള്ള താലിബാന്റെ ശക്തികേന്ദ്രങ്ങളായി കരുതപ്പെടുന്നത് പൂർവ, ദക്ഷിണ അഫ്ഗാനിസ്ഥാനാണ്. പല വടക്കൻ പ്രദേശങ്ങളിലും താലിബാൻ ആധിപത്യമുറപ്പിച്ചുകഴിഞ്ഞു. പല നഗരങ്ങളും വരുതിയിലാക്കി. ബാൽക് പ്രവിശ്യയുടെ തലസ്ഥാനമായ മസർ-ഇ-ഷരീഫിലേക്കുള്ള പ്രധാന റോഡുകളെല്ലാം നിയന്ത്രിക്കുന്നത് താലിബാനാണ്. സർക്കാർ സൈന്യങ്ങൾ പൊരുതാൻ പോലുമാവാതെ പലയിടത്തുനിന്നും പലായനം ചെയ്തുകഴിഞ്ഞു. ചിലയിടങ്ങളിൽ സർക്കാർ സൈനികർ താലിബാനൊപ്പം ചേരുകയുമാണ്. താജിക്കിസ്ഥാനുമായുള്ള പ്രധാന അതിർത്തി താലിബാൻ കൈയടക്കി. സുപ്രധാന വ്യാപാരപാതയാണിത്.
വംശീയ പോരാട്ടവും
വടക്കൻ ജില്ലകളിൽ വംശീയസംഘങ്ങളുടെ പോരാട്ടം സർക്കാർ സൈന്യത്തിന് ഒരുപരിധിവരെ സഹായകരമാണ്. എന്നാൽ, പ്രാദേശിക നേതൃത്വങ്ങൾ ശക്തി പ്രാപിക്കുന്നത് കാബൂൾ സർക്കാരിനെ ദുർബലപ്പെടുത്തുന്നുമുണ്ട്.
വടക്കൻ അഫ്ഗാനിലെ താലിബാന്റെ വിജയം ആശ്ചര്യപ്പെടുത്തുന്നതല്ലെന്നാണു ചില വിദഗ്ധരുടെ അഭിപ്രായം. മുമ്പ് എതിരാളികളായിരുന്ന ചില വിഭാഗങ്ങളെ അവർ കൂടെ നിർത്താൻ ശ്രമിക്കുന്നുണ്ട്. സൈനികവിജയം മാത്രമല്ല, നയതന്ത്ര വിജയം കൂടി ഇത്തവണ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇതിനർഥം. ദേശീയ പ്രസ്ഥാനമെന്ന പ്രതീതിയുണ്ടാക്കുകയാണ് താലിബാന്റെ ഉദ്ദേശ്യം. പഖ്തൂൺ വംശജരാണ് പരമ്പരാഗത താലിബാൻ പോരാളികളെങ്കിലും അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു വംശജരെയും ഇപ്പോൾ താലിബാനോടു ചേർക്കുന്നുണ്ട്. പഖ്തൂണികളല്ലാത്തവരെ താലിബാന്റെ നേതൃത്വത്തിൽ പ്രധാന സ്ഥാനങ്ങളിൽ അവരോധിക്കുന്നു.
താലിബാന്റെ നേതൃത്വ കൗൺസിലിൽ നാലിലൊന്ന് പഖ്തൂൺ ഇതരരാണ്. വംശീയ ന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ ജില്ലകളിലെ നിഴൽഗവർണർമാരും മേഖലാ കമാൻഡർമാരും പോലുള്ള സുപ്രധാന സ്ഥാനങ്ങളിലേക്കു നിയോഗിക്കുന്നു. വിവിധ വംശീയതകളെ ഉൾക്കൊള്ളുന്ന വിശാലമനസുള്ളവരെന്ന സന്ദേശം നല്‍കാനാണ് ശ്രമം. ഇതുവഴി കൂടുതൽ രാഷ്ട്രീയ സ്വീകാര്യത നേടിയെടുക്കാനും.
അതോടൊപ്പം വടക്കൻ അഫ്ഗാനിലെ ഗോത്രത്തലവന്മാരുടെ അസംതൃപ്തി മുതലെടുക്കാനും താലിബാൻ ശ്രമിക്കുന്നുണ്ട്. കുറഞ്ഞ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ പേരിൽ അവർ കാബൂൾ സർക്കാരുമായി ഇടഞ്ഞുനിൽക്കുകയാണ്. അവരിൽ പലരും താലിബാനൊപ്പം ചേർന്നുകഴിഞ്ഞു.
പിടിച്ചുനിൽക്കാൻ പെടാപ്പാടു പെടുകയാണു കാബൂളിലെ അഷ്റഫ് ഘനി സർക്കാർ. അവരും വംശീയസംഘങ്ങളെ ഒപ്പം നിർത്താനാണു ശ്രമിക്കുന്നത്. പ്രാദേശിക യുദ്ധപ്രഭുക്കളെ കൂടുതലായി ആശ്രയിക്കുന്നത് സർക്കാർ എത്രത്തോളം ആശയക്കുഴപ്പത്തിലാണെന്നതിന്റെ സൂചനയാണ്.
ഇന്ത്യക്ക് ആശങ്ക
അമേരിക്കൻ സർക്കാരും താലിബാനും തമ്മിലുണ്ടാക്കിയ സന്ധിയിൽ ഇന്ത്യക്ക് ആശങ്കയുളവാക്കുന്ന ചില സംഗതികളുണ്ട്. അഫ്ഗാൻ മണ്ണിൽനിന്ന് അമേരിക്കയ്ക്കെതിരേ ഒരു തീവ്രവാദവും താലിബാൻ സംഘടനകൾ നടത്തില്ലെന്നു പറയുന്നു. എന്നാൽ ജയ്ഷ്-ഇ- മുഹമ്മദ്, ലഷ്കർ- ഇ-ത്വയിബ തുടങ്ങിയ ഇന്ത്യാവിരുദ്ധ അഫ്ഗാനി തീവ്രവാദ സംഘടനകളെപ്പറ്റി ഒരു പരാമർശം പോലും സന്ധിയിൽ ഇല്ല. അവരുടെ പ്രവർത്തനം നിർബാധം തുടരുമെന്നാണ് മനസിലാക്കേണ്ടത്.
താലിബാൻ അഫ്ഗാനിസ്ഥാൻ ഭരിച്ച കാലത്ത് അവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഇപ്പോഴത്തെ ഘനി സർക്കാരുമായി ഇന്ത്യ നല്ല ബന്ധത്തിലുമാണ്. സന്ധിക്കുശേഷം താലിബാനുണ്ടാകുന്ന അധികാരശക്തി ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
അഫ്ഗാൻ സൈന്യത്തിന്റെ വിഘടനമാണ് വരുംനാളുകളിൽ കാണേണ്ടിവരികയെന്നു പലരും കരുതുന്നു. സൈനികർ വിവിധ വംശീയസൈന്യങ്ങൾക്കൊപ്പം ചേരുന്നത് ദേശീയസൈന്യത്തെ ദുർബലപ്പെടുത്തും. സാമ്പത്തിക, രാഷ്ട്രീയ, ധാർമിക പിന്തുണ അഫ്ഗാൻ സർക്കാരിന് അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തെ ആഭ്യന്തരയുദ്ധത്തിൽനിന്നു രക്ഷിക്കാൻ അതിനൊന്നും കഴിഞ്ഞെന്നു വരില്ല. അങ്ങനെ സംഭവിച്ചാൽ അവസാനിക്കാത്ത യുദ്ധമായിരിക്കും ഫലം. ആരും ജയിക്കാത്ത യുദ്ധം.
എസ്. ജയകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
Latest News
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
പിണറായിക്ക് ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top