നമുക്കു വേണ്ടത് മാധ്യമ സാക്ഷരത
Thursday, July 15, 2021 12:27 AM IST
പതിനഞ്ചാം നൂറ്റാണ്ടിൽ യോഹന്നാസ് ഗുട്ടൻബർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചത് ആധുനിക വാർത്താവിനിമയ രംഗത്തെ ഒരു പുത്തൻ കാൽവയ്പായിരുന്നു. പിന്നീടിങ്ങോട്ട്, മനുഷ്യന്‍റെ ആശയവിനിമയത്തിനുള്ള ത്വര അവനെ വാർത്താ ദിനപത്രം, റേഡിയോ, ടെലിവിഷൻ, ഇന്‍റർനെറ്റ് തുടങ്ങിയ വാർത്താവിനിമയ സങ്കേതങ്ങൾ കണ്ടുപിടിക്കുന്നതിനു പ്രേരിപ്പിച്ചു. നൂറ്റാണ്ടുകളിലൂടെ കൈവന്ന ആശയവിനിമയ രംഗത്തെ ഈ നേട്ടങ്ങൾ മനുഷ്യജീവിതത്തിന്‍റെ സമസ്ത മേഖലകളെയും വളർച്ചയുടെ പന്ഥാവിലേക്കു നയിച്ചിട്ടുണ്ട് എന്നത് അഭിമാനകരമായ വസ്തുതയാണ്.

ഇതൊക്കെയാണെങ്കിലും പക്ഷപാതപരവും മുൻവിധികൾ നിറഞ്ഞതുമായ വാർത്തകളുടെ അതിപ്രസരമുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നതു പറയാതെ വയ്യ. യഥാർഥ വാർത്തകളും വ്യാജ വാർത്തകളും തമ്മിൽ വേർതിരിച്ചറിയാനാകാത്തവിധം വാർത്തകളുടെ കെട്ടും മട്ടും മാറിക്കഴിഞ്ഞിരിക്കുന്നു. നിഷ്പക്ഷ മാധ്യമങ്ങൾ എന്ന് അവകാശപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങൾ പോലും രഹസ്യ അജൻഡകളോടും മുൻവിധികളോടും കൂടിയാണു പ്രവർത്തിക്കുന്നത് എന്നാണു സമകാലീന നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്.

പരന്പരാഗത ധാർമിക മൂല്യങ്ങളോടും മതജീവിതത്തോടുമുള്ള നീരസവും അവജ്ഞയും ഏതാണ്ട് എല്ലാ മുഖ്യധാരാ മാധ്യമങ്ങളുടെയും പൊതുശൈലിയായി തീർന്നിരിക്കുന്നു. പൊതുസമൂഹത്തിൽ വർധിച്ചുവരുന്ന മതവിരോധത്തിന്‍റെയും രാഷ്‌ട്രീയ വൈരങ്ങളുടെയും സംസ്കാരിക ഭിന്നതകളുടെയുമൊക്കെ അണിയറയിൽ പ്രവർത്തിക്കുന്നതു പ്രധാനമായും ചില മുഖ്യധാരാ മാധ്യമങ്ങളാണ് എന്നതു ഖേദകരമാണ്. മനുഷ്യാവകാശ മൂല്യങ്ങളുടെയും ജനാധിപത്യത്തിന്‍റെയും കാവലാളായി പ്രവർത്തിക്കേണ്ട മാധ്യങ്ങൾതന്നെ വിഘടനങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കും കാരണമാകുന്നു എങ്കിൽ, അവയെ നേർവഴിക്കു നയിക്കേണ്ടത് പൊതുസമൂഹത്തിന്‍റെയും ഭരണകൂട നേതൃത്വത്തിന്‍റെയും ഉത്തരവാദിത്വമാണ്.
ഒരു നവ സമൂഹനിർമിതിയുടെ വക്താക്കളായി മാധ്യമങ്ങളെ രൂപപ്പെടുത്തണമെങ്കിൽ, ആനുകാലിക മാധ്യമങ്ങളുടെ മൂല്യച്യുതിയെപ്പറ്റിയും ഒരു ബദൽ മാധ്യമ സംസ്കൃതിയെപ്പറ്റിയും പഠിക്കേണ്ടതായുണ്ട്. ആനുകാലിക മാധ്യമങ്ങളുടെ മൂല്യച്യുതിയുടെ പ്രധാനപ്പെട്ട കാരണങ്ങൾ താഴെപ്പറയുന്നവയാണ്.

സെൻസേഷണലിസം

മുഖ്യധാരാ മാധ്യമങ്ങളായ പത്രം, റേഡിയോ, ടെലിവിഷൻ എന്നിവയിലും വാട്സാപ്, ഫേസ് ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ നവ സമൂഹ മാധ്യമങ്ങളിലും കൂടിവരുന്ന ഒരു പ്രവണതയാണ് സെൻസേഷണലിസം. വാർത്തകളിലേക്കും അവയുടെ വിശകലന ചർച്ചകളിലേക്കും പ്രേക്ഷകരെ ആകർഷിച്ച്, റേറ്റിംഗ് കൂട്ടാനായി പല മാധ്യമങ്ങളും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്. സത്യസന്ധമായ തെളിവുകൾ നിരത്തി, നിഷ്പക്ഷമായി അവതരിപ്പിക്കേണ്ട വാർത്തകൾക്കു പകരം, പക്ഷപാതപരമോ വൈകാരികമോ ആയ വിഷയങ്ങളെ മാത്രം മുൻനിർത്തി ചർച്ചകൾ നടത്തുന്ന ഈ അവതരണ ശൈലി മാധ്യമങ്ങളുടെ മൂല്യച്യുതിയെയാണു സൂചിപ്പിക്കുന്നത്.

സമൂഹത്തിന്‍റെ പൊതുനന്മയുമായി ബന്ധമില്ലാത്ത നിസാരങ്ങളായ വാർത്തകളെ വൈകാരികഘടകങ്ങൾ ഉൾക്കൊള്ളിച്ചു പർവതീകരിച്ചു കാണിക്കുക; എന്നാൽ വാർത്തായോഗ്യതയുള്ള വിഷയങ്ങളെ തന്ത്രപൂർവം തമസ്കരിക്കുക; വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കുറിച്ച് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുക; വാർത്തയിലെ വസ്തുതകളും യഥാർഥ വിവരങ്ങളും ബോധപൂർവം ഒഴിവാക്കി, തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള വിവരങ്ങൾ പൊലിപ്പിച്ചു കാണിക്കുക തുടങ്ങിയവ മാധ്യമ സെൻസേഷണലിസത്തിന്‍റെ രീതിശാസ്ത്രങ്ങളാണ്.
ഉദാഹരണമായി, രാഷ്‌ട്രീയ- മത- സാമുദായിക നേതാക്കൾ, ഉയർന്ന ഉദ്യോഗസ്ഥർ, സിനിമാ പ്രവർത്തകർ തുടങ്ങിയവരെ കുറിച്ച് ഏതെങ്കിലും തരത്തിൽ ആരോപണങ്ങൾ ഉയർന്നാൽ, വസ്തുനിഷ്ഠാപരമായി കാര്യങ്ങൾ നിരത്തി നിഷ്പക്ഷമായി വാർത്തകളെ വിലയിരുത്തുന്നതിനു പകരം, വൈകാരികമായി അവയെ അവതരിപ്പിക്കാനാണു ദൃശ്യമാധ്യമങ്ങളിൽ ഭൂരിഭാഗവും മത്സരിക്കുന്നത്. ഇതിൽ മുന്നിട്ടുനിൽക്കുന്നത് പുതുതായി കടന്നുവരുന്ന ഓണ്‍ലൈൻ വാർത്താ ചാനലുകളാണ്. ഈ അവതരണ ശൈലി ഉപേക്ഷിക്കുന്നില്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും എന്നതിനു സംശയമില്ല.

മാധ്യമങ്ങളുടെ ഉടമസ്ഥത

ലോകത്തിലെ പ്രമുഖ മുഖ്യധാരാ മാധ്യമ കന്പനികളിൽ ഭൂരിഭാഗവും കുത്തക മുതലാളിമാരുടെയും ബഹുരാഷ്‌ട്ര കോർപറേഷനുകളുടെയും ഉടമസ്ഥതയിലുള്ളതാണ്. ഇക്കൂട്ടർക്കു മാധ്യമ പ്രവർത്തനമെന്നതു തങ്ങളുടെ അധീനതയിലുള്ള മറ്റു വ്യവസായങ്ങളെപ്പോലെ ലാഭം കൊയ്യാനുള്ള ഒരു കച്ചവടം മാത്രമാണ്. തങ്ങളുടെ കച്ചവട സാമ്രാജ്യത്തെ നിലനിർത്താനാവശ്യമായ രാഷ്‌ട്രീയ നയങ്ങൾ രൂപീകരിച്ചെടുക്കാനും പൊതുസമ്മതി ആർജിച്ചെടുക്കാനുമാണ് ഇത്തരക്കാർ മാധ്യമങ്ങളെ ഉപയോഗിക്കുന്നത്. ഇതിനായി അതാതു പ്രദേശങ്ങളിലെ ഭരണകൂട നേതൃത്വങ്ങളുമായും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമായും ഇത്തരക്കാർ രഹസ്യബന്ധങ്ങളിൽ ഏർപ്പെടുന്നു. ഇക്കാരണത്താലാണ് ഭരണകൂടങ്ങളുടെ ജനവിരുദ്ധ നടപടികൾക്കുപോലും കുടപിടിക്കാൻ ഇത്തരക്കാരുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ മുന്നോട്ടുവരുന്നത്.

നവ സമൂഹ മാധ്യമങ്ങൾ

2020-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 54.29 ശതമാനം അഥവാ 71.878 കോടി ആളുകൾ സജീവ ഇന്‍റർനെറ്റ് ഉപഭോക്താക്കളാണ്. 2007 ൽ ഇന്ത്യയിൽ നാലു ശതമാനം പേർ മാത്രം ഇന്‍റർനെറ്റ് ഉപയോഗിച്ചിരുന്നപ്പോൾ 2020 ആയപ്പോഴേക്കും അത് 54.29 ശതമാനമായി വളർന്നു. 2021-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ 22.5 കോടി ആളുകൾ യൂട്യൂബും 33 കോടി ആളുകൾ ഫേസ്ബുക്കും, 34 കോടി ആളുകൾ വാട്സാപ്പും 15 കോടി ആളുകൾ ഇൻസ്റ്റഗ്രാമും 1.88 കോടി ആളുകൾ ട്വിറ്ററും സജീവമായി ഉപയോഗിക്കുന്നവരാണ്.

സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലുള്ള വർധന ഇന്ത്യപോലെ ഉയർന്ന ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഉണ്ടാക്കിയ വാർത്താവിനിമയ വിപ്ലവം അതിശയിപ്പിക്കുന്നതാണ്. പരന്പരാഗത വാർത്താവിനിമയ മാധ്യമങ്ങളായ പത്രം, റേഡിയോ, ടെലിവിഷൻ ചാനലുകൾ തുടങ്ങിയവ അവയുടെ കച്ചവട, രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള വാർത്തകളാണ് നൽകിയിരുന്നത്.

ഇന്ത്യയിൽ പൊതുവേ ഇന്‍റർനെറ്റ് വിപ്ലവത്തിന്‍റെ ഫലമായി, ഒരു സ്മാർട് ഫോണും ഇന്‍റർനെറ്റ് കണക്ഷനുമുള്ള ഏതൊരാൾക്കും അയാളുടെ അഭിരുചിക്കും താത്പര്യങ്ങൾക്കുമനുസരിച്ചുള്ള വാർത്തകൾ സൃഷ്ടിക്കാമെന്നും സംപ്രേഷണം ചെയ്യാമെന്നുമുള്ള നിലവന്നു. വെറും ഒരു ക്ലിക്കിലൂടെ ഇത്തരം വാർത്തകളും അഭിപ്രായങ്ങളും നിമിഷങ്ങൾക്കുള്ളിൽ ലോകത്തിന്‍റെ ഏതു ഭാഗത്തേക്കും അയയ്ക്കാനും സമൂഹ മാധ്യമങ്ങളിലൂടെ അവ പൊതുജനത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരാനും സാധിക്കുന്ന രീതി സംജാതമായി. ഇത്തരത്തിൽ മതം, രാഷ്‌ട്രീയം, യാത്ര, വസ്ത്രധാരണ രീതി, ഭക്ഷണക്രമം തുടങ്ങി ലൈംഗിക അഭിരുചികളെപ്പറ്റിപോലുമുള്ള വാർത്തകളും അഭിപ്രായങ്ങളും രൂപപ്പെടാൻ തുടങ്ങിയതോടെ വാർത്തകളുടെ ഒരു അതിപ്രസരം തന്നെയുണ്ടായി. 


വാർത്തകളുടെയും അറിവുകളുടെയും ഈ അനന്ത മേഖലയെ വാർത്താവിനിമയ രംഗത്തെ വിദഗ്ധർ വിളിക്കുന്നത് "ബിഗ് ഡേറ്റാ' എന്നാണ്. ഈ ബിഗ് ഡേറ്റായുടെ ആവിർഭാവം ഓരോ വ്യക്തിക്കും അയാളുടെ അഭിരുചിക്കും താത്പര്യത്തിനും അനുസരിച്ചുള്ള വാർത്തകൾ തെരഞ്ഞെടുക്കാൻ അനന്ത സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നത്.

സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ

ഇന്‍റർനെറ്റ്-നവ സമൂഹ മാധ്യമങ്ങളുടെയും ബിഗ് ഡേറ്റാ ലഭ്യതയുടെയും ഫലമായി ഏതൊരു സാധാരണക്കാരനും അവന്‍റെ മത, രാഷ്്ട്രീയ, വംശീയ, ഭാഷാ അഭിരുചികൾക്കും താത്പര്യങ്ങൾക്കും അനുസരിച്ചുളള വാർത്തകളും വാർത്താ വിശകലന പരിപാടികളും തെരഞ്ഞെടുക്കാനും, അവ ആസ്വദിക്കാനും സാധിക്കുന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു. ദി ഇക്കണോമിക് ടൈംസ് 2017-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഇന്ത്യയിലെ 80 ശതമാനം ആളുകളും വാർത്തകൾക്ക് ആശ്രയിക്കുന്നത് നവ സമൂഹമാധ്യമങ്ങളെയാണ്.

ഇന്‍റർനെറ്റ്, സോഷ്യൽമീഡിയ, ബിഗ് ഡേറ്റാ തുടങ്ങിയ മേഖലകളിലെ വളർച്ച മതം, രാഷ്‌ട്രീയം, മനുഷ്യാവകാശം, സാമൂഹികനീതി, ലിംഗസമത്വം തുടങ്ങിയ ഒട്ടനവധി രംഗങ്ങളിൽ ആശയപരവും പ്രായോഗികവുമായ വളർച്ചയ്ക്കു വഴിതെളിച്ചിട്ടുണ്ട്. എങ്കിലും ഇവയുടെ ഫലമായി ആപത്കരമായ സംഭവങ്ങളും രൂപപ്പെടുന്നു. വ്യാജ വാർത്ത, ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയുമുള്ള വ്യക്തിഹത്യ, മാനനഷ്ടം, സൈബർ ബുള്ളിയിംഗ്, ഹരാസിംഗ് തുടങ്ങിയവ ഇവയിൽ ചിലതു മാത്രമാണ്.

മനുഷ്യ സംസ്കാരത്തിന്‍റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ആവശ്യമായ ധാർമിക ബോധത്തിനു തടയിടുന്ന ലിബറൽ മൊറാലിറ്റി, തീവ്രവാദത്തെയും ദേശവിരുദ്ധതയെയും പ്രോത്സാഹിപ്പിക്കുന്ന ആശയസംഹിതകൾ തുടങ്ങിയവ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടാൽ, അത് അപകടകരമായ അവസ്ഥകൾ സൃഷ്ടിക്കും.

മാധ്യമ സാക്ഷരത

ബിഗ് ഡേറ്റായിലൂടെ ലഭ്യമാക്കുന്ന എല്ലാ വാർത്തകളും എപ്പോഴും സത്യമായിരിക്കണമെന്നില്ല. അത്തരത്തിലുള്ള ഭൂരിഭാഗം വാർത്തകളിലൂടെയും വെളിവാക്കുന്നത് അവയുടെ നിർമാതാവിന്‍റെ അഭിരുചികളും നിക്ഷിപ്ത താത്പര്യങ്ങളുമായിരിക്കും. ഇനി അത്തരത്തിലുള്ള വാർത്തകൾ ശരിയാണെങ്കിൽകൂടി, സത്യത്തിന്‍റെ എല്ലാ വശങ്ങളെയും അവ ഉൾക്കൊള്ളണമെന്നില്ല.

വാർത്തകൾക്കും വാർത്താഅവതാരകർക്കും തെറ്റുപറ്റാമെങ്കിലും കാമറ കണ്ണുകൾക്കു തെറ്റുപറ്റില്ല എന്ന വാദമാണു ചില ദൃശ്യവാർത്തകളെ അതേപടി സത്യമായി സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, കാമറ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളെ മാത്രം വിശ്വസിച്ചാൽ സത്യാവസ്ഥ തിരിച്ചറിയണമെന്നില്ല. അതിന്, കാമറ പകർത്തുന്ന ദൃശ്യങ്ങൾക്കു മുന്പിലും പിന്പിലുമുള്ള കാര്യങ്ങൾ, അവയുടെ സാഹചര്യം, ദൃശ്യങ്ങളിലും ചിത്രങ്ങളിലും കൃത്രിമത്വം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലേക്കും അന്വേഷണം നടത്തേണ്ടതുണ്ട്.

ഇതുപോലെതന്നെ യഥാർഥ വാർത്തകളെയും വ്യാജ വാർത്തകളെയും തമ്മിലും തിരിച്ചറിയേണ്ടതുണ്ട്. വാർത്തകളെ അവ രൂപപ്പെട്ട സാഹചര്യത്തിൽനിന്നു വേർപെടുത്തി അവതരിപ്പിക്കുക; ഒരാൾ പറയാത്തതോ എഴുതാത്തതോ ഉദ്ദേശിക്കാത്തതോ ആയ കാര്യങ്ങളെ അയാളുടെമേൽ കെട്ടിവച്ച് നിക്ഷിപ്ത താത്പര്യങ്ങളോടു കൂടി അവതരിപ്പിക്കുക തുടങ്ങിയവയെല്ലാം വ്യാജ വാർത്തകളിൽ പെടുന്നവയാണ്. ഇതെല്ലാം ശാസ്ത്രീയമായി പഠിക്കുന്നതിനും മനസിലാക്കുന്നതിനും സ്കൂളുകളിലും കലാലയങ്ങളിലും മാധ്യമ സാക്ഷരതയുടെ അടിസ്ഥാന പാഠങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

നിയമനിർമാണം

സമൂഹ മാധ്യമങ്ങളിലൂടെ കൈമാറ്റം ചെയ്യുന്ന സത്യസന്ധമായ വാർത്തകൾ മാനവികത നിറഞ്ഞ ഒരു സമൂഹനിർമിതിക്ക് ഉത്തേജനം പകരുന്നുണ്ട് എന്നതു വസ്തുതയാണ്. എങ്കിലും സമൂഹ മാധ്യമങ്ങളിലെ വ്യാജവാർത്തകളിലൂടെ മാനനഷ്ടത്തിനും തേജോവധത്തിനും ഇരയാകുന്നവർ നിരവധിയാണ്. വാർത്താവിനിമയ രംഗത്തെ കുറ്റകൃത്യങ്ങളെ തടയാനായി ഇൻഫർമേഷൻ ടെക്നോളജി ആക്ട്-2000, ഇൻഫർമേഷൻ ടെക്നോളജി റൂൾസ്-2021 തുടങ്ങിയ നിയമങ്ങൾ ഇന്ത്യയിൽ നിലവിലുണ്ടെങ്കിലും അവ ഫലപ്രദമായ രീതിയിൽ നടപ്പാക്കാൻ സാധിക്കുന്നില്ല. ഇൻഫർമേഷൻ ടെക്നോളജി ആക്ട്-2000 ലെ സെക്ഷൻ 67, സൈബർ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാൻ വിഭാവനം ചെയ്തിട്ടുള്ളതാണ്. എങ്കിലും അതിന്‍റെ കൃത്യതയില്ലായ്മ, ദുരുപയോഗം, അപര്യാപ്തത തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഈ നിയമം വേണ്ടവിധത്തിൽ ഫലം ചെയ്യുന്നില്ല എന്നു പരാതിയുണ്ട്. വർധിച്ചുവരുന്ന വ്യാജവാർത്തകളുടെയും സൈബർ കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തിൽ ഈ മേഖലയിൽ ഇനിയും നിയമങ്ങൾ നിർമിക്കേണ്ടതുണ്ട്.

വാർത്താമാധ്യമങ്ങളുടെയെല്ലാം പൊതു ലക്ഷ്യം മനുഷ്യ നന്മയും വളർച്ചയുമാണ്. അതുകൊണ്ടുതന്നെ നാം നിർമിക്കുന്നതും നൽകുന്നതുമായ വാർത്തകൾ മനുഷ്യനന്മ മാത്രം ലക്ഷ്യം വച്ചുള്ളതാകണം. വ്യക്തിഹത്യയും തേജോവധവും നിറഞ്ഞ വാർത്തകൾ വിഘടനങ്ങളും ഭിന്നതകളും മാത്രമേ സൃഷ്ടിക്കുകയുള്ളൂ. അതുകൊണ്ടു സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പക്കൽ എത്തിച്ചേരുന്ന വാർത്തകളുടെ സത്യാവസ്ഥ അറിഞ്ഞതിനുശേഷം മാത്രമേ അവ ഫോർവേഡ് ചെയ്യാൻ പാടുള്ളൂ. ഏതെങ്കിലും ഒരു വാർത്തയോ ചിത്രമോ ദൃശ്യമോ മനുഷ്യ നന്മയ്ക്കും ധാർമികതയ്ക്കും നിരക്കുന്നതല്ലെങ്കിൽ അതിന്‍റെ വ്യാപനത്തെ തടയുന്നതും ആവശ്യമെങ്കിൽ അതിനായി നിയമ നടപടികൾ സ്വീകരിക്കുന്നതും നമ്മുടെ ഉത്തരവാദിത്വമായി കരുതണം.

ഫാ. ജിജി പുതുവീട്ടിൽക്കളം എസ്ജെ

(ഓക്സ്ഫഡ് സർവകലാശാലയിൽ ഗവേഷകനാണു ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.