Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നമുക്കു വേണ്ടത് മാധ്യമ സാക്ഷരത
Thursday, July 15, 2021 12:27 AM IST
പതിനഞ്ചാം നൂറ്റാണ്ടിൽ യോഹന്നാസ് ഗുട്ടൻബർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചത് ആധുനിക വാർത്താവിനിമയ രംഗത്തെ ഒരു പുത്തൻ കാൽവയ്പായിരുന്നു. പിന്നീടിങ്ങോട്ട്, മനുഷ്യന്റെ ആശയവിനിമയത്തിനുള്ള ത്വര അവനെ വാർത്താ ദിനപത്രം, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങിയ വാർത്താവിനിമയ സങ്കേതങ്ങൾ കണ്ടുപിടിക്കുന്നതിനു പ്രേരിപ്പിച്ചു. നൂറ്റാണ്ടുകളിലൂടെ കൈവന്ന ആശയവിനിമയ രംഗത്തെ ഈ നേട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും വളർച്ചയുടെ പന്ഥാവിലേക്കു നയിച്ചിട്ടുണ്ട് എന്നത് അഭിമാനകരമായ വസ്തുതയാണ്.
ഇതൊക്കെയാണെങ്കിലും പക്ഷപാതപരവും മുൻവിധികൾ നിറഞ്ഞതുമായ വാർത്തകളുടെ അതിപ്രസരമുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നതു പറയാതെ വയ്യ. യഥാർഥ വാർത്തകളും വ്യാജ വാർത്തകളും തമ്മിൽ വേർതിരിച്ചറിയാനാകാത്തവിധം വാർത്തകളുടെ കെട്ടും മട്ടും മാറിക്കഴിഞ്ഞിരിക്കുന്നു. നിഷ്പക്ഷ മാധ്യമങ്ങൾ എന്ന് അവകാശപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങൾ പോലും രഹസ്യ അജൻഡകളോടും മുൻവിധികളോടും കൂടിയാണു പ്രവർത്തിക്കുന്നത് എന്നാണു സമകാലീന നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്.
പരന്പരാഗത ധാർമിക മൂല്യങ്ങളോടും മതജീവിതത്തോടുമുള്ള നീരസവും അവജ്ഞയും ഏതാണ്ട് എല്ലാ മുഖ്യധാരാ മാധ്യമങ്ങളുടെയും പൊതുശൈലിയായി തീർന്നിരിക്കുന്നു. പൊതുസമൂഹത്തിൽ വർധിച്ചുവരുന്ന മതവിരോധത്തിന്റെയും രാഷ്ട്രീയ വൈരങ്ങളുടെയും സംസ്കാരിക ഭിന്നതകളുടെയുമൊക്കെ അണിയറയിൽ പ്രവർത്തിക്കുന്നതു പ്രധാനമായും ചില മുഖ്യധാരാ മാധ്യമങ്ങളാണ് എന്നതു ഖേദകരമാണ്. മനുഷ്യാവകാശ മൂല്യങ്ങളുടെയും ജനാധിപത്യത്തിന്റെയും കാവലാളായി പ്രവർത്തിക്കേണ്ട മാധ്യങ്ങൾതന്നെ വിഘടനങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കും കാരണമാകുന്നു എങ്കിൽ, അവയെ നേർവഴിക്കു നയിക്കേണ്ടത് പൊതുസമൂഹത്തിന്റെയും ഭരണകൂട നേതൃത്വത്തിന്റെയും ഉത്തരവാദിത്വമാണ്.
ഒരു നവ സമൂഹനിർമിതിയുടെ വക്താക്കളായി മാധ്യമങ്ങളെ രൂപപ്പെടുത്തണമെങ്കിൽ, ആനുകാലിക മാധ്യമങ്ങളുടെ മൂല്യച്യുതിയെപ്പറ്റിയും ഒരു ബദൽ മാധ്യമ സംസ്കൃതിയെപ്പറ്റിയും പഠിക്കേണ്ടതായുണ്ട്. ആനുകാലിക മാധ്യമങ്ങളുടെ മൂല്യച്യുതിയുടെ പ്രധാനപ്പെട്ട കാരണങ്ങൾ താഴെപ്പറയുന്നവയാണ്.
സെൻസേഷണലിസം
മുഖ്യധാരാ മാധ്യമങ്ങളായ പത്രം, റേഡിയോ, ടെലിവിഷൻ എന്നിവയിലും വാട്സാപ്, ഫേസ് ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ നവ സമൂഹ മാധ്യമങ്ങളിലും കൂടിവരുന്ന ഒരു പ്രവണതയാണ് സെൻസേഷണലിസം. വാർത്തകളിലേക്കും അവയുടെ വിശകലന ചർച്ചകളിലേക്കും പ്രേക്ഷകരെ ആകർഷിച്ച്, റേറ്റിംഗ് കൂട്ടാനായി പല മാധ്യമങ്ങളും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്. സത്യസന്ധമായ തെളിവുകൾ നിരത്തി, നിഷ്പക്ഷമായി അവതരിപ്പിക്കേണ്ട വാർത്തകൾക്കു പകരം, പക്ഷപാതപരമോ വൈകാരികമോ ആയ വിഷയങ്ങളെ മാത്രം മുൻനിർത്തി ചർച്ചകൾ നടത്തുന്ന ഈ അവതരണ ശൈലി മാധ്യമങ്ങളുടെ മൂല്യച്യുതിയെയാണു സൂചിപ്പിക്കുന്നത്.
സമൂഹത്തിന്റെ പൊതുനന്മയുമായി ബന്ധമില്ലാത്ത നിസാരങ്ങളായ വാർത്തകളെ വൈകാരികഘടകങ്ങൾ ഉൾക്കൊള്ളിച്ചു പർവതീകരിച്ചു കാണിക്കുക; എന്നാൽ വാർത്തായോഗ്യതയുള്ള വിഷയങ്ങളെ തന്ത്രപൂർവം തമസ്കരിക്കുക; വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കുറിച്ച് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുക; വാർത്തയിലെ വസ്തുതകളും യഥാർഥ വിവരങ്ങളും ബോധപൂർവം ഒഴിവാക്കി, തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള വിവരങ്ങൾ പൊലിപ്പിച്ചു കാണിക്കുക തുടങ്ങിയവ മാധ്യമ സെൻസേഷണലിസത്തിന്റെ രീതിശാസ്ത്രങ്ങളാണ്.
ഉദാഹരണമായി, രാഷ്ട്രീയ- മത- സാമുദായിക നേതാക്കൾ, ഉയർന്ന ഉദ്യോഗസ്ഥർ, സിനിമാ പ്രവർത്തകർ തുടങ്ങിയവരെ കുറിച്ച് ഏതെങ്കിലും തരത്തിൽ ആരോപണങ്ങൾ ഉയർന്നാൽ, വസ്തുനിഷ്ഠാപരമായി കാര്യങ്ങൾ നിരത്തി നിഷ്പക്ഷമായി വാർത്തകളെ വിലയിരുത്തുന്നതിനു പകരം, വൈകാരികമായി അവയെ അവതരിപ്പിക്കാനാണു ദൃശ്യമാധ്യമങ്ങളിൽ ഭൂരിഭാഗവും മത്സരിക്കുന്നത്. ഇതിൽ മുന്നിട്ടുനിൽക്കുന്നത് പുതുതായി കടന്നുവരുന്ന ഓണ്‍ലൈൻ വാർത്താ ചാനലുകളാണ്. ഈ അവതരണ ശൈലി ഉപേക്ഷിക്കുന്നില്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും എന്നതിനു സംശയമില്ല.
മാധ്യമങ്ങളുടെ ഉടമസ്ഥത
ലോകത്തിലെ പ്രമുഖ മുഖ്യധാരാ മാധ്യമ കന്പനികളിൽ ഭൂരിഭാഗവും കുത്തക മുതലാളിമാരുടെയും ബഹുരാഷ്ട്ര കോർപറേഷനുകളുടെയും ഉടമസ്ഥതയിലുള്ളതാണ്. ഇക്കൂട്ടർക്കു മാധ്യമ പ്രവർത്തനമെന്നതു തങ്ങളുടെ അധീനതയിലുള്ള മറ്റു വ്യവസായങ്ങളെപ്പോലെ ലാഭം കൊയ്യാനുള്ള ഒരു കച്ചവടം മാത്രമാണ്. തങ്ങളുടെ കച്ചവട സാമ്രാജ്യത്തെ നിലനിർത്താനാവശ്യമായ രാഷ്ട്രീയ നയങ്ങൾ രൂപീകരിച്ചെടുക്കാനും പൊതുസമ്മതി ആർജിച്ചെടുക്കാനുമാണ് ഇത്തരക്കാർ മാധ്യമങ്ങളെ ഉപയോഗിക്കുന്നത്. ഇതിനായി അതാതു പ്രദേശങ്ങളിലെ ഭരണകൂട നേതൃത്വങ്ങളുമായും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ഇത്തരക്കാർ രഹസ്യബന്ധങ്ങളിൽ ഏർപ്പെടുന്നു. ഇക്കാരണത്താലാണ് ഭരണകൂടങ്ങളുടെ ജനവിരുദ്ധ നടപടികൾക്കുപോലും കുടപിടിക്കാൻ ഇത്തരക്കാരുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ മുന്നോട്ടുവരുന്നത്.
നവ സമൂഹ മാധ്യമങ്ങൾ
2020-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 54.29 ശതമാനം അഥവാ 71.878 കോടി ആളുകൾ സജീവ ഇന്റർനെറ്റ് ഉപഭോക്താക്കളാണ്. 2007 ൽ ഇന്ത്യയിൽ നാലു ശതമാനം പേർ മാത്രം ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നപ്പോൾ 2020 ആയപ്പോഴേക്കും അത് 54.29 ശതമാനമായി വളർന്നു. 2021-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ 22.5 കോടി ആളുകൾ യൂട്യൂബും 33 കോടി ആളുകൾ ഫേസ്ബുക്കും, 34 കോടി ആളുകൾ വാട്സാപ്പും 15 കോടി ആളുകൾ ഇൻസ്റ്റഗ്രാമും 1.88 കോടി ആളുകൾ ട്വിറ്ററും സജീവമായി ഉപയോഗിക്കുന്നവരാണ്.
സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലുള്ള വർധന ഇന്ത്യപോലെ ഉയർന്ന ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഉണ്ടാക്കിയ വാർത്താവിനിമയ വിപ്ലവം അതിശയിപ്പിക്കുന്നതാണ്. പരന്പരാഗത വാർത്താവിനിമയ മാധ്യമങ്ങളായ പത്രം, റേഡിയോ, ടെലിവിഷൻ ചാനലുകൾ തുടങ്ങിയവ അവയുടെ കച്ചവട, രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള വാർത്തകളാണ് നൽകിയിരുന്നത്.
ഇന്ത്യയിൽ പൊതുവേ ഇന്റർനെറ്റ് വിപ്ലവത്തിന്റെ ഫലമായി, ഒരു സ്മാർട് ഫോണും ഇന്റർനെറ്റ് കണക്ഷനുമുള്ള ഏതൊരാൾക്കും അയാളുടെ അഭിരുചിക്കും താത്പര്യങ്ങൾക്കുമനുസരിച്ചുള്ള വാർത്തകൾ സൃഷ്ടിക്കാമെന്നും സംപ്രേഷണം ചെയ്യാമെന്നുമുള്ള നിലവന്നു. വെറും ഒരു ക്ലിക്കിലൂടെ ഇത്തരം വാർത്തകളും അഭിപ്രായങ്ങളും നിമിഷങ്ങൾക്കുള്ളിൽ ലോകത്തിന്റെ ഏതു ഭാഗത്തേക്കും അയയ്ക്കാനും സമൂഹ മാധ്യമങ്ങളിലൂടെ അവ പൊതുജനത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും സാധിക്കുന്ന രീതി സംജാതമായി. ഇത്തരത്തിൽ മതം, രാഷ്ട്രീയം, യാത്ര, വസ്ത്രധാരണ രീതി, ഭക്ഷണക്രമം തുടങ്ങി ലൈംഗിക അഭിരുചികളെപ്പറ്റിപോലുമുള്ള വാർത്തകളും അഭിപ്രായങ്ങളും രൂപപ്പെടാൻ തുടങ്ങിയതോടെ വാർത്തകളുടെ ഒരു അതിപ്രസരം തന്നെയുണ്ടായി.
വാർത്തകളുടെയും അറിവുകളുടെയും ഈ അനന്ത മേഖലയെ വാർത്താവിനിമയ രംഗത്തെ വിദഗ്ധർ വിളിക്കുന്നത് "ബിഗ് ഡേറ്റാ' എന്നാണ്. ഈ ബിഗ് ഡേറ്റായുടെ ആവിർഭാവം ഓരോ വ്യക്തിക്കും അയാളുടെ അഭിരുചിക്കും താത്പര്യത്തിനും അനുസരിച്ചുള്ള വാർത്തകൾ തെരഞ്ഞെടുക്കാൻ അനന്ത സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നത്.
സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ
ഇന്റർനെറ്റ്-നവ സമൂഹ മാധ്യമങ്ങളുടെയും ബിഗ് ഡേറ്റാ ലഭ്യതയുടെയും ഫലമായി ഏതൊരു സാധാരണക്കാരനും അവന്റെ മത, രാഷ്്ട്രീയ, വംശീയ, ഭാഷാ അഭിരുചികൾക്കും താത്പര്യങ്ങൾക്കും അനുസരിച്ചുളള വാർത്തകളും വാർത്താ വിശകലന പരിപാടികളും തെരഞ്ഞെടുക്കാനും, അവ ആസ്വദിക്കാനും സാധിക്കുന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു. ദി ഇക്കണോമിക് ടൈംസ് 2017-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഇന്ത്യയിലെ 80 ശതമാനം ആളുകളും വാർത്തകൾക്ക് ആശ്രയിക്കുന്നത് നവ സമൂഹമാധ്യമങ്ങളെയാണ്.
ഇന്റർനെറ്റ്, സോഷ്യൽമീഡിയ, ബിഗ് ഡേറ്റാ തുടങ്ങിയ മേഖലകളിലെ വളർച്ച മതം, രാഷ്ട്രീയം, മനുഷ്യാവകാശം, സാമൂഹികനീതി, ലിംഗസമത്വം തുടങ്ങിയ ഒട്ടനവധി രംഗങ്ങളിൽ ആശയപരവും പ്രായോഗികവുമായ വളർച്ചയ്ക്കു വഴിതെളിച്ചിട്ടുണ്ട്. എങ്കിലും ഇവയുടെ ഫലമായി ആപത്കരമായ സംഭവങ്ങളും രൂപപ്പെടുന്നു. വ്യാജ വാർത്ത, ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയുമുള്ള വ്യക്തിഹത്യ, മാനനഷ്ടം, സൈബർ ബുള്ളിയിംഗ്, ഹരാസിംഗ് തുടങ്ങിയവ ഇവയിൽ ചിലതു മാത്രമാണ്.
മനുഷ്യ സംസ്കാരത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ആവശ്യമായ ധാർമിക ബോധത്തിനു തടയിടുന്ന ലിബറൽ മൊറാലിറ്റി, തീവ്രവാദത്തെയും ദേശവിരുദ്ധതയെയും പ്രോത്സാഹിപ്പിക്കുന്ന ആശയസംഹിതകൾ തുടങ്ങിയവ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടാൽ, അത് അപകടകരമായ അവസ്ഥകൾ സൃഷ്ടിക്കും.
മാധ്യമ സാക്ഷരത
ബിഗ് ഡേറ്റായിലൂടെ ലഭ്യമാക്കുന്ന എല്ലാ വാർത്തകളും എപ്പോഴും സത്യമായിരിക്കണമെന്നില്ല. അത്തരത്തിലുള്ള ഭൂരിഭാഗം വാർത്തകളിലൂടെയും വെളിവാക്കുന്നത് അവയുടെ നിർമാതാവിന്റെ അഭിരുചികളും നിക്ഷിപ്ത താത്പര്യങ്ങളുമായിരിക്കും. ഇനി അത്തരത്തിലുള്ള വാർത്തകൾ ശരിയാണെങ്കിൽകൂടി, സത്യത്തിന്റെ എല്ലാ വശങ്ങളെയും അവ ഉൾക്കൊള്ളണമെന്നില്ല.
വാർത്തകൾക്കും വാർത്താഅവതാരകർക്കും തെറ്റുപറ്റാമെങ്കിലും കാമറ കണ്ണുകൾക്കു തെറ്റുപറ്റില്ല എന്ന വാദമാണു ചില ദൃശ്യവാർത്തകളെ അതേപടി സത്യമായി സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, കാമറ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളെ മാത്രം വിശ്വസിച്ചാൽ സത്യാവസ്ഥ തിരിച്ചറിയണമെന്നില്ല. അതിന്, കാമറ പകർത്തുന്ന ദൃശ്യങ്ങൾക്കു മുന്‍പിലും പിന്‍പിലുമുള്ള കാര്യങ്ങൾ, അവയുടെ സാഹചര്യം, ദൃശ്യങ്ങളിലും ചിത്രങ്ങളിലും കൃത്രിമത്വം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലേക്കും അന്വേഷണം നടത്തേണ്ടതുണ്ട്.
ഇതുപോലെതന്നെ യഥാർഥ വാർത്തകളെയും വ്യാജ വാർത്തകളെയും തമ്മിലും തിരിച്ചറിയേണ്ടതുണ്ട്. വാർത്തകളെ അവ രൂപപ്പെട്ട സാഹചര്യത്തിൽനിന്നു വേർപെടുത്തി അവതരിപ്പിക്കുക; ഒരാൾ പറയാത്തതോ എഴുതാത്തതോ ഉദ്ദേശിക്കാത്തതോ ആയ കാര്യങ്ങളെ അയാളുടെമേൽ കെട്ടിവച്ച് നിക്ഷിപ്ത താത്പര്യങ്ങളോടു കൂടി അവതരിപ്പിക്കുക തുടങ്ങിയവയെല്ലാം വ്യാജ വാർത്തകളിൽ പെടുന്നവയാണ്. ഇതെല്ലാം ശാസ്ത്രീയമായി പഠിക്കുന്നതിനും മനസിലാക്കുന്നതിനും സ്കൂളുകളിലും കലാലയങ്ങളിലും മാധ്യമ സാക്ഷരതയുടെ അടിസ്ഥാന പാഠങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
നിയമനിർമാണം
സമൂഹ മാധ്യമങ്ങളിലൂടെ കൈമാറ്റം ചെയ്യുന്ന സത്യസന്ധമായ വാർത്തകൾ മാനവികത നിറഞ്ഞ ഒരു സമൂഹനിർമിതിക്ക് ഉത്തേജനം പകരുന്നുണ്ട് എന്നതു വസ്തുതയാണ്. എങ്കിലും സമൂഹ മാധ്യമങ്ങളിലെ വ്യാജവാർത്തകളിലൂടെ മാനനഷ്ടത്തിനും തേജോവധത്തിനും ഇരയാകുന്നവർ നിരവധിയാണ്. വാർത്താവിനിമയ രംഗത്തെ കുറ്റകൃത്യങ്ങളെ തടയാനായി ഇൻഫർമേഷൻ ടെക്നോളജി ആക്ട്-2000, ഇൻഫർമേഷൻ ടെക്നോളജി റൂൾസ്-2021 തുടങ്ങിയ നിയമങ്ങൾ ഇന്ത്യയിൽ നിലവിലുണ്ടെങ്കിലും അവ ഫലപ്രദമായ രീതിയിൽ നടപ്പാക്കാൻ സാധിക്കുന്നില്ല. ഇൻഫർമേഷൻ ടെക്നോളജി ആക്ട്-2000 ലെ സെക്ഷൻ 67, സൈബർ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാൻ വിഭാവനം ചെയ്തിട്ടുള്ളതാണ്. എങ്കിലും അതിന്റെ കൃത്യതയില്ലായ്മ, ദുരുപയോഗം, അപര്യാപ്തത തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഈ നിയമം വേണ്ടവിധത്തിൽ ഫലം ചെയ്യുന്നില്ല എന്നു പരാതിയുണ്ട്. വർധിച്ചുവരുന്ന വ്യാജവാർത്തകളുടെയും സൈബർ കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തിൽ ഈ മേഖലയിൽ ഇനിയും നിയമങ്ങൾ നിർമിക്കേണ്ടതുണ്ട്.
വാർത്താമാധ്യമങ്ങളുടെയെല്ലാം പൊതു ലക്ഷ്യം മനുഷ്യ നന്മയും വളർച്ചയുമാണ്. അതുകൊണ്ടുതന്നെ നാം നിർമിക്കുന്നതും നൽകുന്നതുമായ വാർത്തകൾ മനുഷ്യനന്മ മാത്രം ലക്ഷ്യം വച്ചുള്ളതാകണം. വ്യക്തിഹത്യയും തേജോവധവും നിറഞ്ഞ വാർത്തകൾ വിഘടനങ്ങളും ഭിന്നതകളും മാത്രമേ സൃഷ്ടിക്കുകയുള്ളൂ. അതുകൊണ്ടു സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പക്കൽ എത്തിച്ചേരുന്ന വാർത്തകളുടെ സത്യാവസ്ഥ അറിഞ്ഞതിനുശേഷം മാത്രമേ അവ ഫോർവേഡ് ചെയ്യാൻ പാടുള്ളൂ. ഏതെങ്കിലും ഒരു വാർത്തയോ ചിത്രമോ ദൃശ്യമോ മനുഷ്യ നന്മയ്ക്കും ധാർമികതയ്ക്കും നിരക്കുന്നതല്ലെങ്കിൽ അതിന്റെ വ്യാപനത്തെ തടയുന്നതും ആവശ്യമെങ്കിൽ അതിനായി നിയമ നടപടികൾ സ്വീകരിക്കുന്നതും നമ്മുടെ ഉത്തരവാദിത്വമായി കരുതണം.
ഫാ. ജിജി പുതുവീട്ടിൽക്കളം എസ്ജെ
(ഓക്സ്ഫഡ് സർവകലാശാലയിൽ ഗവേഷകനാണു ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
Latest News
ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top